മേട്ടുകടയിലെ വീട്ടില്‍ നിന്ന് രമേശിന്റെ രണ്ടാം ഭാര്യയും മകളും പുറത്തായി; അച്ഛന്റെ മോതിരവും കൈയിലെ വളയും തന്റെ അമ്മയുടെ സ്വർണ്ണ കൊലുസും വേണമെന്ന് ഗോകുൽ രമേശ് ആവശ്യപ്പെട്ടെങ്കിലും ഒന്നും തിരികെ നൽകാൻ തയ്യാറാകാതെ സ്വന്തം സാധനങ്ങള്‍ക്കൊപ്പം വീട്ടിലെ പാത്രങ്ങളും ചെടികളുമടക്കം മിനിയും, മകളും കൊണ്ടുപോയി...മേട്ടുക്കടയിലെ ആ വീട് ഗോകുലിന് ഉള്ളത് തന്നെ...

വലിയശാല രമേശിന്റെ രണ്ടാം ഭാര്യയും മകളും മേട്ടുകടയിലെ വീട്ടില്‍ നിന്നും താമസമൊഴിഞ്ഞു. അന്തരിച്ച രമേശ് വലിയശാല മകന് നേരത്തെ തന്നെ എഴുതി വച്ചിരുന്നു. അതുകൊണ്ടു തന്നെ വീട്ടില്‍ രണ്ടാം ഭാര്യയ്ക്ക് അവകാശമില്ലെന്ന വസ്തുത അംഗീകരിച്ചായിരുന്നു താമസമൊഴിഞ്ഞത്.
പോലീസിന്റെ നിർദ്ദേശ പ്രകാരമായിരുന്നു ഈ നീക്കം. വീട് തന്റെ സഹോദരിക്ക് അവകാശപ്പെട്ടതാണെന്ന വാദം ഉന്നയിച്ച് വലിയശാലാ രമേശിന്റെ രണ്ടാം ഭാര്യയുടെ സഹോദരന്‍ രംഗത്ത് വന്നത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
ചെന്തിട്ട പാര്‍ട്ടി ഓഫീസില്‍ ഈ ആവശ്യം ഉന്നയിച്ച് സഹോദരൻ എത്തിയെങ്കിലും വലിയശാല രമേശിനെ അടുത്തറിയുന്ന സിപിഎം പ്രാദേശിക നേതൃത്വം ഇത് പൂര്‍ണ്ണമായും തള്ളുകയായിരുന്നു.
വീടും വസ്തുവും ഗോകുലിന്റെ പേരിലാണ്. നികുതി അടച്ച രസീതും, പട്ടയവും ഉണ്ട്. പിന്നെ എങ്ങനെ വലിയശാല രമേശിന്റെ വീടിന്റെ അവകാശം മകന് അല്ലാതാകുമെന്ന ചോദ്യവും ഇതോടെ ഉയരുകയായിരുന്നു. അതുകൊണ്ട് തന്നെ വീട്ടില്‍ രണ്ടാം ഭാര്യ മിനിക്ക് അവകാശമില്ലെന്ന് വ്യക്തമായിരുന്നു.
ഒരു വർഷം മുമ്പായിരുന്നു ഈ വീട് മകന്റെ പേരിലേക്ക് മാറ്റിയത്. വീട് രണ്ടാം ഭാര്യയ്ക്ക് കിട്ടരുതെന്ന നിര്‍ശ്ചയാദാര്‍ഡ്യം ഇതിന് പിന്നിലുണ്ടായിരുന്നുവെന്നാണ് വലിയശാല രമേശിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് വീട്ടില്‍ നിന്ന് മിനിക്ക് മാറേണ്ടി വന്നത്.
തമ്പാനൂർ പോലീസ് സ്റ്റേഷനിൽ സ്വമേധയാ ഹാജരായ മിനി വീട്ടില്‍ നിന്നും മാറുകയാണെന്നും അവിടെ നിന്നും അവരുടെ സാധനങ്ങള്‍ മാറ്റാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് മറ്റാരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ലാതെ സ്വമേധയാ തന്നെയാണ് ഒഴിയുന്നതെന്ന് എഴുതി നല്‍കണമെന്ന് പോലീസ് വിളിച്ചുവരുത്തിയ രമേശിന്റെ മകൻ ഗോകുൽ അടക്കമുള്ളവർ ആവശ്യപ്പെട്ടു.
എന്നാല്‍ മിനിയും മകളും അതിന് തയ്യാറായില്ല. എന്നാല്‍ സ്വന്തം സാധനങ്ങള്‍ക്കൊപ്പം വീട്ടിലെ പാത്രങ്ങളടക്കമുള്ള സാധനങ്ങളും മിനി കൊണ്ടു പോവുകയായിരുന്നു. വലിയശാല രമേശിന്റെ കഴുത്തിലുണ്ടായിരുന്ന മാല പൊലീസ് ഗോകുലിന് കൈമാറി. ഇതിനൊപ്പം അച്ഛന്റെ മോതിരവും കൈയിലെ വളയും തന്റെ അമ്മയുടെ സ്വര്‍ണ്ണ കൊലുസും വേണമെന്ന് ഗോകുല്‍ രമേശ് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ മിനിയുടെ ആദ്യ ഭര്‍ത്താവിന്റെ മകളുടെ കാലിലുള്ള കൊലുസടക്കം ഒന്നും കൊടുത്തില്ല. വളയും മോതിരവും അടക്കം അവര്‍ കൊണ്ടു പോയി. എന്നാൽ ഗോകുൽ ഇതിൽ പ്രതികരിക്കാൻ തയ്യാറായില്ല. പൊലീസ് സ്റ്റേഷനില്‍ എത്തി എഴുതി വച്ചായിരുന്നു സാധനം മാറ്റല്‍. ഇന്നലെ രാത്രിയാണ് രണ്ടാം ഭാര്യ വീടൊഴിഞ്ഞത്. അതേ സമയം നടന്‍ വലിയശാല രമേശിന്റേത് ആത്മഹത്യ തന്നെയെന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നു. മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്ക് കാരണം.
https://www.facebook.com/Malayalivartha

























