Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ഇന്ത്യന്‍ റെയില്‍വെയുടെ പ്രധാനപ്പെട്ട പണി... ദിവസം രണ്ടു കോടി ജനങ്ങളുടെ സഞ്ചാരം മാത്രമല്ല... തോട്ടില്‍ കിടക്കുന്ന ഏതൊക്കെയോ മനുഷ്യരുടെ വിസര്‍ജ്യം വാരുന്നതുകൂടിയാണെന്ന്.. അനന്തപുരി മേയര്‍ ആര്യ രാജേന്ദ്രന്‍ കല്‍പിച്ചിരിക്കുന്നു...

16 JULY 2024 04:12 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട; കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം.എം.മണി

പുതിയ സര്‍ക്കാര്‍ ജനവികാരം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് എ കെ ആന്റണി

കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!

ഇന്ത്യന്‍ റെയില്‍വെയുടെ പ്രധാനപ്പെട്ട  പണി ദിവസം രണ്ടു കോടി ജനങ്ങളുടെ സഞ്ചാരം  മാത്രമല്ല തോട്ടില്‍ കിടക്കുന്ന ഏതൊക്കെയോ മനുഷ്യരുടെ വിസര്‍ജ്യം വാരുന്നതുകൂടിയാണെന്ന് അനന്തപുരി മേയര്‍ ആര്യ രാജേന്ദ്രന്‍ കല്‍പിച്ചിരിക്കുന്നു. കോര്‍പറേഷന്‍ പരിധിയിയിലുള്ളതും എവിടെന്നൊക്കെയോ വന്നുപോകുന്നതുമായ  ജനങ്ങള്‍ വലിച്ചെറിയുന്നതും തുറന്നുവിടുന്നതുമായ മാലിന്യം  റെയില്‍വെ വേണമെങ്കില്‍ വാരി മാറ്റണമെന്നും ദുരന്തത്തിന് കാരണഭൂതന്‍ ഇന്ത്യന്‍ റെയില്‍വെയാണെന്നും ആരാധ്യയായ  മഹതി മാലോകരെ അറിയിച്ചിരിക്കുന്നു.പിണറായി സര്‍ക്കാര്‍ തന്നെ കേരളത്തിന്റെ മാലിന്യസംഭരണിയായി മാറിയിട്ട് രണ്ടര കൊല്ലമായി. ഈ സര്‍ക്കാരിന്റെ ഭാഗമായ തിരുവനന്തപുരം കോര്‍പറേഷനും ജനങ്ങള്‍ക്ക് ബാധ്യതയായ വല്ലാത്ത മാലിന്യം തന്നെ.

 

ആമയിഴഞ്ചാന്‍ തോട്ടില്‍ അതിദാരുണമായി ശുചീകരണ തൊഴിലാളി മുങ്ങിമരിച്ച സംഭവത്തിനുശേഷം മേയര്‍ ആര്യാ രാജേന്ദ്രന്‍ നടത്തുന്ന വിവരദോഷങ്ങള്‍  ഈ നാടിന് അപമാനമാണ്, അപകീര്‍ത്തിയാണ്.തോട് സര്‍ക്കാരിന്റേതാണോ  മാലിന്യം ജനങ്ങളുടെതാണോ എന്നതല്ല ചോദ്യം. എന്തുകൊണ്ട് നാറുന്ന മാലിന്യം സമയാസമയം നീക്കം ചെയ്തില്ല എന്നതാണ് പ്രസക്തമായ ചോദ്യം.നാടിന് ബാധ്യതയായിരിക്കുന്ന കുറെ ജനപ്രതിനിധികള്‍ കേരളത്തിന്റെ ഭരണം കൈയാളുന്നുണ്ട്. ഇവരെയൊക്കെ ഉറവിടത്തില്‍തന്നെ  സംസ്‌കരിക്കാതെ കേരളത്തിന്റെ രാഷ്ട്രീയ മാലിന്യം തുടച്ചുനീക്കാനാവില്ല എന്നു ജനം പറഞ്ഞുപോകുന്നു.
തോട് ഉള്‍പ്പെടുന്ന സ്ഥലം റെയില്‍വേയുടേതാണെന്നും തോട്ടിലെ മാലിന്യം വാരിക്കളയേണ്ടത് റെയില്‍വെയുടെ ഉത്തരവാദിത്വമാണെന്നും മേയര്‍ പ്രസ്താവിച്ചിരിക്കുന്നു.

ഓടിക്കൊണ്ടിരുന്ന ബസ് തടയുകയും ഡ്രൈവര്‍ക്കു നേരേ വിളയാട്ടം നടത്തുകയും ചെയ്തു പ്രശസ്തയായ  മേയര്‍ ആര്യാ രാജേന്ദ്രന്റെ അപാരമായ അഭിനയമാണ് ദുരന്തഭൂമിയില്‍ കാണാന്‍ സാധിച്ചത്. മരിച്ച ജോയിയുടെ മരണം അറിഞ്ഞുള്ള പരിഭവം പറച്ചിലും നിലവിളിയും കരിച്ചിലുമൊക്കെ കണ്ടാല്‍ തോന്നും ഇത്തരത്തിലൊരു മനുഷ്യസ്‌നേഹി വേറെയില്ലെന്ന്. ഇന്ത്യന്‍ റെയില്‍വെയുടെ വക സ്ഥലത്ത് അനധികൃതമായി മാലിന്യം തള്ളിയതല്ല പ്രശ്‌നം തള്ളിയ മാലിന്യം റെയില്‍വെ വാരിമാറ്റുന്നതില്‍ വീഴ്ച വരുത്തിയെന്ന സിദ്ധാന്തം നന്നായിരിക്കുന്നു.കമ്യൂണിസത്തിന്റെ മൂശയില്‍ ഒരുപാട് നിര്‍വചനങ്ങളും നിലപാടുകളും നീതീകരണങ്ങളും കേരളം കണ്ടുകൊണ്ടിരിക്കുന്നതാണ്. നവകേരള സദസ് യാത്രയില്‍ ബസിനു മുന്നില്‍ ചാടി  പ്രതിഷേധിച്ചവരെ ഡിവൈഎഫ്‌ഐക്കാര്‍ തല്ലിവീഴ്ത്തിയതിനെ രക്ഷാപ്രവര്‍ത്തമെന്ന് പറയുന്ന കാരണഭൂതനെ ആരാധിക്കുന്ന മേയര്‍ ഇങ്ങനെ പറഞ്ഞതില്‍ എന്ത് അതിശയം.

 

ടിപി ചന്ദ്രശേഖരനെ പാര്‍ട്ടി നിയോഗിച്ച എട്ട് ഗുണ്ടകള്‍ 51 വെട്ടിന് തുണ്ടംതുണ്ടമായി കൊന്നശേഷം പാര്‍ട്ടി ഗുണ്ടകളല്ല വാളാണ് പ്രതിയെന്നു നിര്‍വചിച്ചവരാണല്ലോ കേരളത്തിലെ  കമ്യൂണിസ്റ്റുകള്‍.അധികാരം കിട്ടിയാല്‍ എന്തു തെമ്മാടിത്തരവും ധിക്കാരവും വിളമ്പാന്‍ ലൈസന്‍സായി എന്നാണ് കമ്യൂണിസ്റ്റുകളുടെ വിചാരം. ഇവരില്‍ ഏറെപ്പേരും വന്ന വഴിയും വളര്‍ന്ന വഴിയും മറന്നുപോകുന്നു എന്നതാണ് സത്യം. ചെറിയ പ്രായത്തില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ കൗണ്‍സിലറും അപ്രതീക്ഷിതമായി മേയറുമായി അവരോധിക്കപ്പെട്ടതിനുശേഷം ആര്യാ രാജേന്ദ്രനില്‍ സംഭവിച്ച ഘടനാമാറ്റം കേരളം കണ്ടതാണ്. മര്യാദയും മനുഷ്യത്തവുമാണ് മേയറില്‍നിന്നും ജനവും നാടും പ്രതീക്ഷിക്കുന്നത്.

 

നഗരത്തിന്റെ മുഖ്യമന്ത്രിയാണ് മേയര്‍ എന്ന് വിവരമില്ലാത്ത പ്രായത്തില്‍ പെണ്‍കുട്ടികള്‍ ധരിച്ചുപോയാല്‍ ഇങ്ങനെയൊക്കെയിരിക്കും.ജോയിയുടെ മരണത്തിന് ഉത്തരവാദി റെയില്‍വേയാണെന്നും നഷ്ടപരിഹാരം റെയില്‍വേ നല്‍കണമെന്നും ഇനി ആരും മുങ്ങിമരിക്കാതിരിക്കാന്‍ റെയില്‍വെ റെയില്‍വെ വിസര്‍ജ്യം വാരിമാറ്റണമെന്നുമൊക്കെയാണല്ലോ ആര്യയുടെ ഉത്തരവുകള്‍. കേന്ദ്രം ഭരിക്കുന്നത് ബിജെപി ആയതിനാല്‍ മാലിന്യത്തിന് ഉത്തരവാദി കേന്ദ്രസര്‍ക്കാരും കേന്ദ്ര സര്‍ക്കാരിന്റെ വകയായ റെയില്‍വെയും ആണെന്ന് കാരണഭൂതന്റെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. പറ്റുമെങ്കില്‍ കേന്ദ്ര റെയില്‍വെ മന്ത്രി നേരിട്ട് വന്ന് വിസര്‍ജ്യം വാരി മാറ്റിക്കുന്നതിന് മേല്‍നോട്ടം നടത്തണമെന്നു പോലും പറയുന്ന  വിവരദോഷികളാണ് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്ന പുങ്കവന്‍മാര്‍.

 

തിരുവനന്തപുരം നഗരത്തില്‍ വേണ്ടിടത്തോളം ശൗചാലയം സ്ഥാപിക്കാന്‍ കഴിവില്ലെങ്കില്‍ മനുഷ്യന്‍ ഇങ്ങനെയൊക്കെ സാധിച്ചു പോകുക സ്വാഭിവികമാണ്. ആരും തോടിന്റെ അരികില്‍ പ്രഥമിക ആവശ്യം നിര്‍വഹിക്കരുതെന്ന് ഒന്നുകില്‍ കോര്‍പറേഷന്‍ ബോര്‍ഡ് വയ്ക്കുക. അതല്ലെങ്കില്‍ കോര്‍പറേഷന്‍ അവിടെ കാവല്‍ നില്‍ക്കുക.  അതല്ലാതെ ആരെങ്കിലും തോടിന്റെ അരികില്‍ കാര്യം സാധിച്ചാല്‍ അതിന് ഉത്തരവാദി കേന്ദ്രസര്‍ക്കാരും ഇന്ത്യന്‍ റെയില്‍വെയുമാണെന്ന് കണ്ടെത്തിയ വിവരദോഷികള്‍ ഈ നാടിന്റെ ഭാരവും അപമാനവുമാണ്.

വിഴ്ചകളും വിവാദങ്ങളും മാത്രം വാരിക്കോരിയിടുന്ന ഇങ്ങനെയൊരു മേയറെ മാറ്റിസ്ഥാപിക്കാനുള്ള ഉത്തരവാദിത്വം എകെജി സെന്ററിലെ ഒരാള്‍ക്കും ഇല്ലാതെ പോയല്ലോ എന്നോര്‍ത്തുപോകും. ലോക് സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ എല്‍ഡിഎഫ് തോല്‍വിയുടെ കാരണങ്ങളിലൊന്ന് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിലെ ഡ്രൈവര്‍ക്കു നേരെ നടത്തിയ പോര്‍വിളിയായിരുന്നുവെന്ന് വിവരമുള്ള മനുഷ്യര്‍ക്കൊക്കെ നന്നായി അറിയാം.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല  (48 minutes ago)

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട; കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം.എം.മണി  (54 minutes ago)

പുതിയ സര്‍ക്കാര്‍ ജനവികാരം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് എ കെ ആന്റണി  (1 hour ago)

തമിഴ് നാട്ടില്‍ വിജയ് തരംഗത്തെ വിമര്‍ശിച്ച് പ്രകാശ് രാജ്  (1 hour ago)

CPIM KERALA വൻ വിജയം സിപിഎമ്മിന്റെ ഉത്തരംമുട്ടിക്കുന്നു.  (2 hours ago)

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (10 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (10 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (10 hours ago)

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!  (10 hours ago)

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (10 hours ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (18 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (18 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (18 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (19 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (19 hours ago)

Malayali Vartha Recommends