''കോണ്‍ഗ്രസുക്കാരെ വിശ്വസിക്കാന്‍ കൊള്ളില്ല'' കോൺഗ്രസ്സിന് നേരേ കലി തുള്ളി മായാവതി ; രാജസ്ഥാനിൽ ബിജെപിക്ക് ഒരു മുഴം മുന്നേ എറിഞ്ഞ് കോൺഗ്രസ്സ്
രാജസ്ഥാനിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ആരും വിചാരിക്കാത്ത തരത്തിലുള്ള ട്വിസ്റ്റുകളാണ് നടക്കുന്നത്. കോൺഗ്രസ്സിൽ നിന്നും ബി ജെ പിയിലേക്ക് എല്ലാ നേതാക്കന്മാരും ചേക്കേറി കൊണ്ടിരിക്കുമ്പോൾ ബി എസ്പിയിൽ നിന്നും കോൺഗ്രസ്സിലേക്ക് പോയിരിക്കുകയാണ് ഒരു കൂട്ടം എം എൽ എമാർ. രാജസ്ഥാനിലെ ആറ് ബി.എസ്.പി. എം.എല്‍.എമാരാണ് കോണ്‍ഗ്രസിലേക്ക് ചേക്കേറിയിരിക്കുന്നത്. ഈ സംഭവത്തിൽ ആകെ കലി തുള്ളി നിൽക്കുകയാണ് ബി എസ് പി നേതാവ് മായാവതി. കോണ്‍ഗ്രസിന്റേത് കടുത്ത വഞ്ചനയാണെന്നു പറഞ്ഞ അവർ ബി.എസ്.പി. എം.എല്‍.എമാര്‍ക്കിടയില്‍ വിടവുണ്ടാക്കി അവരെ റാഞ്ചിയെടുത്തതോടെ വിശ്വസിക്കാന്‍ കൊള്ളാത്തവരാണ് കോണ്‍ഗ്രസുക്കാർ എന്ന് അവർ ഒരിക്കല്‍കൂടി തെളിയിച്ചെന്നും മായാവതി പറയുകെയുണ്ടായി. എതിരാളികള്‍ക്കെതിരെ ശക്തമായി പോരാടുന്നതിന് പകരം പിന്തുണക്കുന്ന പാര്‍ട്ടികളെ ദ്രോഹിക്കുന്നതാണ് കോണ്‍ഗ്രസിന്റെ നടപടിയെന്നും മായാവതി കുറ്റപ്പെടുത്തുകയുണ്ടായി. അതിരൂക്ഷമായി തന്നെ കോൺഗ്രസ്സിനോട് പ്രതിക്കരിച്ചിരിക്കുകയാണ് മായാവതി.
മാത്രമല്ല എല്ലായ്‌പ്പോഴും ബി.ആര്‍. അംബേദ്കറിനെതിരെയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തിനെതിരെയും നിലകൊണ്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അതിനാലാണ് അംബേദ്കര്‍ മന്ത്രിസ്ഥാനം രാജിവെച്ചതെന്നും മായാവതി പറഞ്ഞു. കോണ്‍ഗ്രസ് ഒരിക്കലും ഭാരതരത്‌ന നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടില്ലെന്നത് ദു:ഖകരവും അപമാനകരവുമാണെന്നും മായാവതി കൂട്ടിച്ചേർത്തു . നീക്കത്തെ ചതിയെന്ന് വിശേഷിപ്പിച്ച മായാവതി, സംസ്ഥാന സര്‍ക്കാരിന് നിരുപാധിക പിന്തുണ നല്‍കുമ്ബോഴാണ് ഈ മാറ്റമെന്ന കാര്യം ചൂണ്ടികാട്ടുകയുണ്ടായി. 'എതിരാളികളോട് യുദ്ധം ചെയ്യുന്നതിന് പകരം എപ്പോഴും തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരെയും സഹകരിക്കുന്നവരെയും ഉപദ്രവിക്കുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്. അതിനാല്‍ തന്നെ കോണ്‍ഗ്രസ് എസ്‌സി-എസ്‌ടി വിരുദ്ധ,ഒബിസി വിരുദ്ധ രാഷ്ട്രീയ കക്ഷിയാണ്. ഈ വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തില്‍ ഒരിക്കലും ആത്മാര്‍ത്ഥതയും സത്യസന്ധതയും ഇവര്‍ കാണിച്ചിട്ടില്ല,' അവര്‍ ട്വീറ്ററിലൂടെ അറിയിച്ചു.
ബിഎസ്പിയുടെ രാജേന്ദ്ര ഗുഡ, ജോഗേന്ദ്ര സിങ് അവാന, വാജിബ് അലി, ലഖാന്‍ സിംഗ് മീന, സന്ദീപ് യാദവ്, ദീപ്ചന്ദ് ഖേരിയ എന്നിവരായിരുന്നു പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ നീക്കങ്ങളാണ് ഇവരെ കോണ്‍ഗ്രസിലേക്ക് എത്തിച്ചിരിക്കുന്നത്. രാജസ്ഥാനിലെ ആറ് ബി.എസ്.പി. എം.എല്‍.എമാരാണ് കോണ്‍ഗ്രസിലേക്ക് മാറിയിരിക്കുന്നത്. ഇതുവരെ കോണ്‍ഗ്രസിനെ പുറത്തുനിന്ന് പിന്തുണച്ചവരായിരുന്നു ഇവര്‍. എന്നാല്‍ ബി.എസ്.പി. എം.എല്‍.എമാര്‍ നിയമസഭാസ്പീക്കറെ നേരില്‍ക്കണ്ട് പാര്‍ട്ടി മാറാന്‍ താത്പര്യം പ്രകടിപ്പിച്ചുള്ള കത്ത് കൈമാറുകയും ചെയ്തിരിക്കുന്നു . എന്നാൽ ഇത് ബി ജെ പിക്ക് തിരിച്ചടി നൽകിയിരിക്കുയാണ്. കര്‍ണാടക മോഡല്‍ അട്ടിമറിക്ക് ബിജെപി ശ്രമിക്കാന്‍ സാധ്യത നിലനിന്നിരുന്ന രാജസ്ഥാനില്‍ ഒരു മുഴം മുന്‍പേ കോണ്‍ഗ്രസ് എറിഞ്ഞിരിക്കുകയാണ് .
https://www.facebook.com/Malayalivartha