Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പത്മനാഭനും ജഗന്നാഥനും നടരാജനും ഒരെ വിധി; സുപ്രീംകോടതി മാസാണ്; വിശ്വാസികളുടെ താല്‍പര്യവും ഉള്‍ക്കൊണ്ട വിധികള്‍

14 JULY 2020 11:55 AM IST
മലയാളി വാര്‍ത്ത

അനന്തപുരിയിലെ ശ്രീ പത്മനാഭനും ചിദംബരത്തെ നടരാജനും പുരിയിലെ ജഗന്നാഥനും സുപ്രീംകോടതി നല്‍കിയത് ഒരെ വിധി. ക്ഷേത്രത്തിന്റെ അധികാരത്തിനുവേണ്ടിയുള്ളതായിരുന്നു ഈ മൂന്നു സ്ഥലത്തെയും പരാതികള്‍. അതുകൊണ്ടു തന്നെ ഈ വിധികളില്‍ സമാനതകള്‍ നിരവധിയാണ്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലും പുരി ജഗന്നാഥ ക്ഷേത്രത്തിലും രാജകുടുംബങ്ങളാണ് തങ്ങളുടെ അവകാശം ഉറപ്പുക്കുന്നതിന് വേണ്ടി സുപ്രീംകോടതിയെ സമീപിച്ചതെങ്കില്‍ ചിദംബരം നടരാജക്ഷേത്രത്തിന്റെ കാര്യത്തില്‍ സ്മാര്‍ത്ത ബ്രാഹ്മണസമൂഹമായ ദീക്ഷിതര്‍ക്ക് ക്ഷേത്രത്തില്‍ അവകാശം ലഭിക്കുന്നതിന് വേണ്ടിയായിരുന്നു.

രാജകുടുംബവും സര്‍ക്കാര്‍ പ്രതിനിധിയും ഉള്‍പ്പെടുന്ന ഭരണസമിതിയാണ് പുരിയില്‍ ക്ഷേത്ര ഭരണം നടത്തുന്നത്. പുരി ജഗന്നാഥ ക്ഷേത്രത്തിലെ സ്വത്ത് വകകള്‍ സംരക്ഷിക്കുന്നതിന് 1955 യില്‍ ഒഡീഷ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നപ്പോള്‍ അന്നത്തെ രാജകുടുംബാംഗമായ ഗജപതി രാംചന്ദ്രദേവ നാലാമന്‍ ഇതിനെ ചോദ്യം ചെയ്ത് സൂപ്രിംകോടതിയെ സമിപിച്ചുവെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. എന്നിരുന്നാലും രാജപ്രതിനിധി തന്നെയാണ് ക്ഷേത്രഭരണ കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനം. എന്നാല്‍ സര്‍ക്കാര്‍ ഇടപെടന്‍ അതിരുകടന്നതിനെ തുടര്‍ന്ന് വിശ്വാസികള്‍ സുപ്രീംകോടതിയെ സമീപിച്ചു. 2019 യില്‍ ക്ഷേത്രങ്ങള്‍ നിയന്ത്രിക്കേണ്ടത് സര്‍ക്കാരല്ല വിശ്വാസികളായിരിക്കണമെന്ന സുപ്രധാന വിധി പറഞ്ഞത് ഈ കേസിലാണ്. അന്ന് ചിദംബരം ക്ഷേത്രത്തിലെ വിധിയെയും സുപ്രീകോടതി പരാമര്‍ശിച്ചിരുന്നു. തമിഴ്‌നാട്ടില്‍ വിഗ്രഹങ്ങള്‍ മോഷ്ടിച്ച നിരവധി കേസുകളുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്താണ് ചെയ്യുന്നത്. മതപരമായ വികാരങ്ങള്‍ക്ക് പുറമെ ഈ വിഗ്രഹങ്ങള്‍ അമൂല്യമാണെന്നും ചീഫ് ജസ്റ്റിസ് ബോബ്‌ഡെ അന്നു പറഞ്ഞിരുന്നു.

ചിദംബരം ക്ഷേത്രത്തിന്റെ അധികാര തര്‍ക്കം 1885 മുതലുള്ളതാണ്. മദ്രാസ് സര്‍ക്കാരും ദീക്ഷിതര്‍ സമൂഹവും തമ്മില്‍ മദ്രാസ് ഹൈക്കോടതിയില്‍ നടന്ന കേസിന് 2014 ജനുവരി ആറിനാണ് സുപ്രീംകോടതി ചരിത്രപ്രധാനമായ വിധി പറഞ്ഞത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 26 പ്രകാരം ചിദംബരം ക്ഷേത്രത്തില്‍ ദീക്ഷിതസമൂഹത്തിന് ഭരണാവകാശമുണ്ടെന്നായിരുന്നു വിധി. മതപരമായ ചടങ്ങുകള്‍ അനുവര്‍ത്തിക്കുന്ന സമൂഹത്തിന് (റിലീജിയസ് ഡിനോമിനേഷന്‍) മഠാധിപതിക്ക് സമാനമായി ക്ഷേത്രാവകാശമുണ്ടെന്നും വിധിയില്‍ പരാമര്‍ശമുണ്ടായിരുന്നു. 1951 ല്‍ സ്വകാര്യ ക്ഷേത്രങ്ങള്‍ അനുവദിക്കരുതെന്ന് മദ്രാസ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്നാണ് ചിദംബരം ക്ഷേത്രത്തിന്റെ അവകാശത്തര്‍ക്കം ഉയര്‍ന്നത്. മദ്രാസ് ഹൈക്കോടതിയില്‍ വര്‍ഷങ്ങള്‍ നീണ്ട കേസില്‍ വിവിധ വിധികള്‍ക്കനുസരിച്ച് സംസ്ഥാനവും മതശാഖയും മാറിമാറി ക്ഷേത്രഭരണം നടത്തി. 1987ല്‍ ഹിന്ദുധര്‍മ പരിപാലന നിയമപ്രകാരം തമിഴ്‌നാട് സര്‍ക്കാര്‍ ക്ഷേത്രത്തില്‍ എക്‌സിക്യുട്ടീവ് ഓഫീസറെ നിയമിച്ചു. ഇതിനെതിരേ ദീക്ഷിതര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിധി സര്‍ക്കാരിനനുകൂലമായിരുന്നു. തുടര്‍ന്ന് സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലിലാണ് അവകാശം സംബന്ധിച്ച വിധിയുണ്ടായത്.

ഇന്ന് പത്മനാഭ ക്ഷേത്തിന്റെ കാര്യത്തില്‍ രാജകുടുംബത്തിന്റെ അവകാശം ശരിവച്ചതിലൂടെ ഭരണസമിതിയില്‍ രാജകുടുംബത്തിനും സാധാനമുണ്ടാകും. ഇതിന് പുറമേ ഭരണസമിതിയില്‍ തിരുവനന്തപുരം ജില്ലാ ജഡ്ജി, മുഖ്യ തന്ത്രി, സര്‍ക്കാര്‍ പ്രതിനിധി, കേന്ദ്ര സംസ്‌കാരിക വകുപ്പ് പ്രതിനിധി എന്നിവരുമുണ്ടാകും. സുപ്രീംകോടതിയുടെ ഈ വിധിയിലും ജനപക്ഷ പരമായുള്ളതാണെന്ന കാര്യത്തില്‍ സംശയമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (28 minutes ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (37 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (41 minutes ago)

കമ്മീഷൻ കണക്ക് പുറത്താകുമോ?  (43 minutes ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (51 minutes ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (1 hour ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്  (1 hour ago)

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്... പവന് 80 രൂപയുടെ വർദ്ധനവ്  (1 hour ago)

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (1 hour ago)

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....  (2 hours ago)

ഗാഡ്ഗിൽ കമ്മറ്റി നിർദ്ദേശങ്ങൾ നടപ്പാക്കണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

  വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിൽ ഗതാഗതക്കുരുക്ക് രൂക്ഷം... കൊച്ചി– ധനുഷ്‌കോടി ദേശീയപാതയിൽ പഴയ മൂന്നാറിനു സമീപം ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് വാഹനങ്ങൾക്ക് നിയന്ത്രണം  (2 hours ago)

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു... ഡൽഹിയിൽ ശക്തമായ മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ടും ​ഗതാ​ഗതക്കുരുക്കും രൂക്ഷം  (2 hours ago)

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകൾ പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിൽ ജൂലായ് 19-ന് തുടങ്ങും...  (2 hours ago)

Malayali Vartha Recommends