'ഗൗരി ശങ്കർ ഭാര്യ മരിച്ച വിവരം അറിയുമ്പോൾ അബുദാബിയിൽ ജോലി സ്ഥലത്തായിരുന്നു. അബുദാബിയിൽ ലോക്ഡൗൺ കാരണം അദ്ദേഹത്തിന് ഷാർജയിൽ വരുവാൻ ഒട്ടനവധി പ്രതിബന്ധങ്ങളുണ്ടായിരുന്നു.....' അവസാന ഭാര്യയയെ കാണാൻ ആ പ്രവാസി
കൊറോണ വ്യാപനം വിതച്ച ദുരിതത്തിൽ ചിലർ നമുക്ക് സുപരിചിതരായി മാറി. അതിൽ ഒരാളാണ് പ്രവാസികളുടെ ശബ്ദമായി മാറിയ സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി. ഏറെ നൊമ്പരപ്പെടുത്തുന്ന പ്രവാസമണ്ണിലെ പല കഥകളും നമുക്ക് മുന്നിൽ തുറന്നുകാട്ടിയിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ ഏറെ നൊമ്പരപ്പെടുത്തുന്ന ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ഇദ്ദേഹം. തന്റെ ഭാര്യയുടെ സംസ്കാര ചടങ്ങിനായി വളരെ പണിപ്പെട്ടത് പലരുടെയും സഹായത്തിലൂടെ നാടണഞ്ഞ ഗൗരി ശങ്കർ എന്ന പ്രവാസിയുടെ അനുഭവം.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
നാട്ടിലെത്തിയ വിവരം അറിയിച്ച് കൊണ്ട് ഗൗരിശങ്കർ എന്നെ വിളിച്ചിരുന്നു.നാളെ രാവിലെ അദ്ദേഹത്തിൻെറ ഭാരൃയുടെ. ശവസംസ്കാര ചടങ്ങ് നടക്കും. അവസാനമായി സഹധർമ്മിണിയുടെ മുഖം കാണുവാൻ കഴിയുമെന്ന ആശ്വാസത്തിലാണ് ഗൗരിശങ്കർ.എല്ലാം വഴിയും അടഞ്ഞ സമയത്താണ്.ഗൗരി ശങ്കറിന് നാട്ടിലേക്ക് മടങ്ങുവാൻ കുറച്ച് നല്ല മനസ്സുളള മനുഷ്യരുടെ സഹായം കിട്ടിയത്.ഈ വിവരം ഞാൻ ലൈവ് വീഡിയോയിൽ വിശദമായി പറഞ്ഞിട്ടുണ്ടായിരുന്നു.ഗൗരി ശങ്കർ ഭാര്യ മരിച്ച വിവരം അറിയുമ്പോൾ അബുദാബിയിൽ ജോലി സ്ഥലത്തായിരുന്നു. അബുദാബിയിൽ ലോക്ഡൗൺ കാരണം അദ്ദേഹത്തിന് ഷാർജയിൽ വരുവാൻ ഒട്ടനവധി പ്രതിബന്ധങ്ങളുണ്ടായിരുന്നു.
അതൊക്കെ തരണം ചെയ്താണ് ഗൗരി നാടണഞ്ഞത്. UAE യിലെ കോവിഡ് ലോക്ഡൗണിന് മുമ്പാണ് ഭാര്യയെയും മക്കളെയും ഗൗരി നാട്ടിലേക്കയച്ചത്. ഇവിടെ ഗൾഫിൽ സന്തോഷമായ ഒരു ജീവിതം നയിച്ച് വരുകയായിരുന്നു ഗൗരിയും കുടുംബവും,28 വയസ്സുളള സംഗീത ഗൗരി ദമ്പതികൾക്ക് രണ്ട് മക്കളായിരുന്നു.ജീവിച്ച് കൊതി തീരുന്നതിന് മുമ്പ് മരണത്തിന് കീഴടങ്ങേണ്ടി വന്നു.അല്ലെങ്കിലും വിധി ചിലരുടെ ജീവിതത്തിലെ സ്വപ്നങ്ങളെ പെട്ടെന്ന് മായിച്ച് കളയും.ഈ കുടുബത്തിനുണ്ടായ നഷ്ടത്തിൽ എന്ത് പറഞ്ഞ് സമാധാനപ്പെടുത്തണം എന്ന് അറിയില്ല.ഗൗരിക്കും മക്കൾക്കും കുടുംബത്തിനും എല്ലാവിധ സമാധാനവും ഈശ്വരൻ നൽകട്ടെയെന്ന് മാത്രം പ്രാർത്ഥിക്കുന്നോടപ്പം,കുടുംബത്തിനുണ്ടായ ദുഃഖത്തിൽ പങ്ക് ചേരുന്നു.
https://www.facebook.com/Malayalivartha
























