കണ്ണൂരിൽ നിന്നുമുള്ള യൂണിഫോം കിട്ടാത്തതുകൊണ്ട് നാളെ മുതൽ തുണിയുടുക്കാതെ യുദ്ധത്തിന് പോകേണ്ടി വരുമല്ലോ എന്നോർത്ത് വിഷമിച്ചിരിക്കുന്ന ലെ ഇസ്രായേലി പോലീസ്.. കമ്പനി ഉടമയായ തോമസ് ചേട്ടാ, വല്ലവനും പറയുന്ന വ്യാജ വാർത്ത കേട്ടു നല്ലൊരു ബിസിനസ് കളഞ്ഞാൽ തനിക്കെ നഷ്ട്ടമുള്ളൂ....ഇസ്രയേൽ പോലീസിന് യൂണിഫോം ഇനി കണ്ണൂരിൽ നിന്നും ഇല്ല

ഇസ്രയേൽ പോലീസിന് യൂണിഫോം നിർമ്മിച്ചു നൽകുന്ന കണ്ണൂരിലെ വസ്ത്രനിർമ്മാണ കമ്പനിയായ മരിയൻ അപ്പാരൽസ് സമാധാനം പുന:സ്ഥാപിക്കുന്നതു വരെ ഇസ്രയേലിൽ നിന്നുള്ള ഓർഡറുകൾ സ്വീകരിക്കില്ലെന്ന് തീരുമാനിച്ചു. കൂത്തുപറമ്പ് വലിയവെളിച്ചം കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന മരിയന്‍ അപ്പാരല്‍ മ്പനിയാണ് കഴിഞ്ഞ എട്ട് വർഷമായി ഇസ്രായേൽ പോലീസിന് യൂണിഫോം തയ്യാറാക്കി നൽകിയിരുന്നത്.
ഇസ്രായേല്‍ പോലീസിനു മാത്രമല്ല ഫിലപ്പീന്‍ ആര്‍മി, ഖത്തര്‍ എയര്‍ഫോഴ്‌സ്, ഖത്തർ പോലീസ്, ബ്രിട്ടീഷ് അമേരിക്കൻ സെക്യൂരിറ്റി കമ്പനികൾ, ആശുപത്രി യൂണിഫോമുകൾ എന്നിവരെല്ലാം അണിയുന്ന യൂണിഫോമിന് പിന്നില്‍ ഈ വസ്ത്ര നിര്‍മാണ കമ്പനിയുടെ സാന്നിധ്യമുണ്ട്. 50-70 കോടി രൂപ വാര്‍ഷിക വിറ്റുവരവും കമ്പനിക്കുണ്ട്. മിഡില്‍ ഈസ്റ്റിലെ പല സ്‌കൂളുകള്‍ക്കും യൂണിഫോമുകള്‍, ആശുപത്രികളിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്കുള്ള യൂണിഫോമുകള്‍, വിദേശ രാജ്യങ്ങളിലേക്കുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വസ്ത്രങ്ങള്‍, കോട്ടുകള്‍ തുടങ്ങിയവയും മരിയന്‍ ഉല്‍പാദിപ്പിക്കുന്നു
2015 മുതല്‍ ഇസ്രായേല്‍ പോലീസ് സേനയ്‌ക്കായി പ്രതിവര്‍ഷം 100,000 യൂണിഫോമുകള്‍ ഇവിടെ നിര്‍മ്മിക്കുന്നു. ഹമാസ് തീവ്രവാദികള്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് ശേഷം കമ്പനിക്ക് 50,000 യൂണിറ്റുകള്‍ക്ക് അധിക ഓര്‍ഡര്‍ ലഭിച്ചു. ഏകദേശം 1,500 തൊഴിലാളികള്‍ എല്ലാ സ്ത്രീകളും ഓര്‍ഡര്‍ പൂര്‍ത്തിയാക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. ഇസ്രായേലിനെ എതിര്‍ക്കുന്നവര്‍ അവരുടെ സേനയുടെ യൂണിഫോം തയിക്കുന്നതിലെ കൗതുകമാണ് വാര്‍ത്തയായത്.
ആശുപത്രികളിൽ ഉൾപ്പെടെ ബോംബ് വർഷിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന ഇസ്രായേലിന്റെ സമീപനത്തോട് യോജിക്കാനാകില്ല എന്നതിനാൽ ഓർഡറുകൾ സ്വീകരിക്കേണ്ടതില്ല എന്ന് കമ്പനി തീരുമാനിച്ചു. ഇക്കാര്യം വ്യക്തമാക്കി മന്ത്രി പി രാജീവാണ് ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഇസ്രയേൽ പോലീസ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക് യൂണിഫോം നിർമ്മിച്ചു നൽകുന്ന കണ്ണൂരിലെ പ്രമുഖ വസ്ത്രനിർമ്മാണ കമ്പനിയായ മരിയൻ അപ്പാരൽസ് വാർത്തകളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. ആശുപത്രികളിൽ ഉൾപ്പെടെ ബോംബ് വർഷിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന സമീപനത്തോട് ധാർമ്മിക വിയോജിപ്പുള്ളതിനാൽ, സമാധാനം പുന:സ്ഥാപിക്കുന്നതു വരെ ഇസ്രയേലിൽ നിന്നുള്ള ഓർഡറുകൾ സ്വീകരിക്കേണ്ടതില്ല എന്ന് മരിയൻ അപ്പാരൽസ് ഇപ്പോൾ തീരുമാനിച്ചിരിക്കുകയാണ്. ഇക്കാര്യം വ്യക്തമാക്കി പത്രക്കുറിപ്പും നൽകിയിട്ടുണ്ട്.
യഥാർത്ഥത്തിൽ, ലോകമാകെ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ട ഒരു സ്ഥാപനം കേരളത്തിലുണ്ടെന്നത് ഇവിടെ ചർച്ചാ വിഷയമായത് ഇപ്പോഴാണെന്നതാണ് കൗതുകം. ആഗോളാടിസ്ഥാനത്തിൽ വൻ വിപണിയുള്ള സ്ഥാപനമാണ് മരിയൻ അപ്പാരൽസ്. ഇസ്രായേല്‍ പോലീസിന് 2015 മുതല്‍ മരിയന്‍ അപ്പാരല്‍ യൂണിഫോം നല്‍കുന്നുണ്ടായിരുന്നു. പൂര്‍ണമായും എക്‌സ്‌പോര്‍ട്ട് മേഖലയിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇസ്രായേല്‍ പോലീസിനു മാത്രമല്ല ഫിലപ്പീന്‍ ആര്‍മി, ഖത്തര്‍ എയര്‍ഫോഴ്‌സ്, ഖത്തർ പോലീസ്, ബ്രിട്ടീഷ് അമേരിക്കൻ സെക്യൂരിറ്റി കമ്പനികൾ, ആശുപത്രി യൂണിഫോമുകൾ എന്നിവരെല്ലാം അണിയുന്ന യൂണിഫോമിന് പിന്നില്‍ ഈ വസ്ത്ര നിര്‍മാണ കമ്പനിയുടെ സാന്നിധ്യമുണ്ട്.
മലയാളിയായ തോമസ് ഓലിക്കല്‍ നേതൃത്വം നൽകുന്ന കമ്പനി 2008 മുതല്‍ കണ്ണൂര്‍ കൂത്തുപറമ്പില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മാണ യൂണിറ്റിലാണ് യൂണിഫോമുകളെല്ലാം നിര്‍മിക്കുന്നതും പായ്ക്ക് ചെയ്യുന്നതും. ഉന്നത ഗുണ നിലവാരമുറപ്പിക്കാനായി പ്രത്യേകം റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ടീമും മരിയന്‍ അപ്പാരലിൽ ഉണ്ട്.
ഇന്ന് 1,500ഓളം ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നു. ഇവരില്‍ ഭൂരിഭാഗവും സമീപ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. 95 ശതമാനം ജീവനക്കാരും വനിതകളാണ്. മികച്ച ടീം വര്‍ക്കിലൂടെ രാജ്യാന്തര നിലവാരത്തില്‍ ഉല്‍പ്പാദനം സാധ്യമാകുന്നു. യൂണിഫോമുകളില്‍ മാത്രം ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത് കൊണ്ട് ഫാഷന്‍ മാറുന്നതനുസരിച്ച് ഉല്‍പ്പാദനത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തേണ്ടതില്ല എന്നതിനാല്‍ കമ്പനിയുടെ വരുമാനത്തെ ബാധിക്കുന്നില്ല. 50-70 കോടി രൂപ വാര്‍ഷിക വിറ്റുവരവും കമ്പനിക്കുണ്ട്. മിഡില്‍ ഈസ്റ്റിലെ പല സ്‌കൂളുകള്‍ക്കും യൂണിഫോമുകള്‍, ആശുപത്രികളിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്കുള്ള യൂണിഫോമുകള്‍, വിദേശ രാജ്യങ്ങളിലേക്കുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വസ്ത്രങ്ങള്‍, കോട്ടുകള്‍ തുടങ്ങിയവയും മരിയൻ ഉൽപാദിപ്പിക്കുന്നു.
എന്നാൽ നിർമ്മാണം നിർത്തി വച്ച വാർത്ത വന്നതോടെ വാൻ രീതിയിൽ ട്രോളുകളും വിമർശനവും ഉയർന്നിട്ടുണ്ട്.
കണ്ണൂരിൽ നിന്നുമുള്ള യൂണിഫോം കിട്ടാത്തതുകൊണ്ട് നാളെ മുതൽ തുണിയുടുക്കാതെ യുദ്ധത്തിന് പോകേണ്ടി വരുമല്ലോ എന്നോർത്ത് വിഷമിച്ചിരിക്കുന്ന ലെ ഇസ്രായേലി പോലീസ്..
കമ്പനി ഉടമയായ തോമസ് ചേട്ടാ, വല്ലവനും പറയുന്ന വ്യാജ വാർത്ത കേട്ടു നല്ലൊരു ബിസിനസ് കളഞ്ഞാൽ തനിക്കെ നഷ്ട്ടമുള്ളൂ.. കാത് കുത്തിയവൻ പോയാൽ കടുക്കനിട്ടവൻ വരും എന്ന് പറഞ്ഞപോലെ തന്റെ കമ്പനി അല്ലെങ്കിൽ വേറെ ഇന്റർനാഷണൽ കമ്പനി കിട്ടും ഇസ്രായേലിന്..
ബിസിനസ്സ് രാഷ്ട്രീയമായി കൂട്ടിക്കുഷയ്ക്കരുത് അവിടെ ജോലി ചെയ്യുന്നവരുടെ കാര്യത്തിന് പരിഗണന നൽകുക അതേപോലെ വിദേശനാണ്യവും. അങ്ങനെകുട്ടനാട്ടിലെ നെൽകൃഷി കാരെ ഒരു വഴിക്കാക്കി, ഇനി അപ്പരെൾസ് തൊഴിലാളികരുടെ കാര്യം ഒരു തീരുമാനം ആക്കിതന്നതിന് നന്ദി സർ. എന്നൊക്കെയാണ് മന്ത്രി രാജീവിന്റെ പോസ്റ്റിനു വരുന്ന കമെന്റുകൾ.
https://www.facebook.com/Malayalivartha



























