'നിങ്ങൾ ഒറ്റക്കല്ല, എന്നെ പോലെ ഒരുപാട് സാമൂഹിക പ്രവർത്തകരുണ്ട്, അവരൊക്കെ നിങ്ങളുടെ ഒരു ഫോണിലൂടെ ഒരു വിളി കാത്ത് നിൽക്കുകയാണ്...' അടുത്ത കാലത്തായി പ്രവാസികളിൽ ആത്മഹത്യകൾ വർദ്ധിക്കുന്നതിൻെറ കാരണം കടുത്ത വിഷാദരോഗമാണ് വ്യകതമാക്കുകയാണ് അഷ്‌റഫ് താമരശ്ശേരി

പ്രമുഖ പ്രവാസി ബിസിനസുകാരൻ വയനാട് മാനന്തവാടി സ്വദേശി ജോയ് അറയ്ക്കല്‍ എന്ന കപ്പൽ ജോയ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത് ഏവരിലും ഞെട്ടലുണ്ടാക്കി. ഇതിനുപിന്നാലെയാണ് ഷാർജ അബ്ദുൽ നാസർ സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയ മലയാളി ബിസിനസുകാരൻ ടി.പി.അജിതി(55)ന്‍റെ വാർത്തകളും പുറത്തേക്ക് വന്നത്. കോവിഡ് 19 കാലത്ത് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച നാലാമത്തെ മലയാളിയാണ് ടി.പി.അജിത് എന്നത് ഓർക്കണം. കോവിഡ് 19 കാലത്ത് കടുത്ത മാനസിക സംഘർഷം താങ്ങാനാകാതെയാണ് നാല് പേരും മരിച്ചതെന്നാണ് ഇതിനകം പുറത്തുവന്നിട്ടുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതേതുടർന്ന് കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി.
ഫേസ്ബുക്പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
അടുത്ത കാലത്തായി പ്രവാസികളിൽ ആത്മഹത്യകൾ വർദ്ധിക്കുന്നു അതിൻെറ കാരണം കടുത്ത വിഷാദരോഗമാണ്.ഇന്നും രണ്ട് പ്രവാസി മലയാളികൾ ആത്മഹത്യ ചെയ്തു.ഒരാൾ കോഴിക്കോട് മുഴപ്പാല സ്വദേശി 41 വയസ്സുളള ഹാഷിം മംഗലശ്ശേരിയും മറ്റെയാൾ ദുബായിലെ ബിസ്സിനസ്സഃ ചെയ്യുന്ന കണ്ണൂർ സ്വദേശി 56 വയസ്സുമുളള അജിത് തെയ്യിലുമാണ്. കഴിഞ്ഞ മാസവും ആത്മഹത്യ ചെയ്ത പ്രവാസികളുടെ കാര്യത്തിൽ ഒരു കുറവും ഉണ്ടായിരുന്നില്ല.മാനസിക സംഘർഷങ്ങളാ ണ് കൂടുതലും ഇവരെ ആത്മഹത്യയിലേക്ക് നയിക്കുന്നത്.തൊഴിൽ നഷ്ടപ്പെട്ടതും,ബിസ്സി നസ്സിലുണ്ടായ നഷ്ടവും.പിന്നെ നാട്ടിൽ പോകുവാൻ ബുദ്ധിമുട്ടുന്നത് പോലുളള പ്രശ്നങ്ങളാണ് ആത്മഹത്യയുടെ പ്രധാന കാരണങ്ങളായി മനസ്സിലാക്കുവാൻ കഴിഞ്ഞത്.ഈ രോഗം ബാധിച്ചവരെ കൃത്യസമയത്ത് കൗൺസലിങ്ങും മാനസിക പിന്തുണയും നൽകുകയാണെങ്കിൽ ഇവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കും.ദെെവം മനുഷ്യന് നൽകിയ ഒരു വരദാനമാണ് അവൻെറ ജീവൻ.
അപ്പോൾ ആ ജീവൻെറ ഉടമസ്ഥൻ തീർച്ചയായും ദെെവം തമ്പുരാൻ തന്നെയാണ്.അത് തിരിച്ചെടുക്കുവാനുളള അവകാശം നമ്മുക്കല്ല,അത് ദെെവത്തിന് മാത്രമാണ്.എല്ലാ പ്രശ്നങ്ങൾക്കും പരിഹാരങ്ങളുണ്ട്.അതിനാൽ ഭീതി ഒഴിവാക്കുക. ജനിച്ചാൽ ഒരിക്കൽ മരിക്കണം. അതുവരെ ദെെവം നൽകിയ ഈ ജീവിതം ആസ്വദിച്ച് മുന്നോട്ട് പോവുക. വേദനകളെയും പ്രശ്നങ്ങളെയും മനസ്സിലിട്ട് ഒളിപ്പിക്കാതെ അടുത്ത സുഹൃത്തിനോട് ഷെയർ ചെയ്യുക. ഒറ്റക്ക് കഴിവതും ഇരിക്കാതെ ഇരിക്കുക. നിങ്ങൾക്ക് ഇനി ആരൂം ഇല്ലെന്ന ചിന്ത പൂർണ്ണമായും ഒഴിവാക്കുക. ജീവിതത്തിൽ നിന്നും ഒളിച്ചോടേണ്ട ഒരു അവസ്ഥയും നിങ്ങളുടെ മുന്നിലില്ല. നോക്കു ഇവിടെ കോവിഡ് കാലത്ത് നാടണയാൻ ടിക്കറ്റിന് പോലും പെെസ ഇല്ലാത്ത എത്ര പേരായാണ് ഈ രാജ്യത്തെ നല്ല മനസ്സുകാരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങാൻ സാധിച്ചത്.നിങ്ങൾ ഒറ്റക്കല്ല, എന്നെ പോലെ ഒരുപാട് സാമൂഹിക പ്രവർത്തകരുണ്ട്, അവരൊക്കെ നിങ്ങളുടെ ഒരു ഫോണിലൂടെ ഒരു വിളി കാത്ത് നിൽക്കുകയാണ്.
സഹായിക്കാൻ.അഭിമാനത്തിൻെറ പേരിൽ പ്രശ്നങ്ങൾ ഒന്നും മനസ്സിൽ വെക്കാതെ ഇരിക്കുക.ഞാൻ മുമ്പ് വലിയ പ്രതാപത്തിൽ ജീവിച്ചതാണ്.ഇപ്പോഴത്തെ പ്രശ്നങ്ങൾ എങ്ങനെ മറ്റുളളവരെ അറിയിക്കും.ഈ ചിന്താഗതി പൂർണ്ണമായും ഒഴിവാക്കുക. ഞങ്ങളെ പോലെയുളളവരെ മറ്റുളളവരായി കാണാതെയിരിക്കുക.സ്വന്തം സഹോദരങ്ങളായി കാണുക.ദിവസവും ഒട്ടനവധി പ്രശ്നങ്ങളാണ് എൻെറ മുമ്പിൽ വരുന്നത്.പലരും ആത്മഹത്യയല്ലാതെ വേറെ വഴിയില്ലായെന്ന് പറഞ്ഞ് വരുന്നവരാണ്. പിൽകാലത്ത് അവർ ജീവിത വിജയം കെെവരിച്ചവരായി എനിക്ക് കാണുവാൻ കഴിഞ്ഞിട്ടുണ്ട്.വിഷാദ രോഗത്തിൽപ്പെട്ട് നിങ്ങളുടെ റൂമിൽ കൂടെ താമസിക്കുന്നവരുടെ പ്രശ്നങ്ങളെ നമ്മുക്ക് തന്നെ പരിഹരിക്കുവാൻ കഴിയും.അവരുടെ മാറ്റങ്ങളെ ശ്രദ്ധിച്ച് മനസ്സിലാക്കുക. അവരുടെ പ്രശ്നങ്ങൾ എന്താണെന്ന് അവരോട് തന്നെ ചോദിച്ച് മനസ്സിലാക്കുകയും പറ്റുമെങ്കിൽ പരിഹാരം ഉണ്ടാക്കുവാൻ ശ്രമിക്കുക. ഓർക്കുക.ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
https://www.facebook.com/Malayalivartha
























