പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്നവര്‍ക്ക് വധശിക്ഷ ; ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവച്ചു

പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയിരുന്നു.
ഓർഡിനൻസ് ആറ് മാസത്തിനുള്ളില്‍ പാര്‍ലമെന്റില്‍ പാസാക്കിയാല്‍ നിയമമാകും. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന പ്രതികള്‍ക്ക് പോക്സോ നിയമപ്രകാരം നിലവില്‍ പരമാവധിജീവപര്യന്തമാണ് നിലവിലെ ശിക്ഷ .
പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്താല്‍ ജീവപര്യന്തമോ വധശിക്ഷയോ വിധിക്കാം. 12 മുതല്‍ 16 വയസു വരെയുള്ള പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്ന പ്രതികള്‍ക്കുള്ള കുറഞ്ഞ ശിക്ഷ 10 വര്‍ഷത്തില്‍ നിന്ന് 20 വര്‍ഷം തടവായി വര്‍ദ്ധിപ്പിച്ചു. ഇത് ആയുഷ്‌കാല തടവായും മാറ്റാം. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം കൂട്ടമാനഭംഗക്കേസുകളില്‍ വധശിക്ഷ വിധിക്കാറുണ്ട്.
ഇന്ത്യന്‍ ശിക്ഷാ നിയമം, തെളിവ് നിയമം, ക്രിമിനല്‍ നടപടിക്രമം, പോക്‌സോ നിയമം എന്നിവ ഭേദഗതി ചെയ്യുന്നതാണ് ക്രിമിനല്‍ നിയമ (ഭേദഗതി ) ഓര്‍ഡിനന്‍സ് 2018. ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍
12 വയസില്‍ താഴെയുള്ള കുട്ടിയെ മാനഭംഗപ്പെടുത്തിയാല്‍ കുറഞ്ഞ ശിക്ഷ 20വര്‍ഷം തടവ്. ജീവപര്യന്തമോ വധശിക്ഷയോ വരെയും വിധിക്കാം
കൂട്ടമാനഭംഗത്തിന് ജീവപര്യന്തമോ വധശിക്ഷയോ നല്‍കും.
12 മുതല്‍ 16 വരെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചാല്‍ കുറഞ്ഞ ശിക്ഷ പത്ത് വര്‍ഷത്തില്‍ നിന്ന് 20 വര്‍ഷം മുതല്‍ ജീവപര്യന്തം വരെയാക്കി
16 വയസിന് താഴെയുള്ള പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്താല്‍ ജീവപര്യന്തം
സ്ത്രീകളെ മാനഭംഗപ്പെടുത്തിയാല്‍ പത്ത് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ. നിലവില്‍ ഏഴ് വര്‍ഷം കഠിന തടവാണ് ശിക്ഷ. അതിവേഗ അന്വേഷണം, വിചാരണ
മാനഭംഗക്കേസുകളുടെ അന്വേഷണം രണ്ട് മാസത്തിനുള്ളില്‍ തീര്‍ക്കണം.
തുടര്‍ന്ന് രണ്ട് മാസത്തിനകം വിചാരണ പൂര്‍ത്തിയാകണം.
അപ്പീലുകള്‍ ആറ് മാസത്തിനകം തീര്‍പ്പാക്കണം.
കത്വ , ഉന്നാവ് സംഭവങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ആളിപ്പടരുന്നതിനിടയിലാണ് ശിക്ഷയുടെ കാഠിന്യം കൂട്ടുന്ന തരത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമം, തെളിവ് നിയമം, ക്രിമിനല്‍ നടപടിക്രമം, പോക്‌സോ നിയമം എന്നിവ ഭേദഗതി ചെയ്യുന്നതിനുള്ള ഒാര്‍ഡിനന്‍സിന് രാഷ്ട്രപതി അംഗീകാരം നല്‍കിയത്. ബലാത്സംഗക്കേസുകള്‍ കൈക്കാര്യം ചെയ്യാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്നും എല്ലാ പൊലീസ് സ്റ്റേഷനുകളിലും ആശുപത്രികളിലും പ്രത്യേക ഫൊറന്‍സിക് കിറ്റുകള്‍ ലഭ്യമാക്കണമെന്നും നിയമഭേദഗതിയില്‍ ആവശ്യപ്പെടുന്നു.
12 വയസ്സില്‍ താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്താല്‍ 20 വര്‍ഷത്തെ കഠിനതടവോ ആജീവനാന്ത തടവോ വധശിക്ഷയോ നല്‍കണമെന്നാണ് നിയമഭേദഗതി. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്താല്‍ വധശിക്ഷയോ ആജീവനാന്ത ജയില്‍ശിക്ഷയോ ലഭിക്കും. 16 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയാല്‍ ചുരുങ്ങിയ ശിക്ഷാകാലയളവ് 10 വര്‍ഷത്തില്‍ നിന്ന് 20 വര്‍ഷമാക്കി വര്‍ധിപ്പിച്ചു. 20 വര്‍ഷമെന്നത് ശേഷിക്കുന്ന ജീവിതകാലം ജയിലില്‍ എന്ന തരത്തില്‍ ദീര്‍ഘിപ്പിക്കാനും വ്യവസ്ഥയുണ്ട്. 16 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുന്ന കേസിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യാപേക്ഷക്കുള്ള അവസരം എടുത്തുകളയുന്നതും കൂടിയാണ് നിയമഭേദഗതി.
https://www.facebook.com/Malayalivartha


























