Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു എന്ന പ്രചരണങ്ങളെല്ലാം പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി.. കണക്കുകള്‍ നിരത്തി വി ഡി..ആറ് ലക്ഷത്തില്‍ പരം കിറ്റുകള്‍ സംസ്ഥാനത്ത് തയ്യാർ..


യുപിയിൽ 59 വർഷം പഴക്കമുള്ള മദ്രസ പൊളിക്കാൻ ആറ് ബുൾഡോസറുകൾ വിന്യസിച്ചു.. അഞ്ച് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള 100 ഓളം പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി..


സിപിഎം, സിപിഐ നേതാക്കളുടെയും അംഗങ്ങളുടെയും വിവരങ്ങൾ ശേഖരിക്കാൻ.. ഉത്തരവിട്ട തഹസീൽദാർക്ക് സസ്‌പെൻഷൻ.. ജനാധിപത്യവിരുദ്ധമായ സർക്കുലർ..


ഇന്‍സ്റ്റാഗ്രാം റീലിലൂടെ പ്രചരിച്ച വ്യാജ വാര്‍ത്ത വിശ്വസിച്ച് 17-കാരനെ, കുത്തിക്കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ അറുത്തെടുത്ത ഞെട്ടിക്കുന്ന സംഭവം..


ഒരു ചെറിയ അശ്രദ്ധ മതി ഒരു ജീവൻ തന്നെ എടുക്കാൻ...വീടും റെയില്‍വേ പാളവും തമ്മില്‍ 30 മീറ്റര്‍ പോലും അകലമില്ല..ആ കുഞ്ഞ് ഒന്നുമറിയാതെ ഇഴഞ്ഞു കയറിയത് മരണത്തിലേക്ക്..

KSEBയെ വെട്ടിലാക്കി ഷാജഹാന്റെ വെടിക്കെട്ട്! അറിയാതെ പോകരുത് ഈ കൊടും കൊള്ള... ജനങ്ങൾ വെള്ളം കുടിപ്പിക്കുന്നു!

11 SEPTEMBER 2024 01:59 AM IST
മലയാളി വാര്‍ത്ത

കേരളത്തിലെ വൈദ്യുതി ബോർഡ് റെഗുലേറ്ററി കമ്മീഷനു സമർപ്പിച്ച 120 പേജുള്ള ഒരു ശുപാർശയാണ് ഇപ്പോൾ കെഎസ്ഇബിയെ തിരിഞ്ഞു കൊത്തിക്കൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്തെ സിറ്റിംഗ് 11ന് നടക്കും. ഇതാദ്യമാണ് ഇത്രയധികം ആളുകൾ സിറ്റിങ്ങിൽ പങ്കെടുക്കുന്നത്. ജനമുന്നേറ്റം മൂലം തിരുവനന്തപുരത്ത് നേരത്തെ നിശ്ചയിച്ചിരുന്ന ചെറിയ ഹാളിൽ നിന്ന് വലിയ ഹാളിലേക്ക് സിറ്റിംഗ് മാറ്റിയിരിക്കുകയാണ്.

നിലവിലെ താരിഫിൻറെ കാലാവധി ഈ മാസം 30ന് അവസാനിക്കും. ഉപഭോക്താക്കളിൽ നിന്ന് സമ്മർ താരിഫ് ഉൾപ്പെടെ പിരിക്കണമെന്ന ശിപാർശയാണ് കെഎസ്ഇബി കമ്മീഷന് സമർപ്പിച്ചത്. പുറത്തുനിന്നു വൈദ്യുതി വാങ്ങുന്നതുൾപ്പെടെയുണ്ടായ ഭാരിച്ച നഷ്ടം കണക്കാക്കി വൈദ്യുതി നിരക്കു വർധിപ്പിക്കണമെന്ന ആവശ്യമാണു ബോർഡിന്റെ അപേക്ഷയിൽ.

ജൂലൈ 1 മുതൽ 2027 മാർച്ച് 31 വരെയുള്ള കാലത്ത് കെഎസ്ഇബി പ്രതീക്ഷിക്കുന്ന വരവും ചെലവും കണക്കാക്കി ബോർഡിന് സമർപ്പിച്ച അപേക്ഷയിലാണു തെളിവെടുപ്പ്. ഈ വർഷം യൂണിറ്റിന് 30 പൈസ കൂട്ടണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം 812 കോടി അധിക ലാഭം. അടുത്ത വർഷം 20 പൈസയും 549 കോടി അധിക വരുമാനം, 26-27 സാമ്പത്തിക വർഷത്തേക്ക് 2 പൈസയും യൂണിറ്റിന് വർധിപ്പിക്കണം, 53.82 കോടി രൂപ അധിക വരുമാനമാണ് കെഎസ്ഇബി പ്രതീക്ഷിക്കുന്നത്.

ഇതിനു പുറമെയാണ് വർഷം തോറും ജനുവരി മുതൽ മെയ് വരെ സമ്മർതാരിഫ് എന്ന് പേരിൽ യൂണിറ്റിന് 10 പൈസ വച്ച് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാനുള്ള ശിപാർശയും. ഈ സാഹചര്യത്തിൽ ജനരോഷം അണപൊട്ടുന്നത് ഓരോ പെതുതെളിവെടുപ്പ് ഇടങ്ങളിലും കാണുവാൻ സാധിക്കുന്നുണ്ട്. അങ്ങനെ ഒരു സംഭവവമാണ് ജനങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്.

കണക്കു നിരത്തിയാണ് KSEBയെ റെ​ഗുലേറ്ററി കമ്മീഷനു മുൻപാകെ വെള്ളം കുടിപ്പിക്കുന്നത്. പെരുമ്പാവൂർ സ്വദേശിയായ ഷാജഹാൻ ആണ് ഇത്തരത്തിൽ കെഎസ് ഇബിയുടെ ശുപാർശയെ തന്നെ വെട്ടിലാക്കിയത്. ഡൊമസ്റ്റിക് ഇലക്‌ട്രിസിറ്റി കൺസ്യൂമർ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറാണ് ഷാജഹാൻ. ഇനി തിരുവനന്തപുരത്ത് ഒരു ഹിയറിങ് കൂടി ശേഷിക്കെ ഫലത്തിൽ അസാധുവായ ഈ ശുപാർശ ഇനി റെഗുലേറ്ററി കമ്മീഷൻ കേൾക്കേണ്ടതുണ്ടോ എന്ന ചോദ്യം ഉയരുന്നു.

2024-25ൽ 24880 .37 MU വിൽപന നടക്കും എന്ന് പ്രതീക്ഷിക്കുന്നതായി പറയുന്ന കെഎസ്ഇബി എന്തുകൊണ്ട് 2022-23 വർഷത്തിലെ വൈദ്യുതി വിൽപനയുടെ കണക്കു പറയാത്തത് എന്ന ചോദ്യത്തോടെയായിരുന്നു തുടക്കം തന്നെ. പവർ ഫിനാൻസ് കോർപ്പറേഷന്റെ കണക്കനുസരിച്ച് 2022-23 വർഷത്തിൽ 30,000 മില്യൻ യൂണിറ്റ് വൈദ്യുതി KSEB കച്ചവടം നടത്തിയിട്ടുണ്ട്.

ഇതിലൂടെ 3,300 കോടി രൂപയാണ് കണക്കിൽ പെടാതെ അപ്രത്യക്ഷമായതായി ഷാജഹാൻ ആരോപിക്കുന്നത്. ഇതെന്തുകൊണ്ട് 2024 ഓഗസ്റ്റ് 15 ന് റെഗുലേറ്ററി കമ്മീഷനിൽ നൽകിയ ശുപാർശയിൽ കെഎസ്ഇബി പറയുന്നില്ല. 30000 മില്യൺ യൂണിറ്റ് വിറ്റിട്ട് 24,880 മില്യൺ യൂണിറ്റു മാത്രമേ ഭാവിയിൽ വിൽപന സാധ്യമാകൂ എന്ന കണക്കും കൂട്ടുമ്പോൾ 5,300 മില്യൺ യൂണിറ്റ് വൈദ്യുതി കെഎസ്ഇബി വിറ്റിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. ഈ വിൽപനയിൽ കെഎസ്ഇബിയിൽ കിട്ടിയ തുകയായ 18,900 കോടിയിലധികം രൂപ 2022-23 ൽ കിട്ടിയതിൽ 3,300 കോടി രൂപ കാണാനില്ലെന്നാണ് മനസിലാക്കുന്നത്.

ജനുവരി മുതൽ മെയ് വരെയാണ് കെ.എസ്.ഇ.ബിയുടെ പുസ്തകത്തിൽ വേനൽക്കാലം. പുറത്ത് നിന്ന് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങിയാലേ പ്രതിസന്ധിയില്ലാതെ കടന്നു പോകാനാവൂ എന്നാണ് കെ.എസ്.ഇ.ബിയുടെ വാദം. ഒറ്റയടിക്ക് ഈ ബാധ്യത ജനത്തിന് മുകളിട്ടാൽ താങ്ങാനാവില്ലെന്ന് പറഞ്ഞ് ആഘാതം കുറക്കാനാണ് സമ്മർ താരിഫ് എന്ന പേരിൽ വേനൽക്കാലത്ത് 5 മാസം പ്രത്യേക നിരക്ക് ഈടാക്കാൻ ഇറങ്ങുന്നത്. യൂണിറ്റിന് 10 പൈസ വച്ച് ഈടാക്കുന്നത് വഴി 2027വരെ 350 കോടി ബോർഡിന്റെ പോക്കറ്റിലെത്തും‍. വൈദ്യുതി നിരക്കും സർചാർജുമെല്ലാം നിലനിൽക്കുമ്പോൾ തന്നെയാണ് സമ്മർതാരിഫും ഈടാക്കാൻ പദ്ധതിയിടുന്നത്.

സോളാർ ഉപഭോക്താക്കൾ രാത്രിയിൽ ഗ്രിഡിൽ നിന്ന് ഉപയോഗിക്കുന്ന വൈദ്യുതിക്ക് നിയന്ത്രണമേർപ്പെടുത്തി പ്രത്യേക താരിഫ് നിശ്ചയിക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. പൊതു തെളിവെടുപ്പിലെ കാര്യങ്ങൾ കൂട്ടി കേട്ട ശേഷം ഈ മാസം അവസാനത്തോടെ പുതിയ നിരക്ക് കമ്മീഷൻ പ്രഖ്യാപിക്കും. കമ്മിഷൻ ഹിയറിങ് നടത്തുന്നതിന്റെ അർഥം വൈദ്യുതി ബോർഡ് പറയുന്നത് അതേപോലെ നടപ്പാക്കും എന്നല്ല. സാങ്കേതികവും സാമ്പത്തികവുമായ കാര്യങ്ങൾ പരിശോധിച്ചശേഷം മാത്രമേ നിഗമനത്തിൽ എത്തൂ

രണ്ടുമാസത്തെ കറണ്ട് ചാർജ് ഒരുമിച്ച് ഈടാക്കുന്നതിനെതിരെ ഇലക്ട്രിസിറ്റി താരിഫ് റെഗുലേറ്ററി കമ്മീഷനു മുമ്പാകെ നടന്ന സിറ്റിങ്ങുകളിൽ വ്യാപകമായ പ്രതിഷേധമുയർന്നു. ബില്ലുകൾ അതതുമാസം നൽകണമെന്നാണ് ആവശ്യം. ജനുവരി മുതൽ മെയ് വരെ സമ്മർ താരിഫ് ഈടാക്കാനുള്ള നിർദ്ദേശത്തിനെതിരെയും പ്രതിഷേധമുണ്ടായി.

മുമ്പൊക്കെ കെഎസ്ഇബി തങ്ങൾക്കാവശ്യമുള്ളതെല്ലാം ശുപാർശകളായി റെഗുലേറ്ററി കമ്മീഷനു സമർപ്പിക്കുമ്പോഴും കേരളത്തിൽ പബ്ലിക് ഹിയറിങ് നടന്നിരുന്നു. എന്നാൽ അതിൽ ആരും വേണ്ട പോലെ പഠിച്ചു പങ്കെടുത്തിരുന്നില്ല. കോഴിക്കോടും പാലക്കാടുമെല്ലാം കെഎസ്ഇബിയുടെ കെടുകാര്യസ്ഥതയും അഴിമതിയും എണ്ണിയെണ്ണി റെഗുലേറ്ററി കമ്മീഷനു മുമ്പാകെ പറഞ്ഞ ഉപഭോക്താക്കളെ കേരളം കണ്ടു. എറണാകുളത്ത് നടത്തിയ പബ്ലിക് ഹിയറിങിലാകട്ടെ കെഎസ്ഇബിയുടെ ശുപാർശ തന്നെ ക്രിമിനൽ കുറ്റമാണെന്നു തെളിയിച്ച ഉപഭോക്താവായിരുന്നു താരം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപിയില്‍ നിന്ന് രാജി വച്ചതിന്റെ കാരണം വ്യക്തമാക്കി ഷെഹ്‌സാദ് പൂനാവാല  (9 minutes ago)

റോഡില്‍ കുഴഞ്ഞുവീണ വഴിയാത്രക്കാരന് കൈത്താങ്ങായി ഗവര്‍ണര്‍  (33 minutes ago)

വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് വ്യാപക പരാതി  (53 minutes ago)

ജൂലിക്കുട്ടാ... ഇനി എന്നെയും കാത്ത് ഇരിക്കാന്‍ നീ ഇല്ല; കുറിപ്പ് പങ്കുവച്ച് അനുശ്രീ  (1 hour ago)

ഒന്നരവയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്  (1 hour ago)

ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (1 hour ago)

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍  (1 hour ago)

ബെവ്‌കോ ജീവനക്കാര്‍ക്കുള്ള ഇത്തവണത്തെ ഓണം ബോണസ് പ്രഖ്യാപിച്ചു  (1 hour ago)

മുഖ്യമന്ത്രി വിജയ്‌യെ അതിരുവിട്ട് പ്രശംസിക്കുന്നത് വിലക്കി സ്പീക്കറും മന്ത്രിയും  (1 hour ago)

സ്ഥിരം ജീവനക്കാർക്ക് 29,600 രൂപ വരെയും, താൽകാലിക ജീവനക്കാർക്ക് 24,000 രൂപ വരെയും; കേരള സ്റ്റേറ്റ് പോൾട്രി ഡെവലപ്പ്മെന്റ് കോർപറേഷനിലെ ജീവനക്കാർക്കുള്ള പെർഫോമൻസ് കം ഇൻസെന്റ്റീവ്, ബോണസ് എന്നിവ വർധിപ്പിക  (2 hours ago)

വീടുകളിൽ കൊതുകളുടെ ഉറവിടം നശിപ്പിക്കാൻ പൊതുജനങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി റസിഡൻസ് അസോസിയേഷനുകളുടെ പിന്തുണ തേടും; പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധം ഊർജ്ജിതമാക്കാൻ പ്രത്യേക സ്ക്വാഡ് രൂപീക  (2 hours ago)

നീറ്റ് പരീക്ഷയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം വേണമെന്ന് സുപ്രീംകോടതി  (2 hours ago)

ഗുജറാത്തില്‍ വ്യാജമദ്യം കഴിച്ച് നാലുപേര്‍ മരിച്ചു  (2 hours ago)

മനുഷ്യ-വന്യജീവി സംഘർഷ മേഖലകളിലെ കുടുംബങ്ങൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വലുതാണ്; ആദിവാസികളെയും വനാതിർത്തികളിലെ കർഷകരെയും ചേർത്തു പിടിച്ചു കൊണ്ടുള്ള വനസംരക്ഷണമാണ് വനം വകുപ്പ് വിഭാവനം ചെയ്യുന്നതെന്ന്  (2 hours ago)

സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് തലകറക്കവും ഛര്‍ദ്ദിയും; 36 കുട്ടികള്‍ ആശുപത്രിയില്‍  (2 hours ago)

Malayali Vartha Recommends