പ്രവാസികൾക്ക് കനത്ത തിരിച്ചടി; സർക്കാർ മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് മാത്രമായിരിക്കും അനുവാദം, ഒമാനിൽ നിന്നുള്ള ചാർേട്ടഡ് വിമാന സർവീസുകൾ നിലക്കാൻ സാധ്യത

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കാൻ അനുവദിച്ച വന്ദേഭാരത മിഷൻ ഇഴഞ്ഞുനീങ്ങുന്ന സാഹചര്യത്തിൽ ആശ്വാസത്തിന്റെ കണിക നൽകിയ അറിയിപ്പായിരുന്നു ചാർട്ടേർഡ് വിമാനങ്ങൾ. എന്നാലിതാ കൂടുതൽ നിയന്ത്രണങ്ങൾ നിലവിൽ വന്നതോടെ ഒമാനിൽ നിന്നുള്ള ചാർേട്ടഡ് വിമാന സർവീസുകൾ നിലക്കാൻ സാധ്യത എന്ന് സൂചന. കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ നിബന്ധന പ്രകാരം സംസ്ഥാന സർക്കാറുകളുടെ അനുവാദം ലഭിച്ചാൽ മാത്രമാണ് ചാർേട്ടഡ് വിമാനങ്ങൾക്ക് പറക്കാൻ കഴിയുക എന്നതാണ് നിലവിൽ തിരിച്ചടിയായി മാറിയിരിക്കുന്നത്.
ഇതനുസരിച്ച് കേരളത്തിലേക്കുള്ള ചാർേട്ടഡ് വിമാനങ്ങൾക്ക് േകരള സർക്കാറിെൻറ സമ്മതപത്രം ആവശ്യമാണ് എന്നതാണ്. സർക്കാർ മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് മാത്രമായിരിക്കും ഇത്തരത്തിൽ ചാർേട്ടഡ് വിമാനങ്ങൾക്ക് അനുവാദം നൽകുക. ഇതിൽ ക്വാറൈൻറൻ, കോവിഡ് പരിശോധന മുതലയാവ മാനദണ്ഡമാക്കാൻ സാധ്യത കൽപ്പിക്കുന്നു. ഒമാനിൽ ഇത്തരം നിബന്ധനകൾ നടപ്പാക്കാൻപ്രയാസമുള്ളതിനാൽ തന്നെ വിമാന സർവീസുകൾ നടത്തുന്നവർ ഇതിൽ നിന്ന് പിന്മാറേണ്ടി വരുമെന്നാണ് ലഭ്യമാകുന്ന വിവരം.
അതേസമയം ഇതുവരെ ഇന്ത്യൻ എംബസി നൽകുന്ന അനുവാദമനുസരിച്ചാണ് ചാർേട്ടഡ് വിമാനങ്ങൾ പറന്നിരുന്നത്. ഇനി സംസ്ഥാന സർക്കാറുകൾക്ക് വിമാനം അനുവദിക്കാനുള്ള അപേക്ഷയും യാത്രക്കാരുടെ പേരുവിവരങ്ങളും വിമാന സർവീസ് നടത്തുന്നവർ സമർപ്പിക്കേണ്ടതാണ്. അതോടോപ്പം തന്നെ വിമാനം സംബന്ധമായ വിവരങ്ങളും സംസ്ഥാന സർക്കാറുകൾ നൽകുന്ന അനുവാദ പത്രവും യാത്രക്കാരുടെ പേരുവിവരം അടക്കം രേഖകളും എംബസിക്കും സമർപ്പിക്കണം. തുടർന്ന് സംസ്ഥാന സർക്കാറുകളുടെ ക്ലിയറൻസും എംബസിയിൽ നിന്ന് എൻ.ഒ.സിയും ലഭിച്ച ശേഷം വിമാനം ഏർപ്പെടുത്തുന്നവർ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിനെ സമീപിക്കുകയും ക്ലിയറൻസ് നേടുകയും വേണം.
ഇതിന് ശേഷം മാത്രമായിരിക്കും ചാർേട്ടഡ് വിമാനങ്ങൾക്ക് പറക്കാൻ അനുമതി ലഭ്യമാകുക. വിമാനത്തിെൻറ സമയത്തിലോ തീയതിയിലോ മാറ്റം വരികയാണെങ്കിൽ സംസ്ഥാന സർക്കാരിനെയും എംബസിയെയും ഉടൻ വിവരം അറിയിക്കുകയും േവണം എന്നതാണ്. ആയതിനാൽ തന്നെ ഇത് സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് admin.muscat@mea.gov.in എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.
https://www.facebook.com/Malayalivartha
























