'ഈ രാജ്യം ലോകജനതക്ക് മുന്നിൽ മാത്യകയായി യുഎഇ നിലകൊളളുന്നു. ഈ രാജ്യത്തോടും ഇവിടെത്തെ ഭരണാധികാരികളോടും എത്ര നന്ദി പറഞ്ഞാലും തീരില്ല.അത്രക്ക് വലുതാണ് ഇവർക്ക് സഹജീവികളോടുളള സ്നേഹം....' ഹൃദയം തൊടുന്ന ഒരു കുറിപ്പ്
യുഎഇ എന്ന രാജ്യം, അനുഭവിച്ചറിഞ്ഞവരുടെയും കേട്ടറിയുന്നവരുടെയും ഹൃദയമിടിപ്പാണ്. ഇപ്പോൾ സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി തന്റെ ഫേസ്ബുക്കിൽ കുറിച്ച ഹൃദയം തൊടുന്ന കുറിപ്പ് ആ രാജ്യത്തോടുള്ള സ്നേഹം കൂടുതൽ വർധിപ്പിക്കുകയാണ്. ദുരിതത്തിന്റെ പടുകുഴിയിൽ വീണ പ്രവാസി മലയാളിക്ക് ആ രാജ്യം കാണിച്ച കരുതൽ അതൊന്നു വേറെ തന്നെയാണ്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
കഴിഞ്ഞ കുറെ കാലമായി ദുരിതങ്ങൾ മാത്രം ഏറ്റുവാങ്ങിയ ചെങ്ങന്നൂർ സ്വദേശി ജയകുമാർ നല്ല മനസ്സുളള കുറച്ച് പേരുടെ സഹായത്തോടെ 16 വർഷങ്ങൾക്ക് ശേഷം ഇന്ന് ദുബായിൽ നിന്നുളള കൊച്ചി വിമാനത്തിൽ നാട്ടിലേക്ക് മടങ്ങി.ഏതൊരു പ്രവാസിയെയും പോലെ ജോലിക്ക് വേണ്ടിയാണ് 1985 ൽ ജയകുമാർ ദുബായിലേക്ക് വിമാനം കയറുന്നത്.ആട്ടോ മൊബെൽ വർക്ക്ഷാപ്പിലെ നമ്പർ വൺ മെക്കാനിക്ക് ആയിരുന്നു ജയകുമാർ.കുറച്ച് നാളത്തെ ജോലിയിൽ നിന്ന് കിട്ടിയ അനുഭവ പരിചയസമ്പത്തിൻെറ അടിസഥാനത്തിൽ റാസൽ ഖോറിൽ സ്വന്തമായി ഓട്ടോ മൊബെൽ വർക്ക് ഷാപ്പ് തുടങ്ങി.അങ്ങനെ നല്ല രീതിയിൽ ജീവിതം മുന്നോട്ട് പോയികൊണ്ടിരിക്കുമ്പോഴാണ് ഒരു സുഹൃത്തിൻെറ ചതിയിൽപ്പെട്ടാണ് ജയകുമാറിൻെറ വീഴചയുടെ തുടക്കം ആരംഭിക്കുന്നത്.നല്ലൊരു തുകയുമായി സുഹൃത്ത് മുങ്ങുകയായിരുന്നു.അവിടെ നിന്ന് പിന്നെ ജയകുമാർ കരകയറിയിട്ടില്ല.2004 ൽ ആണ് അവസാനമായിട്ട് ജയകുമാർ നാട്ടിൽ പോയത്.തിരിച്ച് വന്നതിന് ശേഷം പിന്നെ ഇതുവരെ നാട്ടിൽ പോകുവാൻ സാധിച്ചിട്ടില്ല.
പിന്നെ വിസയും പുതുക്കിയിട്ടില്ല.2016 ൽ പാസ്പോർട്ടിൻെറ കാലാവധിയും കഴിഞ്ഞു. ഒരാളെ വിശ്വസിച്ചതിൻെറ പേരിലാണ് ഈ ചതി ജയകുമാറിന് ഏറ്റു വാങ്ങേണ്ടി വന്നത്. മറ്റുളളവരെ സഹായിക്കുവാനുളള നല്ല മനസ്സും ഇദ്ദേഹത്തിനുണ്ടായിരുന്നു. അങ്ങനെ സഹായിച്ചതിൻെറ പേരിൽ നല്ലൊരു തുക ഇനിയും ഇവിടെ നിന്നും കിട്ടുവാനുണ്ട്. ഭാര്യയും രണ്ട് ആൺ മക്കളും അടങ്ങിയതാണ് ജയകുമാറിൻെറ കുടുംബം.കഴിഞ്ഞ മാസം റോഡരികിൽ തളർന്നു വീണതിനെ തുടർന്നാണ് ജയനെ ദുബായിലെ മെഡിക്ലിനിക് സിറ്റി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെടുന്നത്.അവിടെ വെച്ചാണ്. ജയകുമാറിൻെറ ദുരിത ജീവിതം ജീവകാരുണ്യ ഹസ്തം ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ടും, നഴ്സിംഗ് അസ്സിസ്റ്റന്റും ആയ ഹാജറ വലിയകത്ത് നേരിട്ടറിയുന്നത്. അതിന് ശേഷമാണ് ഇദ്ദേഹത്തെ നാട്ടിലെത്തിക്കുവാനുളള ദൗതൃം ഹാജറയും
ജീവകാരുണ്യ പ്രവർത്തകൻ നൗജസും ഏറ്റെടുക്കുന്നത്.
ഇവരെ അഭിനന്ദിക്കാതിരിക്കുവാൻ കഴിയില്ല. മറ്റുളളവർക്ക് മാത്യകയാക്കുന്ന രീതിയാണ് അവർ കാഴ്ച വെച്ചത്.ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യമാണ്,വളരെയധികം ബുദ്ധിമുട്ടി അവർ നേടിയെടുത്തത്.35 ദിവസത്തെ ജയകുമാറിൻെറ ഹോസ്പിറ്റൽ തുക വലുതായിരുന്നു.പിന്നെ രണ്ടാമത്തെ കാര്യം 2005 ൽ വിസ കഴിഞ്ഞതിനാൽ over stay യുടെ fine.അതു തന്നെ വലിയൊരു തുകയായിരുന്നു. മൂന്നാമത്തെ കാര്യം പാസ്പോർട്ടിൻെറ കാലാവധി 2015 ൽ അവസാനിച്ചിരുന്നു.ദുബായ് ഹെൽത്ത് അതോറിറ്റിയുടെയും, ആശുപത്രി അധികൃതരുടെയും മനുഷ്യത്വപരമായ സമീപനത്തിൽ ആശുപത്രി ബില്ല് ആയ 124000 DHS ഒഴിവാക്കിക്കിട്ടാൻ സാധിച്ചതോടെയാണ് ജയകുമാറിൻെറ നാട്ടിലേക്ക് മടങ്ങുന്നതിൻെറ വഴി തുറന്ന് കിട്ടയത്.
പിന്നെയുളളത് over സ്റ്റേ യുടെ fine ഉം പാസ്പോർട്ടിൻെറ പുതുക്കലും.2015 ലാണ് പാസ്പോർട്ടിൻെറ കാലാധധി അവസാനിച്ചിരുന്നു.ജീവകാരുണ്യ ഹസ്തം ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകൻ നൗജസ് കായാക്കൂൽ ന്റെ അശ്രാന്ത പരിശ്രമ ഫലമായാണ് യാത്രാ രേഖകൾ ശരിപ്പെടുത്തിയത്.2005| മുതൽ 2020 വരെയുളള എല്ലാവിധ,fine ഉം ദുബായ് ഗവൺമെൻ്റ് ഒഴിവാക്കി കൊടുത്തു. ആരോരുമില്ലാത്തവർക്ക് ഈ രാജ്യം കൂടെ ചേർത്ത് നിർത്തി,ഏല്ലാവിധ സഹായങ്ങളും ചെയ്ത് തരുന്നു. ഈ രാജ്യത്തോടും ഇവിടെത്തെ ഭരണാധികാരികളോടും എത്ര നന്ദി പറഞ്ഞാലും തീരില്ല.അത്രക്ക് വലുതാണ് ഇവർക്ക് സഹജീവികളോടുളള സ്നേഹം പിന്നെ ഇൻഡ്യൻ എംബസ്സിയിൽ നിന്നും ഡ്യൂപ്ലിക്കേറ്റ് പാസ്പോർട്ട് അനുവദിച്ച് കിട്ടി.അതോടുകൂടി അസാധ്യമാണെന്ന് കരുതിയ ജയകുമാറിൻെറ യാത്രയുടെ വാതിൽ തുറന്ന് കിട്ടി. സാധിക്കില്ലായെന്ന് കരുതുന്ന പലകാര്യങ്ങളും ശ്രമിച്ചാൽ സാധ്യമാകും.ഈ പാവം ചെയ്ത നല്ല പ്രവർത്തികളാകണം ഈ ദൗത്യത്തിന് വേണ്ടി ഇറങ്ങുമ്പോൾ ദെെവം ഓരോന്നായി ശരിയാക്കി തന്നത്.നീണ്ട 16.വർഷങ്ങൾക്ക് ശേഷമാണ് ജയകുമാറിന് ഭാരയെയും മക്കളെയും കാണാവാനുളള ഭാഗ്യമുണ്ടായത്.നൗജസ് എന്ന യുവ സാമൂഹിക പ്രവർത്തകന് ഇനിയും ഒരുപാട് നന്മകൾ ചെയ്യുവാനുളള ഭാഗ്യമുണ്ടാകട്ടെ യെന്ന് പ്രാർത്ഥിക്കുന്നു.
നാടിനൊപ്പം
കരുതലോടെ
ഞങ്ങളുണ്ട് എന്ന് പറഞ്ഞുകൊണ്ട് വിദേശി സ്വദേശി വിത്യാസമില്ലാതെ ഒപ്പം ചേർത്ത്
നിർത്തി ഈ രാജ്യം ലോകജനതക്ക് മുന്നിൽ മാത്യകയായി UAE നിലകൊളളുന്നു. ജയകുമാറിനെ പോലെയുളള ഒട്ടനവധി പേർ ഇവിടേ ദുരിതത്തിലാണ്.ക്യാൻസർ ബാധിച്ച് രണ്ട് .മൂന്ന് പേർ നാട്ടിൽ മടങ്ങാൻ സാധിക്കാതെ ബുദ്ധിമുട്ടിലാണ്.അവരുടെ കഥ അടുത്ത ദിവസങ്ങളിൽ പറയാം.
അഷറഫ് താമരശ്ശേരി
https://www.facebook.com/Malayalivartha