Widgets Magazine
12
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിം​ഗോടെ പൂർത്തിയായി.... എല്ലാ ജില്ലകളിലും പോളിം​ഗ് 70 ശതമാനം കടന്നു, ഏറ്റവും കൂടുതൽ പോളിം​ഗ് രേഖപ്പെടുത്തിയത് വയനാട്


15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി


പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ...


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം

പിണറായി മാറിനില്‍ക്കണം സര്‍ക്കാര്‍ ഇനി പാര്‍ട്ടി നിയന്ത്രണത്തില്‍;മുഖ്യമന്ത്രി തൈക്കണ്ടിയില്‍ വിശ്രമിക്ക്, നേതാക്കള്‍ കട്ടായം പറയുമ്പോള്‍ റിയാസിന്റെ നില പരുങ്ങലില്‍,സിപിഎം സംസ്ഥാന നേതൃയോഗത്തില്‍ പിണറായിസത്തിന് വിമര്‍ശനം,പരാജയത്തിന് ഭരണവിരുദ്ധ വികാരം ഒരു ഘടകമായി എന്ന വിലയിരുത്തല്‍ ശക്തമാകുന്നു

17 JUNE 2024 07:42 PM IST
മലയാളി വാര്‍ത്ത

More Stories...

നടിയെ ആക്രമിച്ച കേസ്... കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവാദം കഴിഞ്ഞു, ശിക്ഷാവിധി മൂന്നരയ്ക്ക്

റോഡില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ ദിശാ ഫലകത്തിന്റെ ലോഹപാളി വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്റെ കൈപ്പത്തി അറ്റു...  

നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവാദം തുടങ്ങി... പ്രതികളിൽ പലരും പൊട്ടിക്കരഞ്ഞു ദയ യാചിച്ചും ജഡ്ജിക്കു മുന്നിൽ...

ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ അടൂരിലെ വീട്ടിലേക്ക്? ഹൈക്കോടതി നിലപാട് നിർണായകം; വീട്ടിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു

പിണറായി വിജയനല്ല പാര്‍ട്ടിയാണ് വലുത് ഇത് അണികളെ പഠിപ്പിക്കുക. പിണറായിസം വളര്‍ത്താന്‍ ഇനി അനുവദിക്കില്ല പിണറായി പോയാല്‍ മറ്റൊരു നേതാവ് വരും. പിആര്‍ വര്‍ക്കും പ്രൊമോഷനുകളും കൊണ്ട് പിണറായിസം കെട്ടിപ്പൊക്കുന്നത് മതിയാക്കിയേക്ക്ുക. ഇനിയും ഈ പാര്‍ട്ടി ഇവിടെ വേണമെങ്കില്‍ പിണറായിസത്തിന്റെ വേരറുക്കണമെന്ന നിലപാടിലേക്ക് നേതാക്കള്‍ എത്തിയിരിക്കുന്നു. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ചേര്‍ന്ന സിപിഎം നേതൃയോഗത്തില്‍ പിണറായിക്ക് തലങ്ങും വിലങ്ങും അടി. പരാജയം സി.പി.എമ്മിലും ഇടതുമുന്നണിയിലും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് സി.പി.എമ്മിന്റെ നേതൃയോഗങ്ങള്‍ ഞായാറാഴ്ച തുടങ്ങിയത്. 20 മണ്ഡലങ്ങളിലേയും വോട്ടുവിഹിതം അടിസ്ഥാനമാക്കിയുള്ള പരിശോധനയാണ് നടക്കുന്നത് രണ്ട് ദിവസം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും തുടര്‍ന്നുള്ള മൂന്ന് ദിവസം സംസ്ഥാന സമിതി യോഗവുമാണ് നടക്കുന്നത്.

ബാക്കിയുള്ള രണ്ടുവര്‍ഷങ്ങളില്‍ പാര്‍ട്ടിയുടെ നിയന്ത്രണം ഭരണത്തില്‍ ശക്തമാക്കാന്‍ ആലോചന. ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് സി.പി.എമ്മിലും ഇടതുമുന്നണിയിലും ആരോപണങ്ങള്‍ കൊടുമ്പിരികൊള്ളുന്നതിനിടയില്‍ പരാജയകാരണങ്ങള്‍ വിലയിരുത്തുന്നതിനുള്ള നേതൃയോഗങ്ങള്‍ക്ക് ഇന്നുമുതല്‍ തുടക്കമാകും. അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന യോഗത്തില്‍ പാര്‍ട്ടിയുടെ താഴേത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും കര്‍ശനമായ ചില മാറ്റങ്ങള്‍ കൊണ്ടുവരും. ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയം സി.പി.എമ്മിലും ഇടതുമുന്നണിയിലും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് സി.പി.എമ്മിന്റെ നേതൃയോഗങ്ങള്‍ ഇന്നുമുതല്‍ തുടങ്ങുന്നത്. ഇന്നും നാളെയും സെക്രട്ടേറിയറ്റും അടുത്ത മൂന്നുദിവസം സംസ്ഥാന സമിതിയുമാണ് നിശ്ചയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പരാജയത്തെതുടര്‍ന്ന് പാര്‍ട്ടിയിലും സര്‍ക്കാരിലും ഒരുപോലെ തിരുത്തലിനാണ് നേതൃത്വത്തിന്റെ നീക്കം. തെരഞ്ഞെടുപ്പ് പരാജയത്തിന് സി.പി.എം പൊതുവില്‍ രണ്ടു കാരണങ്ങളാണ് കാണുന്നത്.

സര്‍ക്കാരിന്റെ മുന്‍ഗണനകളിലുണ്ടായ പാളിച്ചയും സംഘടനാതലത്തില്‍ താഴേത്തട്ടിലുള്ള ദൗര്‍ബല്യവും. ഇവയ്ക്കുള്ള തിരുത്തലിനായിരിക്കും മുന്‍തൂക്കം നല്‍കുക. അതോടൊപ്പം തന്നെ പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരെ ഉയരുന്ന ആരോപണങ്ങളില്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കുന്ന മൗനത്തെക്കുറിച്ചും വിമര്‍ശനം ഉയരുന്നുണ്ട്. അത് എങ്ങനെ നേരിടണമെന്ന കാര്യത്തിലും പാര്‍ട്ടി കൃത്യമായ രൂപരേഖ തയാറാക്കും. കൂടാതെ സാമൂഹികമാധ്യമ ഇടപെടലുകളിലെ ബലഹീനത മാറ്റി അതിന് ഒരു വ്യവസ്ഥാപിത രൂപം ഉണ്ടാക്കുന്നതിനുള്ള ആലോചനയും പാര്‍ട്ടിതലത്തിലുണ്ട്.

പരാജയത്തിന് ഭരണവിരുദ്ധ വികാരം ഒരു ഘടകമായി എന്ന വിലയിരുത്തല്‍ പൊതുവില്‍ പാര്‍ട്ടിയിലും മുന്നണിയിലുമുണ്ട്. തെരഞ്ഞെടുപ്പ് പ്രതികരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി തന്നെ പരോക്ഷമായി അത് അംഗീകരിച്ചിട്ടുമുണ്ട്. തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിനുള്ള ചര്‍ച്ചകള്‍ യോഗത്തിലുണ്ടാകും. എന്നാല്‍ വീണ്ടും കേന്ദ്രത്തില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വന്ന സാഹചര്യത്തില്‍ സാമ്പത്തികമായി സംസ്ഥാനത്തെ കൂടുതല്‍ മുറുക്കുന്നതിനുള്ള നീക്കം തുടരുമെന്ന വിലയിരുത്തല്‍ പാര്‍ട്ടിക്കുണ്ട്. കുവൈത്ത്?? ദുരന്തവുമായി ബന്ധപ്പെട്ട് അവിടെ വേണ്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പോകാന്‍ തയാറെടുത്ത മന്ത്രി വീണാജോര്‍ജിന് അനുമതി നല്‍കാതിരുന്ന കേന്ദ്രത്തിന്റെ നടപടി അതിന്റെ ഭാഗമാണെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍.

ആ പശ്ചാത്തലത്തില്‍ പ്രതിസന്ധിയെ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ചുള്ള ആലോചന യോഗങ്ങളില്‍ ഉണ്ടാകും. നിലവിലെ മുന്‍ഗണനകള്‍ മാറ്റി നിശ്ചയിക്കുന്നതിനുള്ള നിര്‍ദ്ദേശമായിരിക്കും പാര്‍ട്ടിയില്‍ നിന്നുണ്ടാകുക എന്നതാണ് സൂചന. ക്ഷേമപദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കികൊണ്ട് അവ പുനക്രമീകരിക്കുന്നതിനുള്ള ശ്രമമായിരിക്കും നടത്തുക. പ്രത്യേകിച്ച് ക്ഷേമപെന്‍ഷണ്‍, സപ്ലൈകോയിലെ സാധനങ്ങളുടെ ലഭ്യത എന്നിവയ്ക്ക് ഊന്നല്‍ നല്‍കണമെന്ന ആവശ്യമുണ്ട്. ഒപ്പം ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ ഇനി നീട്ടികൊണ്ടുപോകാന്‍ പാടില്ലെന്ന നിര്‍ദ്ദേശവും പാര്‍ട്ടിയിലുണ്ട്. കേന്ദ്രം പഴയ നയം തന്നെ തുടരാന്‍ സാദ്ധ്യതയുള്ളതിനാല്‍ കൂടുതല്‍ വരുമാനം കണ്ടെത്തുന്നതിനുള്ള വഴികളെക്കുറിച്ചും ആലോചനയുണ്ടാകും. അതോടൊപ്പം മന്ത്രിമാരുടെ പ്രവര്‍ത്തനത്തിന് മാര്‍ഗ്ഗരേഖയുണ്ടാക്കി പാര്‍ട്ടിയുടെ ഒരുകണ്ണ് എപ്പോഴും ഉണ്ടാകുന്ന തരത്തിലാക്കുമെന്ന സൂചനകളും വരുന്നുണ്ട്.

ഭരണതലത്തില്‍ മാത്രമല്ല, പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളിലും വലിയതോതിലുള്ള തിരുത്തലുകള്‍ക്ക് യോഗം രൂപം നല്‍കും. നേരത്തെ തയാറാക്കിയ തെറ്റുതിരുത്തല്‍ നയം പൂര്‍ണ്ണമായും എല്ലാ ഘടകങ്ങളിലും നടപ്പിലായില്ലെന്ന വികാരം പൊതുവിലുണ്ട്. അത് കര്‍ശനമായി നടപ്പാക്കും. ഒപ്പം കഴിഞ്ഞ എട്ടുവര്‍ഷമായി ഭരണത്തിലിരിക്കുന്ന പശ്ചാത്തലത്തില്‍ സംഘടനാപ്രവര്‍ത്തനങ്ങള്‍ വേണ്ടരീതിയില്‍ നടക്കുന്നില്ലെന്ന ചിന്തയും പാര്‍ട്ടിക്കുണ്ട്. അതിനുവേണ്ട പദ്ധതികള്‍ക്കും രൂപം നല്‍കും. താഴേത്തട്ടില്‍ സംഘടനാപരമായ ദൗര്‍ബല്യമാണ് തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് പാര്‍ട്ടിക്ക് ലഭിച്ച കണക്കുകള്‍ തെറ്റിയതിലൂടെ വ്യക്തമാകുന്നതെന്നാണ് അഭിപ്രായം. അതിന്റെ ഭാഗമായുള്ള നടപടികളും മാറ്റങ്ങളുമുണ്ടാകും. കൂടാതെ ഇടതുമുന്നണിക്ക് ഒപ്പം എക്കാലവും നിലയുറപ്പിച്ച ഈഴവവിഭാഗത്തില്‍ നിന്നുള്ള വലിയതോതിലെ വോട്ടുചോര്‍ച്ച സി.പി.എമ്മിന് അങ്കലാപ്പുണ്ടാക്കുന്നുണ്ട്.

 

ലോക്‌സഭാതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ച വികാരം എന്ന് പൊതുവില്‍ പറഞ്ഞൊഴിയുമ്പോഴും അത് അവരെ വല്ലാതെ അലട്ടുന്നുണ്ട്. വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ ബി.ഡി.ജെ.എസ് രൂപീകരിച്ചതുമുതല്‍ ഈഴവവോട്ടുകളില്‍ ചോര്‍ച്ചയുണ്ടായി തുടങ്ങിയിട്ടുണ്ടെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. 2016ലും 2021ലും അത് കാര്യമായി പ്രതിഫലിക്കാത്തത് മുസ്ലീംന്യൂനപക്ഷങ്ങള്‍ ഒന്നായി ഇടതുമുന്നണിയെ പിന്തുണച്ചതുകൊണ്ടാണ്. എന്നാല്‍ അവര്‍ നിലപാട് മാറ്റിയതോടെ ഈ വിടവ് വല്ലാതെ പ്രകടമാകുന്നുണ്ട്. അത് മറികടക്കുന്നതിനുള്ള നടപടികളെക്കുറിച്ചും ആലോചിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണവിലയിൽ വർദ്ധനവ്....  (8 minutes ago)

ശിക്ഷാവിധി മൂന്നരയ്ക്ക്  (1 hour ago)

രൂപക്ക് റെക്കോഡ് തകർച്ച...  (1 hour ago)

കൂറ്റന്‍ ദിശാ ഫലകത്തിന്റെ ലോഹപാളി വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്റെ ...  (1 hour ago)

‌മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന തടി ലോറിയിലേക്ക് ഇടിച്ചു കയറി വിദ്യാർഥിനിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രതികളിൽ പലരും പൊട്ടിക്കരഞ്ഞു ദയ യാചിച്ചും ജഡ്ജിക്കു മുന്നിൽ...  (2 hours ago)

രജനീകാന്തിന് ഇന്ന് 75ാം പിറന്നാൾ.  (2 hours ago)

ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വിധി  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ അടൂരിലെ വീട്ടിലേക്ക്? ഹൈക്കോടതി നിലപാട് നിർണായകം; വീട്ടിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു  (3 hours ago)

ബസ് അപകടത്തില്‍ ഒമ്പതുമരണം...  (3 hours ago)

യുവാവ് ഹൃദയാഘാതം മൂലം മരിച്ചു....  (3 hours ago)

കനത്ത മൂടൽമഞ്ഞിന് സാധ്യത  (3 hours ago)

മുൻകൂർ ജാമ്യ ഹർജിയിൽ 17 ന് പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്  (4 hours ago)

ശിവരാജ് പാട്ടീൽ അന്തരിച്ചു  (4 hours ago)

രാഹുല്‍ ഈശ്വര്‍ ഇപ്പോഴും അകത്ത് തന്നെ... ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, മുന്‍കൂര്ർ ജാമ്യം നിഷേധിച്ചല്‍ രാഹുല്‍ വീണ്ടും ഒളിവിലാകും  (4 hours ago)

Malayali Vartha Recommends