ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കശ്മീര്‍ കേന്ദ്രഭരണ പ്രദേശമാക്കിയതിനെതിരെ പാക്കിസ്ഥാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുന്നു
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കശ്മീര്‍ കേന്ദ്രഭരണ പ്രദേശമാക്കിയതിനെതിരെ പാക്കിസ്ഥാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുന്നു. വിഷയം ഐക്യരാഷ്ട്ര സഭയുടെ പരിഗണനയ്ക്ക് വിട്ടെങ്കിലും മുഖവിലയ്ക്ക് എടുക്കന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പാക്കിസ്ഥാന്‍ അന്താരാഷ്ട്ര കോടതിയില്‍ എത്തിയിരിക്കുന്നത്.
അന്താരാഷ്ട്ര വാർത്ത ഏജൻസിയെ ഉദ്ധരിച്ച് ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കശ്മീരിന് സവിശേഷാധികാരം നൽകുന്ന ഭരണഘടനയിലെ അനുച്ഛേദം 370 കേന്ദ്രസർക്കാർ റദ്ദാക്കിയതിനെ തുടർന്നാണ് പാക്കിസ്ഥാന്‍റെ ഈ നീക്കം. പാക്കിസ്ഥാന്‍റെ പിടിയിലാവുകയും അവിടുത്തെ സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ച മുൻ നാവികസേനാ ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവിനു വേണ്ടി ഇന്ത്യ നേരത്ത അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു.
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ നിലപാടിന് അമേരിക്കയും പിന്തുണ പ്രഖ്യാപിച്ചിരുന്നു..ഇത് പാക്കിസ്ഥാന് തിരിച്ചടിയായി..കശ്മീര്‍ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടത്
കശ്മീര്‍ പ്രശ്‌നം ഇന്ത്യയുടെയും പാക്കിസ്ഥാന്റേയും ഇടയില്‍ മാത്രം ചര്‍ച്ച ചെയ്യേണ്ടതാണെന്നും കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നുമുള്ള രാജ്യത്തിന്റെ നിലപാടിനോടാണ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പര്‍ പിന്തുണ അറിയിച്ചത്. ഇതുസംബന്ധിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുമായി മാര്‍ക് എസ്പര്‍ ഫോണ്‍ വഴി ചര്‍ച്ച നടത്തിയിരുന്നു.അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം സംബന്ധിച്ച പ്രശ്നങ്ങൾ രാജ്നാഥ് സിങ് ഉന്നയിച്ചു.
ഇന്ത്യ പാക് പ്രശ്‌നം ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്നതാണ്. പാക്കിസ്ഥാന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. ഇതില്‍ ആരുടേയും മധ്യസ്ഥതയുടെ ആവശ്യം ഇല്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഇനി പാക് അധീന കശ്മീരിനെക്കുറിച്ച് മാത്രമേ ചര്‍ച്ച നടക്കൂ എന്നും ജമ്മു കശ്മീര്‍ രാജ്യത്തെ മറ്റേതൊരു സംസ്ഥാനവും പോലെതന്നെയാണെന്നുമാണ് രാജ്‌നാഥ് സിങ് നേരത്തേ അറിയിച്ചത്. കശ്മീരിന്റെ സാമ്പത്തിക പുരോഗതിയും വികസനവും ലക്ഷ്യമാക്കിക്കൊണ്ടാണ് കശ്മീര്‍ വിഷയത്തില്‍ തീരുമാനമെടുത്തതെന്നും രാജനാഥ് സിങ് അമേരിക്കന്‍ പ്രതിരോധ സെക്രട...
കശ്മീരിന്റെ സാമ്പത്തിക പുരോഗതിയും വികസനവും ലക്ഷ്യമാക്കിക്കൊണ്ടാണ് കശ്മീര്‍ വിഷയത്തില്‍ തീരുമാനമെടുത്തതെന്നും രാജനാഥ് സിങ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയെ അറിയിച്ചു..
അതേസമയം വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള സംഭാഷണത്തിന് ശേഷം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വിളിച്ച ട്രംപ് കടുത്ത പ്രസ്താവനകള്‍ നിയന്ത്രിക്കണമെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചര്‍ച്ചയില്‍ മാധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കശ്മീര്‍ പ്രശ്‌നം ഉഭയകക്ഷി ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്നും ഇതിനിടയില്‍ മൂന്നാമതൊരാള്‍ വേണ്ടെന്നും ഇന്ത്യ കര്‍ശ്ശന നിലപാട് അറിയിക്കുകയായിരുന്നു.
ഓഗസ്റ്റ് അഞ്ചിന് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച് രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി വിഭജിച്ച നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നേരത്തെ തന്നെ പാകിസ്താന്‍ രംഗത്തെത്തിയതാണ് ... ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മരവിപ്പിക്കുന്നതായി പാകിസ്താന്‍ പ്രഖ്യാപിച്ചിരുന്നു..യുഎന്‍ രക്ഷാസമിതില്‍ കാശ്മീര്‍ പ്രശ്‌നം പാകിസ്താന്‍ ഉന്നയിച്ചെങ്കിലും ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ് എന്ന നിലപാടാണ് ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ പങ്കുവച്ചത്. കാശ്മീര്‍ പ്രശ്‌നം ഇന്ത്യയും പാകിസ്താനും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും മറ്റ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.
പാകിസ്താന്‍ അധീന കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ് എന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും പാകിസ്താനുമായി ഇന്ത്യ ഏതെങ്കിലും വിഷയത്തില്‍ ചര്‍ച്ച നടത്തുകയാണ് എങ്കില്‍ ഇനി അത് പാക് അധീന കാശ്മീരിനെക്കുറിച്ച് മാത്രമായിരിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും പറഞ്ഞിട്ടുണ്ട്
https://www.facebook.com/Malayalivartha