എന്തു വില കൊടുത്തും ഉത്തർപ്രദേശ് പിടിച്ചെടുത്തിരിക്കും; കഴിഞ്ഞ തവണ യു പി പിടിച്ചെടുത്ത ചാണക്യ തന്ത്രങ്ങളുമായി അമിത് ഷാ ഉത്തർ പ്രദേശിലേക്ക്; വീടുകൾതോറും കയറിയുള്ള പ്രചാരണത്തിൽ അമിത് ഷാ പങ്കെടുക്കും

എന്തു വില കൊടുത്തും ഉത്തർപ്രദേശ് പിടിച്ചെടുത്തിരിക്കും. കഴിഞ്ഞ തവണ യു പി പിടിച്ചെടുത്ത ചാണക്യ തന്ത്രങ്ങളുമായി അമിത് ഷാ നാളെ ഉത്തർ പ്രദേശിലേക്ക് കുതിച്ചെത്തുന്നു . തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം അമിത് ഷാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇതാദ്യമായാണ് യു പി യിൽ എത്തുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ് .
പടിഞ്ഞാറൻ യുപിയിലെ കൈരാന മണ്ഡലത്തിലാണ് അമിത് ഷാ എത്തുന്നത് . വീടുകൾതോറും കയറിയുള്ള പ്രചാരണത്തിൽ അമിത് ഷാ പങ്കെടുക്കും . അഞ്ചു സംസ്ഥാനങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ യു പി തിരഞ്ഞെടുപ്പ് ബി ജെ പി ക്ക് നിർണ്ണായകമാണ് . ഷാംലി,ഭാഗ്പത് , എന്നിവിടങ്ങളിലെ പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തും. , മീററ്റിലെ പ്രമുഖ വ്യക്തിത്വങ്ങളുമായി ആശയ വിനിമയം നടത്തുകയും ചെയ്യും.
2017 ൽ, ബി ജെ പി യു പി ഭരണം പിടിക്കുന്നതിൽ നിർണായകമായത് അമിത്ഷായുടെ രാഷ്‌ട്രീയ തന്ത്രങ്ങളാണ് . വീട് വീടാന്തരം കയറിയിറങ്ങിയുള്ള പ്രചാരണങ്ങൾ പാർട്ടിയെ ജനങ്ങളിലേക്കെത്തിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചതായി രാഷ്‌ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നുണ്ട് .
ഇസ്ലാമിക ഭീഷണി നിലനിൽക്കുന്ന പ്രദേശമാണ് കൈരാന. അവിടെ അമിത് ഷാ എത്തുമ്പോൾ അതിന് ഏറെ രാഷ്‌ട്രീയ പ്രാധാന്യമുണ്ടെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. അതേസമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ഒരു റിപ്പോർട്ട് പുറത്ത് വന്നത് ബിജെപിക്ക് വളരെ ആശ്വാസകരമാണ്.
ബിജെപി വൻ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിൽ എത്തുമെന്ന് റിപ്പബ്ലിക് സർവേ പുറത്ത് വന്നിരിക്കുകയാണ്. യുപിയിൽ 403 നിയമസഭാ സീറ്റുകളിലേക്കായി ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെ ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി, എസ്പി, ബിഎസ്പി, കോൺഗ്രസ്, ആം ആദ്മി പാർട്ടി തുടങ്ങിയ പാർട്ടികൾ തമ്മിലാണ് ഏട്ടുമുറ്റുന്നത് .
റിപ്പബ്ലിക് ടിവിയും പി മാർക്യുവും സംയുക്തമായിട്ടായിരുന്നു സർവ്വേ നടത്തിയത്. ആ ഫലമാണ് ഇപ്പോൾ പുറത്ത് വന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലാണ് ബിജെപി മത്സരത്തിനിറങ്ങുന്നത്. ബിജെപി 252-272 സീറ്റുകൾ വരെ നേടി അധികാരം നിലനിർത്തുമെന്ന പ്രവചനമാണ് സർവ്വേ നടത്തിയിരിക്കുന്നത് . അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ്പി 111 മുതൽ 131 വരെ സീറ്റുകൾ നേടിയേക്കുവാൻ സാധ്യതയുണ്ട്.
ബിഎസ്പി 8 – 16വരെയും, കോൺഗ്രസ് 3-9 മറ്റുള്ളവർ 4 വരെ സീറ്റ് നേടിയേക്കാമെന്നുമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രവചനം. സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ ഭൂരിഭാഗം പേരും തിരഞ്ഞെടുത്തിരിക്കുകയാണ് . 41.2 ശതമാനം പേർ വീണ്ടും യോഗി ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന പ്രവചനം നടത്തിയിരിക്കുന്നു . 29.4 ശതമാനം പേർ അഖിലേഷ് യാദവിനെ പിന്തുണയ്‌ക്കുന്നവരാണ് .
13.4 ശതമാനം പേർ മായാവതിയേയും, 5.8 ശതമാനം പേർ പ്രിയങ്ക ഗാന്ധിയേയും 0.9 ശതമാനം പേർ ജയന്ത് ചൗധരിയേയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്‌ക്കുകയാണ് . കേന്ദ്രസർക്കാർ സംസ്ഥാനത്ത് നടത്തിയ പ്രവർത്തനങ്ങളെ കുറിച്ചും സർവ്വേയിൽ വിലയിരുത്തൽ നടത്തിയിട്ടുണ്ട്. 34 ശതമാനം പേർ മോദി സർക്കാരിന്റെ പ്രവർത്തനങ്ങളിൽ അതീവ സന്തുഷ്ടരായിരിക്കുന്നു. മികച്ച പ്രവർത്തനമാണെന്ന് 28 ശതമാനം പേർ പറയുന്നത്. ശരാശരിയാണെന്ന് 28 ശതമാനം പേരും മോശം പ്രവർത്തനങ്ങളാണെന്ന് 14 ശതമാനം പേരും വിലയിരുത്തുകയാണ്.
https://www.facebook.com/Malayalivartha


























