കോവിഡിനെ തുരത്താൻ മഞ്ഞളും ആര്യവേപ്പും; തമിഴ്നാട്ടിലെ ഒരു ഗ്രാമത്തില്‍ മഞ്ഞളും ആര്യവേപ്പും കലര്‍ത്തിയ വെള്ളം തെരുവുകളില്‍ തളിച്ചു; അണുനാശിനിയായാണ് ഇവ ഉപയോഗിക്കുന്നതെന്ന് ഗ്രാമവാസികൾ
ലോകം ഒന്നടങ്കം കൊറോണ ഭീതിയിലാണ്. കൊറോണ വ്യാപനം തടയുന്നതിനായി രാജ്യത്ത് 21 ദിവസത്തെ ലോക് ടൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭരണകർത്താക്കളും ആരോഗ്യവകുപ്പും ഒന്നടങ്കം മഹാമാരിയെ പിടിച്ചു കെട്ടാനുള്ള ശ്രമത്തിലാണ്. എന്നാൽ ഇപ്പോഴും സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കാത്ത ഒരുകൂട്ടം ആൾക്കാരും സമൂഹത്തിൽ പ്രകടമാണ്.
കേരളത്തിന്റെ തോറ്റയാൾ സംസ്ഥാനമായ തമിഴ്നാട്ടില്‍ പുതുതായി 17 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 67 ആയി. ഈ സാഹസാഹര്യത്തിൽ കൊറോണയെ നേരിടാൻ തമിഴ്നാട്ടിലെ ഒരു ഗ്രാമത്തില്‍ മഞ്ഞളും ആര്യവേപ്പും കലര്‍ത്തിയ വെള്ളം തെരുവുകളില്‍ തളിച്ചു. മുതുക്കുളത്തൂര്‍ ജില്ലയിലെ പേരയ്യൂര്‍ ഗ്രാമത്തിലെ തെരുവുകളിലാണ് വീപ്പകളില്‍ കൊണ്ടുവന്ന മഞ്ഞള്‍- ആര്യവേപ്പ് കലര്‍ത്തിയ വെള്ളം തളിച്ചത്.
മുൻപ് മഞ്ഞള്‍ പാലില്‍ ചേര്‍ത്തു കുടിച്ചാല്‍ കൊറോണയെ കൊല്ലാമെന്നും മഞ്ഞളും ചെറുനാരങ്ങയും ഉപയോഗിച്ചാല്‍ കോവിഡ് ബാധ ഭേദമാകുമെന്ന അവകാശവാദമുന്നയിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കൊറോണ വൈറസിനെ കൊല്ലാന്‍ ഗോമൂത്രത്തിന് സാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഹിന്ദുമഹാസഭയും രംഗത്തെത്തിയിരുന്നു. മഞ്ഞള്‍ ആര്യവേപ്പ് വെള്ളം തളിച്ചതിന് ശേഷം പ്രദേശത്ത് ബ്ലീച്ചിങ് പൗഡര്‍ വിതറുകയും ചെയ്തു. മഞ്ഞളും ആര്യവേപ്പും അണുനാശിനിയായാണ് ഉപയോഗിക്കുന്നതെന്ന് ഗ്രാമവാസികളില്‍ ഒരാള്‍ പറഞ്ഞു.
രാമനാഥപുരം ജില്ലയില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്‍െറയും ജില്ല ഭരണകൂടത്തിന്‍െറയും നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു.
കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഇന്ത്യയില്‍ ദിനം പ്രതി കുറയുന്നത് ശുഭലക്ഷണമാണ്. കഴിഞ്ഞ വെള്ളിയാഴ്ച 151 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ച 143 ഉം ഇന്നലെ 116 ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോക്ക് ഡൗണ്‍ കാലയളവില്‍ തൊഴിലാളികള്‍ക്ക് വേതനവും താമസവും ഭക്ഷണവും നല്‍കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം ഒരളവുവരെ പ്രാവര്‍ത്തികമായിട്ടുണ്ട്. അതും വ്യാപനത്തെ ഗണ്യമായി കുറച്ചു. രാജ്യത്തിനു വെളിയില്‍ നിന്നുള്ള ആളുകളുടെ വരവ് നിലച്ചതും സാമൂഹ്യ വ്യാപനം തടയാന്‍ കഴിഞ്ഞതും ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ വിജയമാണ്.
https://www.facebook.com/Malayalivartha