കോവിഡ് ബാധിച്ച് വിദേശങ്ങളിൽ മരിച്ച മലയാളി പ്രവാസികളുെട നാട്ടിലെ കുടുംബങ്ങൾക്കായി സഹായ പദ്ധതി; ർക്കാറിന് നിവേദനം നൽകുമെന്ന് നോർക്ക ഖത്തർ ഡയറക്ടർ
കോവിഡ് ബാധിച്ച് വിദേശങ്ങളിൽ മരിച്ച മലയാളി പ്രവാസികളുെട നാട്ടിലെ കുടുംബങ്ങൾക്കായി സഹായ പദ്ധതികൾ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാറിന് നിവേദനം നൽകുമെന്ന് നോർക്ക ഖത്തർ ഡയറക്ടർ സി.വി. റപ്പായി വ്യക്തമാക്കി. ഇതിനായി ഖത്തറിൽ നിന്ന് വിശദമായ നിവേദനം കേരള സർക്കാറിനും കേന്ദ്ര സർക്കാറിനും നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മരിച്ച പ്രവാസി മലയാളികളുെട കുടുംബങ്ങൾക്ക് സഹായം നൽകണമെന്ന ആവശ്യമുന്നയിച്ച് നേരത്തേ തന്നെ കേരള സർക്കാറുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ വിദേശങ്ങളിൽ മരിക്കുന്നവർക്ക് സഹായം നൽകുന്നതടക്കം ചെയ്യേണ്ടത് കേന്ദ്രസർക്കാറാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. എങ്കിലും ഇരുസർക്കാറുകൾക്കും നിവേദനം നൽകും. പ്രവാസികൾക്കുള്ള സർക്കാറിൻെറ വിവിധ ക്ഷേമപദ്ധതികൾ മലയാളികൾ വേണ്ടരീതിയിൽ ഉപയോഗപ്പെടുത്തുന്നില്ലെന്നും നോർക്ക കാർഡ് പോലും പലരും സ്വന്തമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ കോവിഡിൻെറ പശ് ചാത്തലത്തിൽ ഖത്തറിൽ നിന്ന് പതിനായിരത്തിലധികം മലയാളികൾ കേരളത്തിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ജൂൺ 30ഓടെ പതിനായിരത്തിനും പതിനൊന്നായിരത്തിനും ഇടയിൽ മലയാളികൾ ഖത്തറിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തുമെന്നാണ് കണക്ക്. ഇനിയും നിരവധി പേർ മടങ്ങാനിരിക്കുന്നു. എന്നാൽ അടിയന്തരസാഹചര്യത്തിലുള്ളവർ അല്ലാതെ ആരും ഈ പ്രതിസന്ധിയിലും തിരിച്ചുപോകരുതെന്ന് അദ്ദേഹം നിർദേശിച്ചു. മാസങ്ങൾക്കുള്ളിൽ തന്നെ ഖത്തറിൽ കാര്യങ്ങളൊക്കെ പൂർവാധികം ഭംഗിയാകും. ബിസിനസ് മേഖലയും കൂടുതൽ ശക്പ്രാപിക്കും. മുൻകാല അനുഭവങ്ങളും ഇതുതന്നെയാണ് കാണിക്കുന്നത്. അതിനാൽ അടിയന്തരസാഹചര്യത്തിലുള്ളവരല്ലാതെ മടങ്ങരുതെന്നാണ് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികളുെട മടക്കയാത്ര മുടക്കുന്ന തരത്തിലുള്ള ഒരു നടപടിയും കേരളസർക്കാറിെൻറ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. എല്ലാവരുടെയും ആരോഗ്യം പരിഗണിച്ച് ചില നിബന്ധനകൾ വച്ചു. അവയാകട്ടെ പെട്ടെന്ന് നടപ്പാക്കാതെ സമയം നൽകുകയും ചെയ്തു. പ്രായോഗികമല്ലാത്തവ പിന്നീട് പിൻവലിച്ചു. ഇതുവരെ ഒരൊറ്റ വിമാനത്തിനും കേരളം അനുമതി നിഷേധിച്ചിട്ടില്ല. മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ വിശദവിവരങ്ങൾ കേരളസർക്കാർ നിർദേശപ്രകാരം നോർക്ക ശേഖരിച്ചിരുന്നു. മടക്കയാത്രക്കുള്ള വിമാനവുമായി ബന്ധെപ്പട്ടോ മറ്റോ അല്ല വിവരങ്ങൾ ശേഖരിക്കുന്നതെന്ന് അന്നുതന്നെ നോർക്ക പറഞ്ഞിരുന്നു.
വന്ദേഭാരത് മിഷൻ വഴി വിമാനടിക്കറ്റ് എടുത്തവർക്ക് കൃത്യമായ മാർഗനിർശേദങ്ങൾ കിട്ടാത്തതുമൂലം നിരവധി പേരുെട യാത്ര മുടങ്ങിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇവർക്ക് പകരമായി എയർഇന്ത്യ മറ്റ് യാത്രക്കാരെ കൊണ്ടുപോവുകയും ചെയ്തു. എന്നാൽ യാത്ര മുടങ്ങിയവർക്ക് ടിക്കറ്റിൻെറ പണം തിരിച്ചുനൽകുന്നുമില്ല. ഇത്തരക്കാർക്ക് പണം തിരിച്ചുകിട്ടാനായി എയർ ഇന്ത്യയുമായി സാധ്യമാകുന്ന തരത്തിൽ ബന്ധപ്പെടും. ഇക്കാര്യം നേരത്തേ തന്നെ ഇന്ത്യൻ അംബാസഡറുമായി സംസാരിച്ചിരുന്നു. എന്നാൽ ടിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നത് വിമാനകമ്പനികളാണെന്നാണ് മറുപടി ലഭിച്ചത്.
കോവിഡിൻെറ സാഹചര്യത്തിൽ നാട്ടിലെത്തുന്ന മലയാളികളെ അപഹസിക്കുകയും അണുവാഹകർ എന്ന് പറഞ്ഞ് ചിലയിടങ്ങളിൽ പ്രയാസെപ്പടുത്തുകയും ചെയ്യുന്നുണ്ട്. ഇത് സർക്കാറിെൻറ ശ്രദ്ധയിൽ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
നോർക്ക ഹെൽപ് ലൈൻ ചീഫ് കോർഡിനേറ്റർ ജെ.കെ മേനോൻ, കോർഡിനേറ്റർമാരായ ലോകകേരളാ സഭാംഗം എ. സുനിൽകുമാർ, ഐ.സി.ബി.എഫ് പ്രസിഡൻറ് പി.എൻ ബാബുരാജൻ, ലോക കേരളാസഭ ക്ഷണിതാവ് അബ്ദുൽ റഊഫ് കൊണ്ടോട്ടി, കൺവീനർ സാബിത് സഹീർ, പ്രമോദ് ചന്ദ്രൻ, അർളയിൽ അഹമ്മദ് കുട്ടി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
https://www.facebook.com/Malayalivartha