ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകൾക്ക് പകരം ബാലറ്റ് പേപ്പർ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്താൻ തയ്യാറുണ്ടോയെന്ന് ബിജെപിയോട് കോൺഗ്രസ്
തെരഞ്ഞെടുപ്പിന് മുൻപ് തന്നെ സർവ്വേ ഫലങ്ങൾ പുറത്തു വരികയാണ്. ഈ സർവ്വേ ഫലങ്ങൾ ഒന്നും സാധാരണ തെറ്റാറില്ല. ഇപ്പോൾ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തിയ സർവേ ഫലത്തിൽ 288 അംഗ സഭയിൽ 229 സീറ്റുകളും ബിജെപി-ശിവസേനാ സഖ്യത്തിന് ലഭിക്കുമെന്നാണ് പറയുന്നത്. എന്നാൽ സർവേകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപിക്ക് അറിയാമെന്ന് കോൺഗ്രസ് വിമർശിച്ചു. ബിജെപിയുടെ അമിതാത്മവിശ്വാസം വോട്ടർമാരിൽ ആശയക്കുഴപ്പമുണ്ടാക്കാനാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തുകയുണ്ടായി. 229 സീറ്റുകളും നേടുമെന്ന് ബിജെപിക്ക് ആത്മവിശ്വാസം ഉണ്ടെങ്കിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകൾക്ക് പകരം ബാലറ്റ് പേപ്പർ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്താൻ തയ്യാറുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വിജയ് വദേട്ടിവാർ ബിജെപിയെ വെല്ലു വിളിച്ചിരിക്കുകയാണ്. ബാലറ്റ് പേപ്പർ ഉപയോഗിച്ച് വേണം തിരഞ്ഞെടുപ്പ് നടത്താനെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടികൾ രംഗത്ത് വന്നിരുന്നു.
അതേ സമയം സർവേ ഫലം വെറും തട്ടിപ്പാണെന്നാണ് കോൺഗ്രസ് പറയുന്നത്. ബിജെപിക്കും ശിവസേനയ്ക്കും കാര്യങ്ങൾ എളുപ്പമായിരുന്നെങ്കിൽ ഇരു പാർട്ടികളും സംസ്ഥാനത്ത് യാത്രകൾ സംഘടിപ്പിക്കില്ലായിരുന്നെന്നും വിജയ് വദേട്ടിവാർ പറയുകയുണ്ടായി . ജമ്മു കശ്മീകരിലും ലഡാക്കിലും ടൂറിസ്റ്റ് റിസോർട്ടുകൾ തുറക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തെയും കോൺഗ്രസ് വിമർശിക്കുയുണ്ടായി. അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് മഹാരാഷ്ട്ര സർക്കാർ പ്രവർത്തിക്കുന്നതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. എന്നാൽ വെല്ലുവിളികളും മറ്റുമുണ്ടെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപി. മഹാരാഷ്ട്രയിൽ ഭര ണ തുടർച്ചയുണ്ടാകുമെന്ന തികഞ്ഞ ആത്മവിശ്വാസം ബിജെപിയും ശിവസേനയും വച്ച് പുലർത്തുന്നുണ്ട്. കോൺഗ്രസിൽ ഇപ്പോൾ ഉള്ള പ്രതിസന്ധികൾ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. കോൺഗ്രസിന്റെ സഖ്യകക്ഷിയായ എൻസിപിയിൽ തിരഞ്ഞെടുപ്പ് അടുക്കുംന്തോറും കൊഴുഞ്ഞുപോക്ക് കൂടുകയാണ്. പല പ്രമുഖ നേതാക്കാൻമാരും ഇതിനോടകം തന്നെ എൻസിപി വിട്ട് ശിവസേനയിലും ബിജെപിയിലും എത്തിയിരുന്നു. വിഭജന ചർച്ചകൾ പുരോഗമിക്കുകയാണ്. 288 അംഗ സഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഏതൊക്കെ പാർട്ടികൾ എവിടെ നിന്നൊക്കെ മത്സരിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്.
അതു പോലെ തന്നെ എൻസിപിയിൽ നിന്നും കോൺഗ്രസിൽ നിന്നും പാർട്ടിയിലേക്ക് എത്തിയ മുൻ എൻസിപി-കോൺഗ്രസ് നേതാക്കൾക്ക് സീറ്റ് നൽകുന്ന കാര്യവും യോഗം പരിഗണിക്കുന്നുണ്ട്. സിറ്റിംഗ് എംഎൽഎമാർ ചേർന്ന പാർട്ടിയുടെ സീറ്റുകളായിട്ടായിരിക്കും ഇവ പരിഗണിക്കുക. കോൺഗ്രസിൽ നിന്നും എൻസിപിയിൽ നിന്നും എത്തിയ പരമാവധി സിറ്റിംഗ് എംഎൽഎമാർക്കും സീറ്റ് നൽകുക എന്ന ലക്‌ഷ്യം ബിജെപിക്കുണ്ട്. ചെറു പാർട്ടികളായ ആർപിഐ(A), രാഷ്ട്രീയ സമാജ് പക്ഷ് എന്നീ പാർട്ടികൾക്ക് സീറ്റ് നൽകുന്ന കാര്യവും യോഗത്തിൽ ചർച്ച ചെയ്തിരുന്നു. ഈ പ്രാവശ്യം ശിവസേനയും ബിജെപിയും സഖ്യത്തിൽ മത്സരിക്കുന്നതിനാൽ സീറ്റ് വിഭജന ചർച്ചകൾ നീളാനുള്ള സാധ്യത കൂടുതലാണ് . മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലിന്റെ വസതിയിലാണ് സീറ്റ് വിഭജന ചർച്ചകൾ നടക്കുന്നത്. ചില സീറ്റുകളുടെ കാര്യത്തിൽ മാത്രമാണ് യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടായതെന്നാണ് നേതാക്കളിൽ നിന്നും ലഭിക്കുന്ന സൂചന. ഏതായാലും മഹാരാഷ്ട്രയിൽലെ സ്ഥിഗതികൾ എങ്ങനെയാകുമെന്ന് കാത്തിരുന്നു കാണാം.
https://www.facebook.com/Malayalivartha