ജൂണിൽ രോഗബാധിതരുടെ എണ്ണം ഉയരും .. 7 സംസ്ഥാനങ്ങൾ അടച്ചിടണം, ലോകാരോഗ്യ സംഘടന നൽകുന്ന സൂചനകൾ ഞെട്ടിക്കുന്നത്
ലോക്ക് ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ ശക്തപ്പെടുത്തിയിട്ടും കൊവിഡ് നിയന്ത്രിക്കാൻ സാധിക്കാതെ വരുന്നത് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ലോകത്ത് 11-ാം സ്ഥാനത്താണ് ഇന്ത്യ.. അതേസമയം കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയ പ്രത്യേക ഇളവുകൾ തിരിച്ചടിയാകുമെന്ന സൂചനകളാണ് ലോകാരോഗ്യ സംഘടന നൽകുന്നത്.
കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ നിരക്ക് അഞ്ച് ശതമാനത്തിൽ കൂടുതലാണെങ്കിൽ നിയന്ത്രണങ്ങൾ പിൻവലിക്കരുതെന്ന് ലോകാരോഗ്യ വ്യക്തമാക്കുന്നു. അണുബാധയുടെ തോത് കുറച്ച് കൊണ്ടുവരികയാണ് ചെയ്യേണ്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇങ്ങനെയാണെങ്കിൽ ജൂണിൽ രോഗബാധിതരുടെ എണ്ണം ഉയർന്ന തോതിലെത്തുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇതോടെ മരണനിരക്ക് വർധിക്കാനുള്ള സാധ്യതയും വർധിക്കും . ഇന്ത്യയിൽ ഇത് വരെ ഒരു കൊവിഡ് 19 കേസ് പോലും റിപ്പോർട്ട് ചെയ്യാതിരുന്ന സിക്കിമിലും ആദ്യത്തെ കേസ് സ്ഥിരീകരിച്ചു.
ഡൽഹിയിൽ നിന്ന് സംസ്ഥാനത്ത് തിരിച്ചെത്തിയ 25കാരനാണ് രോഗം സ്ഥിരീകരിച്ചത്.. ഇപ്പോഴത്തെ അവസ്ഥയിൽ കൊവിഡിനെ പിടിച്ചുകെട്ടണമെങ്കിൽ കർശനമായ നടപടികളിലേക്ക് സംസ്ഥാന സർക്കാരുകൾ പോകേണ്ടിവരും എന്ന സൂചനയാണ് ലോകാരോഗ്യ സംഘടനാ നൽകുന്നത്
നിലവിലെ സാഹചര്യം തുടർന്നാൽ 10 ദിവസത്തിനുള്ളിൽ രാജ്യത്ത് രണ്ട് ലക്ഷം കൊവിഡ് ബാധിതർ ഉണ്ടാകുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വിവിധ ഗ്രാമങ്ങളിൽ കൊവിഡ് റിപ്പോർട്ട് ചെയ്യുന്നതും വൻ നഗരങ്ങളിൽ രോഗബാധിതരുടെ എണ്ണം വർധിക്കുന്നതും പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ട്. ഡൽഹി, മുംബൈ, ചെന്നൈ, അഹമ്മദാബാദ് എന്നീ നഗരങ്ങളിൽ 60 ശതമാനത്തിലേറെ പേര് രോഗ ബാധിതരാണെന്നതാണ് ഞെട്ടിക്കുന്ന സത്യം
പ്രവാസികളും കുടിയേറ്റ തൊഴിലാളികളും മടങ്ങിയെത്തുന്നതാണ് പല സംസ്ഥാനങ്ങൾക്കും തിരിച്ചടിയാകുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചില്ലായിരുന്നുവെങ്കിൽ ഇപ്പോൾ രാജ്യത്ത് 20 ലക്ഷം ആകുമായിരുന്നു എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്
ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം പിന്തുടരുകയാണെങ്കില്‍ കുറഞ്ഞത് ഏഴ് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പൂര്‍ണമായും അടച്ചിടണം. .രോഗം സ്ഥിരീകരിക്കുന്നവരുടെ ശതമാനം പല സംസ്ഥാനങ്ങളിലും ഉയർന്ന തോതിലാണ്.
രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട മഹാരാഷ്‌ട്ര, ഗുജറാത്ത്, തമിഴ്‌നാട്, തെലങ്കാന, ചണ്ഡിഗഡ്, ബിഹാർ എന്നീ സംസ്ഥാനങ്ങൾ പൂർണ്ണമായും അടച്ചിടേണ്ടു വരും. കണ്ടെയ്‌നർ സോണുകളിൽ സ്ഥിതിഗതികൾ രൂക്ഷമായി തുടരുകയാണ്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യം നിലനിൽക്കെ പുറത്തുവരുന്ന ഇത്തരം റിപ്പോർട്ടുകൾ സമ്മർദ്ദമുണ്ടാക്കുന്നതാണ്
ലോകാരാഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ 7 സംസ്ഥാനങ്ങൾ അടച്ചിടേണ്ടത് ആവശ്യമാണ്. രോഗം സ്ഥിരീകരിക്കുന്നവരുടെ ശതമാനം പല സംസ്ഥാനങ്ങളിലും ഉയർന്ന തോതിലാണ്.
രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട മഹാരാഷ്‌ട്ര, ഗുജറാത്ത്, തമിഴ്‌നാട്, തെലങ്കാന, ചണ്ഡിഗഡ്, ബിഹാർ എന്നീ സംസ്ഥാനങ്ങൾ പൂർണ്ണമായും അടച്ചിടേണ്ടു വരും. കണ്ടെയ്‌നർ സോണുകളിൽ സ്ഥിതിഗതികൾ രൂക്ഷമായി തുടരുകയാണ്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യം നിലനിൽക്കെ പുറത്തുവരുന്ന ഇത്തരം റിപ്പോർട്ടുകൾ സമ്മർദ്ദമുണ്ടാക്കുന്നതാണ്
രോഗവ്യപാനവും മരണസംഖ്യയും കുത്തനെ ഉയരുന്നതിനിടയിലും ഇന്ത്യ ആഭ്യന്തര വിമാന സര്‍വീസുകള്‍ തുടങ്ങാന്‍ ഒരുങ്ങുകയാണ്. വിദേശത്ത് നിന്ന് വരുന്നവരെ പോലെ ഇന്ത്യക്കകത്ത് യാത്ര ചെയ്യുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്‍റൈന്‍ വേണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തമായ ഒരു തീരുമാനം ഉണ്ടായിട്ടില്ല. ക്വാറന്‍റൈന്‍ വേണമെന്ന് ചില സംസ്ഥാനങ്ങള്‍ പറയുമ്പോള്‍ ആവശ്യമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്.
ആഭ്യന്തര വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കേരളം ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. കേരളത്തിന് പുറമെ കര്‍ണാടക, അസം, മിസോറം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളും ആഭ്യന്തര വിമാനങ്ങളില്‍ എത്തുന്നവര്‍ ക്വാറന്‍റൈനില്‍ കഴിയണമെന്ന് അറിയിച്ചിട്ടുണ്ട് .
കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്‍മീരും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്ര, രാജസ്ഥാന്‍, ഡെല്‍ഹി, ഗുജറാത്ത്, തമിഴ്‍നാട്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ ഏഴ് ദിവസം ക്വാറന്‍റൈനില്‍ കഴിയണമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്
https://www.facebook.com/Malayalivartha