ഒരു മരത്തിൽ ചെത്തി വച്ച പോലെ സ്വകാര്യ ഭാഗങ്ങൾ! അനന്യയുടെ അവസ്ഥ നേരിട്ട് കണ്ട് മനസ്സ് മരവിച്ചു പോയി...

'ഒരു ദിവസം എട്ടുമുതല്‍ പന്ത്രണ്ടോളം പാഡുകള്‍ മാറ്റണം, നാലും അഞ്ചും തവണ ടോയ്ലറ്റില്‍ പോകണം, വയറാകെ കീറിമുറിച്ച പാടുകളാണ്, വജൈന വെട്ടിക്കീറിയതുപോലെയുണ്ട്.',
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു ശേഷം ഉണ്ടായ ദുരിതങ്ങളെക്കുറിച്ച് അനന്യ കുമാരി അലക്സ് പങ്കുവെച്ച വാക്കുകളായിരുന്നു ഇത്. ഇത്രയേറെ ദുരിതങ്ങൾ അനുഭവിച്ചു കൊണ്ടാണ് അനന്യ ഓരോ ദിവസവും തള്ളി നീക്കിയിരുന്നത്.
ഇന്നേ ദിവസം റിനേ മെഡിസിറ്റി ആശുപത്രിയിൽ ട്രാൻസ്ജെന്റർ കൂട്ടായിമയുടെ നേതൃത്വത്തിൽ സമരപരിപാടികൾ നടക്കുകയായിരുന്നു. ഈ വേളയിൽ വളരെ നടുക്കുന്ന വിവരങ്ങളാണ് മലയാളി വാർത്തയോട് അനന്യയുടെ സുഹൃത്തുക്കൾ പങ്കുവെച്ചിട്ടുള്ളത്.
വളരെ ബോൾഡായ അനന്യ യാതൊരു കാരണവശാലും ആത്മഹത്യ ചെയ്യില്ലെന്നാണ് സുഹൃത്തുക്കൾ ഒന്നടങ്കം പറയുന്നത്. ഇതിൽ ദുരൂഹത ബാക്കിനിൽക്കുന്നു എന്ന് തന്നെയാണ് അവർ ആരോപിക്കുന്നതും.
അതേസമയം, ട്രാൻസ് ജെൻഡർ അനന്യ കുമാരിയുടെ ശസ്ത്രക്രിയയിൽ പിഴവ് ഉണ്ടായിട്ടില്ലെന്ന് റിനൈ മെഡിസിറ്റി ആശുപത്രി മാനേജ്മെന്റ് അറിയിക്കുകയുണ്ടായി.
അനന്യ കുമാരിയുടെ പരാതിയിൽ അന്വേഷണം നടത്തിയതാണ്. ചികിത്സാപിഴവ് ഇല്ലെന്നായിരുന്നു ഹോസ്പിറ്റൽ മെഡിക്കൽ ബോർഡിന്റെ കണ്ടെത്തൽ. ശസ്ത്രക്രിയ കഴിഞ്ഞ് ആറു ദിവസങ്ങൾക്കു ശേഷം അനന്യ ശാരീരികമായി ബുദ്ധിമുട്ട് പറഞ്ഞിരുന്നു.
ചികിത്സയിലൂടെ ഇത് പരിഹരിച്ചു. ശരീരത്തിന് പ്രതീക്ഷിച്ചത്ര സൗന്ദര്യം ഇല്ലെന്നും മൂത്രമൊഴിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് ഡോക്ടറെ അറിയിച്ചു. തുടർ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് അന്ന് നിർദ്ദേശം നൽകിയത്.
സാമ്പത്തികമായി ബുദ്ധിമുട്ട് കാരണം പിന്നീട് ശസ്ത്രക്രിയ ചെയ്യാൻ അനന്യ കുമാരി തയ്യാറായില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha


























