കണ്ടെയ്നറിൽ 840 കടലാസ് പൊതികളിൽ കാളകൂടവിഷം ആളെക്കൊല്ലി PPD...! തൊട്ടാൽ സംഭവിക്കുന്നത്

പി-ഫെനൈലെനെഡിയമൈൻ (പിപിഡി) വിവിധ ഉപയോഗങ്ങളുണ്ട്, പ്രാഥമികമായിഒരു ഡൈ ഇന്റർമീഡിയറ്റായും ഡൈ തന്നെയായും, പ്രത്യേകിച്ച് മുടി ചായങ്ങളിലും രോമങ്ങൾ ചായം പൂശുന്നതിനും. ഇത് ഒരു ഫോട്ടോഗ്രാഫിക് ഡെവലപ്പിംഗ് ഏജന്റ്, വൾക്കനൈസേഷൻ ആക്സിലറേറ്റർ, റബ്ബർ സംയുക്തങ്ങളിൽ ഒരു ആന്റിഓക്‌സിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു. കൂടാതെ, അരാമിഡ് നാരുകൾ, പോളിമൈഡുകൾ തുടങ്ങിയ പോളിമറുകളുടെ സമന്വയത്തിലും പിപിഡി ഉപയോഗിക്കുന്നു.
വിശദീകരണം:
ഡൈ ഇന്റർമീഡിയറ്റും ഡൈയും:
സ്ഥിരമായ മുടി ചായങ്ങളിൽ PPD ഒരു പ്രധാന ഘടകമാണ്, കൂടാതെ തുണിത്തരങ്ങൾ, രോമങ്ങൾ, ചില മൈലാഞ്ചി ടാറ്റൂകൾ എന്നിവയ്ക്ക് നിറം നൽകാനും ഇത് ഉപയോഗിക്കുന്നു.
ഫോട്ടോഗ്രാഫിക് ഡെവലപ്പിംഗ് ഏജന്റ്:
ഫോട്ടോഗ്രാഫിക് പ്രക്രിയയിൽ പിപിഡി ഒരു പങ്കു വഹിക്കുന്നു, ഇത് ചിത്രങ്ങൾ വികസിപ്പിക്കാൻ സഹായിക്കുന്നു.
വൾക്കനൈസേഷൻ ആക്സിലറേറ്ററും ആന്റിഓക്‌സിഡന്റും:
റബ്ബറിന്റെ ഗുണങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഓക്സീകരണത്തെ കൂടുതൽ പ്രതിരോധിക്കുന്നതിനും വൾക്കനൈസേഷൻ പ്രക്രിയ വേഗത്തിലാക്കുന്നതിനുമായി റബ്ബർ ഉൽപാദനത്തിൽ പിപിഡി ഉപയോഗിക്കുന്നു.
പോളിമർ സിന്തസിസ്:
ഉയർന്ന ശക്തി, താപനില സ്ഥിരത, രാസവസ്തുക്കൾ, വൈദ്യുതി എന്നിവയ്‌ക്കെതിരായ പ്രതിരോധം എന്നിവയുള്ള വസ്തുക്കളായ എഞ്ചിനീയറിംഗ് പോളിമറുകൾ, പാരാ-അരാമിഡ് നാരുകൾ, പോളിമൈഡുകൾ എന്നിവയുടെ സമന്വയത്തിൽ പിപിഡി ഒരു അവശ്യ ഘടകമാണ്.
മറ്റ് ആപ്ലിക്കേഷനുകൾ:
ചില അസോ ഡൈകളുടെയും പ്രിന്റിംഗ് മഷികളുടെയും നിർമ്മാണത്തിലും ലബോറട്ടറി റിയാജന്റായും പിപിഡി ഉപയോഗിക്കുന്നു.
പ്രധാന കുറിപ്പ്: ചില വ്യക്തികളിൽ പിപിഡി അലർജിക്ക് കാരണമാകുമെന്ന് അറിയപ്പെടുന്നു. ഇത് ശ്രദ്ധാപൂർവ്വം ഉപയോഗിക്കുകയും അമിതമായി എക്സ്പോഷർ ചെയ്യുന്നത് ഒഴിവാക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്.
സംസ്ഥാന പരിസ്ഥിതി വകുപ്പ് ഇന്നു വൈകിട്ട് 4 മുതൽ വിവിധ വകുപ്പു പ്രതിനിധികളെ ഉൾപ്പെടുത്തി തിരുവനന്തപുരത്ത് യോഗം വിളിച്ചിട്ടുണ്ട്. കപ്പൽ അപകടത്തിന്റെ ആഘാതങ്ങൾ പരിഹരിക്കാനുള്ള വഴി ഇതിൽ ചർച്ചയാകും. മത്സ്യങ്ങളുടെ പ്രജനന കാലമായതിനാൽ രാസവസ്തുക്കൾ കടലിൽ കലരുന്നതു പ്രതിസന്ധി സൃഷ്ടിക്കും.
കപ്പൽ അപകടവുമായി ബന്ധപ്പെട്ട നിയമനടപടികൾ മുന്നോട്ടു കൊണ്ടുപോകാനും കമ്പനിയിൽ നിന്നു നഷ്ടപരിഹാരം ഈടാക്കാനും കേസ് റജിസ്റ്റർ ചെയ്യണം. എന്നാൽ സംസ്ഥാനം ഇതുവരെ കേസെടുക്കാത്തതു സംശയാസ്പദമാണെന്ന് കേരള മാരിടൈം ബോർഡ് മുൻ ചെയർമാനും മുതിർന്ന അഭിഭാഷകനുമായ വി.ജെ.മാത്യു പറഞ്ഞു. മുംബൈയിൽ 2010 ൽ എംഎസ്‌സി ചിത്ര എന്ന കപ്പലിൽ നിന്ന് എണ്ണ ചോർന്നപ്പോൾ മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോർഡും ദേശീയ ഹരിത ട്രൈബ്യൂണലും കോടികൾ പിഴ ഈടാക്കിയത് അദ്ദേഹം ഓർമപ്പെടുത്തി.
കപ്പല്‍ അപകടത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊച്ചി മര്‍ക്കന്റൈല്‍ ഡിപ്പാര്‍ട്ട്‌മെന്റിനാണ് അന്വേഷണ ചുമതല. കൊച്ചിയിലുള്ള കപ്പലിലെ ക്യാപ്റ്റന്‍, ജോലിക്കാര്‍ എന്നിവരില്‍നിന്ന് മൊഴിയെടുക്കും. കൂടാതെ വിഴിഞ്ഞത്തുനിന്ന് കണ്ടെയ്‌നറുകള്‍ ലോഡ് ചെയ്തവരുടെയും മൊഴി എടുക്കും. വലിയ കപ്പലില്‍നിന്നു ട്രാന്‍സിസ്റ്റ് ചെയ്തപ്പോള്‍ വീഴ്ച ഉണ്ടായോ എന്നു പരിശോധിക്കും.
പ്രാഥമിക കണക്കെടുപ്പില്‍ 500600 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഫീഡര്‍ കണ്ടെയ്‌നര്‍ കപ്പലുകള്‍ക്ക് നിലവില്‍ 150200 കോടി രൂപയാണ് നിര്‍മാണച്ചെലവ്. 30 വര്‍ഷം പഴക്കമുള്ള എല്‍സ 3 കപ്പലിന് 80 90 കോടി രൂപ വരെയാണ് കണക്കാക്കുക. കൂടാതെ 550 കണ്ടെയ്‌നറുകളിലെ ചരക്കുകള്‍ക്കായി 400 കോടിയാണ് പ്രാഥമികമായി വിലയിരുത്തിയിരിക്കുന്നത്. ഇന്‍ഷൂറന്‍സ് ലഭിക്കുമെന്നതിനാല്‍ കപ്പലിനുള്ള തുക നഷ്ടമാകില്ല. ചരക്കുകളില്‍ എല്ലാം ഇന്‍ഷൂര്‍ ചെയ്തിട്ടില്ലെന്നാണ് സൂചന.
വിഴിഞ്ഞത്ത് നിന്ന് കണ്ടയ്‌നറുകളുമായി പോയ എംഎസ് സി എല്‍സ 3 മെയ് 25നാണ് പുറങ്കടലില്‍ മുങ്ങിയത്. ചരിഞ്ഞ കപ്പലില്‍ നിന്ന് കണ്ടയ്‌നറുകള്‍ കടലിലേക്ക് വീണ് ഒഴുകിയാണ് കേരളത്തിലെ വിവിധ തീരങ്ങളിലടിഞ്ഞത്. കപ്പലിന്റെ ചരിവ് നിവര്‍ത്താനുള്ള നീക്കം ആരംഭിച്ചെങ്കിലും വിജയിച്ചിരുന്നില്ല.
ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ ഗുരുതരമായി ബാധിക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ. മാലിന്യങ്ങൾ ലക്ഷദ്വീപ് അടക്കം രാജ്യത്തെ തീരപ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന് ഹരിത ട്രൈബ്യൂണൽ പ്രിൻസിപ്പൽ ബെഞ്ച് അധ്യക്ഷൻ പ്രകാശ് ശ്രീവാസ്തവ. ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. കപ്പലിൽ നിന്ന് കടലിൽ വീണ കണ്ടെയ്നറുകളിൽ നിന്നുള്ള മാലിന്യങ്ങൾ ലക്ഷദ്വീപിലെ പവിഴപുറ്റടങ്ങിയ പ്രദേശങ്ങളിലേക്കും രാജ്യത്തെ വിവിധ തീരപ്രദേശങ്ങളിലേക്കും നീങ്ങാൻ ഇടയാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha