സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗീക ചുവയോടെ സംസാരിക്കൽ, പൊതുസ്ഥലത്ത് അസഭ്യം പറയൽ; യുട്യൂബ് ചാനല്‍ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റിൽ; മരട് പൊലീസാണ് അറസ്റ്റ് ചെയ്തത്; പ്രകോപിതനാകാനുള്ള കാരണം വ്യക്തമാക്കുവാൻ അഭിമുഖത്തിന്റെ വിഡിയോ ദൃശ്യം ഹാജരാക്കാൻ നിർദേശിച്ച് പോലീസ്

നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റിൽ. യുട്യൂബ് ചാനല്‍ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസിലാണ് നടനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്. കൊച്ചി മരട് പൊലീസ് സ്റ്റേഷനിൽ ശ്രീനാഥ് ഭാസി ഹാജരായിരുന്നു. പൊലീസ് തിങ്കളാഴ്ച രാവിലെ ഹാജരാകാനാണ് ആവശ്യപ്പെട്ടത്. എന്നാൽ വൈകിട്ട് ഹാജരാകാന്‍ അനുവദിക്കണമെന്നു പൊലീസിനോട് ആവശ്യപ്പെട്ടു.
ഐപിസി 509,354(a), 294 ബി പ്രകാരമാണ് കേസടുത്തിരിക്കുന്നത്. 3 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കൽ,ലൈംഗീക ചുവയോടെ സംസാരിക്കൽ, പൊതുസ്ഥലത്ത് അസഭ്യം പറയൽ എന്നിങ്ങനെയാണ് വകുപ്പുകൾ ചുമത്തിയിരിക്കുന്നത്.
ശ്രീനാഥ് ഭാസി പ്രകോപിതനാകാനുള്ള കാരണം വ്യക്തമാക്കുവാൻ അഭിമുഖത്തിന്റെ വിഡിയോ ദൃശ്യം ഹാജരാക്കാൻ ആവശ്യപ്പെടുകയുണ്ടായി മറ്റൊരു അഭിമുഖത്തിൽ നടൻ അവതാരകനെ യാതൊരു പ്രകോപനവുമില്ലാതെ അസഭ്യം പറയുന്നുണ്ടായിരുന്നു. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇതു പൊലീസിനു കിട്ടിയിട്ടുണ്ട് . ഇതുകൂടി മുൻനിർത്തിയാകും ശ്രീനാഥ് ഭാസിയെ പൊലീസ് ചോദ്യം ചെയ്യുന്നത്.
അതേസമയം അവതാരകരോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിൽ പ്രതികരിച്ചിരുന്നു ശ്രീനാഥ് ഭാസി. താൻ അവരെ ചീത്ത പറഞ്ഞിട്ടില്ല. പരിപാടി നടക്കില്ല എന്ന് പറഞ്ഞാണ് ഞാൻ എണീറ്റ് പോയത്. അല്ലാതെ ആരേയും മാനസികമായി തളർത്തുന്ന രീതിയിൽ ഒന്നും പറഞ്ഞില്ല. ഉറക്കെ സംസാരിക്കുമ്പോൾ അവർ അവിടെയുണ്ടായിരുന്നു. അതുകൊണ്ട് അവർ ആ തെറി കേട്ടു. അത് നല്ലതല്ല. അതുകൊണ്ടാണ് സോറി പറയണം എന്ന് പറഞ്ഞതെന്നും ശ്രീനാഥ് ഭാസി പറഞ്ഞു.
എവിടെ വേണമെങ്കിലും ക്ഷമ പറയാൻ തയ്യാറാണ്. കേസിന്റെ രീതിയൽ അവർ പറഞ്ഞത് പോലെ സഹകരിക്കും. ഒത്തു തീർപ്പാക്കാനാണ് വിചാരിക്കുന്നത്. ഏത് രീതിയിലുള്ള നടപടിയും ഞാൻ ഫേസ് ചെയ്യാൻ തയാറാണ് എന്നും നടൻ പറഞ്ഞു. കാരണം പൊലീസ് അന്വേഷിക്കേണ്ടതാണല്ലോ. തനിക്ക് പറയാനുള്ളത് കൂടെ കേൾക്കണം. എന്താണ് സംഭവിച്ചതെന്ന് തനിക്ക് പറയണമെന്നും 'ശ്രീനാഥ് ഭാസി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























