Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

പ്രവാസികൾക്ക് ആശ്വാസം; ഈ മാസം 7 മുതൽ മടങ്ങാം പക്ഷേ ആശങ്ക വിതച്ച് നിബന്ധനകൾ  

05 MAY 2020 07:52 AM IST
മലയാളി വാര്‍ത്ത

ഏറെ വാദ -പ്രതിവാദങ്ങൾക്കൊടുവിൽ , ഇൗ മാസം ഏഴു മുതൽ വിദേശത്ത് നിന്ന് ഇന്ത്യക്കാരെ സ്വന്തം മണ്ണിലേയ്ക്ക് കൊണ്ടുപോകുമെന്ന വാർത്ത പ്രവാസ ലോകത്തെ ലക്ഷക്കണക്കിന് ഇന്ത്യക്കാരിൽ വലിയ ആശ്വാസമാണ് നൽകിയത് . എന്നാൽ , വിമാന ടിക്കറ്റിനും നാട്ടിലെ ക്വാറന്റീൻ താമസത്തിനും മടങ്ങുന്നവർ തന്നെ പണം മുടക്കണമെന്ന നിബന്ധന, ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തില്‍ കഴിയുന്ന പലർക്കും വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ് .

അടിയന്തര ചികിത്സാ ആവശ്യമുള്ളവർ, ഗർഭിണികൾ എന്നിവർക്കാണ് നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള മുൻഗണന. നേരത്തെ കപ്പലിലാകും ഇവരെ കൊണ്ടുപോവുക എന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും ഇപ്പോൾ വിമാനങ്ങളും നാവിക സേനാ കപ്പലുകളും യാത്രയ്ക്ക് ഉപയോഗിക്കും എന്നാണ് വിവരം. മാസങ്ങളായി ജോലിയും ശമ്പളവുമില്ലാതെ ലേബർ ക്യാംപുകളിൽ കഴിയുന്നവർ, സന്ദർശക വീസയിലെത്തി കൃത്യമായി ഭക്ഷണം പോലുമില്ലാതെ ദുരിതത്തിലായവർ, ഏറെ കാലമായി ജോലി നഷ്ടപ്പെട്ട് പ്രയാസത്തിലായിരുന്നവർ തുടങ്ങിയവരാണ് വിമാന ടിക്കറ്റിനും ക്വാറന്റീനിനും പണം മുടക്കണമെന്ന നിബന്ധയിൽ പ്രതിസന്ധിയിലായത്. തങ്ങളുടെ യാത്ര മുടങ്ങുമോ എന്ന ഭീതിയിലാണ് ഇപ്പോൾ ഇവരെല്ലാം.
ആയിരക്കണക്കിന് തൊഴിലാളികളും സന്ദർശക വീസക്കാരുമാണ് ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യയിലേയ്ക്ക് തിരിച്ചുപോക്കിനായി കാത്തിരിക്കുന്നത്. ഉത്തരേന്ത്യയിൽനിന്നും തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരാണ് ഗൾഫിലെ തൊഴിലാളികളിൽ ഭൂരിഭാഗവും. മലയാളികളും ഒട്ടേറെയുണ്ട്. ഇവര്‍ക്ക് മലയാളി സന്നദ്ധ പ്രവർത്തകരും സംഘടനകളും എത്തിച്ചിരുന്ന ഭക്ഷണമായിരുന്നു ഏക ആശ്വാസം. ബന്ധുക്കളുടെയോ, സുഹൃത്തുക്കളുടെയോ തണൽ പ്രതീക്ഷിച്ച് ജോലി തേടി ഗൾഫിലെത്തിയ യുവതീയുവാക്കളും ദുരിത്തിലാണ് കഴിയുന്നത്.

നാട്ടിൽ നിന്ന് കടം വാങ്ങിയും ബന്ധുക്കളുടെ സ്വർണവും മറ്റും പണയം വച്ചും എത്തിയവർ പ്രതിമാസം ബെഡ് സ്പെയിസിന് മാത്രം 300 ദിർഹം, ഭക്ഷണത്തിന് ചുരുങ്ങിയത് 250 ദിർഹം മുടക്കിയാണ് കഴിഞ്ഞിരുന്നത്. മിക്കവരും ജോലി അന്വേഷണം തുടർന്നുകൊണ്ടിരിക്കെയാണ് കോവിഡ് പൊട്ടിപ്പുറപ്പെട്ടും പ്രതിസന്ധിയിലായതും. ഇവരുടെയെല്ലാം വീസ കാലാവധി ഇൗ വർഷാവസാനം വരെ സൗജന്യമായി നീട്ടിക്കൊടുക്കാൻ യുഎഇ സർക്കാർ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. യു എ ഇ സർക്കാർ തങ്ങളുടെ ബുദ്ധമുട്ട് മനസ്സിലാക്കിയിട്ടും എന്നിട്ടും ഇന്ത്യൻ സർക്കാർ യാത്രാ ചെലവ് പോലും ഇൗടാക്കുന്നത് വലിയ വിഷമം ഉണ്ടാകുന്നുവെന്നാണ് ഇവരുടെ അഭിപ്രായം . നാട്ടിലെത്തിയാൽ ചിലർക്കെങ്കിലും ബന്ധുക്കൾ വഴി ക്വാറന്റീനിൽ കഴിയേണ്ട പണം നൽകാനായേക്കാം. എന്നാൽ പ്രവാസികളായ ഭൂരിഭാഗം പേരെയും ആശ്രയിച്ചാണ് നാട്ടിൽ പല കുടുംബങ്ങളും കഴിയുന്നത്.അവർക്കു ഈ അവസ്ഥ എങ്ങനെ കൈകാര്യം ചെയണമ് എന്ന ആശങ്ക ഇതുവരെ അവസാനിച്ചിട്ടില്ല.

നാട്ടിലേയ്ക്ക് പോകുന്നവര്‍ തന്നെ യാത്രാ ചെലവ് വഹിക്കണമെന്ന കേന്ദ്ര സർക്കാർ തീരുമാനം വന്നിരിക്കെ ഗൾഫിലെ ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും ഉണർന്ന് പ്രവർത്തിക്കണമെന്നാണ് സാമൂഹിക പ്രവർത്തകരുടെയും മറ്റും ആവശ്യം..ഇക്കാര്യം നേരത്തെ തന്നെ പലരും ആവശ്യപ്പെട്ടിരുന്നെങ്കിലും എംബസി, കോൺസുലേറ്റ് ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല.

നയതന്ത്ര കാര്യാലയങ്ങളിൽ വിവിധ സേവനങ്ങളോടനുബന്ധിച്ച് ഇൗടാക്കുന്ന അധിക തുക പ്രവാസി ക്ഷേമത്തിനുള്ള ഫണ്ടിലേയ്ക്കാണ് പോകുന്നത്. ഇത്തരത്തിൽ വൻ തുക ഫണ്ടിലുണ്ടെന്നാണ് വിവരം. പാവപ്പെട്ടവർ മരിക്കുമ്പോൾ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിന് മാത്രമേ നിലവിൽ ഇൗ തുക ഉപയോഗിക്കുന്നുള്ളൂ. എന്നാൽ, നാട്ടിലേയ്ക്ക് മടങ്ങുന്നവരുടെ യാത്രാ ചെലവിനും ക്വാറന്റീൻ കാര്യങ്ങൾക്കും തുക ഉപയോഗിക്കണമെന്നാണ് ശക്തമായ ആവശ്യം. കൂടാതെ, കോവിഡ് ബാധിതരല്ല എന്ന് ഉറപ്പാക്കാനുള്ള പരിശോധന നടത്തുന്നതിനും നയതന്ത്ര കാര്യാലയങ്ങൾ മുന്നോട്ടുവരണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (7 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (7 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends