Widgets Magazine
06
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമപരമായി നിലനിൽക്കാത്ത കുറ്റമാണ് രാഹുലിനെതിരേ ആരോപിക്കപ്പെട്ടത്; പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എസ്. രാജീവ് ഹൈക്കോടതിയിൽ കത്തിക്കയറി: നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും...


നിങ്ങളുടെ എംഎല്‍എ, ഒരു നാടിന്റെ എംഎല്‍എ, ജനപ്രതിനിധി, അയാളെ കാണാനില്ല: എവിടെയാണെന്ന് പറയണ്ടേ.... ഒളിച്ചുകളിക്കുകയാണ്: ജനങ്ങള്‍ കൊടുത്ത എംഎല്‍എ ബോര്‍ഡ് പോലും ഒഴിവാക്കി ഒരു വാഹനത്തില്‍ ഇങ്ങനെ കറങ്ങുകയാണ്: മുകേഷിനെ ട്രോളിയ രാഹുലിനെ തിരിച്ചടിച്ച് പഴയ പ്രസംഗം...


രാഹുൽ അത്യാഡംബര വില്ലയിൽ ഒളിവില്‍ കഴിയുമ്പോൾ രാഹുൽ ഈശ്വർ ജയിലിൽ കൊതുക് കടി കൊണ്ട് പട്ടിണി കിടക്കുന്നു: ഇന്ന് പുറത്തേയ്ക്ക് രാഹുൽ ഈശ്വർ എത്തിയാൽ ആ ട്വിസ്റ്റ്...


ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടം ജീവിക്കുന്നത് ആഡംബര സൗകര്യങ്ങളില്‍: രാഷ്ട്രീയ ബന്ധമുള്ള വനിത അഭിഭാഷക സഹായത്തിന്; രക്ഷപെടാനുള്ള വഴികൾ കണ്ടെത്തുന്നത് റിയൽ എസ്റ്റേറ്റ് ബിസിനസ് പ്രമുഖർ: കീഴടങ്ങും മുമ്പ് രാഹുലിനെ പിടികൂടാൻ അന്വേഷണ സംഘത്തിന്റെ നീക്കം...


സങ്കടക്കാഴ്ചയായി... ‌തിരുവനന്തപുരത്ത് ഇരുചക്രവാഹനം കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം

അബദ്ധം പറ്റിയെന്നും അറിയാതെ പറഞ്ഞതാണെന്നും ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്നും പറഞ്ഞു കൈകൂപ്പി കാണിച്ചിട്ടും കോടതിയില്‍ ബോബി ചെമ്മണ്ണൂരിന് രക്ഷയില്ല; ജാമ്യം കിട്ടാതെ ബോച്ചെ വീണ്ടും കാക്കനാട് ജയിലിലേക്ക്

11 JANUARY 2025 10:11 AM IST
മലയാളി വാര്‍ത്ത

More Stories...

ആരും എടുത്തിട്ടില്ലാത്തത്ര ധീരമായ നടപടിയാണ് കോൺഗ്രസ് പാർട്ടി സ്വീകരിച്ചത്; പൊതുജനങ്ങൾക്ക് പാർട്ടിയോടുള്ള വിശ്വാസം നിലനിർത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി

പൊലീസിന് രാഹുലിനെ അറസ്റ്റ് ചെയ്യണമായിരുന്നേല്‍ എപ്പോഴേ അറസ്റ്റ് ചെയ്യാമായിരുന്നു; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പാര്‍ട്ടി നടപടി അംഗീകരിക്കുന്നുവെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് എം.എം ഹസന്‍

എല്ലാവരുമായി ആലോചിച്ച ശേഷം ഒറ്റക്കെട്ടായിയെടുത്ത തീരുമാനമാണിത്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നടപടികള്‍ ക്ഷീണമുണ്ടാക്കിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

മാലിന്യ പ്രശ്നം പരിഹരിക്കാനെന്ന പേരിൽ നഗരസഭ നടത്തിയ കിച്ചൻ ബിൻ അഴിമതിയും മരാമത്ത് പണികളുടെ കമ്മീഷൻ അഴിമതിയും വളരെ വലുത്; പൊട്ടിത്തെറിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കൊടുമുടിയിൽ കയറേണ്ടിയിരുന്ന നേതാവ്; രാഹുൽ സ്വയം കുഴിച്ച കുഴിയിൽ വീണു; പ്രതികരണവുമായി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

അബദ്ധം പറ്റിയെന്നും അറിയാതെ പറഞ്ഞതാണെന്നും  ഇനിയൊരിക്കലും  ആവര്‍ത്തിക്കില്ലെന്നും പറഞ്ഞു  കൈകൂപ്പി കാണിച്ചിട്ടും കോടതിയില്‍ ബോബി ചെമ്മണ്ണൂരിന് രക്ഷയില്ല.  മറ്റാരെയും പോലെ ബോബിയും ഒരു സാധാ ഇന്ത്യന്‍ പൗരന്‍ മാത്രമാണെന്നും പ്രത്യേക പരിഗണയൊന്നുമില്ലെന്നും നല്‍കില്ലെന്നും ഹൈക്കോടതി വിധിയെഴുതി. അങ്ങനെ ജാമ്യം കിട്ടാതെ ബോച്ചെ വീണ്ടും  കാക്കനാട്  ജയിലിലേക്ക് നീങ്ങിയിരിക്കുന്നു. ഇനി ചൊവ്വാഴ്ച ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കും. അന്നും ജാമ്യം നിക്ഷേധിക്കപ്പെട്ടാല്‍ ബോച്ചെ ഒന്നര ആഴ്ച കൂടി ജയില്‍ വാസം അനുഷ്ഠിക്കേണ്ടിവരും.

ഏറ്റവും കുറഞ്ഞത് നാലു ദിവസംകൂടി ജയിലിലെ തറയില്‍  കിടക്കാതെ തരമില്ല.   നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ ബോബി ചെമ്മണ്ണൂര്‍ കാക്കനാട്  ജയിലില്‍ കഴിയുന്നത് മോഷണം, ലഹരിമരുന്ന് കേസിലെ പ്രതികള്‍ക്കൊപ്പമാണ്. പത്ത് പേര്‍ക്ക് കഴിയാവുന്ന സെല്ലില്‍ ആറാമനായിട്ടാണ് ബോബി കഴിയുന്നത്. വ്യാഴാഴ്ച വൈകുന്നേരം ജാമ്യം നിഷേധിപ്പെട്ടതോടെ  പായയും പുതപ്പും വാങ്ങി കേരളത്തിലെ അതിസമ്പന്നനായ ബോച്ചെ  സെല്ലിലേക്ക് നീങ്ങി. ജയിലിലെ അന്തേവാസികള്‍ക്ക് സാധാരണ  വൈകുന്നേരം  അഞ്ച് മണിക്കാണ് അത്താഴം വിളമ്പാറുള്ളത്. എന്നാല്‍  ബോബി കോടതിയിലും ആശുപത്രിയിലും ആയിരുന്നതിനാല്‍  ഭക്ഷണം കഴിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചതോടെ പ്രത്യേകമായി  ജയില്‍ ചപ്പാത്തിയും വെജിറ്റബിള്‍ കറിയും ബോച്ചെയ്ക്ക്  നല്‍കുകയായിരുന്നു.

ബുധനാഴ്ച രാവിലെ വയനാട്ടിലെ റിസോര്‍ട്ടില്‍ പോലീസ് അറസ്റ്റ് ചെയ്ത്  റോഡ് മാര്‍ഗം എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ വൈകിട്ടോടെ എത്തിച്ച ദിവസം സെല്ലില്‍  പത്രക്കടലാസ് വിരിച്ചാണ് ബോബി തറയില്‍  ഉറങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ്  സെല്ലില്‍ എത്തിച്ചത്. ഒരു രാത്രി മുഴുവന്‍ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ കഴിഞ്ഞെങ്കിലും തെറ്റു ചെയ്തിട്ടില്ലെന്ന വാദവും ചിരിയുമായി കോടതിയിലെത്തിയ ബോബി ചെമ്മണൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടു എന്നറിഞ്ഞ്  പ്രതിക്കൂട്ടില്‍ തളര്‍ന്നിരുന്നു. ഇന്നലെ ജാമ്യാപേക്ഷ തള്ളിയപ്പോഴും ബോച്ചെ തകര്‍ന്നു തരിപ്പണമായി.

വ്യാഴാഴ്ച പ്രതിക്കൂട്ടിലെ കസേരയിലിരുന്ന ബോബി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചപ്പോഴും കോടതി പ്രത്യേകമായ കനിവൊന്നും നല്‍കിയില്ല.  ചുറ്റും നില്‍ക്കുന്നവരോട് മാറി നില്‍ക്കാനും വെള്ളം കൊടുക്കാനും കോടതി നിര്‍ദ്ദേശിച്ചു.  തെറ്റ് ചെയ്തിട്ടില്ലെന്ന് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ബോബി ആവര്‍ത്തിച്ച ബോബി തനിക്കു തെറ്റുപറ്റിയെന്ന് ഇന്നലെ കോടതിയില്‍ പല തവണ  സമ്മതിച്ചു. പാട്ടും ആട്ടവും നൃത്തവും അസഭ്യച്ചുവയുള്ള ഭാഷണവുമായി കളം നിറഞ്ഞുനിന്ന ബോച്ചെ ഇതോടെ നനഞ്ഞ പടക്കമായി.ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കോടതിയില്‍ ഹാജരാക്കി.

എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് ഇയാളെ പോലീസ് സ്ത്രീയുടെ ശരീരഘടനയെ കുറിച്ച് അശ്ലീലച്ചുവയോടെ സംസാരിക്കുന്നത് ലൈംഗികാതിക്രമമായി കണക്കാക്കാമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി മറ്റൊരു കേസില്‍ വിധിച്ചിരുന്നു. ഇതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചത്. താന്‍ മനഃപൂര്‍വ്വം യാതൊരുതരത്തിലുള്ള അധിക്ഷേപവും നടത്തിയിട്ടില്ല എന്ന വാദമാണ് ബോബി  ജാമ്യാപേക്ഷയില്‍ പ്രധാനമായി ഉന്നയിച്ചത്. താന്‍ പറഞ്ഞത് ആരേയും അപമാനിക്കാനുള്ള കാര്യങ്ങളായിരുന്നില്ലെന്നും അത് ദ്വയാര്‍ഥ പ്രയോഗമാണെന്ന് ആളുകള്‍ വ്യാഖ്യാനിച്ചെടുത്തതാണെന്നും ബോബി ജാമ്യാപേക്ഷയില്‍ വാദിച്ചുനോക്കിയെങ്കിലും രക്ഷപ്പെട്ടില്ല.  

ബോബി ചെമ്മണ്ണൂരിന്റെ മൊബൈല്‍ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.  ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയേക്കുമെന്നാണ് വിവരം. കേരളത്തില്‍ വാര്‍ത്തകളില്‍ ഇടംനേടി കേസിലെ പരാതിക്കാരിയായ നടി ഹണി റോസ് ബുധനാഴ്ച വൈകുന്നേരം  കോടതിയിലെത്തി രഹസ്യമൊഴി നല്‍കിയിരുന്നു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയാണ് നടി രഹസ്യമൊഴി നല്‍കിയത്.

രണ്ടുദിവസം മുമ്പ് വീണ തനിക്ക് നട്ടെല്ലിന് പരിക്കുണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞുനോക്കിയെങ്കിലും കോടതി അതൊന്നും പരിഗണിച്ചില്ല.  ശരീരത്തില്‍ ചില പരിക്കുകളുണ്ടെന്നും എന്നാല്‍ പോലീസിനെതിരെ പരാതിയില്ലെന്നും ബോബി കോടതിയെ അറിയിച്ചു. കുന്തീദേവിയുമായി ബന്ധപ്പെടുത്തി നടത്തിയ പരാമര്‍ശം അശ്ലീലമല്ലെന്ന് ബോബിയുടെ അഭിഭാഷകന്‍  വാദിച്ചു. പരാമര്‍ശം നടത്തിയെന്ന് പറയുന്ന സംഭവത്തിന് ശേഷവും ഇരുവരും സൗഹൃദത്തിലായിരുന്നുവെന്നും  പിന്നീടും ഇരുവരും പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.

കണ്ണൂരില്‍ നടന്ന പരിപാടിയുടെ ദൃശ്യം ഹണി റോസ് തന്നെ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. നിരവധിപ്പേര്‍ക്ക് ജോലി നല്‍കുന്ന ആളാണ് ബോബി ചെമ്മണ്ണൂര്‍. മാന്യനായ വ്യക്തിയാണ്. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ജാമ്യം നിഷേധിക്കാന്‍ പോലീസ് നിരത്തിയ കാരണങ്ങള്‍ നിലനില്‍ക്കില്ലെന്നും പ്രതിഭാഗം വാദിച്ചുനോക്കി.  മൊബൈല്‍ ഫോണിന്റെ ഫൊറന്‍സിക് പരിശോധന പൂര്‍ത്തിയാവുംവരെ ജാമ്യം നല്‍കരുതെന്നായിരുന്നു പോലീസിന്റെ വാദം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാവേറാകാൻ വനിതകൾക്ക് ട്രെയിനിങ് ; ഫീസ് 500 രൂപ... സംസാരം ഭര്‍ത്താവിനോട് മാത്രം... ഞെട്ടിക്കുന്ന വാർത്ത ‘ജെയ്ഷെ സ്ത്രീകള്‍ നമുക്കിടയിലും  (7 hours ago)

ദേശീയപാത തകര്‍ന്നുവീണ സംഭവത്തില്‍ പ്രതികരണവുമായി സ്‌കൂള്‍ ബസ് ഡ്രൈവര്‍  (7 hours ago)

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വറിനെ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തു  (8 hours ago)

പുടിനുള്ള രാഷ്ട്രപതിയുടെ വിരുന്നില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല  (8 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെയും ഡ്രൈവറെയും പ്രതി ചേര്‍ത്തു  (8 hours ago)

ഭാഗ്യദേവത വിളിച്ചിട്ടും ഫോൺ എടുത്തില്ല!! big ടിക്കറ്റിൽ ഇന്ത്യക്കാരന് 57 കോടിയിലേറെ സമ്മാനം ടിക്കറ്റ് എടുത്തത് സഹപ്രവർത്തകന്റെ നിർബന്ധത്തിൽ  (8 hours ago)

കോളടിച്ച് പ്രവാസികൾ ബോട്ടിം ആപ് വഴി പണം കൊയ്യാം ഒമാൻ റിയാൽ കുതിച്ചുയർന്നു .. ബഹ്റൈനും കുവൈത്തും ഒപ്പം !!  (8 hours ago)

ഷാംപൂ കുപ്പിയിൽ ഒളിപ്പിച്ചത്!! യാത്രക്കാരനെ തൂക്കിയെടുത്ത് കസ്റ്റംസ് ..ഖത്തറിലേക്ക് കടത്താൻ ശ്രമിച്ചു..തൂങ്ങി പിന്നിൽ വൻ സംഘം  (9 hours ago)

പ്രവാസികൾ പിടിയിൽ താമസ വിലാസ രേഖ തിരുത്തി മൂന്നംഗ സംഘം കുവൈത്തിൽ അറസ്റ്റിൽ  (9 hours ago)

സ്വന്തം വിവാഹസല്‍ക്കാരത്തിന് വീഡിയോ കോളിലൂടെ പങ്കെടുത്ത് നവദമ്പതികള്‍  (9 hours ago)

ശബരിമലയില്‍ ഇനി കേരള സദ്യയൊരുക്കുമെന്ന് ബോര്‍ഡ് യോഗത്തില്‍ തീരുമാനം  (10 hours ago)

വേണു ഗോപാലകൃഷ്ണനെതിരെയുള്ള ലൈംഗികപീഡന പരാതി മദ്ധ്യസ്ഥതയിലൂടെ തീര്‍ത്തുകൂടെയെന്ന് സുപ്രീംകോടതി  (10 hours ago)

കൊല്ലത്ത് നിര്‍മാണത്തിലിരുന്ന ദേശീയപാതയുടെ ഒരുഭാഗം ഇടിഞ്ഞുതാഴ്ന്നു  (10 hours ago)

നിയമപരമായി നിലനിൽക്കാത്ത കുറ്റമാണ് രാഹുലിനെതിരേ ആരോപിക്കപ്പെട്ടത്; പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എസ്. രാജീവ് ഹൈക്കോടതിയിൽ കത്തിക്കയറി: നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും...  (10 hours ago)

അപൂർവമായ ‘ഫീറ്റസ് ഇന്‍ ഫീറ്റു’ ശസ്ത്രക്രിയ വിജയകരമായി നടത്തി അമൃത ആശുപത്രി...  (10 hours ago)

Malayali Vartha Recommends