ഇത് ബിജെപിയുടെ മധുരപ്രതികാരം.....കർണാടകത്തിൽ മോദിയുടെ പിള്ളേർ തകർത്തു
വിശ്വാസവോട്ട് ബിജെപിയ്ക് ബാലികേറാ മല ആയിരുന്നില്ല, തല എണ്ണിയ സ്പീക്കര്‍യ്ക് എണ്ണം തെറ്റി എന്ന് പറയേണ്ടിവരും. കര്‍ണാടകയിലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തലനാരിഴയ്ക്കാണ് ബിജെപിക്ക് ഭരണം നഷ്ടമായതോടെ തന്നെ മോദി കര്‍ണാടകയ്ക്ക് ഒരു കുറി വച്ചതാണ്. അന്ന് കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ബിജെപിയെ തള്ളി കുമാരസ്വാമിയുടെ നേതൃത്വത്തില്‍ മന്ത്രി സഭ രൂപീകരിച്ച് ഭരണം ആരംഭിച്ചിരുന്നെങ്കിലും.ഇതിന്റെ ക്ലെമാക്‌സ ഇങ്ങനെയായിരിക്കുമെന്ന് മോദിയും അമിത്ഷായും നേരത്തേ വിധി എഴുതിയതാണ്. ഇത് ബിജെപിയുടെ ഒരു മധുരപ്രതികാരം കൂടിയാണ്. മോദി കുറിവച്ച കര്‍ണാടകത്തെ അമിത്ഷായുടെ നിര്‍ദേശപ്രകാരം യെദ്യൂരപ്പ പിടിച്ചെടുക്കുന്ന കാഴ്ചയാണ് നാം കണ്ടത്. 2018 ലെ ആദ്യ നാടകം സംഭവ ബഹുലമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ആര്‍ക്കും ഭൂരിപക്ഷം ഇല്ല.
ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. ഗോവയിലും മണിപ്പൂരിലും ഭൂരിപക്ഷമില്ലാത്ത ബിജെപിയെ അധികാരത്തിലെത്തിച്ച അമിത് ഷാ പിന്നില്‍ നില്‍ക്കുമ്പോള്‍ യെദിയൂരപ്പ തന്നെയാവും മുഖ്യമന്ത്രി എന്ന് എല്ലാവരും ഉറപ്പിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അപ്രതീക്ഷിത തന്ത്രമിറക്കി. ബദ്ധവൈരികളായ ജെഡിഎസുമായി രാത്രിക്ക് രാത്രി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കി. ഇതോടെ 224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 120 അംഗങ്ങളായി. ഇന്ന് ആ സര്‍ക്കാരിനെ യദ്യൂരപ്പ മുട്ടുകുത്തിച്ചു
കര്‍ണാടകയിലെ സഖ്യ സര്‍ക്കാരിന്റെ പതനത്തിനൊടുവില്‍ കുമാര സ്വാമി പടിയിറങ്ങുമ്പോള്‍. ഈ രംഗം മോദിയും അമിത്ഷായും നേരത്തേ മുന്നില്‍ കണ്ടിരുന്നതാണ്. അട്ടിമറിയിലൂടെ അധികാരത്തില്‍ വന്ന് കുമാരസസ്വാമി ബിജെപിയോടു തോറ്റു തുന്നം പാടി നിസ്സഹായനായി നിന്ന ദിനങ്ങളാണ് കഴിഞ്ഞു പോയത്. പതനം ഉറപ്പായ ദിനങ്ങള്‍. സഭയില്‍ വിശ്വാസം തെളിയിക്കാനാകാത്തതിനെ തുടര്‍ന്നാണ് രാജിവയ്ക്കുമ്പോള്‍ ബിജെപിയുടെ പകപോക്കല്‍ കൂടിയാകും അത്.
99 പേരാണ് പ്രമേയത്തെ പിന്തുണച്ചത്. 105 പേര്‍ എതിര്‍ത്തു. ബിജെപിക്ക് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തേക്കാള്‍ അംഗങ്ങളുള്ള സാഹചര്യത്തില്‍ കുമാരസ്വാമി സര്‍ക്കാരിന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ഉറപ്പായിരുന്നു. വിമതരെ അയോഗ്യരാക്കുക എന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നും ദളില്‍ നിന്നുമായി 15 എംഎല്‍മാരെയാകും അയോഗ്യരാക്കുക. വിശ്വാസവോട്ടെടുപ്പിനെ മറുപടി പറഞ്ഞുകൊണ്ട് ഇത് നീട്ടിക്കൊണ്ടു പോകാന്‍ താത്പര്യമില്ലെന്നും സ്ഥാനമൊഴിയാന്‍ തയ്യാറാണെന്നും കുമാരസ്വാമി സഭയില്‍ നേരത്തേ തന്നെ അറിയിച്ചിരുന്നു. 'സര്‍ക്കാരിന് ഈയവസ്ഥയില്‍ മുന്നോട്ടുപോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സഭ കനത്ത പൊലീസ് കാവലിലാണ്. റേസ് കോഴ്‌സിന് സമീപത്ത് ഗതാഗതം നിരോധിച്ചു. 99 പേര്‍ വിശ്വാസപ്രമേയത്തെ പിന്തുണച്ചു. 105 പേര്‍ സര്‍ക്കാരിനെ എതിര്‍ത്തു വോട്ടു ചെയ്തു. സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി അവകാശവാദ മുന്നയിച്ചേക്കും.
https://www.facebook.com/Malayalivartha