ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം എന്ന് സംശയം; പതിനേഴുകാരൻ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ നിലത്ത് എറിഞ്ഞു കൊന്നു

17 കാരനായ പിതാവ് സ്വന്തം കുഞ്ഞിനെ ഇടിച്ചുകൊന്നു. ഡല്‍ഹിയിലാണ് സംഭവം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയാണ് കുഞ്ഞിന്റെ അമ്മയും. ഇവിടെ ശൈശവ വിവാഹങ്ങള്‍ പതിവാണ് പെണ്‍കുട്ടി ജോലിതേടി പുറത്തുപോയ സമയത്താണ് സംഭവം. 10 മാസം മുൻപായിരുന്നു ഇവരുടെ വിവാഹം . പിതൃത്വം സംബന്ധിച്ച സംശയമാണ് കുട്ടിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും കുട്ടി തന്റേതല്ലെന്നും തനിക്ക് സംശയമുള്ളതായി ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്.
ഭാര്യയെ സംശയമുള്ള പതിനേഴ്കാരനായ ഭര്‍ത്താവ് രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി. ഭാര്യയ്ക്ക് തന്നെക്കൂടാതെ മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം ബലപ്പെട്ടതോടെ കുഞ്ഞ് തന്റേതല്ലെന്ന് ആരോപിച്ചാണ് കൊലപ്പെടുത്തിയത്. ഇയാളുടെ ഭാര്യയ്ക്കും പതിനേഴ് വയസ്സാണ് പ്രായം.
ഭാര്യയോടുള്ള വാശിക്കായിരുന്നു പതിനേഴ്കാരന്‍ രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് . ഭാര്യ ഒരു ജോലിക്കായുള്ള ഇന്റര്‍വ്യൂവിന് പുറത്തുപോയ സമയത്താണ് ഇയാള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത്. നിലത്തെറിഞ്ഞാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ എല്ലുകള്‍ മുഴുവന്‍ നുറുങ്ങിയ നിലയിലായിരുന്നു.
ക്രൂരമായ കൊലപാതകത്തെത്തുടര്‍ന്ന് ഭര്‍ത്താവിനെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയായതിനാല്‍ ശൈശവ വിവാഹമടക്കം ഉള്‍പ്പെടുത്തി പോക്‌സോ നിയമപ്രകാരം കേസെടുക്കാനാകുമോയെന്ന് പരിശോധിച്ചു വരികയാണ്. ഇതുസംബന്ധിച്ച് വ്യക്തമായ നിര്‍ദ്ദേശം ലഭിക്കുന്നതിന് നിയമോപദേശം തേടിയിരിക്കുകയാണ് പൊലീസ്.
https://www.facebook.com/Malayalivartha


























