Widgets Magazine
12
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദില്ലി സ്ഫോടനം ഉള്ളുലച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി: കുറ്റക്കാരെ വെറുതെ വിടില്ല: രാജ്യത്തെ പ്രധാന നഗരങ്ങളിൽ പരിശോധന ഊർജ്ജിതമാക്കി: സ്ഫോടനം ചാവേർ ആക്രമണമെന്ന് സ്ഥിരീകരിച്ച് ദില്ലി പൊലീസ്; സമീപ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തത് രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ഡോക്ടർമാരുൾപ്പെടെയുള്ളവരെ...


ചെങ്കോട്ടയ്ക്കരികിലെ പൊട്ടിത്തെറി: ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി ലോക രാജ്യങ്ങൾ; തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കണമെന്ന് തങ്ങളുടെ പൗരന്മാർക്ക് സുരക്ഷാ ഉപദേശം: സ്ഫോടനത്തിൽ മരിച്ചവരോടൊപ്പമാണ് ഞങ്ങളുടെ ഹൃദയം - യുഎസ് എംബസി


സ്ഫോടനം നടന്ന ഐ20 കാറിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ഉമർ മുഹമ്മദിന്റേതാണോ എന്ന് തിരിച്ചറിയാൻ ഡിഎൻഎ പരിശോധന: എൻഐഎക്ക് ഡൽഹി സ്ഫോടന കേസിൻ്റെ അന്വേഷണം കൈമാറി: ഫരീദാബാദ് കേസുമായി ബന്ധമുണ്ടോ എന്നും അന്വേഷണം...


ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.... സ്‌ഫോടന വാർത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി


ഓപ്പറേഷൻ സിന്ദൂരിനുശേഷം എസ്-400 രഹസ്യങ്ങൾ മോഷ്ടിക്കാനുള്ള പാകിസ്ഥാൻ ഐഎസ്‌ഐ നെറ്റ്‌വർക്കിന്റെ പദ്ധതി തകർത്ത് റഷ്യ

പത്മനാഭനും ജഗന്നാഥനും നടരാജനും ഒരെ വിധി; സുപ്രീംകോടതി മാസാണ്; വിശ്വാസികളുടെ താല്‍പര്യവും ഉള്‍ക്കൊണ്ട വിധികള്‍

14 JULY 2020 11:55 AM IST
മലയാളി വാര്‍ത്ത

അനന്തപുരിയിലെ ശ്രീ പത്മനാഭനും ചിദംബരത്തെ നടരാജനും പുരിയിലെ ജഗന്നാഥനും സുപ്രീംകോടതി നല്‍കിയത് ഒരെ വിധി. ക്ഷേത്രത്തിന്റെ അധികാരത്തിനുവേണ്ടിയുള്ളതായിരുന്നു ഈ മൂന്നു സ്ഥലത്തെയും പരാതികള്‍. അതുകൊണ്ടു തന്നെ ഈ വിധികളില്‍ സമാനതകള്‍ നിരവധിയാണ്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലും പുരി ജഗന്നാഥ ക്ഷേത്രത്തിലും രാജകുടുംബങ്ങളാണ് തങ്ങളുടെ അവകാശം ഉറപ്പുക്കുന്നതിന് വേണ്ടി സുപ്രീംകോടതിയെ സമീപിച്ചതെങ്കില്‍ ചിദംബരം നടരാജക്ഷേത്രത്തിന്റെ കാര്യത്തില്‍ സ്മാര്‍ത്ത ബ്രാഹ്മണസമൂഹമായ ദീക്ഷിതര്‍ക്ക് ക്ഷേത്രത്തില്‍ അവകാശം ലഭിക്കുന്നതിന് വേണ്ടിയായിരുന്നു.

രാജകുടുംബവും സര്‍ക്കാര്‍ പ്രതിനിധിയും ഉള്‍പ്പെടുന്ന ഭരണസമിതിയാണ് പുരിയില്‍ ക്ഷേത്ര ഭരണം നടത്തുന്നത്. പുരി ജഗന്നാഥ ക്ഷേത്രത്തിലെ സ്വത്ത് വകകള്‍ സംരക്ഷിക്കുന്നതിന് 1955 യില്‍ ഒഡീഷ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നപ്പോള്‍ അന്നത്തെ രാജകുടുംബാംഗമായ ഗജപതി രാംചന്ദ്രദേവ നാലാമന്‍ ഇതിനെ ചോദ്യം ചെയ്ത് സൂപ്രിംകോടതിയെ സമിപിച്ചുവെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. എന്നിരുന്നാലും രാജപ്രതിനിധി തന്നെയാണ് ക്ഷേത്രഭരണ കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനം. എന്നാല്‍ സര്‍ക്കാര്‍ ഇടപെടന്‍ അതിരുകടന്നതിനെ തുടര്‍ന്ന് വിശ്വാസികള്‍ സുപ്രീംകോടതിയെ സമീപിച്ചു. 2019 യില്‍ ക്ഷേത്രങ്ങള്‍ നിയന്ത്രിക്കേണ്ടത് സര്‍ക്കാരല്ല വിശ്വാസികളായിരിക്കണമെന്ന സുപ്രധാന വിധി പറഞ്ഞത് ഈ കേസിലാണ്. അന്ന് ചിദംബരം ക്ഷേത്രത്തിലെ വിധിയെയും സുപ്രീകോടതി പരാമര്‍ശിച്ചിരുന്നു. തമിഴ്‌നാട്ടില്‍ വിഗ്രഹങ്ങള്‍ മോഷ്ടിച്ച നിരവധി കേസുകളുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്താണ് ചെയ്യുന്നത്. മതപരമായ വികാരങ്ങള്‍ക്ക് പുറമെ ഈ വിഗ്രഹങ്ങള്‍ അമൂല്യമാണെന്നും ചീഫ് ജസ്റ്റിസ് ബോബ്‌ഡെ അന്നു പറഞ്ഞിരുന്നു.

ചിദംബരം ക്ഷേത്രത്തിന്റെ അധികാര തര്‍ക്കം 1885 മുതലുള്ളതാണ്. മദ്രാസ് സര്‍ക്കാരും ദീക്ഷിതര്‍ സമൂഹവും തമ്മില്‍ മദ്രാസ് ഹൈക്കോടതിയില്‍ നടന്ന കേസിന് 2014 ജനുവരി ആറിനാണ് സുപ്രീംകോടതി ചരിത്രപ്രധാനമായ വിധി പറഞ്ഞത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 26 പ്രകാരം ചിദംബരം ക്ഷേത്രത്തില്‍ ദീക്ഷിതസമൂഹത്തിന് ഭരണാവകാശമുണ്ടെന്നായിരുന്നു വിധി. മതപരമായ ചടങ്ങുകള്‍ അനുവര്‍ത്തിക്കുന്ന സമൂഹത്തിന് (റിലീജിയസ് ഡിനോമിനേഷന്‍) മഠാധിപതിക്ക് സമാനമായി ക്ഷേത്രാവകാശമുണ്ടെന്നും വിധിയില്‍ പരാമര്‍ശമുണ്ടായിരുന്നു. 1951 ല്‍ സ്വകാര്യ ക്ഷേത്രങ്ങള്‍ അനുവദിക്കരുതെന്ന് മദ്രാസ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്നാണ് ചിദംബരം ക്ഷേത്രത്തിന്റെ അവകാശത്തര്‍ക്കം ഉയര്‍ന്നത്. മദ്രാസ് ഹൈക്കോടതിയില്‍ വര്‍ഷങ്ങള്‍ നീണ്ട കേസില്‍ വിവിധ വിധികള്‍ക്കനുസരിച്ച് സംസ്ഥാനവും മതശാഖയും മാറിമാറി ക്ഷേത്രഭരണം നടത്തി. 1987ല്‍ ഹിന്ദുധര്‍മ പരിപാലന നിയമപ്രകാരം തമിഴ്‌നാട് സര്‍ക്കാര്‍ ക്ഷേത്രത്തില്‍ എക്‌സിക്യുട്ടീവ് ഓഫീസറെ നിയമിച്ചു. ഇതിനെതിരേ ദീക്ഷിതര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിധി സര്‍ക്കാരിനനുകൂലമായിരുന്നു. തുടര്‍ന്ന് സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലിലാണ് അവകാശം സംബന്ധിച്ച വിധിയുണ്ടായത്.

ഇന്ന് പത്മനാഭ ക്ഷേത്തിന്റെ കാര്യത്തില്‍ രാജകുടുംബത്തിന്റെ അവകാശം ശരിവച്ചതിലൂടെ ഭരണസമിതിയില്‍ രാജകുടുംബത്തിനും സാധാനമുണ്ടാകും. ഇതിന് പുറമേ ഭരണസമിതിയില്‍ തിരുവനന്തപുരം ജില്ലാ ജഡ്ജി, മുഖ്യ തന്ത്രി, സര്‍ക്കാര്‍ പ്രതിനിധി, കേന്ദ്ര സംസ്‌കാരിക വകുപ്പ് പ്രതിനിധി എന്നിവരുമുണ്ടാകും. സുപ്രീംകോടതിയുടെ ഈ വിധിയിലും ജനപക്ഷ പരമായുള്ളതാണെന്ന കാര്യത്തില്‍ സംശയമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്കോട്ടയില്‍ നടന്ന സ്‌ഫോടനം അബദ്ധത്തില്‍ സംഭവിച്ചതാകാമെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍  (5 hours ago)

ഡല്‍ഹി സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു  (5 hours ago)

മ്യൂസിയം വളപ്പില്‍ അഞ്ചു പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എന്‍ വാസു റിമാന്‍ഡില്‍  (7 hours ago)

അയ്യപ്പന്റെ ഒരു തരി സ്വര്‍ണം കട്ടെടുക്കാന്‍ പാടില്ല: എന്‍ വാസുവിന്റെ അറസ്റ്റില്‍ പ്രതികരിച്ച് എം വി ഗോവിന്ദന്‍  (7 hours ago)

ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത് ചാവേര്‍ ആക്രമണമെന്ന് എന്‍ഐഎ  (7 hours ago)

മയക്കുമരുന്ന് കടത്തുകാരി റോമ ആരിഫ് ഷെയ്ഖ് അറസ്റ്റില്‍  (8 hours ago)

പിണറായി വിജയന്‍ അറിയാതെ ഒന്നും നടക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍  (8 hours ago)

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റിയുടെ പരിശോധന  (8 hours ago)

ബിഹാര്‍ എക്‌സിറ്റ് പോള്‍ ഫലം പുറത്ത്:ബിഹാറില്‍ എന്‍ഡിഎയ്ക്ക് അനുകൂല റിപ്പോര്‍ട്ട്  (9 hours ago)

ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തിലും കനത്ത പോളിംഗ്  (9 hours ago)

ഓടുന്ന ട്രെയിനില്‍ നിന്ന് മാലിന്യം ട്രാക്കിലേക്ക് വലിച്ചെറിഞ്ഞ സംഭവം: റെയില്‍വേ കോച്ച് അറ്റന്‍ഡന്റിനെ പിരിച്ചുവിട്ടു  (9 hours ago)

കാമുകന്റെ സ്‌കൂട്ടറുമായി 'വാട്ട്‌സാപ്പ്' കാമുകി മുങ്ങി  (9 hours ago)

മണ്ഡലകാലത്തെ തീര്‍ഥാടകരുടെ തിരക്ക് പരിഗണിച്ച് 274 സ്‌പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ  (10 hours ago)

ഡല്‍ഹി സ്‌ഫോടനത്തിന് പിന്നാലെ പാകിസ്ഥാനിലും ആക്രമണം  (11 hours ago)

Malayali Vartha Recommends