Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....


ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED

ഇന്ത്യന്‍ റെയില്‍വെയുടെ പ്രധാനപ്പെട്ട പണി... ദിവസം രണ്ടു കോടി ജനങ്ങളുടെ സഞ്ചാരം മാത്രമല്ല... തോട്ടില്‍ കിടക്കുന്ന ഏതൊക്കെയോ മനുഷ്യരുടെ വിസര്‍ജ്യം വാരുന്നതുകൂടിയാണെന്ന്.. അനന്തപുരി മേയര്‍ ആര്യ രാജേന്ദ്രന്‍ കല്‍പിച്ചിരിക്കുന്നു...

16 JULY 2024 04:12 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ റെയില്‍വെയുടെ പ്രധാനപ്പെട്ട  പണി ദിവസം രണ്ടു കോടി ജനങ്ങളുടെ സഞ്ചാരം  മാത്രമല്ല തോട്ടില്‍ കിടക്കുന്ന ഏതൊക്കെയോ മനുഷ്യരുടെ വിസര്‍ജ്യം വാരുന്നതുകൂടിയാണെന്ന് അനന്തപുരി മേയര്‍ ആര്യ രാജേന്ദ്രന്‍ കല്‍പിച്ചിരിക്കുന്നു. കോര്‍പറേഷന്‍ പരിധിയിയിലുള്ളതും എവിടെന്നൊക്കെയോ വന്നുപോകുന്നതുമായ  ജനങ്ങള്‍ വലിച്ചെറിയുന്നതും തുറന്നുവിടുന്നതുമായ മാലിന്യം  റെയില്‍വെ വേണമെങ്കില്‍ വാരി മാറ്റണമെന്നും ദുരന്തത്തിന് കാരണഭൂതന്‍ ഇന്ത്യന്‍ റെയില്‍വെയാണെന്നും ആരാധ്യയായ  മഹതി മാലോകരെ അറിയിച്ചിരിക്കുന്നു.പിണറായി സര്‍ക്കാര്‍ തന്നെ കേരളത്തിന്റെ മാലിന്യസംഭരണിയായി മാറിയിട്ട് രണ്ടര കൊല്ലമായി. ഈ സര്‍ക്കാരിന്റെ ഭാഗമായ തിരുവനന്തപുരം കോര്‍പറേഷനും ജനങ്ങള്‍ക്ക് ബാധ്യതയായ വല്ലാത്ത മാലിന്യം തന്നെ.

 

ആമയിഴഞ്ചാന്‍ തോട്ടില്‍ അതിദാരുണമായി ശുചീകരണ തൊഴിലാളി മുങ്ങിമരിച്ച സംഭവത്തിനുശേഷം മേയര്‍ ആര്യാ രാജേന്ദ്രന്‍ നടത്തുന്ന വിവരദോഷങ്ങള്‍  ഈ നാടിന് അപമാനമാണ്, അപകീര്‍ത്തിയാണ്.തോട് സര്‍ക്കാരിന്റേതാണോ  മാലിന്യം ജനങ്ങളുടെതാണോ എന്നതല്ല ചോദ്യം. എന്തുകൊണ്ട് നാറുന്ന മാലിന്യം സമയാസമയം നീക്കം ചെയ്തില്ല എന്നതാണ് പ്രസക്തമായ ചോദ്യം.നാടിന് ബാധ്യതയായിരിക്കുന്ന കുറെ ജനപ്രതിനിധികള്‍ കേരളത്തിന്റെ ഭരണം കൈയാളുന്നുണ്ട്. ഇവരെയൊക്കെ ഉറവിടത്തില്‍തന്നെ  സംസ്‌കരിക്കാതെ കേരളത്തിന്റെ രാഷ്ട്രീയ മാലിന്യം തുടച്ചുനീക്കാനാവില്ല എന്നു ജനം പറഞ്ഞുപോകുന്നു.
തോട് ഉള്‍പ്പെടുന്ന സ്ഥലം റെയില്‍വേയുടേതാണെന്നും തോട്ടിലെ മാലിന്യം വാരിക്കളയേണ്ടത് റെയില്‍വെയുടെ ഉത്തരവാദിത്വമാണെന്നും മേയര്‍ പ്രസ്താവിച്ചിരിക്കുന്നു.

ഓടിക്കൊണ്ടിരുന്ന ബസ് തടയുകയും ഡ്രൈവര്‍ക്കു നേരേ വിളയാട്ടം നടത്തുകയും ചെയ്തു പ്രശസ്തയായ  മേയര്‍ ആര്യാ രാജേന്ദ്രന്റെ അപാരമായ അഭിനയമാണ് ദുരന്തഭൂമിയില്‍ കാണാന്‍ സാധിച്ചത്. മരിച്ച ജോയിയുടെ മരണം അറിഞ്ഞുള്ള പരിഭവം പറച്ചിലും നിലവിളിയും കരിച്ചിലുമൊക്കെ കണ്ടാല്‍ തോന്നും ഇത്തരത്തിലൊരു മനുഷ്യസ്‌നേഹി വേറെയില്ലെന്ന്. ഇന്ത്യന്‍ റെയില്‍വെയുടെ വക സ്ഥലത്ത് അനധികൃതമായി മാലിന്യം തള്ളിയതല്ല പ്രശ്‌നം തള്ളിയ മാലിന്യം റെയില്‍വെ വാരിമാറ്റുന്നതില്‍ വീഴ്ച വരുത്തിയെന്ന സിദ്ധാന്തം നന്നായിരിക്കുന്നു.കമ്യൂണിസത്തിന്റെ മൂശയില്‍ ഒരുപാട് നിര്‍വചനങ്ങളും നിലപാടുകളും നീതീകരണങ്ങളും കേരളം കണ്ടുകൊണ്ടിരിക്കുന്നതാണ്. നവകേരള സദസ് യാത്രയില്‍ ബസിനു മുന്നില്‍ ചാടി  പ്രതിഷേധിച്ചവരെ ഡിവൈഎഫ്‌ഐക്കാര്‍ തല്ലിവീഴ്ത്തിയതിനെ രക്ഷാപ്രവര്‍ത്തമെന്ന് പറയുന്ന കാരണഭൂതനെ ആരാധിക്കുന്ന മേയര്‍ ഇങ്ങനെ പറഞ്ഞതില്‍ എന്ത് അതിശയം.

 

ടിപി ചന്ദ്രശേഖരനെ പാര്‍ട്ടി നിയോഗിച്ച എട്ട് ഗുണ്ടകള്‍ 51 വെട്ടിന് തുണ്ടംതുണ്ടമായി കൊന്നശേഷം പാര്‍ട്ടി ഗുണ്ടകളല്ല വാളാണ് പ്രതിയെന്നു നിര്‍വചിച്ചവരാണല്ലോ കേരളത്തിലെ  കമ്യൂണിസ്റ്റുകള്‍.അധികാരം കിട്ടിയാല്‍ എന്തു തെമ്മാടിത്തരവും ധിക്കാരവും വിളമ്പാന്‍ ലൈസന്‍സായി എന്നാണ് കമ്യൂണിസ്റ്റുകളുടെ വിചാരം. ഇവരില്‍ ഏറെപ്പേരും വന്ന വഴിയും വളര്‍ന്ന വഴിയും മറന്നുപോകുന്നു എന്നതാണ് സത്യം. ചെറിയ പ്രായത്തില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ കൗണ്‍സിലറും അപ്രതീക്ഷിതമായി മേയറുമായി അവരോധിക്കപ്പെട്ടതിനുശേഷം ആര്യാ രാജേന്ദ്രനില്‍ സംഭവിച്ച ഘടനാമാറ്റം കേരളം കണ്ടതാണ്. മര്യാദയും മനുഷ്യത്തവുമാണ് മേയറില്‍നിന്നും ജനവും നാടും പ്രതീക്ഷിക്കുന്നത്.

 

നഗരത്തിന്റെ മുഖ്യമന്ത്രിയാണ് മേയര്‍ എന്ന് വിവരമില്ലാത്ത പ്രായത്തില്‍ പെണ്‍കുട്ടികള്‍ ധരിച്ചുപോയാല്‍ ഇങ്ങനെയൊക്കെയിരിക്കും.ജോയിയുടെ മരണത്തിന് ഉത്തരവാദി റെയില്‍വേയാണെന്നും നഷ്ടപരിഹാരം റെയില്‍വേ നല്‍കണമെന്നും ഇനി ആരും മുങ്ങിമരിക്കാതിരിക്കാന്‍ റെയില്‍വെ റെയില്‍വെ വിസര്‍ജ്യം വാരിമാറ്റണമെന്നുമൊക്കെയാണല്ലോ ആര്യയുടെ ഉത്തരവുകള്‍. കേന്ദ്രം ഭരിക്കുന്നത് ബിജെപി ആയതിനാല്‍ മാലിന്യത്തിന് ഉത്തരവാദി കേന്ദ്രസര്‍ക്കാരും കേന്ദ്ര സര്‍ക്കാരിന്റെ വകയായ റെയില്‍വെയും ആണെന്ന് കാരണഭൂതന്റെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. പറ്റുമെങ്കില്‍ കേന്ദ്ര റെയില്‍വെ മന്ത്രി നേരിട്ട് വന്ന് വിസര്‍ജ്യം വാരി മാറ്റിക്കുന്നതിന് മേല്‍നോട്ടം നടത്തണമെന്നു പോലും പറയുന്ന  വിവരദോഷികളാണ് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്ന പുങ്കവന്‍മാര്‍.

 

തിരുവനന്തപുരം നഗരത്തില്‍ വേണ്ടിടത്തോളം ശൗചാലയം സ്ഥാപിക്കാന്‍ കഴിവില്ലെങ്കില്‍ മനുഷ്യന്‍ ഇങ്ങനെയൊക്കെ സാധിച്ചു പോകുക സ്വാഭിവികമാണ്. ആരും തോടിന്റെ അരികില്‍ പ്രഥമിക ആവശ്യം നിര്‍വഹിക്കരുതെന്ന് ഒന്നുകില്‍ കോര്‍പറേഷന്‍ ബോര്‍ഡ് വയ്ക്കുക. അതല്ലെങ്കില്‍ കോര്‍പറേഷന്‍ അവിടെ കാവല്‍ നില്‍ക്കുക.  അതല്ലാതെ ആരെങ്കിലും തോടിന്റെ അരികില്‍ കാര്യം സാധിച്ചാല്‍ അതിന് ഉത്തരവാദി കേന്ദ്രസര്‍ക്കാരും ഇന്ത്യന്‍ റെയില്‍വെയുമാണെന്ന് കണ്ടെത്തിയ വിവരദോഷികള്‍ ഈ നാടിന്റെ ഭാരവും അപമാനവുമാണ്.

വിഴ്ചകളും വിവാദങ്ങളും മാത്രം വാരിക്കോരിയിടുന്ന ഇങ്ങനെയൊരു മേയറെ മാറ്റിസ്ഥാപിക്കാനുള്ള ഉത്തരവാദിത്വം എകെജി സെന്ററിലെ ഒരാള്‍ക്കും ഇല്ലാതെ പോയല്ലോ എന്നോര്‍ത്തുപോകും. ലോക് സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ എല്‍ഡിഎഫ് തോല്‍വിയുടെ കാരണങ്ങളിലൊന്ന് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിലെ ഡ്രൈവര്‍ക്കു നേരെ നടത്തിയ പോര്‍വിളിയായിരുന്നുവെന്ന് വിവരമുള്ള മനുഷ്യര്‍ക്കൊക്കെ നന്നായി അറിയാം.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോ ഡ്രൈവര്‍ക്ക് പോലീസിന്റെ ക്രൂര മര്‍ദ്ദനം  (1 hour ago)

നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിലാക്കി കുടുംബത്തിന്റെ ദുരിതയാത്ര  (1 hour ago)

നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ വിജയിച്ച സ്ഥാനാര്‍ഥി മരിച്ചു  (1 hour ago)

സത്യപ്രതിജ്ഞക്ക് മണിക്കൂറുകൾ,നിയുക്ത പഞ്ചായത്ത് അംഗം പ്രസാദ് നാരായണ അന്തരിച്ചു..  (2 hours ago)

പ്രവാസികൾക്ക് നല്ലകാലം വരുന്നൂ യുഎഇയിലെ ഈ മാറ്റങ്ങൾ അറിയാതെ പോകരുത് ....!!  (2 hours ago)

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് പോകാൻ ഇനി വിസ വേണ്ട ഇന്ത്യയും സൗദിയും കരാറിൽ ഒപ്പിട്ടു ...നിർണായക നീക്കം  (3 hours ago)

ചിരിപ്പിച്ചും ചിന്തിപ്പിച്ചും 48 വർഷം നടൻ ശ്രീനിവാസന് അന്ത്യാഞ്ജലി  (3 hours ago)

പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു  (5 hours ago)

സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു  (5 hours ago)

ലെമൺ മർഡർ കേസ് ( ( L.M. കേസ് ); ഫസ്റ്റ് ലക്ക് പോസ്റ്റർ പുറത്തുവിട്ടു!!  (5 hours ago)

തലശ്ശേരിയില്‍ പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റില്‍ വന്‍ തീപിടിത്തം  (5 hours ago)

കാക്കനാട് റെക്കാ ക്ലബ് പുതിയ പിക്കിള്‍ബോള്‍ കോര്‍ട്ടുകള്‍ ഉദ്ഘാടനം ചെയ്തു...  (6 hours ago)

വസന്തോത്സവം-2025: എഴുപതോളം ഇനങ്ങളില്‍ മത്സരങ്ങള്‍ ഡിസംബര്‍ 24 ന് തുടക്കമാകും...  (6 hours ago)

ബംഗളുരുവില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം  (7 hours ago)

ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദ  (7 hours ago)

Malayali Vartha Recommends
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
Hide News