Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

KSEBയെ വെട്ടിലാക്കി ഷാജഹാന്റെ വെടിക്കെട്ട്! അറിയാതെ പോകരുത് ഈ കൊടും കൊള്ള... ജനങ്ങൾ വെള്ളം കുടിപ്പിക്കുന്നു!

11 SEPTEMBER 2024 01:59 AM IST
മലയാളി വാര്‍ത്ത

കേരളത്തിലെ വൈദ്യുതി ബോർഡ് റെഗുലേറ്ററി കമ്മീഷനു സമർപ്പിച്ച 120 പേജുള്ള ഒരു ശുപാർശയാണ് ഇപ്പോൾ കെഎസ്ഇബിയെ തിരിഞ്ഞു കൊത്തിക്കൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്തെ സിറ്റിംഗ് 11ന് നടക്കും. ഇതാദ്യമാണ് ഇത്രയധികം ആളുകൾ സിറ്റിങ്ങിൽ പങ്കെടുക്കുന്നത്. ജനമുന്നേറ്റം മൂലം തിരുവനന്തപുരത്ത് നേരത്തെ നിശ്ചയിച്ചിരുന്ന ചെറിയ ഹാളിൽ നിന്ന് വലിയ ഹാളിലേക്ക് സിറ്റിംഗ് മാറ്റിയിരിക്കുകയാണ്.

നിലവിലെ താരിഫിൻറെ കാലാവധി ഈ മാസം 30ന് അവസാനിക്കും. ഉപഭോക്താക്കളിൽ നിന്ന് സമ്മർ താരിഫ് ഉൾപ്പെടെ പിരിക്കണമെന്ന ശിപാർശയാണ് കെഎസ്ഇബി കമ്മീഷന് സമർപ്പിച്ചത്. പുറത്തുനിന്നു വൈദ്യുതി വാങ്ങുന്നതുൾപ്പെടെയുണ്ടായ ഭാരിച്ച നഷ്ടം കണക്കാക്കി വൈദ്യുതി നിരക്കു വർധിപ്പിക്കണമെന്ന ആവശ്യമാണു ബോർഡിന്റെ അപേക്ഷയിൽ.

ജൂലൈ 1 മുതൽ 2027 മാർച്ച് 31 വരെയുള്ള കാലത്ത് കെഎസ്ഇബി പ്രതീക്ഷിക്കുന്ന വരവും ചെലവും കണക്കാക്കി ബോർഡിന് സമർപ്പിച്ച അപേക്ഷയിലാണു തെളിവെടുപ്പ്. ഈ വർഷം യൂണിറ്റിന് 30 പൈസ കൂട്ടണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം 812 കോടി അധിക ലാഭം. അടുത്ത വർഷം 20 പൈസയും 549 കോടി അധിക വരുമാനം, 26-27 സാമ്പത്തിക വർഷത്തേക്ക് 2 പൈസയും യൂണിറ്റിന് വർധിപ്പിക്കണം, 53.82 കോടി രൂപ അധിക വരുമാനമാണ് കെഎസ്ഇബി പ്രതീക്ഷിക്കുന്നത്.

ഇതിനു പുറമെയാണ് വർഷം തോറും ജനുവരി മുതൽ മെയ് വരെ സമ്മർതാരിഫ് എന്ന് പേരിൽ യൂണിറ്റിന് 10 പൈസ വച്ച് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാനുള്ള ശിപാർശയും. ഈ സാഹചര്യത്തിൽ ജനരോഷം അണപൊട്ടുന്നത് ഓരോ പെതുതെളിവെടുപ്പ് ഇടങ്ങളിലും കാണുവാൻ സാധിക്കുന്നുണ്ട്. അങ്ങനെ ഒരു സംഭവവമാണ് ജനങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്.

കണക്കു നിരത്തിയാണ് KSEBയെ റെ​ഗുലേറ്ററി കമ്മീഷനു മുൻപാകെ വെള്ളം കുടിപ്പിക്കുന്നത്. പെരുമ്പാവൂർ സ്വദേശിയായ ഷാജഹാൻ ആണ് ഇത്തരത്തിൽ കെഎസ് ഇബിയുടെ ശുപാർശയെ തന്നെ വെട്ടിലാക്കിയത്. ഡൊമസ്റ്റിക് ഇലക്‌ട്രിസിറ്റി കൺസ്യൂമർ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറാണ് ഷാജഹാൻ. ഇനി തിരുവനന്തപുരത്ത് ഒരു ഹിയറിങ് കൂടി ശേഷിക്കെ ഫലത്തിൽ അസാധുവായ ഈ ശുപാർശ ഇനി റെഗുലേറ്ററി കമ്മീഷൻ കേൾക്കേണ്ടതുണ്ടോ എന്ന ചോദ്യം ഉയരുന്നു.

2024-25ൽ 24880 .37 MU വിൽപന നടക്കും എന്ന് പ്രതീക്ഷിക്കുന്നതായി പറയുന്ന കെഎസ്ഇബി എന്തുകൊണ്ട് 2022-23 വർഷത്തിലെ വൈദ്യുതി വിൽപനയുടെ കണക്കു പറയാത്തത് എന്ന ചോദ്യത്തോടെയായിരുന്നു തുടക്കം തന്നെ. പവർ ഫിനാൻസ് കോർപ്പറേഷന്റെ കണക്കനുസരിച്ച് 2022-23 വർഷത്തിൽ 30,000 മില്യൻ യൂണിറ്റ് വൈദ്യുതി KSEB കച്ചവടം നടത്തിയിട്ടുണ്ട്.

ഇതിലൂടെ 3,300 കോടി രൂപയാണ് കണക്കിൽ പെടാതെ അപ്രത്യക്ഷമായതായി ഷാജഹാൻ ആരോപിക്കുന്നത്. ഇതെന്തുകൊണ്ട് 2024 ഓഗസ്റ്റ് 15 ന് റെഗുലേറ്ററി കമ്മീഷനിൽ നൽകിയ ശുപാർശയിൽ കെഎസ്ഇബി പറയുന്നില്ല. 30000 മില്യൺ യൂണിറ്റ് വിറ്റിട്ട് 24,880 മില്യൺ യൂണിറ്റു മാത്രമേ ഭാവിയിൽ വിൽപന സാധ്യമാകൂ എന്ന കണക്കും കൂട്ടുമ്പോൾ 5,300 മില്യൺ യൂണിറ്റ് വൈദ്യുതി കെഎസ്ഇബി വിറ്റിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. ഈ വിൽപനയിൽ കെഎസ്ഇബിയിൽ കിട്ടിയ തുകയായ 18,900 കോടിയിലധികം രൂപ 2022-23 ൽ കിട്ടിയതിൽ 3,300 കോടി രൂപ കാണാനില്ലെന്നാണ് മനസിലാക്കുന്നത്.

ജനുവരി മുതൽ മെയ് വരെയാണ് കെ.എസ്.ഇ.ബിയുടെ പുസ്തകത്തിൽ വേനൽക്കാലം. പുറത്ത് നിന്ന് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങിയാലേ പ്രതിസന്ധിയില്ലാതെ കടന്നു പോകാനാവൂ എന്നാണ് കെ.എസ്.ഇ.ബിയുടെ വാദം. ഒറ്റയടിക്ക് ഈ ബാധ്യത ജനത്തിന് മുകളിട്ടാൽ താങ്ങാനാവില്ലെന്ന് പറഞ്ഞ് ആഘാതം കുറക്കാനാണ് സമ്മർ താരിഫ് എന്ന പേരിൽ വേനൽക്കാലത്ത് 5 മാസം പ്രത്യേക നിരക്ക് ഈടാക്കാൻ ഇറങ്ങുന്നത്. യൂണിറ്റിന് 10 പൈസ വച്ച് ഈടാക്കുന്നത് വഴി 2027വരെ 350 കോടി ബോർഡിന്റെ പോക്കറ്റിലെത്തും‍. വൈദ്യുതി നിരക്കും സർചാർജുമെല്ലാം നിലനിൽക്കുമ്പോൾ തന്നെയാണ് സമ്മർതാരിഫും ഈടാക്കാൻ പദ്ധതിയിടുന്നത്.

സോളാർ ഉപഭോക്താക്കൾ രാത്രിയിൽ ഗ്രിഡിൽ നിന്ന് ഉപയോഗിക്കുന്ന വൈദ്യുതിക്ക് നിയന്ത്രണമേർപ്പെടുത്തി പ്രത്യേക താരിഫ് നിശ്ചയിക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. പൊതു തെളിവെടുപ്പിലെ കാര്യങ്ങൾ കൂട്ടി കേട്ട ശേഷം ഈ മാസം അവസാനത്തോടെ പുതിയ നിരക്ക് കമ്മീഷൻ പ്രഖ്യാപിക്കും. കമ്മിഷൻ ഹിയറിങ് നടത്തുന്നതിന്റെ അർഥം വൈദ്യുതി ബോർഡ് പറയുന്നത് അതേപോലെ നടപ്പാക്കും എന്നല്ല. സാങ്കേതികവും സാമ്പത്തികവുമായ കാര്യങ്ങൾ പരിശോധിച്ചശേഷം മാത്രമേ നിഗമനത്തിൽ എത്തൂ

രണ്ടുമാസത്തെ കറണ്ട് ചാർജ് ഒരുമിച്ച് ഈടാക്കുന്നതിനെതിരെ ഇലക്ട്രിസിറ്റി താരിഫ് റെഗുലേറ്ററി കമ്മീഷനു മുമ്പാകെ നടന്ന സിറ്റിങ്ങുകളിൽ വ്യാപകമായ പ്രതിഷേധമുയർന്നു. ബില്ലുകൾ അതതുമാസം നൽകണമെന്നാണ് ആവശ്യം. ജനുവരി മുതൽ മെയ് വരെ സമ്മർ താരിഫ് ഈടാക്കാനുള്ള നിർദ്ദേശത്തിനെതിരെയും പ്രതിഷേധമുണ്ടായി.

മുമ്പൊക്കെ കെഎസ്ഇബി തങ്ങൾക്കാവശ്യമുള്ളതെല്ലാം ശുപാർശകളായി റെഗുലേറ്ററി കമ്മീഷനു സമർപ്പിക്കുമ്പോഴും കേരളത്തിൽ പബ്ലിക് ഹിയറിങ് നടന്നിരുന്നു. എന്നാൽ അതിൽ ആരും വേണ്ട പോലെ പഠിച്ചു പങ്കെടുത്തിരുന്നില്ല. കോഴിക്കോടും പാലക്കാടുമെല്ലാം കെഎസ്ഇബിയുടെ കെടുകാര്യസ്ഥതയും അഴിമതിയും എണ്ണിയെണ്ണി റെഗുലേറ്ററി കമ്മീഷനു മുമ്പാകെ പറഞ്ഞ ഉപഭോക്താക്കളെ കേരളം കണ്ടു. എറണാകുളത്ത് നടത്തിയ പബ്ലിക് ഹിയറിങിലാകട്ടെ കെഎസ്ഇബിയുടെ ശുപാർശ തന്നെ ക്രിമിനൽ കുറ്റമാണെന്നു തെളിയിച്ച ഉപഭോക്താവായിരുന്നു താരം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (2 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (2 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (2 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (2 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (2 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (3 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (3 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (4 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (4 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (6 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (6 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (6 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (6 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (6 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (6 hours ago)

Malayali Vartha Recommends