വീണ്ടും നിര്‍ഭയ മോഡല്‍ സംഭവം... സ്വന്തം വീട്ടിനുള്ളിൽ വെച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ട 12 വയസ്സുകാരി ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ജീവന് വേണ്ടി മല്ലിടുന്നു... കത്രിക ഉപയോഗിച്ചാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലുണ്ട്
വീണ്ടും നിര്‍ഭയ മോഡല്‍ സംഭവം. സ്വന്തം വീട്ടിനുള്ളിൽ വെച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ട 12 വയസ്സുകാരി ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ജീവന് വേണ്ടി മല്ലിടുന്നു... കത്രിക ഉപയോഗിച്ചാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലുണ്ട്. സംഭവുമായി ബന്ധപ്പെട്ട് 33 കാരനായ കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു..ഇയാള്‍ നാല് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു
മോഷണം നടത്തുന്നതിനായാണ് ഇയാള്‍ വീടിനകത്തേക്ക് കയറിയത്. കെട്ടിടത്തിന്റെ ആദ്യത്തെ രണ്ടുനിലയില്‍ ആളുകളെ കണ്ടതിനെ തുടര്‍ന്ന് മോഷണത്തിനായി മൂന്നാമത്തെ നിലയില്‍ അതിക്രമിച്ചു കടന്നു. കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല.
മോഷ്ടാവിനെ കണ്ടതോടെ കുട്ടി ഒച്ചയെടുക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് കുട്ടിയെ ഇയാള്‍ ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. കുട്ടിയുടെ ഒച്ച പുറത്തുവരാതിരിക്കാന്‍ കുട്ടിയുടെ തല ലക്ഷ്യമാക്കി തയ്യല്‍ മെഷീന്‍ എറിഞ്ഞു. എന്നിട്ടും കുട്ടി അലമുറയിട്ടുളള കരച്ചില്‍ തുടര്‍ന്നു. ഇതിന് പിന്നാലെ കത്രിക എടുത്ത് പെണ്‍കുട്ടിയെ തുടര്‍ച്ചയായി മുഖത്തും തലയിലും പ്രതി കുത്തിയതായി പൊലീസ് പറയുന്നു
കത്രിക ഉപയോഗിച്ച് നിരവധി തവണ കുട്ടിയുടെ തലയിലും മുഖത്തും കുത്തിയിട്ടുണ്ട്. അയല്‍വാസികള്‍ കുട്ടിയെ കാണുമ്പോള്‍, രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയിലായിരുന്നു കുട്ടി. അയല്‍ക്കാരാണ് മാതാപിതാക്കളെ വിവരമറിയിച്ചത്.
സംഭവം നടക്കുന്ന സമയത്ത് താന്‍ മദ്യപിച്ചിരുന്നതായി പ്രതി സമ്മതിച്ചു. പെണ്‍കുട്ടി മരിച്ചു എന്ന് കരുതി പ്രതി അവിടെ നിന്ന് കടന്നുകളഞ്ഞു. നിലവില്‍ എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് പെണ്‍കുട്ടി. കുട്ടിയുടെ നില ഗുരുതരമായി തുടരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതിനോടകം തന്നെ രണ്ടു ശസ്ത്രക്രിയയ്ക്ക് കുട്ടിയെ വിധേയമാക്കിയതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
കുട്ടിയെ ആദ്യം പ്രവേശിപ്പിച്ചത് സഞ്ജയ് ഗാന്ധി മെമ്മേറിയല്‍ ആശുപത്രിയിലായിരുന്നു. അവിടെ നിന്ന് വിദഗ്‍ധ ചികിത്സയ്ക്കായി പിന്നീട് എയിംസിലേക്ക് കൊണ്ടുപോകുകയായിരുന്നു. കുട്ടിക്ക് ഇപ്പോഴും രക്തസ്രാവം നിലച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ കുട്ടിയെ സന്ദര്‍ശിച്ചു. പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha