Widgets Magazine
04
Jun / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പങ്കാളികളെ കൊലപ്പെടുത്തുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്...മലയാളി പെണ്‍കുട്ടിയെ തമിഴ്‌നാട്ടില്‍ കൊലപ്പെടുത്തി..വീട്ടുകാര്‍ ഇവരുടെ വിവാഹം നടത്താനും തീരുമാനിച്ചിരുന്നു..


പ്രതിരോധ മേഖല വീണ്ടും ശക്തിപ്പെടുത്താൻ ഇന്ത്യ..രണ്ട് വർഷത്തിനകം കൂടുതൽ ‘സുദർശൻ ചക്ര’ (എസ്-400 ട്രയംഫ്) സേനയുടെ ഭാ​ഗമാകും..2026 ഓടെ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം കൂടുതൽ ശക്തമാകും..


കണ്ടെയ്‌നര്‍ കപ്പലില്‍ എന്തൊക്കെ വസ്തുക്കള്‍ ഉണ്ടായിരുന്നു..?.കപ്പല്‍ കമ്പനിക്കെതിരെയുള്ള നിയമ നടപടിക്കു കേന്ദ്ര ഏജന്‍സികളും മടിക്കുന്നു...


റഷ്യ നാണംകെട്ടിരിക്കുകയാണ്..ലോകരാജ്യങ്ങൾ ഭയപ്പെട്ടത് പോലെ ഒരു തിരിച്ചടി ഉടൻ ഉണ്ടാകുമോ..? ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആദ്യത്തെ സര്‍ജിക്കല്‍ സ്ട്രൈക്ക് ആകാം..

പാകിസ്ഥാന് പുതിയ പണി! മോദിയുടെ നീക്കം അപ്രതീക്ഷിതം ... പുലി പതുങ്ങുന്നത് കുതിക്കാനാണ്...

02 JUNE 2025 11:49 AM IST
മലയാളി വാര്‍ത്ത

പഹൽഗാമിനെ തുടർന്നുള്ള പ്രത്യാക്രമണത്തിന്റെ അലയൊലികൾ അവസാനിച്ചെന്ന് കരുതിയിരിക്കുമ്പോൾ പാകിസ്ഥാനെതിരെ കടുത്ത പണിക്ക് ഇന്ത്യ തയ്യാറെടുക്കുന്നു.പാകിസ്ഥാൻ അധികം താമസിയാതെ ഗ്രേ പട്ടികയിൽ ഉൾപ്പെടും.  

 

ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സ് ഉൾപ്പെടെ രാജ്യാന്തര ഫോറങ്ങളിൽ പാക്കിസ്ഥാനെതിരെ നിലപാടു സ്വീകരിക്കാൻ യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണ ഇന്ത്യ തേടി കഴിഞ്ഞു. യുഎസ് സന്ദർശിക്കുന്ന വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി യുഎസ് ട്രഷറി ഡപ്യൂട്ടി സെക്രട്ടറി മൈക്കൽ ഫോൾകെൻഡറുമായി നടന്ന കൂടിക്കാഴ്ചയിൽ രാജ്യാന്തര ധനകാര്യ ഫോറങ്ങളിലെ സഹകരണം ശക്തമാക്കുന്നതുൾപ്പെടെ കാര്യങ്ങൾ ചർച്ച ചെയ്തെന്നാണു വിദേശകാര്യ മന്ത്രാലയത്തിലെ വൃത്തങ്ങൾ നൽകുന്ന വിവരം. എഫ്എടിഎഫും ഈ ചർച്ചയിൽ വിഷയമായി.  

 

ഭീകരവാദത്തിനുള്ള സഹായവും കള്ളപ്പണ ഇടപാടുകളും നിരീക്ഷിക്കുന്ന രാജ്യാന്തര ഏജൻസിയാണ് എഫ്എടിഎഫ്. ഈ മാസം നടക്കുന്ന എഫ്എടിഎഫ് പ്ലീനറി യോഗത്തിൽ ‘ഗ്രേ പട്ടിക’യിൽ പാക്കിസ്ഥാനെ ഉൾപ്പെടുത്താനുള്ള നീക്കത്തിലാണ് ഇന്ത്യ. ഈ മാസം നടക്കുന്ന ലോകബാങ്ക് യോഗത്തിലും പാക്കിസ്ഥാനുള്ള സഹായത്തെ ഇന്ത്യ എതിർക്കും. ഇന്ത്യയുടെ എതിർപ്പുകൾ വിജയിക്കണമെങ്കിൽ യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണ ആവശ്യമാണ്. ഈ സാഹചര്യത്തിലാണു ചർച്ചകൾ സജീവമാക്കിയത്. 2018 മുതൽ ഗ്രേ ലിസ്റ്റിലുണ്ടായിരുന്ന പാക്കിസ്ഥാനെ 2022ൽ ആണ് ഒഴിവാക്കിയത്. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെയാണു പാക്കിസ്ഥാനെ വീണ്ടും എഫ്എടിഎഫിന്റെ ഗ്രേ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കങ്ങൾ ഇന്ത്യ ഊർജിതമാക്കിയത്.  പട്ടികയിൽ ഉൾപ്പെടുത്തിയാൽ പാക്കിസ്ഥാന്റെ രാജ്യാന്തര പണമിടപാടുകൾ സുഗമമാകില്ല.

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദം, വ്യാപക ധനസഹായം എന്നിവ തടയുന്നതിനുള്ള ആഗോള നടപടികൾക്ക് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (FATF) നേതൃത്വം നൽകുന്നു. മയക്കുമരുന്ന് കടത്ത്, നിയമവിരുദ്ധ ആയുധ വ്യാപാരം, സൈബർ തട്ടിപ്പ്, മറ്റ് ഗുരുതരമായ കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിയമവിരുദ്ധ ഫണ്ടുകൾക്കെതിരെ ദേശീയ അധികാരികൾക്ക് ഫലപ്രദമായി നടപടിയെടുക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ 40 അംഗ സംഘടന അന്താരാഷ്ട്ര മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നു.

 

FATF എങ്ങനെയാണ് പണം വെളുപ്പിക്കുന്നത്, ഭീകരവാദത്തിന് ധനസഹായം ലഭിക്കുന്നത് എന്നിവയെക്കുറിച്ച് ഗവേഷണം നടത്തുന്നു, അപകടസാധ്യതകൾ ലഘൂകരിക്കുന്നതിന് ആഗോള മാനദണ്ഡങ്ങൾ പ്രോത്സാഹിപ്പിക്കുന്നു, രാജ്യങ്ങൾ ഫലപ്രദമായ നടപടി സ്വീകരിക്കുന്നുണ്ടോ എന്ന് വിലയിരുത്തുന്നു. മൊത്തത്തിൽ, സംഘടിത കുറ്റകൃത്യങ്ങൾ, അഴിമതി, ഭീകരത എന്നിവ തടയുന്നതിനുള്ള ഏകോപിത ആഗോള പ്രതികരണത്തിന്റെ ഭാഗമായി FATF ന്റെ മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ 200 ലധികം രാജ്യങ്ങളും അധികാരപരിധികളും പ്രതിജ്ഞാബദ്ധമാണ്. FATF യുടെ ഒമ്പത് അസോസിയേറ്റ് അംഗ സംഘടനകളുടെയും മറ്റ് ആഗോള പങ്കാളികളായ IMF, ലോക ബാങ്ക് എന്നിവയുടെയും സഹായത്തോടെയാണ് രാജ്യങ്ങളെയും അധികാരപരിധികളെയും വിലയിരുത്തുന്നത്.

 

FATF ന്റെ തീരുമാനമെടുക്കൽ സ്ഥാപനമായ FATF പ്ലീനറി വർഷത്തിൽ മൂന്ന് തവണ യോഗം ചേരുകയും മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ രാജ്യങ്ങളെ ഉത്തരവാദിത്തപ്പെടുത്തുകയും ചെയ്യുന്നു. FATF മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിൽ ഒരു രാജ്യം ആവർത്തിച്ച് പരാജയപ്പെടുകയാണെങ്കിൽ, അതിനെ വർദ്ധിച്ച നിരീക്ഷണ അധികാരപരിധി അല്ലെങ്കിൽ ഉയർന്ന അപകടസാധ്യതയുള്ള അധികാരപരിധി എന്ന് വിളിക്കാം. ഇവയെ പലപ്പോഴും ബാഹ്യമായി " ഗ്രേ, ബ്ലാക്ക് ലിസ്റ്റുകൾ " എന്ന് വിളിക്കുന്നു.

1989-ൽ സ്ഥാപിതമായ FATF, പാരീസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു.

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, അതിർത്തി കടന്നുള്ള ഭീകരതയ്ക്കെതിരെ കടുത്ത നടപടികള്‍ വരും ദിവസങ്ങളില്‍ ഇന്ത്യയില്‍ നിന്നുണ്ടാകുമെന്നാണ് കരുതുന്നത്. ഇതിനായി നിരവധി നടപടികളാണ് ഇന്ത്യ പരിഗണിക്കുന്നത്. പാകിസ്ഥാനെതിരെ ഇരട്ട സാമ്പത്തിക പ്രഹരത്തിനാണ് ഇന്ത്യ നീക്കം നടത്തുന്നത്. പാകിസ്ഥാനെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ (FATF) 'ഗ്രേ ലിസ്റ്റിലേക്ക്' തിരികെ കൊണ്ടുവരാനുളള നീക്കങ്ങളാണ് ഇതില്‍ പ്രധാനം. 

 

ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ പാകിസ്ഥാനിലേക്കുളള വിദേശ നിക്ഷേപങ്ങളിലും മൂലധന ഒഴുക്കിലും കടുത്ത നിയന്ത്രണങ്ങള്‍ വരും. പാകിസ്ഥാന്റെ സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മപരിശോധന വർദ്ധിപ്പിക്കുന്നതായിരിക്കും നടപടി. എഫ്.എ.ടി.എഫ് 2018 ജൂണിൽ പാകിസ്ഥാനെ 'ഗ്രേ ലിസ്റ്റിൽ' ഉൾപ്പെടുത്തിയിരുന്നു, 2022 ഒക്ടോബറിലാണ് ഇത് നീക്കം ചെയ്തത്. പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള, പ്രത്യേകിച്ച് ജമ്മു കശ്മീരിലേക്കുള്ള അനധികൃത ഫണ്ടിന്റെ ഒഴുക്ക് തടയാൻ പാകിസ്ഥാനെ പട്ടികയിൽ ഉൾപ്പെടുത്തിയത് സഹായകരമായിരുന്നു.

 

40 രാജ്യങ്ങളാണ് എഫ്‌എ‌ടി‌എഫില്‍ അംഗങ്ങളായുളളത്. യുകെ, യുഎസ്, ഫ്രാൻസ്, ജർമ്മനി, ഓസ്‌ട്രേലിയ, യൂറോപ്യൻ കമ്മീഷൻ, ഗൾഫ് സഹകരണ കൗൺസിലെ പ്രമുഖരായ സൗദി അറേബ്യ, യുഎഇ തുടങ്ങിയ 23 ഓളം അംഗ രാജ്യങ്ങളിൽ നിന്ന് പഹൽഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യക്ക് അനുശോചന സന്ദേശങ്ങൾ ലഭിച്ചിരുന്നു.

 

അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) നല്‍കുന്ന ധനസഹായത്തിനെതിരെ എതിർപ്പുകൾ ഉന്നയിക്കാനും ഇന്ത്യ ഗൗരവമായി ആലോചിക്കുന്നുണ്ട്. 2024 ജൂലൈയിൽ ആരംഭിച്ച 700 കോടി ഡോളറിന്റെ സഹായ പാക്കേജ് തടയണമെന്ന ആവശ്യമാണ് പരിഗണിക്കുന്നത്. ഈ ഫണ്ടുകൾ ദുഷ്പ്രവൃത്തികൾക്കും ഭീകരാക്രമണങ്ങൾക്കും ഉപയോഗിക്കുന്നുണ്ടെന്നാണ് ഇന്ത്യ കരുതുന്നത്.

 

കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നത് പാക്കിസ്ഥാന്‍ സമ്പദ്‌വ്യവസ്ഥയെ വളരെയധികം ക്ഷീണിപ്പിക്കുന്നതാകും. 2025 ൽ പാകിസ്ഥാന്റെ ജിഡിപി ഏകദേശം 34,800 കോടി ഡോളറായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഇന്ത്യയുടെ 4.2 ലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയുടെ പത്തിലൊന്നിൽ താഴെയാണ്.

 

പാളിപ്പോയ സാമ്പത്തിക പരിഷ്‌കരണങ്ങളും വര്‍ധിച്ചുവരുന്ന ജനസംഖ്യയും കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടയില്‍ പാകിസ്താനെ ദക്ഷിണേഷ്യയിലെ ഏറ്റവും സമ്പന്നമായ സമ്പദ്​വ്യവസ്ഥകളിലൊന്നില്‍ നിന്ന് ഏറ്റവും ദരിദ്രമായ സ്ഥിതിയിലേക്കാണ് കൊണ്ടെത്തിച്ചത്. 1970-കളുടെ തുടക്കത്തില്‍ പാകിസ്താന്റെ ആളോഹരി വരുമാനം ശ്രീലങ്കയുടേതോ ബംഗ്ലാദേശിലേയോ ഇന്ത്യയുടേയോ ആളോഹരി വരുമാനത്തെക്കാളും ഒന്നര ഇരട്ടിയോളം കൂടുതലായിരുന്നു. എന്നാല്‍, 90 കളോടെ സ്ഥിതി മാറിത്തുടങ്ങി. തുടര്‍ച്ചയായ സാമ്പത്തിക അസന്തുലിതാവസ്ഥയെ തുടര്‍ന്ന് രാജ്യത്തിന്റെ പൊതുകടം ഉയര്‍ന്നു, ഇത് പലിശഭാരത്തിലേക്ക് കൊണ്ടെത്തിച്ചു. തിരിച്ചടയ്‌ക്കേണ്ട വായ്പകളുടെ വലിയ ഭാരം രാജ്യത്തിനുമേലുണ്ട്. അതിനിടെ ഐഎംഎഫിന്റെ മേല്‍നോട്ടത്തില്‍ സ്വീകരിച്ച സാമ്പത്തിക തിരുത്തല്‍ നയങ്ങളും നിലപാടുകളും സാഹചര്യങ്ങളെ നിയന്ത്രണത്തിലാക്കാന്‍ സഹായിച്ചിട്ടുണ്ട്. എങ്കിലും പ്രതിസന്ധിയില്‍ നിന്ന് രാജ്യം കരകയറിയിരുന്നില്ല. 2023 ആയപ്പോഴേക്കും പാകിസ്താന്റെ പ്രതിശീര്‍ഷ വരുമാനം മറ്റ് മൂന്ന് രാജ്യങ്ങളുടെ പകുതിയായി കുറഞ്ഞു.

രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍, ഭരണത്തിലെ അസ്ഥിരത, സാമ്പത്തിക സമ്മര്‍ദങ്ങള്‍, സൈന്യത്തിന്റെ കൂടിയ ഇടപെടലുകള്‍ എന്നിവയാണ് പാകിസ്താന്റെ സ്ഥിതി കൂടുതല്‍ ദുര്‍ബലമാക്കിയത്. മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തടവിനെച്ചൊല്ലിയും ബലൂചിസ്ഥാനിലെ പ്രക്ഷോഭത്തെച്ചൊല്ലിയും രാജ്യം രാഷ്ട്രീയ അസ്ഥിരതയ്ക്ക് സാക്ഷ്യം വഹിച്ചതിനൊപ്പം സാമ്പത്തിക പ്രതിസന്ധികള്‍ കൂടി ആരംഭിച്ചതോടെ പാപ്പരത്തവും രാജ്യത്തെ ചൂഴ്ന്നു. രാജ്യത്തെ ചായ ഉപഭോഗം കൂടിയതിനാല്‍, ചായപ്പൊടി ഇറക്കുമതി ചെയ്യാന്‍ വായ്പ എടുക്കേണ്ട സ്ഥിതിയിലേക്കെത്തി. ചായയുടെ ഉപഭോഗം കുറയ്ക്കാന്‍ ആസൂത്രണ മന്ത്രി അഹ്സന്‍ ഇഖ്ബാല്‍ പാകിസ്താനികളോട് അഭ്യര്‍ഥിക്കേണ്ട അവസ്ഥ വരെ വന്നതും ലോകം കണ്ടു. രാജ്യത്തെ വിദേശനാണ്യ ശേഖരത്തിന്റെ അപകടകരമായ അവസ്ഥയാണ് അഹ്സന്‍ ഇഖ്ബാലിന്റെ പ്രസ്താവനയിലൂടെ തെളിഞ്ഞത്.

 

സിന്ധു നദീജല ഉടമ്പടിയുടെ താല്‍ക്കാലിക റദ്ദാക്കല്‍, പാക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ തകര്‍ച്ച, രൂക്ഷമായ തൊഴിലില്ലായ്മ, വര്‍ഷങ്ങളായി തുടരുന്ന സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍, രാഷ്ട്രീയ അസ്ഥിരത ഒപ്പം അടിക്കടിയുള്ള പ്രകൃതിദുരന്തങ്ങളും.. ഏതാണ്ട് തളര്‍ച്ചയിലോടുന്ന എഞ്ചിനാണ് പാകിസ്താന്റെ സമ്പദ്‌വ്യവസ്ഥ. പ്രതിസന്ധിയിലാണ്ട രാജ്യം കരകയറാനുള്ള വഴികള്‍ കണ്ടെത്തുന്നതേയുള്ളൂ. അതിനിടെയാണ് പാക് പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടന കശ്മീരിൽ സാധാരണക്കാരായ ഇന്ത്യക്കാരെ കൊലചെയ്യുന്നത്.

 

ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും നിലപാട് കടുപ്പിച്ചുകഴിഞ്ഞു. പഹല്‍ഗാം ആക്രമണത്തില്‍ നിക്ഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുമ്പോഴും പാകിസ്താനില്‍ നിന്നുള്ള ഭീഷണികള്‍ നിലയ്ക്കുന്നില്ല. സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയാല്‍ വെള്ളത്തിന് പകരം ചോരയൊഴുകുമെന്ന് പാകിസ്താനിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ബിലാവല്‍ ഭൂട്ടോയാണ് പരസ്യമായി മുന്നറിയിപ്പ് നല്‍കിയത് . ഇന്ത്യയും പാകിസ്താന്‍ നേര്‍ക്കുനേര്‍ നിന്നാല്‍ അത് കൂടുതല്‍ ക്ഷീണം നല്‍കുന്നത് പാകിസ്താനായിരിക്കാം. കാരണം രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും പാകിസ്താന് ഇതത്ര നല്ല കാലമല്ലെന്നത് തന്നെ. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ സുപ്രധാന ഉടമ്പടികള്‍ റദ്ദാക്കിയതോടെ പാകിസ്താന്റെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. രാജ്യത്തിന്റെ ഓഹരി വിപണി ദിവസങ്ങളായി ഇടിവിലാണ്. നിക്ഷേപകര്‍ രാജ്യത്തെ കൈവിടുകയാണ്. സമ്പദ്​വ്യവസ്ഥയിലെ തകര്‍ച്ച, ഭീമമായ വായ്പാ ബാധ്യതകള്‍, പണപ്പെരുപ്പം, ആസന്നമായ കാര്‍ഷിക പ്രതിസന്ധി എന്നിവ തലയ്ക്ക് മുകളില്‍ തൂങ്ങുന്നതിനാല്‍ ഒരു സൈനിക നടപടിയെ പാകിസ്താന്റെ ശേഷി സംശയത്തിലായിരിക്കുകയാണ്. 

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ റദ്ദാക്കിയ സിന്ധു നദീജല കരാർ പുനഃസ്ഥാപിക്കണമെന്ന് അഭ്യർത്ഥിച്ച് ഇന്ത്യയ്ക്ക് കത്തെഴുതി കത്തിരിക്കുകയാണ്  പാകിസ്ഥാൻ. പാകിസ്ഥാന് ആയുധം കൊടുത്ത് ആളായി ഇന്ത്യൻ ടൂറിസ്റ്റുകളെ നഷ്ടപ്പെട്ടതോടെ ഇന്ത്യയുടെ കാലുപിടിച്ച് തുർക്കിയും കാത്തിരിക്കുന്നു. ഓപ്പറേഷൻ സിന്ദൂറിന്റെ  വിജയം ഇന്ത്യ  ആഘോഷിക്കുമ്പോൾ എതിരാളികളുടെ സ്ഥിതി ഇതാണ്.

 

വെള്ളം മുട്ടിയതോടെ സർക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ് പാക് ജനത. പ്രതിഷേധം രൂക്ഷമാകുന്നത് കണ്ടാണ് സിന്ധു ജലം തടയരുതെന്നഭ്യർത്ഥിച്ചിരിക്കുന്നത്. പാക് ജലവിഭവ സെക്രട്ടറി സെയ്ദ് അലി മിർസ കേന്ദ്ര ജലവിഭവ സെക്രട്ടറിക്കാണ് കത്തയച്ചത്. മറുപടി നൽകിയിട്ടില്ല. ജലവും രക്തവും ഒന്നിച്ചൊഴുകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ആവർത്തിച്ചിരുന്നു.

ഇന്ത്യയ്ക്കെതിരെ പാകിസ്ഥാനൊപ്പം നിന്ന തുർക്കിയിലേക്കും അസർബൈജാനിലുക്കുമുള്ള വിനോദ യാത്രകൾ ഇന്ത്യക്കാർ കൂട്ടത്തോടെ റദ്ദാക്കുകയാണ്. ഇതോടെ ഫ്ലൈ​റ്റ്, ഹോട്ടൽ ബുക്കിംഗുകൾ മേക്ക് മൈ ട്രിപ്പ് ഉൾപ്പെടെ പ്രമുഖ ഓൺലൈൻ യാത്രാ പ്ലാ​റ്റ്‌ഫോമുകൾ നിറുത്തിവച്ചു. ഇന്ത്യൻ സഞ്ചാരികൾ യാത്ര റദ്ദാക്കരുതെന്ന് തുർക്കി ടൂറിസം ഡിപ്പാർട്ട്മെന്റ് അഭ്യർത്ഥിച്ചു. തുർക്കിക്കെതിരെ സോഷ്യൽ മീഡിയയിലും പ്രതിഷേധം വ്യാപകമാണ്.

പാകിസ്ഥാന് ആയുധം നൽകുന്നവരെ ഒഴിവാക്കണം. റഷ്യ,​ അർമേനിയ,​ ഗ്രീസ് തുടങ്ങിയ രാജ്യങ്ങൾ തിരഞ്ഞെടുക്കണമെന്നാണ് ടൂർ ഓപ്പറേറ്റർമാർ പറയുന്നത്. 

 

2024ൽ  തുർക്കിയിലെത്തിയ ഇന്ത്യൻ സഞ്ചാരികൾ 3.3 ലക്ഷമാണ് .  അസർബൈജാനിൽ 2.43 ലക്ഷവുമാണ്. ഇവിടെ ഇന്ത്യക്കാർ ചെലവഴിച്ചത് ₹ 3,​000 കോടിയാണ്. പാകിസ്താൻ അനുകൂല നിലപാട് കാരണമാണ് കോടികൾ നഷ്ടമായത്. 

 

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ കൈക്കൊണ്ട നടപടികള്‍ പാകിസ്ഥാന് മേല്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്.. പാകിസ്ഥാന് ഏറ്റവും വലിയ പ്രഹരമായത്  സിന്ധു നദീജല കരാര്‍ മരവിപ്പിച്ച ഇന്ത്യന്‍ തീരുമാനമാണ്. പാകിസ്ഥാന്റെ കിഴക്കന്‍ മേഖലയിലെ ജലലഭ്യതയെ ഇത്  പൂര്‍ണമായും ബാധിച്ചു.  സിന്ധു നദിയില്‍ നിന്നും അതിന്റെ പോഷകനദികളില്‍ നിന്നുമുള്ള വെള്ളത്തെയാണ് പാകിസ്ഥാന്‍ കൃഷിക്കും കുടിവെള്ളത്തിനുമായി മുഖ്യമായി ആശ്രയിച്ചു വരുന്നത്. ഇന്ത്യയില്‍ ഉത്ഭവിച്ച് പാകിസ്ഥാനിലേക്ക് ഒഴുകുന്ന സിന്ധു നദിയിലെ ജലത്തിന്റെ ഉപയോഗത്തില്‍ വലിയ വിട്ടുവീഴ്ചയാണ് ഇന്ത്യ കരാര്‍ പ്രകാരം ചെയ്തിരുന്നത്. ഇതിനൊപ്പം പാകിസ്ഥാൻ ഗ്രേ പട്ടികയിലെത്തിയാൽ പാകിസ്ഥാൻ ജനത തന്നെ രാജ്യത്തിന് എതിരാകും. 

a
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചതി വിഴിഞ്ഞത്തുനിന്ന്..? കണ്ടെയ്നറിലെ കാളകൂട വിഷം തിന്ന് ചത്ത് മലനാലും അനങ്ങില്ല വോയേജ് ഡാറ്റ റെക്കോഡരിൽ തെളിവ്  (2 minutes ago)

ഒന്നൊന്നര ഫൈനല്‍... 18 വര്‍ഷം നീണ്ട കാത്തിരിപ്പ് അവസാനിച്ചു; ഒടുവില്‍ ആ മോഹകപ്പില്‍ മുത്തമിട്ട് ആര്‍സിബി, ഐപിഎല്‍ കിരീടപ്പോരില്‍ പഞ്ചാബിനെ വീഴ്ത്തിയത് 6 റണ്‍സിന്  (14 minutes ago)

ഓണക്കനി' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ....  (19 minutes ago)

ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (51 minutes ago)

സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അന്വേഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി  (1 hour ago)

മകന് വനിത ശിശു വികസന വകുപ്പിന്റെ സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതി പ്രകാരമുള്ള  (1 hour ago)

നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച  (1 hour ago)

അപകടം സംഭവിച്ചത് ഇന്ന് പുലര്‍ച്ചെ....  (1 hour ago)

പ്രവാസി യുവാവ് അസുഖബാധിതനായി  (1 hour ago)

കാലവര്‍ഷത്തിന്റെ ആരംഭത്തില്‍ നടത്താറുള്ള സാധാരണ പരിശോധനകള്‍ മാത്രമാണിതെന്ന് ഉദ്യോഗസ്ഥര്‍ ...  (2 hours ago)

സുകാന്തിനെ ജൂണ്‍ 5 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു  (3 hours ago)

ലോറി മറിഞ്ഞ് അപകടം....  (3 hours ago)

''അമ്മയ്‌ക്കൊരു മകന്‍' സോജുവും കൂട്ടാളിയും അറസ്റ്റിലായത് 2024 ഡിസം 13ന്  (3 hours ago)

പഹല്‍ഹാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ യോഗത്തില്‍ ചര്‍ച്ച നടക്കും...  (3 hours ago)

ഐപിഎല്‍ കിരീടം നേടി ബെംഗളൂരു  (4 hours ago)

Malayali Vartha Recommends