Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

വിശ്വസിച്ചാലും ഇല്ലെങ്കിലും... ഒഡീഷയില്‍ ഒരു വലിയ അപകടം സംഭവിച്ചേക്കുമെന്നു റെയില്‍വേ ഭയന്നിരുന്നതായി റിപ്പോര്‍ട്ട്; ദിവസങ്ങള്‍ക്കുള്ളില്‍ അത് സംഭവിച്ചു; ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് നടന്ന ഉന്നതതല യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തത്രേ

04 JUNE 2023 12:14 PM IST
മലയാളി വാര്‍ത്ത

ഒഡീഷയിലെ ട്രെയിന്‍ അപകടത്തിന്റെ നടുക്കത്തില്‍ നിന്നും രാജ്യം ഇപ്പോഴും മുക്തിയായിട്ടില്ല. അതിനിടെ ഒഡീഷയില്‍ വലിയൊരു അപകടം റെയില്‍വേ ഭയന്നിരുന്നത്രെ. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് നടന്ന ഉന്നതതല യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുകയും ചെയ്തു.

ഒഡീഷയിലെ ഭുവനേശ്വര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ബാലസോര്‍ ഉള്‍പ്പെടുന്ന ഈസ്റ്റ് കോസ്റ്റ് റെയില്‍വേ മേഖലയാണ് ഏറ്റവും അപകടസാധ്യതയുള്ളതായി അന്നു വിലയിരുത്തിയത്. സമീപമുള്ള സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയും അപകടമേഖലയാണെന്നു വിലയിരുത്തി രണ്ടു മേഖലകളുടെയും മേധാവികള്‍ക്ക് അപകടസാധ്യതാ മുന്നറിയിപ്പും നല്‍കി.

ഒഡിഷ അപകടത്തോടെ പല കാര്യങ്ങളും പുറത്തു വന്നു. ഒരു വര്‍ഷത്തിനിടെ രാജ്യത്തു ചെറുതും വലുതുമായ 210 അപകടങ്ങള്‍ നടന്നതായാണു റെയില്‍വേയുടെ കണക്ക്. ജീവഹാനി കുറവാണെങ്കിലും അപകടങ്ങളിലെ വര്‍ധന സുരക്ഷാവീഴ്ച സൂചിപ്പിക്കുന്നതാണ്. അപകടങ്ങളില്‍ 90 ശതമാനവും സംഭവിച്ചതു ട്രെയിനുകള്‍ സിഗ്‌നല്‍ മറികടന്നതു മൂലമാണ്.

ഷൊര്‍ണൂരിലേക്കുള്ള വേണാട് എക്‌സ്പ്രസ് കഴിഞ്ഞയാഴ്ച മാവേലിക്കരയ്ക്കടുത്തു ചെറിയനാട് സ്റ്റേഷനില്‍ നിര്‍ത്താതെ പോയത് ഇത്തരത്തിലൊന്നായി കരുതുന്നു. വാജ്‌പേയി സര്‍ക്കാരില്‍, ഇപ്പോഴത്തെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ റെയില്‍വേ മന്ത്രിയായിരിക്കെ സുരക്ഷയ്ക്കായി ഓരോ ടിക്കറ്റിനും പ്രത്യേക സെസ് ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നു വന്ന യുപിഎ സര്‍ക്കാര്‍ സെസ് എന്ന പേര് ഒഴിവാക്കി തുക ടിക്കറ്റ് നിരക്കില്‍ ലയിപ്പിച്ചു.

അതുവരെ പിരിച്ച സെസ് വരവില്‍ കാണിച്ച് അന്നത്തെ മന്ത്രി ലാലുപ്രസാദ് യാദവ് ലാഭം കാട്ടി. തുടര്‍ന്നുവന്ന മമതാ ബാനര്‍ജിയും ഇതേവഴി പിന്തുടര്‍ന്നു. ഓരോ കോച്ചും പരമാവധി ഉപയോഗിക്കാനായി ബ്രേക്ക് പവര്‍ സര്‍ട്ടിഫിക്കറ്റ് (ഓരോ സര്‍വീസും പൂര്‍ത്തിയാകുമ്പോള്‍ ട്രെയിനിന്റെ ബ്രേക്ക് പരിശോധിച്ച് അതിന്റെ കാര്യക്ഷമത ഉറപ്പുവരുത്തുന്ന സര്‍ട്ടിഫിക്കറ്റ്) പോലും ഇല്ലാതെ ട്രെയിനുകള്‍ ഓടിത്തുടങ്ങിയതും ഇക്കാലത്താണ്.

വില കുറഞ്ഞ ചൈനീസ് ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്തു സിഗ്‌നലിങ്ങിനും കോച്ച് നിര്‍മാണത്തിനും അടക്കം ഉപയോഗിക്കാന്‍ തുടങ്ങി. സുരക്ഷാവെല്ലുവിളിയായ ഈ ഉല്‍പന്നങ്ങള്‍ ഇപ്പോള്‍ തിടുക്കത്തില്‍ മാറ്റിവരികയാണ്. രണ്ടു പതിറ്റാണ്ടായി റെയില്‍വേയില്‍ നിയമനങ്ങള്‍ കുറഞ്ഞതോടെ, വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാരുടെ ജോലിഭാരവും സുരക്ഷാ ഭീഷണിയായി റെയില്‍വേ ബോര്‍ഡ് വിലയിരുത്തിയിട്ടുണ്ട്.

ലോക്കോ പൈലറ്റുമാരും ഗാര്‍ഡുമാരും മൂന്നോ നാലോ ദിവസം തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വരുന്നു. ഇത് അവരുടെ കാര്യക്ഷമതയെയും പെട്ടെന്നു പ്രതികരിക്കാനുള്ള കഴിവിനെയും ഇല്ലാതാക്കുന്നു. റെയില്‍വേ ട്രാക്കുകള്‍ പരിശോധിക്കേണ്ട ഉദ്യോഗസ്ഥരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ട്. ഒഡീഷ, ഛത്തീസ്ഗഡ് മേഖലയെയാണു ജീവനക്കാരുടെ ക്ഷാമം കാര്യമായി ബാധിക്കുന്നത്.

അഭിമാന പദ്ധതിയായ വന്ദേഭാരതിലാണ് ഇപ്പോള്‍ റെയില്‍വേയുടെ മുഴുവന്‍ ശ്രദ്ധയും. ഇതുവരെ 19 വന്ദേഭാരത് ട്രെയിനുകള്‍ ഓടിത്തുടങ്ങി. 2023 ഓഗസ്റ്റ് 15നു മുന്‍പ് 75 വന്ദേഭാരത് എന്ന ലക്ഷ്യത്തിലെത്താന്‍ കുതിക്കുമ്പോഴാണു ബാലസോര്‍ ദുരന്തം.

അതേസമയം ട്രെയിന്‍ ദുരന്തത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവയ്ക്കണമെന്ന ആവശ്യം ഉയരുമ്പോള്‍ ദുരന്തഭൂമിയായ ബാലസോര്‍ ഒരുകാലത്ത് അദ്ദേഹത്തിന്റെ കര്‍മഭൂമിയായിരുന്നു. ഒഡീഷ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അശ്വിനി വൈഷ്ണവ് ബാലസോര്‍ ജില്ലയുടെയും കട്ടക് ജില്ലയിലും കലക്ടറായി ജോലി ചെയ്തിട്ടുണ്ട്.

പതിനായിരത്തിലധികം പേര്‍ കൊല്ലപ്പെട്ട 1999 ചുഴലിക്കാറ്റ് സമയത്ത് യുഎസ് നേവി വെബ്സൈറ്റില്‍ നിന്ന് ചുഴലിക്കാറ്റിന്റെ വിവരങ്ങള്‍ അന്നത്തെ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നത് ബാലസോര്‍ കലക്ടറായിരുന്ന അശ്വിനി വൈഷ്ണവ് ആയിരുന്നു. അനേകായിരം പേരുടെ ജീവന്‍ രക്ഷിക്കാന്‍ കലക്ടറായിരുന്ന അദ്ദേഹത്തിന്റെ ഇടപെടലുകള്‍ സഹായിച്ചു. 2003 വരെ ഒഡീഷയില്‍ ജോലി ചെയ്ത അദ്ദേഹം പിന്നീട് പ്രധാനമന്ത്രി വാജ്‌പേയിയുടെ ഓഫിസില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിതനായി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (20 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (2 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (2 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (2 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (3 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (3 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (4 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (5 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends