Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പത്മനാഭനും ജഗന്നാഥനും നടരാജനും ഒരെ വിധി; സുപ്രീംകോടതി മാസാണ്; വിശ്വാസികളുടെ താല്‍പര്യവും ഉള്‍ക്കൊണ്ട വിധികള്‍

14 JULY 2020 11:55 AM IST
മലയാളി വാര്‍ത്ത

More Stories...

തെക്കൻ ഡൽഹിയിലെ സത്യ നികേതനിൽ വിദ്യാർത്ഥികളുടെ ഹോസ്റ്റലായ അഞ്ച് നില കെട്ടിടം തകർന്ന് അഞ്ച് മരണം... നിരവധി പേർക്ക് പരുക്ക്

16 ലക്ഷം ജനങ്ങൾ ഒഴിപോകും 40 മഞ്ഞു തടാകങ്ങൾ പൊട്ടാം ഇന്ത്യയിലും വൻ ദുരന്തം വരുന്നു മുന്നറിയിപ്പ്..!ഞെട്ടിച്ച് റിപ്പോർട്ട്

തമിഴ്‌നാട്ടിൽ ടിവികെ പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു: സിസിടിവി ദൃശ്യങ്ങൾ പുറത്ത്, 5 പേർ അറസ്റ്റിൽ

ദില്ലിയിൽ കോളേജ് വിദ്യാർഥികൾ താമസിച്ച് വന്ന പിജി കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക, രക്ഷാപ്രവർത്തനം തുടരുന്നു...

ജാർഖണ്ഡ് ഉന്നത-സാങ്കേതിക വിദ്യാഭ്യാസ, നഗരവികസന മന്ത്രി സുദിവ്യ കുമാർ സോനു അന്തരിച്ചു

അനന്തപുരിയിലെ ശ്രീ പത്മനാഭനും ചിദംബരത്തെ നടരാജനും പുരിയിലെ ജഗന്നാഥനും സുപ്രീംകോടതി നല്‍കിയത് ഒരെ വിധി. ക്ഷേത്രത്തിന്റെ അധികാരത്തിനുവേണ്ടിയുള്ളതായിരുന്നു ഈ മൂന്നു സ്ഥലത്തെയും പരാതികള്‍. അതുകൊണ്ടു തന്നെ ഈ വിധികളില്‍ സമാനതകള്‍ നിരവധിയാണ്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലും പുരി ജഗന്നാഥ ക്ഷേത്രത്തിലും രാജകുടുംബങ്ങളാണ് തങ്ങളുടെ അവകാശം ഉറപ്പുക്കുന്നതിന് വേണ്ടി സുപ്രീംകോടതിയെ സമീപിച്ചതെങ്കില്‍ ചിദംബരം നടരാജക്ഷേത്രത്തിന്റെ കാര്യത്തില്‍ സ്മാര്‍ത്ത ബ്രാഹ്മണസമൂഹമായ ദീക്ഷിതര്‍ക്ക് ക്ഷേത്രത്തില്‍ അവകാശം ലഭിക്കുന്നതിന് വേണ്ടിയായിരുന്നു.

രാജകുടുംബവും സര്‍ക്കാര്‍ പ്രതിനിധിയും ഉള്‍പ്പെടുന്ന ഭരണസമിതിയാണ് പുരിയില്‍ ക്ഷേത്ര ഭരണം നടത്തുന്നത്. പുരി ജഗന്നാഥ ക്ഷേത്രത്തിലെ സ്വത്ത് വകകള്‍ സംരക്ഷിക്കുന്നതിന് 1955 യില്‍ ഒഡീഷ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നപ്പോള്‍ അന്നത്തെ രാജകുടുംബാംഗമായ ഗജപതി രാംചന്ദ്രദേവ നാലാമന്‍ ഇതിനെ ചോദ്യം ചെയ്ത് സൂപ്രിംകോടതിയെ സമിപിച്ചുവെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. എന്നിരുന്നാലും രാജപ്രതിനിധി തന്നെയാണ് ക്ഷേത്രഭരണ കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനം. എന്നാല്‍ സര്‍ക്കാര്‍ ഇടപെടന്‍ അതിരുകടന്നതിനെ തുടര്‍ന്ന് വിശ്വാസികള്‍ സുപ്രീംകോടതിയെ സമീപിച്ചു. 2019 യില്‍ ക്ഷേത്രങ്ങള്‍ നിയന്ത്രിക്കേണ്ടത് സര്‍ക്കാരല്ല വിശ്വാസികളായിരിക്കണമെന്ന സുപ്രധാന വിധി പറഞ്ഞത് ഈ കേസിലാണ്. അന്ന് ചിദംബരം ക്ഷേത്രത്തിലെ വിധിയെയും സുപ്രീകോടതി പരാമര്‍ശിച്ചിരുന്നു. തമിഴ്‌നാട്ടില്‍ വിഗ്രഹങ്ങള്‍ മോഷ്ടിച്ച നിരവധി കേസുകളുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്താണ് ചെയ്യുന്നത്. മതപരമായ വികാരങ്ങള്‍ക്ക് പുറമെ ഈ വിഗ്രഹങ്ങള്‍ അമൂല്യമാണെന്നും ചീഫ് ജസ്റ്റിസ് ബോബ്‌ഡെ അന്നു പറഞ്ഞിരുന്നു.

ചിദംബരം ക്ഷേത്രത്തിന്റെ അധികാര തര്‍ക്കം 1885 മുതലുള്ളതാണ്. മദ്രാസ് സര്‍ക്കാരും ദീക്ഷിതര്‍ സമൂഹവും തമ്മില്‍ മദ്രാസ് ഹൈക്കോടതിയില്‍ നടന്ന കേസിന് 2014 ജനുവരി ആറിനാണ് സുപ്രീംകോടതി ചരിത്രപ്രധാനമായ വിധി പറഞ്ഞത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 26 പ്രകാരം ചിദംബരം ക്ഷേത്രത്തില്‍ ദീക്ഷിതസമൂഹത്തിന് ഭരണാവകാശമുണ്ടെന്നായിരുന്നു വിധി. മതപരമായ ചടങ്ങുകള്‍ അനുവര്‍ത്തിക്കുന്ന സമൂഹത്തിന് (റിലീജിയസ് ഡിനോമിനേഷന്‍) മഠാധിപതിക്ക് സമാനമായി ക്ഷേത്രാവകാശമുണ്ടെന്നും വിധിയില്‍ പരാമര്‍ശമുണ്ടായിരുന്നു. 1951 ല്‍ സ്വകാര്യ ക്ഷേത്രങ്ങള്‍ അനുവദിക്കരുതെന്ന് മദ്രാസ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്നാണ് ചിദംബരം ക്ഷേത്രത്തിന്റെ അവകാശത്തര്‍ക്കം ഉയര്‍ന്നത്. മദ്രാസ് ഹൈക്കോടതിയില്‍ വര്‍ഷങ്ങള്‍ നീണ്ട കേസില്‍ വിവിധ വിധികള്‍ക്കനുസരിച്ച് സംസ്ഥാനവും മതശാഖയും മാറിമാറി ക്ഷേത്രഭരണം നടത്തി. 1987ല്‍ ഹിന്ദുധര്‍മ പരിപാലന നിയമപ്രകാരം തമിഴ്‌നാട് സര്‍ക്കാര്‍ ക്ഷേത്രത്തില്‍ എക്‌സിക്യുട്ടീവ് ഓഫീസറെ നിയമിച്ചു. ഇതിനെതിരേ ദീക്ഷിതര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിധി സര്‍ക്കാരിനനുകൂലമായിരുന്നു. തുടര്‍ന്ന് സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലിലാണ് അവകാശം സംബന്ധിച്ച വിധിയുണ്ടായത്.

ഇന്ന് പത്മനാഭ ക്ഷേത്തിന്റെ കാര്യത്തില്‍ രാജകുടുംബത്തിന്റെ അവകാശം ശരിവച്ചതിലൂടെ ഭരണസമിതിയില്‍ രാജകുടുംബത്തിനും സാധാനമുണ്ടാകും. ഇതിന് പുറമേ ഭരണസമിതിയില്‍ തിരുവനന്തപുരം ജില്ലാ ജഡ്ജി, മുഖ്യ തന്ത്രി, സര്‍ക്കാര്‍ പ്രതിനിധി, കേന്ദ്ര സംസ്‌കാരിക വകുപ്പ് പ്രതിനിധി എന്നിവരുമുണ്ടാകും. സുപ്രീംകോടതിയുടെ ഈ വിധിയിലും ജനപക്ഷ പരമായുള്ളതാണെന്ന കാര്യത്തില്‍ സംശയമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോട്ടറി ഏജന്റുമാരുടെ കമ്മിഷൻ വർധിപ്പിക്കാനും സമ്മാനങ്ങളുടെ എണ്ണം കൂട്ടാനും ലക്ഷ്യമിട്ട് കേരള ലോട്ടറി ഘടനയിൽ മാറ്റങ്ങൾ വരുത്തുന്നു...  (13 minutes ago)

വാക്കു തർക്കത്തിനൊടുവിൽ പുല്ലുപാറയിൽ മദ്യപാനത്തിനിടെ വീട്ടിലെത്തിയ ബന്ധുവിനെ തലക്കടിച്ച് കൊലപ്പെടുത്തി...  (25 minutes ago)

റബറിന് വില ഉയർന്നു... ടാപ്പിങ് തൊഴിലാളികളുടെ ക്ഷാമം ഉൽപാദനം വർധിപ്പിക്കുന്നതിന് തടസ്സം  (31 minutes ago)

കന്റോൺമെന്റ് ഹൗസിനോട് പിണറായി ടാറ്റാ പറയുമോ? ബേബി രണ്ടുംകൽപ്പിച്ച് ... ഡൽഹിയിൽ നിർണായക നീക്കങ്ങൾ ...  (39 minutes ago)

തെക്കൻ ഡൽഹിയിലെ സത്യ നികേതനിൽ വിദ്യാർത്ഥികളുടെ ഹോസ്റ്റലായ അഞ്ച് നില കെട്ടിടം തകർന്ന് അഞ്ച് മരണം... നിരവധി പേർക്ക് പരുക്ക്  (43 minutes ago)

മഹാനടന്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷത്തിൽ കേരളക്കര.... ആശംസകളുമായി ചലച്ചിത്രലോകം  (55 minutes ago)

ക്ഷയരോഗ നിവാരണം; ആരോഗ്യവകുപ്പിന്റെ പ്രവർത്തനം മാതൃകാപരം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ഏജൻസികളു ഏകോപിത പ്രവർത്തനം എന്നിവയിലൂടെയാണ് നേട്ടം കൈവരിച്ചതെന്ന് മന്ത്രി ബിന്ദ  (1 hour ago)

അരങ്ങുണരാൻ നേരമായി; 68-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള അടുത്ത മാസം 25 മുതല്‍ 31 വരെ; വേദിയാകുന്നത് കോഴിക്കോട് ; കുട്ടികളിലെ കായികാഭിരുചി പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് പൊതുവിദ്യാഭ്യ  (1 hour ago)

കോൺഗ്രസിലെ ഗ്രൂപ്പ് പോരിൽ ലിംഗസമത്വം നൂറുശതമാനം; യോഗമാണോ കൂട്ടയിടിയാണോ എന്ന് തീരുമാനമാകുന്നതുവരെ സുരക്ഷിത അകലം പാലിക്കുക!കോൺഗ്രസ്‌ കാലം എത്ര മനോഹരം; രമ്യ ഹരിദാസിനെ വിമർശിച്ച് ബിനീഷ് കോടിയരി  (1 hour ago)

കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസ് വാങ്ങി നൽകും; ധാരണാപത്രത്തിൽ ഒപ്പുവെച്ചു; പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് ജനകീയ പിന്തുണ ഉറപ്പാക്കിക്കൊണ്ട് അവയെ കൂടുതൽ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാനാകുമെന  (1 hour ago)

വെട്ടിക്കോട്ട് സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു മരണം...  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ ; ആകെ അറസ്റ്റ് 10971; കഴിഞ്ഞ ദിവസം 83 കേസുകളിലായി 88 പേര്‍ കൂടി അറസ്റ്റിലായി  (1 hour ago)

പിണറായി സർക്കാരിനോട് ഉള്ള കടുത്ത എതിർപ്പ് കൊണ്ട് ജനങ്ങൾ മാറി ചിന്തിച്ചപ്പോൾ വന്ന യുഡിഫ് വിജയ ഓളത്തിൽ ഇവരും എങ്ങനെയോ പെട്ടു അത്ര തന്നെ; ചോര നീരാക്കി പ്രവർത്തിക്കുന്ന അണികളുടെ വികാരത്തെ ഉൾക്കൊള്ളാൻ ഏത്  (1 hour ago)

12 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം  (1 hour ago)

പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം  (1 hour ago)

Malayali Vartha Recommends