ഫേസ്ബുക്കും വാട്സാപ്പും ട്വിറ്ററും ആധാർ ബന്ധിപ്പിക്കും ..അഭിപ്രായ സ്വാതന്ത്ര്യം എന്ന ഫണ്ടമെന്റൽ റൈറ്റിന്റെ പിൻബലത്തിൽ ആർക്കും എന്തും പറയാമെന്നു അവസ്ഥയാണ് ഇപ്പോൾ.. സ്വന്തമായി ഒരു കമ്പ്യൂട്ടറോ മൊബൈലോ ഉണ്ടെങ്കിൽ ആരുടെയെങ്കിലും പേരിൽ ഏതെങ്കിലും ഒരു ഫോട്ടോയും വെച്ച് ആർക്കും തുടങ്ങാവുന്ന ഒന്നായി മാറി ഫേസ്‌ബുക് അകൗണ്ട്
സാമൂഹിക മാധ്യമങ്ങളെ വ്യക്തിഹത്യക്കും സാമൂഹിക നിന്ദയ്കും ദ്രോഹത്തിനും ഉപകരണമാക്കുന്ന സമ്പ്രദായം ഒരു വ്യാധിപോലെ പടർന്നുകയറുകയാണ് ഇപ്പോൾ .. അഭിപ്രായ സ്വാതന്ത്ര്യം എന്ന ഫണ്ടമെന്റൽ റൈറ്റിന്റെ പിൻബലത്തിൽ ആർക്കും എന്തും പറയാമെന്നു അവസ്ഥയാണ് ഇപ്പോൾ..
സ്വന്തമായി ഒരു കമ്പ്യൂട്ടറോ മൊബൈലോ ഉണ്ടെങ്കിൽ ആരുടെയെങ്കിലും പേരിൽ ഏതെങ്കിലും ഒരു ഫോട്ടോയും വെച്ച് ആർക്കും തുടങ്ങാവുന്ന ഒന്നായിരുന്നു ഫേസ്‌ബുക് അകൗണ്ട് ..ആകെ ഉള്ള നിബന്ധന തുടങ്ങുന്നയാൾക്ക് 18 വയസ്സായിരിക്കണം എന്ന് മാത്രം... അതിനനുസരിച്ച് ജനനത്തീയതി ക്രമീകരിച്ചാൽ ആ പ്രശ്നവും തീർന്നു..പിന്നെ ആരെവേണമെങ്കിലും തെറിവിളിക്കാനും പരിഹാസ്യനാക്കാനും ഈ ഒരു അകൗണ്ട് മാത്രം മതി...
ഈ അവസ്ഥക്കാണ് ഇപ്പോൾ മോദി കടിഞ്ഞാണിട്ടിരിക്കുന്നത് ...മനുഷ്യന്റെയും സമൂഹത്തിന്റെയും നന്മയ്ക്കും വികാസത്തിനും വേണ്ടിയുള്ള ആശയാഭിപ്രായങ്ങളുടെയും വിവരങ്ങളുടെയും സ്വതന്ത്രമായ പങ്കുവയ്ക്കലൈന് വേണ്ടി രൂപപ്പെട്ടതാണ് സാമൂഹ്യ മാധ്യമങ്ങൾ.. എന്നാൽ പലപ്പോഴും ഈ മാധ്യമങ്ങൾ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് തിരിച്ചുവെക്കുന്ന കണ്ണാടികളായി മാറുന്നു.. ഒളിച്ചിരുന്ന് ആരെയും എന്തും വിളിച്ചുപറയാവുന്ന ഒരിടമായി മാറിക്കഴിഞ്ഞിരിക്കുന്നു പല ഫേസ്‌ബുക് അകൗണ്ടുകളും...പരാതികൾക്ക് പിന്നാലെ പോകുമ്പോഴായിരിക്കും അകൗണ്ടിൽ കൊടുത്തിരിക്കുന്ന മേൽവിലാസവും പേരും ഉൾപ്പടെ എല്ലാം വ്യാജമാണെന്ന് തിരിച്ചറിയുന്നത്.
ഇതിനു ഒരു അവസാനമാണ് ഇപ്പോൾ വന്നിട്ടുള്ളത് ..ഇനി എല്ലാ സോഷ്യൽ അകൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണം എന്ന നിയമമാണ് ഇപ്പോൾ വന്നിരിക്കുന്നത്. മോദിയുടെ സുപ്രധാനമായ തീരുമാനങ്ങളിൽ ഏറ്റവും നല്ല ഒരു തീരുമാനമാണ് ഇതെന്നകാര്യത്തിൽ സംശയമില്ല
ആധാറുമായി ബന്ധിപ്പിക്കുന്നതോടെ സാമുഹ്യ മാധ്യമങ്ങളുടെ പ്രധാന വെല്ലുവിളിയായ വ്യാജ അക്കൗണ്ടുകൾ പൂർണമായും ഇല്ലാതാകും. കൂടുതൽ കാര്യക്ഷമവും സുതാര്യവുമായ ഒരു സോഷ്യൽ ഇടം തീർക്കാൻ ഈ നടപടികൊണ്ട് സധിച്ചേക്കും. ഇന്ത്യയില്‍ ഇപ്പോൾ 5 ദശലക്ഷം ട്വിറ്റര്‍ അക്കൗണ്ടുകളും, 325 ദശലക്ഷം ഫെയ്സ്ബുക്ക് അക്കൗണ്ടുകളുമുണ്ട് .. ഇതില്‍ തന്നെ വ്യാജ അക്കൗണ്ടുകളുമുണ്ട്. ആധാറുമായി ബന്ധിപ്പിക്കുന്നതു വഴി ഇത്തരം വ്യാജ അക്കൗണ്ടുകള്‍ തടയാന്‍ കഴിയും .
സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനും കുറ്റക്കാരെ അതിവേഗം പിടികൂടുന്നതിനും ഇതിലൂടെ സാധിക്കും. തീവ്രവാദ, വിഘടനവാദ ആശയങ്ങളും അശ്ലീല സന്ദേശങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്ഫലപ്രദമായി തന്നെ ചെറുക്കാനും സാധിക്കും.
സാമൂഹ്യ മാധ്യമ അകൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കേണ്ടത് ദേശീയ താൽപ്പര്യം സംരക്ഷിക്കാൻ അത്യാവശ്യമാണെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ സുപ്രീംകോടതിയെ അറിയിച്ചുകഴിഞ്ഞു ..
സമൂഹമാധ്യമങ്ങൾ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലടക്കം നിരവധി ഹര്‍ജികള്‍ നിലവിലുണ്ട്. ഈ പൊതു താൽപര്യ ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യത്തിൽ കേന്ദ്രസർക്കാരിനും വിവിധ സമൂഹമാധ്യങ്ങൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ഒരു സംസ്ഥാനത്തെ ഹൈക്കോടതിക്ക് തീരുമാനമെടുക്കാവുന്ന വിഷയമല്ല ഇതെന്നും, വിഷയം സുപ്രീം കോടതി തന്നെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ഫേസ്ബുക്ക് സമർപ്പിച്ച ഹർജിയിലാണ് നടപടി
https://www.facebook.com/Malayalivartha