Widgets Magazine
03
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാഹുല്‍ജി നടന്നത് മിച്ചം... ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ ഫലം വരവെ കോണ്‍ഗ്രസ് ക്യാംപില്‍ നിര്‍ണായക നീക്കം; രണ്ട് സംസ്ഥാനങ്ങളിലും എന്തെങ്കിലും രീതിയില്‍ അനുകൂലമായ ട്രെന്‍ഡ് ഉണ്ടാവുന്ന പക്ഷം എംഎല്‍എമാരെ റിസോര്‍ട്ടിലേക്കോ രാജസ്ഥാനിലേക്കോ മാറ്റും

08 DECEMBER 2022 12:48 PM IST
മലയാളി വാര്‍ത്ത

More Stories...

കര്‍ണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ നാളെ

ഡൽഹിയിലെ റസ്റ്റോറന്റിലുണ്ടായ വൻ തീപ്പിടിത്തത്തിൽ പത്തുപേർ മരിച്ചതായി റിപ്പോർട്ട്.... രക്ഷാപ്രവർത്തനം തുടരുന്നു....

കർണാടകയിൽ സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തകസമിതി അംഗമായി നിയമിച്ചു...

കര്‍ണാടകയില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

സി.ബി.എസ്.ഇ ചെയർമാൻ, സെക്രട്ടറി എന്നിവരെ തത്‌സ്ഥാനങ്ങളിൽ നിന്ന് നീക്കി.... സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഉത്തരക്കടലാസ് മൂല്യനിർണയത്തിലുൾപ്പെടെ തുടരെത്തുടരെയുള്ള വീഴ്ചകളിൽ നടപടിയെടുത്ത് കേന്ദ്ര സർക്കാർ

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുന്ന കാഴ്ച കണ്ട് പലരും ചോദിക്കുകയാണ്, രാഹുല്‍ജി എന്തിനിങ്ങനെ ഇന്ത്യ മുഴുവന്‍ നടന്ന് നീങ്ങുന്നു. ഇന്നത്തെ ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് ഫലങ്ങളും കോണ്‍ഗ്രസിനെ സംബന്ധിച്ച് നിര്‍ണായകമാണ്.

ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ ഫലംപുറത്തു വന്നുകൊണ്ടിരിക്കെ കോണ്‍ഗ്രസ് ക്യാംപില്‍ ആലോചനകള്‍ ശക്തം. രണ്ട് സംസ്ഥാനങ്ങളിലും എന്തെങ്കിലും രീതിയില്‍ അനുകൂലമായ ട്രെന്‍ഡ് ഉണ്ടാവുന്ന പക്ഷം എംഎല്‍എമാരെ റിസോര്‍ട്ടിലേക്കോ രാജസ്ഥാനിലേക്കോ മാറ്റാനാണ് ഹൈക്കമാന്‍ഡിന്റെ ആലോചന.

ഗുജറാത്തില്‍ ജയിച്ച് വരുന്നവരെ രാജസ്ഥാനിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി. ബിജെപിക്ക് ഭൂരിപക്ഷത്തിലേക്കെത്താനാവില്ലെന്ന സൂചന കിട്ടിയാല്‍ ദ്രുതഗതിയില്‍ നടപടി സ്വീകരിക്കും. പിസിസി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. എംഎല്‍എമാരെ ചാക്കിട്ട് പിടിക്കുന്നത് ഒഴിവാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

ആര്‍ക്കും ഭൂരിപക്ഷമില്ലെങ്കില്‍ ആപ്പുമായി അടക്കം സഖ്യമുണ്ടാക്കാന്‍ ശ്രമിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ രാവിലെ 8 മണിക്ക് ആരംഭിച്ചു. ഗുജറാത്തില്‍ 182 സീറ്റുകളാണ് ആകെയുള്ളത്. 33 ജില്ലകളിലായി 37 കേന്ദ്രങ്ങളാണ് വോട്ടെണ്ണലിനായി തയ്യാറാക്കിയിരിക്കുന്നത്. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുക. 182 ഒബ്‌സര്‍വര്‍മാര്‍ അടക്കം 700ഓളം ഉദ്യോഗസ്ഥരെയാണ് കൗണ്ടിംഗ് സ്റ്റേഷനുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിക്കുക. മൂന്ന് നിര സുരക്ഷാ ക്രമീകരണങ്ങളും ഓരോ കേന്ദ്രത്തിലും ഏര്‍പ്പെടുത്തും.

മൂന്ന് പതിറ്റാണ്ടായി സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് ഒരു തവണ കൂടി ലഭിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചത്. എന്നാല്‍ ഭരണ വിരുദ്ധ വികാരം തുണയ്ക്കുമെന്ന പ്രതീക്ഷ കോണ്‍ഗ്രസ് ക്യാമ്പിനുമുണ്ട്. ആംആദ്മി പാര്‍ട്ടി എന്ത് സ്വാധീനമാണ് ഇത്തവണ ഉണ്ടാക്കുന്നതെന്നും കണ്ടറിയേണ്ടി വരും.

ഹിമാചലില്‍ കരുതലോടെ നീങ്ങാന്‍ എഐസിസി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫലം അനുകൂലമെങ്കില്‍ എംഎല്‍എമാരെ സംസ്ഥാനത്ത് നിന്ന് മാറ്റും. രാജസ്ഥാനിലെയോ, ഛത്തീസ്ഗഢിലെയോ റിസോര്‍ട്ടിലേക്ക് മാറ്റും. വിജയാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ നില്‍ക്കരുതെന്നും നേതാക്കള്‍ക്ക് നിര്‍ദേശമുണ്ട്.

ജയിച്ച് വരുന്നവരെ രാജസ്ഥാനിലേക്ക് മാറ്റാന്‍ ഗുജറാത്ത് പിസിസി തീരുമാനിച്ചിട്ടുണ്ട്. ബിജെപിക്ക് ഭൂരിപക്ഷത്തിലേക്കെത്താനാവില്ലെന്ന സൂചന കിട്ടിയാല്‍ ദ്രുതഗതിയില്‍ നടപടിയെടുക്കാനാണ് പിസിസി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലെ ധാരണ.എം എല്‍ എമാരെ ചാക്കിട്ട് പിടിക്കുന്നത് ഒഴിവാക്കാനാണ് ഈ തീരുമാനം.

ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും ഇന്ന് രാവിലെ എട്ട് മണി മുതലാണ് വോട്ടുകള്‍ എണ്ണി തുടങ്ങിയത്. ഉച്ചയ്ക്ക് മുന്‍പ് തന്നെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും. കാല്‍ നൂറ്റാണ്ടായി ആര്‍ക്കും ഭരണ തുടര്‍ച്ച നല്‍കാത്ത സംസ്ഥാനത്ത് ബിജെപി കോണ്‍ഗ്രസ് നേര്‍ക്കുനേര്‍ പോരാട്ടം ആണ് നടക്കുന്നത്. ബിജെപി അധികാരം തുടരും എന്നാണ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്.

ദില്ലിയില്‍ ഭരണം നിലനിര്‍ത്തുകയും പഞ്ചാബില്‍ പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെ ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 15 വര്‍ഷമായി ബിജെപി തുടരുന്ന അപ്രമാദിത്തം അവസാനിപ്പിച്ച് ആം ആദ്മി പാര്‍ട്ടി കരുത്ത് വര്‍ധിപ്പിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങളെ ശക്തമായി ചെറുത്താണ് അരവിന്ദ് കെജ്രിവാളിന്റെ ഈ മിന്നും വിജയം. രാജ്യമാകെ ഉറ്റുനോക്കിയ തെരഞ്ഞെടുപ്പ് ഫലമായിരുന്നു ദില്ലി മുന്‍സിപ്പല്‍ കോര്‍പറേഷനിലേത്.

ആംആദ്മി പാര്‍ട്ടി രൂപീകരിച്ച് രണ്ടാം കൊല്ലമാണ് ദില്ലി നിയമസഭയുടെ അധികാരം അരവിന്ദ് കെജ്രിവാള്‍ നേടിയത്. പത്തു കൊല്ലത്തിനു ശേഷം എംസിഡി കൂടി നേടി രാജ്യതലസ്ഥാനത്തെ രാഷ്ട്രീയ അധികാരം ഏതാണ്ട് കൈക്കലാക്കുകയാണ് എഎപി. നരേന്ദ്ര മോദി അധികാരത്തിലിരിക്കുന്ന ദില്ലിയിലെ ഈ വിജയം അരവിന്ദ് കെജ്രിവാളിന്റെ ഭാവി പദ്ധതികള്‍ക്ക് ഊര്‍ജ്ജം നല്‍കും.'

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം  (4 minutes ago)

യുവാവിനെ കളമശേരി മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (22 minutes ago)

കര്‍ണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ നാളെ  (1 hour ago)

കഞ്ചാവ് കൃഷി ചെയ്ത ഐ.ടി. ഉദ്യോഗസ്ഥന്‍ പിടിയിലായി  (2 hours ago)

അദൃശ്യ ഭിന്നശേഷി രോഗബാധിതർക്ക് കരുതലായി 'എം.എസ് ഹാർമണി' കൂട്ടായ്മ ആരംഭിച്ചു  (2 hours ago)

ഫോബ്‌സ് പട്ടികയിൽ ഇടംനേടി കേരള സ്റ്റാർട്ടപ്പ്: ‘ഫ്യൂസ്‌ലേജ് ഇന്നൊവേഷൻസ്’ സ്ഥാപകൻ ദേവൻ ചന്ദ്രശേഖരൻ  (2 hours ago)

സാംസങ് ടിവി പ്ലസിൽ സൗജന്യ കിഡ്‌സ് ചാനലുമായി ഗ്രീൻ ഗോൾഡ് ആനിമേഷൻ...  (3 hours ago)

ഇഗ്‌നൈറ്റ് 3.0 ലേക്ക് അപേക്ഷ ക്ഷണിച്ചു: ഐടി മേഖലയില്‍ ഇന്‍റേണ്‍ഷിപ്പിന് അവസരം...  (3 hours ago)

നിയമസഭാ കൈയ്യാങ്കളി കേസ്: മന്ത്രി വി. ശിവൻകുട്ടിയും കെ.ടി ജലീലും ഉൾപ്പെടെയുള്ളവർ ഉടൻ വിചാരണ നേരിടും....  (3 hours ago)

ഓട്ടോ ഡ്രൈവറെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ടിക് ടോക്കിലെ കൊലവിളി ഒടുവിൽ കൊലപാതകത്തിൽ; ഷാർജയിൽ മലയാളി യുവാവിനെ അടിച്ചുകൊന്നു; 5 മലയാളികൾ അറസ്റ്റിൽ...  (3 hours ago)

ശ്രീറാം വെങ്കിട്ടരാമന്‍ കൃഷിമന്ത്രിക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകര്‍  (3 hours ago)

ഹരിപ്പാട്ട് നവജാത ശിശുവിനെ ജനലിലൂടെ പുറത്തെറിഞ്ഞ സംഭവത്തിൽ വൻ തിരിവ്; കുഞ്ഞിനെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് 19-കാരിയായ പെറ്റമ്മ...  (3 hours ago)

റിയാസ് എങ്ങനെ മന്ത്രിയായി?" സിപിഎമ്മിന്റെ വായടപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ!  (3 hours ago)

രണ്ട് കൊലപാതകങ്ങൾ! പിന്നിൽ തമിഴ്നാട്ടുകാരൻ! പൊലീസിനെ വെല്ലുവിളിക്കുന്ന ആ സീരിയൽ കില്ലർ...  (3 hours ago)

Malayali Vartha Recommends