Widgets Magazine
24
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.. മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത...


ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ ? ചോദ്യവുമായി സുപ്രീം കോടതി...പങ്കജ് ഭണ്ഡാരിയുടെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാർച്ച് ഒമ്പതിലേക്ക് മാറ്റി..


വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.. കൊലപ്പെടുത്തിയ ട്രാക്കില്‍ തള്ളിയതാണെന്ന് പോലീസ്..സിസി ടിവി ദൃശ്യങ്ങളും സംഭവ സ്ഥലത്തു നിന്നും കണ്ടെത്തി..


പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി മകൻ..പിതാവിനെ വെടിവച്ചു കൊന്നു, മൃതദേഹം വെട്ടിനുറുക്കി ഡ്രമ്മിൽ ഒളിപ്പിച്ചു..ഒഴിഞ്ഞമുറിയിലെ ബാരലിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തു...

പ്രൈസ് ദ ലോഡ്, പ്രൈസ് ദ ലോഡ്... ബിഷപ് ഫ്രാങ്കോയെ ആനയിച്ച്‌ അനുയായികള്‍; നിരപരാധിത്വത്തില്‍ വിശ്വസിച്ചവര്‍ക്കും നിയമസഹായം ചെയ്തുകൊടുത്തവര്‍ക്കും നന്ദി അറിയിക്കുന്നതായി ജലന്ധര്‍ രൂപതയുടെ പത്രപ്രസ്താവന: ധ്യാനകേന്ദ്രത്തില്‍ പാട്ടുകുര്‍ബാന, നാട്ടില്‍ പടക്കംപൊട്ടിക്കല്‍

14 JANUARY 2022 09:58 PM IST
മലയാളി വാര്‍ത്ത


കന്യാസ്ത്രീയെ പീഡിപ്പിച്ച കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ച ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അനുയായികള്‍ ആനയിച്ചത് 'പ്രൈസ് ദ ലോഡ്' വിളികളുമായി. 'സത്യം ജയിച്ചു' എന്ന് ഉറക്കെപ്പറഞ്ഞാണ് ബിഷപ് കോടതിയുടെ വാതിലിനുപുറത്തേക്ക് വന്നത്.

പുറത്തെത്തിയതോടെ ബിഷപ്പിന്‍റെ പൊട്ടിക്കരച്ചിലുയര്‍ന്നു. കെട്ടിപ്പിടിച്ചും കരഞ്ഞും അനുയായികളുടെ സന്തോഷപ്രകടനങ്ങള്‍ക്കിടെ കോടതിവരാന്തയിലൂടെ നടന്ന് കലക്ടറേറ്റ് ഓഫിസിനുമുന്നില്‍ നിര്‍ത്തിയിട്ട കാറിലേക്ക്. ബിഷപ്പ് പുറത്തേക്ക് വരുന്നതറിഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ ഓടിയെത്തി വാഹനം വളഞ്ഞു. ആരോടും പ്രതികരിക്കാതെ ചിരിച്ച മുഖത്തോടെ കാറില്‍ കയറി. 'പ്രൈസ് ദ ലോഡ്' വിളികളുമായി അനുയായികള്‍ ചുറ്റും കൂടി. പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് കൈകൂപ്പി 'സത്യം ജയിച്ചു' എന്നുമാത്രം ആവർത്തിച്ചു.

കാറിനു ചുറ്റും കൂടിയവരെ പൊലീസ് ബലം പ്രയോഗിച്ച്‌ നീക്കിയാണ് വാഹനത്തിനുപോകാന്‍ വഴിയൊരുക്കിയത്. തുടര്‍ന്ന് കലക്ടറേറ്റിനുപുറത്തുകടന്ന് നേരെ എതിര്‍വശത്തുള്ള ലൂര്‍ദ് ഫൊറോന പള്ളിയില്‍ പ്രാര്‍ഥിച്ച്‌ വീണ്ടും കാറില്‍ കയറി കളത്തിപ്പടിയിലെ ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രത്തിലേക്ക്. അവിടെ പ്രത്യേക പ്രാര്‍ഥനക്കുശേഷം പാട്ടുകുര്‍ബാന. കുടുംബാംഗങ്ങളും അനുയായികളുമെല്ലാം കുര്‍ബാനയര്‍പ്പിച്ചു. അതിനുശേഷം തൃശൂര്‍ മറ്റത്തെ കുടുംബവീട്ടിലേക്ക് യാത്രയായി. പടക്കം പൊട്ടിച്ചാണ് ബന്ധുക്കളും നാട്ടുകാരും തൃശൂരില്‍ കുടുംബവീട്ടിലേക്ക് അദ്ദേഹത്തെ സ്വീകരിച്ചത്. തുടര്‍ന്ന് മാതാപിതാക്കളുടെ കല്ലറയില്‍ പ്രാര്‍ഥന നടത്തി.


രാവിലെ ഒമ്ബതരയോടെയാണ് ബിഷപ് രണ്ട് സഹോദരന്മാര്‍ക്കും അനുയായിക്കുമൊപ്പം കോടതിയിലെത്തിയത്. കോടതിയുടെ മുന്നില്‍നിന്നിരുന്ന മാധ്യമപ്രവര്‍ത്തകരുടെ കണ്ണില്‍പെടാതെ കലക്ടറേറ്റ് സമുച്ചയത്തിന്‍റെ മുന്‍വാതിലിലൂടെ കയറിയാണ് കോടതിക്കകത്തെ ബെഞ്ചിലിരുന്നത്.

നിര്‍വികാരമായിരുന്നു ബിഷപ്പിന്‍റെ മുഖം. ഇടക്കിടെ അടുത്തിരുന്ന സഹോദരന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. കോടതിക്കകത്തേക്ക് കയറിവരുന്നവരെയോ പോകുന്നവരെയോ ശ്രദ്ധിക്കാതെ താഴേക്ക് നോക്കിയിരുന്നു. കൃത്യം 11ന് ജഡ്ജി ജി. ഗോപകുമാര്‍ ചേംബറിലെത്തി.

തുടര്‍ന്ന് കേസ് നമ്ബറും ഫ്രാങ്കോയുടെ പേരും വിളിച്ചു. ഇതോടെ ബിഷപ് ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റ് പിറകിലുള്ള പ്രതിക്കൂട്ടില്‍ കയറി കൈകള്‍ കോര്‍ത്തുപിടിച്ച്‌ നിന്നു. കോടതിമുറിയിലെ നിശ്ശബ്ദതക്കിടെ ജഡ്ജി ഫയലുകള്‍ പരിശോധിച്ചു. തുടര്‍ന്ന് ഒറ്റവരിയില്‍ പ്രതിയെ വെറുതെവിട്ടിരിക്കുന്നു എന്ന വാചകംമാത്രം.

ഉടന്‍ കോടതിയിലെ നിശ്ശബ്ദതയെ ഭേദിച്ച്‌ സന്തോഷാരവമുയര്‍ന്നു. കൂടിനിന്നവര്‍ക്ക് കാര്യം മനസ്സിലാവുംമുമ്ബേ ബിഷപ്പിന്‍റെ അഭിഭാഷകരും അനുയായികളും പ്രതിക്കൂട്ടിനരികിലേക്ക് ഓടി. അവിടെനിന്ന് ബിഷപ്പിനെ ചേര്‍ത്തുപിടിച്ച്‌ പുറത്തേക്ക്. ഇതിനിടയില്‍ അഭിഭാഷകരില്‍ പലരും കരഞ്ഞുകൊണ്ട് ബിഷപ്പിനെ കെട്ടിപ്പിടിക്കുന്നുണ്ടായിരുന്നു.

വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച്‌ സ്ത്രീകളടക്കം അണികള്‍ കലക്ടറേറ്റ് പരിസരത്ത് ലഡുവിതരണം നടത്തി. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ നിരപരാധിത്വത്തില്‍ വിശ്വസിച്ചവര്‍ക്കും നിയമസഹായം ചെയ്തുകൊടുത്തവര്‍ക്കും നന്ദി അറിയിക്കുന്നതായി ജലന്ധര്‍ രൂപതയുടെ പത്രപ്രസ്താവനയും വന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവജാത ശിശുവിന്റെ മരണം: കായംകുളത്തെ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവെന്ന് ആരോപണം  (26 minutes ago)

മൂന്നുവയസുകാരന്റെ ചെറുവിരല്‍ കടിച്ചെടുത്ത് തെരുവുനായ  (40 minutes ago)

പുഴയോരത്ത് പ്രതീക്ഷയോടെ നിൽക്കുന്ന ജോർജുകുട്ടി; ജോർജുകുട്ടിയുടെ പുതിയ ലുക്ക്; ദൃശ്യം - 3 യുടെ പുതിയ പോസ്റ്റർ പുറത്ത്!!  (46 minutes ago)

നൂറ്റിനാൽപ്പത് ദിവസത്തോളം നീണ്ടുനിന്ന മാരത്തോൺ; കാട്ടാളൻ ഫുൾ പായ്ക്കപ്പ്!!!  (52 minutes ago)

10 മാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയില്‍ ബോട്ടില്‍ അടപ്പ് കുടുങ്ങി  (1 hour ago)

തൃശ്ശൂരില്‍ 15 അടി മുകളില്‍ നിന്ന് സ്ലാബ് റോഡിലേക്ക് വീണു  (1 hour ago)

46കാരിയ്ക്കൊപ്പം കാറിൽ ,പുറത്തേക്കിറങ്ങിയ ഷാജിയുടെ വസ്ത്രത്തിൽ രക്തക്കറ CCTVയിൽ കണ്ട കാഴ്ച്ച  (1 hour ago)

നീറ്റ് പരീക്ഷയെഴുതാന്‍ നിര്‍ബന്ധിച്ച അച്ഛനെ കൊലപ്പെടുത്തി മകന്‍  (1 hour ago)

കാന്‍സര്‍ ചികിത്സയിലെ എഐ വിപ്ലവം: ഇന്ത്യ എഐ സമ്മിറ്റ് 2026ല്‍ എംസിസിക്ക് അഭിമാന നേട്ടം; രാജ്യത്തെ 10 സ്ഥാപനങ്ങളില്‍ ഇടം പിടിച്ച് എഐ ഓങ്കോളജി ഏജന്റ്  (1 hour ago)

പിണറായി സർക്കാരിന് വലിയ ആശ്വാസം  (2 hours ago)

പ്രതിപക്ഷത്തെ പോലും കയ്യടിപ്പിക്കുന്ന ചരിത്ര പ്രഖ്യാനം; തിരുവനന്തപുരം കോർപ്പറേഷൻ ബജറ്റ്  (2 hours ago)

സംസ്ഥാനത്ത് മഴ തുടരും,  (2 hours ago)

SABARIMALA സുപ്രീം കോടതിയുടെ ചോദ്യം  (2 hours ago)

സിസി ടിവി ദൃശ്യങ്ങളും ലഭിച്ചു  (2 hours ago)

നീറ്റ് പരീക്ഷ സമ്മർദ്ദം  (2 hours ago)

Malayali Vartha Recommends