സര്‍ക്കാര്‍ നടപടികള്‍ക്കെതിരായ ജനങ്ങളുടെ പരാതികള്‍ ഇനിയും കേള്‍ക്കുമെന്നും അവയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടുമെന്നും ഗവര്‍ണര്‍....

ബില്ലുകള്‍ക്കും സര്‍ക്കാര്‍ ശുപാര്‍ശകള്‍ക്കുമെതിരെ പരാതികളുമായെത്തുന്നവരെ പ്രോത്സാഹിപ്പിക്കരുതെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശം അദ്ദേഹം തള്ളി.
സര്‍ക്കാര്‍ പറയുന്നതെല്ലാം അനുസരിക്കാന്‍ താന്‍ ബാദ്ധ്യസ്ഥനല്ലെന്ന വിലയിരുത്തലോടെയാണിത്. പൊതുജനാരോഗ്യ ബില്ലിനെക്കുറിച്ചുള്ള പരാതികളില്‍ വിശദീകരണം തേടിയതിനു പിന്നാലെ, പരാതികള്‍ പ്രോത്സാഹിപ്പിക്കുന്നത് ഭരണഘടനാ ചുമതലയല്ലെന്ന് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഗവര്‍ണര്‍ക്ക് കത്തെഴുതിയിട്ടുണ്ടായിരുന്നു.പരാതികള്‍ കേള്‍ക്കരുതെന്ന് സര്‍ക്കാര്‍ പറയുന്നത് ശരിയല്ല. ജനങ്ങളുടെ പരാതികള്‍ ഉള്‍ക്കൊള്ളുന്നതാണ് ജനാധിപത്യം.
നിയമ ഭേദഗതികളിലെ പിശകുകളും അപ്രായോഗികതയും ചൂണ്ടിക്കാട്ടി നിരവധി പേരാണ് ഗവര്‍ണറെ കാണാനെത്തുന്നത്. അവരുടെ പരാതികള്‍ ചീഫ് സെക്രട്ടറിക്ക് അയച്ച് വിശദീകരണം തേടുന്നത് തുടരും.
വിവാദ ബില്ലുകളിലും ശുപാര്‍ശകളിലും നിയമോപദേശം സഹിതം ഫയല്‍ തനിക്ക് വിടാനാണ് രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ക്ക് ഗവര്‍ണറുടെ നിര്‍ദ്ദേശം.ഭരണഘടനയുടെ അനുച്ഛേദം-200 പ്രകാരം ബില്ലുകള്‍ക്ക് അനുമതി നല്‍കുകയോ തടഞ്ഞുവയ്ക്കുകയോ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയോ ആണ് ഗവര്‍ണര്‍ക്ക് ചെയ്യാവുന്നത്. അതിനപ്പുറമുള്ള നടപടികളെടുക്കുന്നത് തെറ്റായ കീഴ്വഴക്കമാണ്. ബില്ലുകള്‍ രാഷ്ട്രപതിക്ക് അയയ്ക്കുമ്പോഴും നിയമസഭയിലേക്ക് തിരിച്ചയയ്ക്കുമ്പോഴും ഗവര്‍ണറുടെ സെക്രട്ടറി വകുപ്പ് സെക്രട്ടറിയുമായും നിയമ സെക്രട്ടറിയുമായും കൂടിയാലോചിക്കണം. നിയമവിരുദ്ധമല്ലെങ്കില്‍ നിയമനിര്‍മ്മാണങ്ങളില്‍ ഗവര്‍ണര്‍ ഇടപെടരുതെന്ന കോടതി ഉത്തരവുകളും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം രണ്ട് വര്‍ഷം വരെ പഴക്കമുള്ളവയടക്കം 18ബില്ലുകളാണ് ഗവര്‍ണര്‍ ഒപ്പിടാനുള്ളത്. നിയമവിരുദ്ധവും സര്‍ക്കാരിന് ദുരുദ്ദേശ്യവുമുള്ളവ എന്നും വിലയിരുത്തിയാണ് തടഞ്ഞുവച്ചിട്ടുളളത്. ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും.
"
https://www.facebook.com/Malayalivartha



























