Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

പത്മനാഭനും ജഗന്നാഥനും നടരാജനും ഒരെ വിധി; സുപ്രീംകോടതി മാസാണ്; വിശ്വാസികളുടെ താല്‍പര്യവും ഉള്‍ക്കൊണ്ട വിധികള്‍

14 JULY 2020 11:55 AM IST
മലയാളി വാര്‍ത്ത

അനന്തപുരിയിലെ ശ്രീ പത്മനാഭനും ചിദംബരത്തെ നടരാജനും പുരിയിലെ ജഗന്നാഥനും സുപ്രീംകോടതി നല്‍കിയത് ഒരെ വിധി. ക്ഷേത്രത്തിന്റെ അധികാരത്തിനുവേണ്ടിയുള്ളതായിരുന്നു ഈ മൂന്നു സ്ഥലത്തെയും പരാതികള്‍. അതുകൊണ്ടു തന്നെ ഈ വിധികളില്‍ സമാനതകള്‍ നിരവധിയാണ്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലും പുരി ജഗന്നാഥ ക്ഷേത്രത്തിലും രാജകുടുംബങ്ങളാണ് തങ്ങളുടെ അവകാശം ഉറപ്പുക്കുന്നതിന് വേണ്ടി സുപ്രീംകോടതിയെ സമീപിച്ചതെങ്കില്‍ ചിദംബരം നടരാജക്ഷേത്രത്തിന്റെ കാര്യത്തില്‍ സ്മാര്‍ത്ത ബ്രാഹ്മണസമൂഹമായ ദീക്ഷിതര്‍ക്ക് ക്ഷേത്രത്തില്‍ അവകാശം ലഭിക്കുന്നതിന് വേണ്ടിയായിരുന്നു.

രാജകുടുംബവും സര്‍ക്കാര്‍ പ്രതിനിധിയും ഉള്‍പ്പെടുന്ന ഭരണസമിതിയാണ് പുരിയില്‍ ക്ഷേത്ര ഭരണം നടത്തുന്നത്. പുരി ജഗന്നാഥ ക്ഷേത്രത്തിലെ സ്വത്ത് വകകള്‍ സംരക്ഷിക്കുന്നതിന് 1955 യില്‍ ഒഡീഷ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നപ്പോള്‍ അന്നത്തെ രാജകുടുംബാംഗമായ ഗജപതി രാംചന്ദ്രദേവ നാലാമന്‍ ഇതിനെ ചോദ്യം ചെയ്ത് സൂപ്രിംകോടതിയെ സമിപിച്ചുവെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. എന്നിരുന്നാലും രാജപ്രതിനിധി തന്നെയാണ് ക്ഷേത്രഭരണ കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനം. എന്നാല്‍ സര്‍ക്കാര്‍ ഇടപെടന്‍ അതിരുകടന്നതിനെ തുടര്‍ന്ന് വിശ്വാസികള്‍ സുപ്രീംകോടതിയെ സമീപിച്ചു. 2019 യില്‍ ക്ഷേത്രങ്ങള്‍ നിയന്ത്രിക്കേണ്ടത് സര്‍ക്കാരല്ല വിശ്വാസികളായിരിക്കണമെന്ന സുപ്രധാന വിധി പറഞ്ഞത് ഈ കേസിലാണ്. അന്ന് ചിദംബരം ക്ഷേത്രത്തിലെ വിധിയെയും സുപ്രീകോടതി പരാമര്‍ശിച്ചിരുന്നു. തമിഴ്‌നാട്ടില്‍ വിഗ്രഹങ്ങള്‍ മോഷ്ടിച്ച നിരവധി കേസുകളുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്താണ് ചെയ്യുന്നത്. മതപരമായ വികാരങ്ങള്‍ക്ക് പുറമെ ഈ വിഗ്രഹങ്ങള്‍ അമൂല്യമാണെന്നും ചീഫ് ജസ്റ്റിസ് ബോബ്‌ഡെ അന്നു പറഞ്ഞിരുന്നു.

ചിദംബരം ക്ഷേത്രത്തിന്റെ അധികാര തര്‍ക്കം 1885 മുതലുള്ളതാണ്. മദ്രാസ് സര്‍ക്കാരും ദീക്ഷിതര്‍ സമൂഹവും തമ്മില്‍ മദ്രാസ് ഹൈക്കോടതിയില്‍ നടന്ന കേസിന് 2014 ജനുവരി ആറിനാണ് സുപ്രീംകോടതി ചരിത്രപ്രധാനമായ വിധി പറഞ്ഞത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 26 പ്രകാരം ചിദംബരം ക്ഷേത്രത്തില്‍ ദീക്ഷിതസമൂഹത്തിന് ഭരണാവകാശമുണ്ടെന്നായിരുന്നു വിധി. മതപരമായ ചടങ്ങുകള്‍ അനുവര്‍ത്തിക്കുന്ന സമൂഹത്തിന് (റിലീജിയസ് ഡിനോമിനേഷന്‍) മഠാധിപതിക്ക് സമാനമായി ക്ഷേത്രാവകാശമുണ്ടെന്നും വിധിയില്‍ പരാമര്‍ശമുണ്ടായിരുന്നു. 1951 ല്‍ സ്വകാര്യ ക്ഷേത്രങ്ങള്‍ അനുവദിക്കരുതെന്ന് മദ്രാസ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്നാണ് ചിദംബരം ക്ഷേത്രത്തിന്റെ അവകാശത്തര്‍ക്കം ഉയര്‍ന്നത്. മദ്രാസ് ഹൈക്കോടതിയില്‍ വര്‍ഷങ്ങള്‍ നീണ്ട കേസില്‍ വിവിധ വിധികള്‍ക്കനുസരിച്ച് സംസ്ഥാനവും മതശാഖയും മാറിമാറി ക്ഷേത്രഭരണം നടത്തി. 1987ല്‍ ഹിന്ദുധര്‍മ പരിപാലന നിയമപ്രകാരം തമിഴ്‌നാട് സര്‍ക്കാര്‍ ക്ഷേത്രത്തില്‍ എക്‌സിക്യുട്ടീവ് ഓഫീസറെ നിയമിച്ചു. ഇതിനെതിരേ ദീക്ഷിതര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിധി സര്‍ക്കാരിനനുകൂലമായിരുന്നു. തുടര്‍ന്ന് സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലിലാണ് അവകാശം സംബന്ധിച്ച വിധിയുണ്ടായത്.

ഇന്ന് പത്മനാഭ ക്ഷേത്തിന്റെ കാര്യത്തില്‍ രാജകുടുംബത്തിന്റെ അവകാശം ശരിവച്ചതിലൂടെ ഭരണസമിതിയില്‍ രാജകുടുംബത്തിനും സാധാനമുണ്ടാകും. ഇതിന് പുറമേ ഭരണസമിതിയില്‍ തിരുവനന്തപുരം ജില്ലാ ജഡ്ജി, മുഖ്യ തന്ത്രി, സര്‍ക്കാര്‍ പ്രതിനിധി, കേന്ദ്ര സംസ്‌കാരിക വകുപ്പ് പ്രതിനിധി എന്നിവരുമുണ്ടാകും. സുപ്രീംകോടതിയുടെ ഈ വിധിയിലും ജനപക്ഷ പരമായുള്ളതാണെന്ന കാര്യത്തില്‍ സംശയമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (5 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (6 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (7 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (7 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (8 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (8 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (9 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (9 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (10 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (10 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (11 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (11 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (12 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (13 hours ago)

Malayali Vartha Recommends