ഞങ്ങേളാ മറ്റാരെങ്കിലുമോ പവർ റൂമിലേക്ക് ഒന്ന് കയറിപ്പോയിരുന്നെങ്കിൽ കരിഞ്ഞ് ചാമ്പലായിപ്പോകുമായിരുന്നു; മനുഷ്യരുടെ ജീവന് വിലയിടാൻ കഴിയില്ല എന്ന് മറക്കരുത്,ഞങ്ങളോട് ചെയ്തത് ചെയ്തു, ദയവായി മറ്റാരെയും ഇതുപോലെ അപകടത്തിലും ബുദ്ധിമുട്ടിലുമാക്കരുത് ;കള്ളന് കത്തെഴുതി ഒരു വിദ്യാലയം

കള്ളനോട് മനുഷ്യരുടെ ജീവൻ വെച്ച് കളിക്കരുതെന്ന അഭ്യർത്ഥനയുമായി ഷാർജയിലെ ഒരു വിദ്യാലയം .
പൊന്നു കള്ളാ, നിങ്ങൾ ഞങ്ങളുടെ സ്ഥാപനത്തിൽ വന്ന് ചെമ്പുകമ്പികൾ മോഷ്ടിച്ചു കൊണ്ടുപോയിരിക്കുന്നു. അത് ഞങ്ങൾക്ക് സാമ്പത്തിക നഷ്ടവും സമയനഷ്ടവും മനഃപ്രയാസവും മറ്റു ബുദ്ധിമുട്ടുകളുമെല്ലാം ഉണ്ടാക്കിയിട്ടുണ്ട്. പേക്ഷ, അതിനെക്കാൾ വലുതാണ് മനുഷ്യരുടെ ജീവൻ, മോഷണം നടത്തുന്ന സമയത്ത് വൈദ്യുതി പ്രവഹിച്ചിരുന്നെങ്കിൽ നിങ്ങളുടെ ജീവൻ നഷ്ടപ്പെടുമായിരുന്നു. നിങ്ങൾ അപകടകരമായ ഇൗ മോഷണം നടത്തിയ വിവരം അറിയാതെ ഞങ്ങേളാ മറ്റാരെങ്കിലുമോ പവർ റൂമിലേക്ക് ഒന്ന് കയറിപ്പോയിരുന്നെങ്കിൽ കരിഞ്ഞ് ചാമ്പലായിപ്പോകുമായിരുന്നു, മോഷ്ടിച്ച ആ ചെമ്പുകമ്പി വിറ്റാൽ നിങ്ങൾക്ക് കിട്ടുക ഏതാനും നോട്ടുകളാണ്.
പക്ഷേ, മനുഷ്യരുടെ ജീവന് വിലയിടാൻ കഴിയില്ല എന്ന് മറക്കരുത്,ഞങ്ങളോട് ചെയ്തത് ചെയ്തു, ദയവായി മറ്റാരെയും ഇതുപോലെ അപകടത്തിലും ബുദ്ധിമുട്ടിലുമാക്കരുത് - പേരറിയാത്ത ഒരു കള്ളന് മുൻനിര വിദ്യാഭ്യാസ സ്ഥാപനമായ അറ്റ്ലസ് ഗ്രൂപ് ഒാഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ മുഹമ്മദ് മുൻസീറും സഹപ്രവർത്തകരും ചേർന്ന് എഴുതിയ കത്താണിത്. അറ്റ്ലസിെൻറ ഷാർജ കിങ് ഫൈസൽ റോഡിലുള്ള അബു ഷഗാറ കരിയർ കാമ്പസിൽ ചൊവ്വാഴ്ച രാവിലെ ജീവനക്കാർ എത്തിയപ്പോൾ വൈദ്യുതിയില്ല.
പരിശോധിച്ചപ്പോൾ ട്രാൻസ്ഫോമറിൽനിന്ന് വിതരണബോർഡിേലക്കുള്ള ഹൈടെൻഷൻ പവർ കേബിളുകൾ മുറിച്ചെടുത്തിരിക്കുന്നു. ഒാഫിസിൽ കയറാൻ കഴിഞ്ഞിട്ടില്ലെങ്കിലും പുറത്തുള്ള കേബിളുകളെല്ലാം മുറിച്ച് കോപ്പർ വയറുകൾ മോഷ്ടിച്ചിരിക്കുന്നു. കെട്ടിടത്തിെൻറ ഇലക്ട്രിസിറ്റി റൂമിനടുത്ത് വാച്ച്മാനും കാമറയും ഇെല്ലന്ന് മനസ്സിലാക്കിയാണ് കള്ളൻ വന്നതെന്നാണ് അനുമാനം. െപാലീസ് കുറ്റാന്വേഷണ വിഭാഗം സംഭവ സ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു. വിദ്യാഭ്യാസ വകുപ്പിൽനിന്ന് അനുമതി ലഭിച്ചതിനാൽ അടുത്ത മാസം മുതൽ പ്രത്യേക ക്ലാസുകൾ ആരംഭിക്കാൻ ഒരുക്കങ്ങൾ നടത്തി വരുന്നതിനിടെയാണ് കള്ളൻ പണി പറ്റിച്ചത്.
https://www.facebook.com/Malayalivartha
























