വേലി തന്നെ വിളവ് തിന്നുന്നു! സ്ത്രീകൾ വെറുത്ത ഇരിക്കില്ല ഈ മന്ത്രിയെ വലിച്ചൂരി വലിച്ചെറിയും: പച്ചക്ക് പരസ്യമായി ഈ കേസ് പരിഹരിക്കണമെന്ന് പറഞ്ഞ ഗതികെട്ട മന്ത്രി; പീഡനപരാതിയുമായി ബന്ധപ്പെട്ട ഫോൺവിളി വിവാദത്തിൽ മന്ത്രി എ.കെ.ശശീന്ദ്രനെതിരെ കെ എം ഷാജഹാൻ രംഗത്ത്

കുണ്ടറയിലെ സ്ത്രീയുടെ പീഡന പരാതിയിൽ മന്ത്രി ശശീന്ദ്രനെതിരെ ആരോപണങ്ങൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ പീഡനപരാതിയുമായി ബന്ധപ്പെട്ട ഫോൺവിളി വിവാദത്തിൽ മന്ത്രി എ.കെ.ശശീന്ദ്രൻ രാജിവെയ്ക്കേണ്ടതില്ലെന്ന് എൻ.സി.പി. കേന്ദ്ര നേതൃത്വവും നിലപാട് സ്വീകരിച്ചിരിക്കുകയാണ്.
ഇപ്പോഴിതാ, ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കെ.എം ഷാജഹാൻ. സ്ത്രീകളുടെ സുരക്ഷ ഒത്തുതീർപ്പ് ആക്കേണ്ടവർ സ്ത്രീപീഡനകേസ് ഒത്തുതീർപ്പാക്കാൻ ഇറങ്ങിയിരിക്കുകയാണെന്നാണ് പ്രതിപക്ഷം എന്ന യുട്യൂബ് ചാനലിലൂടെ കെ.എം ഷാജഹാൻ പറയുന്നത്.
എ .കെ ശശീന്ദ്രൻ വളരെ കുപ്രസിദ്ധനാണ്... അദ്ദേഹത്തിന്റെ മകളുടെ പ്രായമുള്ള പെൺകുട്ടിയെ ലൈംഗിക ചുവയോടുകൂടിയുള്ള ഫോൺ സംഭാഷണം നടത്തി എന്നുള്ള ആരോപണം 2017-ൽ ചർച്ചയ്ക് കരണമായതാണ്. ഇതിനെ തുടർന്ന് അദ്ദേഹം രാജി വെച്ചെങ്കിലും കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി
അധികാരമോ സമ്പത്തോ ഉപയോഗിച്ച് രക്ഷപെട്ടു എന്നും പറയാം. എന്നാൽ അദ്ദേഹം കുറ്റവിമുക്തനാണോ എന്നുള്ള കാര്യത്തിൽ കേരളത്തിലുള്ള ജനങ്ങൾക്ക് ഇന്നും സംശയമുണ്ട്. ഇദ്ദേഹത്തിന്റെ ഫോൺ സംഭാഷണം റിപ്പോർട്ട് ചെയ്ത കുറച്ച് മാധ്യമപ്രവർത്തകർ അന്ന് ജയിലിലും കിടക്കേണ്ടി വന്നു എന്നതാണ് ആകെയുള്ള കാര്യം.
മന്ത്രി മറ്റ് പ്രശനങ്ങൾ ഒന്നുമില്ലാതെ വീണ്ടും മന്ത്രിയായി, എന്നാൽ പഴയപണികൾ വീണ്ടും തുടർന്നുകൊണ്ടിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ പാർട്ടിക്കാരന്റെ മകളെ പാർട്ടിയിലുള്ള ഒരു പണച്ചാക്ക് ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ചു.
എന്നാൽ ഇദ്ദേഹം ഫോണിൽ വിളിച്ച് ഇത് വിവാദമാകാതെ പരിഹരിക്കാനാണ് ആവശ്യപെട്ടത്. എൻ സി പിയുടെ വനം വകുപ്പ് മന്ത്രി ആണെന്ന് പറഞ്ഞിട്ടെന്ത് കാര്യം, പഴയ പണി മറ്റൊരു രീതിയിൽ തുടരുന്നു.
ഇദ്ദേഹം ഫോൺ വിളിച്ച സംഭവം പുറത്തറിഞ്ഞപ്പോൾ തനിക്കിത് അറിയില്ല എന്നാണ് പറയുന്നത്, ഈ ഇരയുടെ അച്ഛന്റെ വാക്കുകൾ ഇങ്ങനെ ആണ്, തന്റെ മകൾ കഴിഞ്ഞ തെരഞ്ഞടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ചിന്നു.
ഇത് ഇഷ്ട്ടപ്പെടാത്ത എൻ സി പിയുടെ പ്രവർത്തകനും ഹോട്ടൽ ഉടമയുമായ പത്മകരനാണ് തന്റെ മകളെ കടയിലേക്ക് വിളിച്ച് അവളുടെ കൈയിലേക്ക് കടന്നു പിടിക്കുകയും ചെയ്യുകയായിരുന്നു. വനിതയെ അപകീർത്തിപ്പെടുത്തുന്ന ചിത്രങ്ങളും പോസ്റ്റുകളും ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചു. ഇതിനെ സംബന്ധിച്ച് പരാതി നൽകിയിട്ടും പോലീസ് ഈ പണച്ചാക്കുകാരുടെ കൂടെ ആയിരുന്നു.
ഇതിനെ തുടർന്നായിരുന്നു മന്ത്രി ഫോണിൽ വിളിച്ച് പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ടത്. ഭീഷണിയുടെ സ്വരം മുഴക്കുന്നത് ഭരണഘടനാ സ്ഥാനത്ത് ഇരിക്കുന്നയാൾ. ഇദ്ദേഹം സ്ത്രീപീഡനത്തിന് ഇരയായ വനിതയോട് ഈ രീതിയിൽ ഒത്തു തീർപ്പിന് സംസാരിച്ചത് നാണം കേട്ട് പരിപാടി ആണെന്നാണ് കെ.എം ഷാജഹാൻ പറയുന്നത്.
വിട്ടുവീഴ്ചയില്ലാത്ത സ്ത്രീസുരക്ഷ ഉറപ്പാക്കൽകുമെന്ന് പറഞ്ഞ് ഭരണത്തിൽ കയറിയ ഈ മന്ത്രി സഭയും, പച്ചക്ക് പരസ്യമായി ഈ കേസ് പരിഹരിക്കണമെന്ന് പറഞ്ഞ ഗതികെട്ട അവസ്ഥ. ഐ പി സി 503, 509 പ്രകാരമുള്ള ക്രിമിനൽ കുറ്റം ചെയ്ത ഇയാളെ മന്ത്രി സഭയിൽ നിന്നും ഇതുവരെയും പുറത്താക്കിയില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha
























