മടങ്ങിവരുന്ന പ്രവാസികൾക്കായി വിമാനത്താവളങ്ങളില്‍ ആന്റിബോഡി പരിശോധന ആരംഭിച്ചു

മടങ്ങിവരുന്ന പ്രവാസികൾക്കായി വിമാനത്താവളങ്ങളില്‍ ആന്റിബോഡി പരിശോധന ആരംഭിച്ചു. വിമാനത്താവളങ്ങളില്‍ പ്രത്യേക കൗണ്ടറുകള്‍ ഇതിനായി തുറന്നു. നെടുമ്ബാശേരിയില്‍ മാത്രം മടങ്ങിവരുന്നവർക്കായി 16 കൗണ്ടറുകളാണുള്ളത്. വിദേശ രാജ്യങ്ങളില്‍ നിന്ന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വരുന്നവര്‍ പരിശോധനയ്ക്ക് വിധേയരാകണം. മടങ്ങി വരുന്നവരിൽ രോഗ ലക്ഷണമുള്ളവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റും രോഗലക്ഷണമില്ലാത്തവര്‍ക്ക് ട്രൂനാറ്റ് ടെസ്റ്റ് നടത്തും.
സംസ്ഥാനത്ത് പ്രതിദിനം 4000ത്തിനടുത്ത് ടെസ്റ്റുകള്‍ മാത്രമാണ് നിലവില്‍ നടക്കുന്നത്. എന്നാല്‍ കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് സാമ്ബിള്‍ പരിശോധനകളുടെ എണ്ണം കൂട്ടാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, പത്തുവയസ്സില്‍ താഴെയുള്ളവര്‍, ഭിന്നശേഷിക്കാര്‍, വയോധികര്‍, ഗുരുതരരോഗങ്ങളുള്ളവര്‍, എന്നിവര്‍ക്കൊപ്പം വരുന്ന കുടുംബാംഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. പോസിറ്റീവാകുന്ന മുന്‍ഗണനാ വിഭാഗത്തിലുള്ളവരുടെ സ്രവം ജീന്‍ എക്സ്‌പെര്‍ട്ട്, ട്രൂ നാറ്റ് പരിശോധനയ്‌ക്ക് വിധേയമാക്കും. വേഗത്തില്‍ ഫലം ലഭ്യമാക്കാനാണിത്. ആന്റിബോഡി പരിശോധനാ ഫലം നെഗറ്റീവാകുന്ന എല്ലാവരെയും 14 ദിവസം കര്‍ശന നിരീക്ഷണത്തിനായി വീട്ടിലേക്ക് അയക്കും.
https://www.facebook.com/Malayalivartha
























