ശബരിമലയെ കുറിച്ചും അയ്യപ്പനെ കുറിച്ചും മുഖ്യമന്ത്രി ഓര്‍ക്കേണ്ടത് വോട്ടിംഗ് ദിനത്തിലല്ല; അനാവശ്യമായി ഹെല്‍മെറ്റും ഫ്ലാഗ് ജാക്കറ്റും എല്ലാം ഇട്ട് സന്നിധാനത്ത് അവരെ അയക്കുന്ന സമയത്ത് ഇതെല്ലാം ഓര്‍മ്മിച്ചിരുന്നെങ്കില്‍ കേരളത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നില്ല; ആഞ്ഞടിച്ച് ശശി തരൂര്‍
മുഖ്യമന്ത്രിയെ വിമർശിച്ച് ശശി തരൂര്‍ . ശബരിമലയെ കുറിച്ചും അയ്യപ്പനെ കുറിച്ചും മുഖ്യമന്ത്രി ഓര്‍ക്കേണ്ടത് വോട്ടിംഗ് ദിനത്തിലല്ലെന്ന് അദ്ദേഹം പറഞ്ഞു . അനാവശ്യമായി ഹെല്‍മെറ്റും ഫ്ലാഗ് ജാക്കറ്റും എല്ലാം ഇട്ട് സന്നിധാനത്ത് അവരെ അയക്കുന്ന സമയത്ത് ഇതെല്ലാം ഓര്‍മ്മിച്ചിരുന്നെങ്കില്‍ കേരളത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. വോട്ടര്‍മാരെ പറ്റിക്കാനായി വോട്ടിംഗ് ദിനത്തില്‍ ഒരു അയ്യപ്പ വിശ്വാസം വന്നത് താന്‍ ഗൗരവത്തില്‍ എടുക്കുന്നില്ലെന്നും ശശി തരൂര്‍ പറഞ്ഞു .
ദൈവത്തിന്റെ അനുഗ്രഹം ആഗ്രഹിക്കുന്നവര്‍ വിശ്വാസികളെ ബഹുമാനിച്ചിരുന്നെങ്കില്‍ ഈ സ്ഥിതി ആകുമായിരുന്നില്ല. ഞങ്ങള്‍ പറയുന്നു, ശബരിമല ഒരു വിഷയമാണ്. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ വിശ്വാസത്തെ ബഹുമാനിക്കാത്തത് വലിയ കാര്യമായാണ് ജനങ്ങള്‍ കാണുന്നത്. ഇന്ന് അവരുടെ സംസാരം കേള്‍ക്കുമ്പോള്‍ ഇതു പോരാ ഇതു വൈകി എന്നാണ് പറയാനുളളത്' എന്നും തരൂര്‍.
യു ഡി എഫിന്റെ നേമത്തെ സ്ഥാനാര്‍ത്ഥിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തനിക്ക് കിട്ടിയതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ലഭിക്കുമെന്ന് കരുതുന്നതായി തരൂര്‍ വ്യക്തമാക്കി. ഒ രാജഗോപാല്‍ നല്ല മനുഷ്യനാണെന്നും താന്‍ ബഹുമാനിക്കുന്നുണ്ടെന്നും പറഞ്ഞ തരൂര്‍ പക്ഷേ അദ്ദേഹം അഞ്ചുവര്‍ഷകാലം എന്താണ് മണ്ഡലത്തിന് വേണ്ടി ചെയ്‌തതെന്നും ചോദിച്ചു.
യു ഡി എഫിന് ക്യാപ്‌റ്റനുണ്ടോയെന്ന ചോദ്യത്തിന് ഞങ്ങള്‍ക്ക് എല്ലാവരും കോമ്രേഡ്‌സ് ആണ് അതിനര്‍ത്ഥം ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നവരാണെന്നായിരുന്നു ശശി തരൂർ നൽകിയ മറുപടി.
കഴിഞ്ഞ ദിവസം ശശി തരൂർ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പറഞ്ഞ കാര്യം ഏറെ ശ്രദ്ധേയമായിരുന്നു. നിശ്ശബ്ദ പ്രചരണ ദിനമാണ്. പൊതു പ്രചാരണത്തിന്റെ സമയം അവസാനിച്ചിരിക്കുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കാനുള്ളതെന്തെന്ന് വെച്ചാല്‍ ഇന്നത്തെ ദിവസം നിങ്ങള്‍ പത്ത് പേരെ, അതും ന്യൂട്രലായ, രാഷ്ട്രീയക്കാരല്ലാത്ത പത്ത് പേരെ ഫോണ്‍ ചെയ്ത് എന്ത് കൊണ്ട് അവര്‍ ഐക്യജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്യണം എന്ന് വിശദീകരിച്ചു കൊടുക്കാന്‍ വേണ്ടി ഒരു മുപ്പത് മിനിറ്റ് സമയം ചെലവഴിക്കണം എന്നാണ്. നാളെ എല്ലാവരോടും വോട്ട് ചെയ്യാനാണ് അഭ്യര്‍ത്ഥിക്കേണ്ടത് എന്നായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത് .
https://www.facebook.com/Malayalivartha