സൈബർ സെല്ലിലടക്കം പിടിപാട്; മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ് നടത്തിയ സിന്ധു ചില്ലറക്കാരിയില്ല,പോലീസിനെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സൈബർ സെല്ലിലടക്കം പിടിപാടുണ്ട്. ഒരിക്കലും പിടിക്കപ്പെടില്ലെന്ന് ഉറപ്പെന്ന്. മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ് നടത്തിയ കേസിൽ അറസ്റ്റിലായ സിന്ധുവിന്റെ വാക്കുകളാണ് ഇത്. അവസരം നോക്കി നടക്കുന്ന മലയാളികളെയടക്കം വലയിലാക്കാൻ പ്രവർത്തിക്കുന്ന മാഫിയക്ക് അധികാരികളും കൂട്ടെന്ന് വ്യക്തമാകുന്ന തരത്തിലാണ് സിന്ധുവുമായി ബന്ധപ്പെട്ടുളള വിവരങ്ങൾ.
നിലവിൽ ഇവരുടെ പുറത്ത് വന്ന ശബ്ദ സന്ദേശത്തിലാണ് തനിക്ക് സൈബർസെല്ലിൽ പിടിപാടുണ്ടെന്ന അവകാശ വാദം. മോഡലിങ്ങിനെ മറയാക്കിയുള്ള സെക്സ് റാക്കറ്റ് കേസിൽ മുഖ്യപ്രതി സിന്ധു ഏജൻ്റിനോട് പറയുന്ന ഫോൺ സംഭാഷണമാണ് ഇത്. ഗുണ്ടകളുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും നല്ല ബന്ധമാണെന്ന് സിന്ധു പറയുന്നു. സൈബർ സെല്ലിലടക്കം തനിക്ക് പരിചയമുള്ള ആളുകൾ ഉണ്ടെന്ന് പറഞ്ഞ പ്രതി തന്നെ പിടികൂടാനോ കേസെടുക്കാനോ സധ്യതയില്ലെന്നും പറയുന്നുണ്ട്.
കൂടാതെ സിനിമാ – സീരിയൽ താരങ്ങളുമായും തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് ഫോണിൽ ഇവർ അവകാശപ്പെടുന്നു. താൻ വിളിച്ചാൽ വിദേശത്തടക്കം വന്ന അവർ പരസ്യം ചെയ്യുമെന്നും സിന്ധു പറയുന്നുണ്ട്. സിനിമാ മേഖലയിലടക്കം ഇവരുടെ ഏജന്റുമാർ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് അന്വേഷണ സംഘത്തെ പോലും നിയന്ത്രിക്കാനുള്ള പിടിപാട് ഉണ്ടെന്ന പ്രതിയുടെ അവകാശ വാദം. അതിനാൽ യത്ഥാർത്ഥ പ്രതികളിലേക്ക് അന്വേഷം എത്തുമോ എന്ന ആശങ്കയിലാണ് നിലവിൽ കേരള സമൂഹം.
കേസുമായി ബന്ധപ്പെട്ട് അഞ്ചു പ്രതികളിൽ മൂന്ന് പേർ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. തിരുവനന്തപുരം സ്വദേശി അലീന, എടപ്പാൾ സ്വദേശി മഞ്ജിമ എന്നിവരെ കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ, പീഡനത്തിന് ഇരയായ അതിജീവിതയ്ക്ക് നേരെ പ്രതിയായ അലീന അയച്ച ഭീഷണി സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് പ്രതികൾ നിലവിൽ ദുബായിലാണെന്നാണ് വിവരം. ഇവരെ എത്രയും വേഗം നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
അതേ സമയം മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്തും സെക്സ് റാക്കറ്റും നടത്തിയ കേസിൽ മുഖ്യപ്രതികളായ ബിലാലും സിന്ധുവും ചേർന്ന് ഇടപാടുകൾ ആരംഭിച്ചത് അഞ്ച് വർഷം മുൻപാണെന്നാണ് പുറത്ത് വരുന്ന വിവരം. ഇരുവരുടെയും പണ ഇടപാടുകളിൽ വിശദമായ അന്വേഷണം ആരംഭിച്ചു. പ്രതികൾക്കായി തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും.
ദുബായിൽ വച്ച് പരിചയപ്പെട്ട സിന്ധുവും ബിലാലും ചേർന്ന് അഞ്ച് വർഷം മുൻപാണ് സെക്സ് റാക്കറ്റ ഇടപാടുകൾ ആരംഭിച്ചത്. കേരളത്തിലേക്ക് തിരിച്ചെത്തിയ ബിലാൽ ജോലി വാഗ്ദാനം ചെയ്താണ് യുവതികളെ വലയിലാക്കിയിരുന്നത് ഇതിനായി ഇയാൾ നിരവധി സിമ്മുകളും ഉപയോഗിച്ചിരുന്നു. ബിലാലിന് പണം നൽകിയിരുന്നതായി സിന്ധുവും കുറ്റസമ്മതം നടത്തിട്ടുണ്ട്. ഇരുവരുടെയും പണമിടപാടുകളുടെയും ബാങ്ക് അക്കൗണ്ടുകളുടെയും വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കേരളത്തിന് പുറമെ ബെംഗുളുരുവിൽ നിന്നും യുവതികളെ ബിലാൽ ദുബായിയിൽ എത്തിച്ചതായാണ് കണ്ടെത്തൽ . കേസിൽ ഇതുവരെ നാല് പ്രതികളാണ് പിടിയിലായിട്ടുള്ളത്. മുഖ്യപ്രതികളായ സിന്ധുവിനെയും ബിലാലിനെയുംകസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തിങ്കളാഴ്ച അപേക്ഷ നൽകും
https://www.facebook.com/Malayalivartha

























