പ്രവാസികൾക്ക് കേരളീയ സമാജത്തിന്റെ കൈതാങ്ങ് ; ബഹ്റൈനിൽ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം നൽകും

കോവിഡ് ബാധിച്ച് ബഹ്റൈനിൽ മരിച്ച മലയാളികളുടെ കുടുംബത്തിന് കൈത്താങ്ങുമായി ബഹ്റൈൻ കേരളീയ സമാജം. രോഗം ബാധിച്ച് മരിച്ച മലയാളികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം സഹായധനം നൽകുമെന്ന് ബഹ്റൈൻ കേരളീയ സമാജം അറിയിച്ചു. സമാജത്തിെൻറ സാമൂഹ്യ സുരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സഹായം നൽകുന്നത്.
മരിച്ച പലരുടെയും കുടുംബത്തിെൻറ അവസ്ഥ വേദനാജനകമാണെന്ന് മനസ്സിലാക്കിയാണ് ഈ തീരുമാനമെന്ന് സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു. കോവിഡ് രോഗവ്യാപനത്തിെൻറ പശ്ചാത്തലത്തിൽ കേരളീയ സമാജം നടത്തിവരുന്ന നിരവധി ദുരിതാശ്വാസ പദ്ധതികളിലൊന്നാണ് സാമ്പത്തിക സഹായം.
നിലവിൽ കേരളീയ സമാജം അംഗങ്ങൾക്ക് മരണാനന്തര സഹായമായി പത്ത് ലക്ഷം രൂപ നൽകി വരുന്നുണ്ട്. ചാർട്ടേഡ് വിമാനങ്ങൾ വഴി ഇതിനകം രണ്ടായിരത്തോളം പ്രവാസി മലയാളികളെ നാട്ടിലെത്തിക്കാനും സമാജത്തിന് കഴിഞ്ഞു. സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവർക്കായി സൗജന്യ വിമാനയാത്രയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷ്യവസ്തുക്കളുടെ വിതരണവും നടത്തുന്നുണ്ടെന്ന് പി.വി. രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു.
അതേസമയം കോവിഡ് പരിശോധന നടത്താതെ പ്രവാസികള്‍ക്ക് പിപിഇ കിറ്റ് ധരിച്ചു മടങ്ങിവരാനുള്ള അനുമതി നല്‍കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.കോവിഡ് പരിശോധനാ സംവിധാനം ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നും തിരികെ വരുന്ന പ്രവാസികള്‍ക്കായിരിക്കും ഈ ഇളവ് ലഭിക്കുക.നാട്ടിലേക്ക് തിരികെ വരാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവാസികള്‍ക്ക് പിപിഇ കിറ്റ് ധരിച്ച് മടങ്ങിവരാനുള്ള അനുമതി നല്‍കാന്‍ തീരുമാനിച്ചത്.പിപിഇ കിറ്റ് വിമാനകമ്ബനികള്‍ നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
മുമ്ബ് ട്രൂനാറ്റ് ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ പ്രവാസികള്‍കളെ തിരികെ വരാന്‍ അനുവദിച്ചിരുന്നുള്ളൂ.സര്‍ക്കാരിന്റെ പുതിയ തീരുമാനമനുസരിച്ച് സൗദി അറേബ്യ, ഒമാന്‍, ബഹ്റൈന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസി മലയാളികള്‍ക്ക് പിപിഇ കിറ്റ് ധരിച്ച് നാട്ടിലേക്ക് മടങ്ങാന്‍ കഴിയും.
https://www.facebook.com/Malayalivartha
























