പ്രവാസികളിൽ പുതിയ പ്രതിസന്ധി; ക്വാറന്റീൻ കാലാവധി 28 ദിവസമായി കൂടി, പല പ്രവാസി കുടുംബങ്ങളും മടക്കയാത്രയ്ക്കു മടിക്കുന്നതായി റിപ്പോർട്ട്
പ്രവാസികളിൽ പുതിയ പ്രതിസന്ധി. ക്വാറന്റീൻ കാലാവധി 28 ദിവസമാക്കിയതു കാരണം പല പ്രവാസി കുടുംബങ്ങളും മടക്കയാത്രയ്ക്കു മടിക്കുന്നതായി റിപ്പോർട്ട്. സ്വന്തം വീട്ടിൽ പോലും ക്വാറന്റീനിൽ കഴിയാൻ അനുവദിക്കാത്തതു മൂലവും പല പ്രവാസികളും യാത്ര റദ്ദാക്കിയതായി വെളിപ്പെടുത്തുകയുണ്ടായി. ആയതിനാൽ തന്നെ വന്ദേഭാരത്, ചാർട്ടേഡ് വിമാനങ്ങൾക്ക് വേണ്ടത്ര യാത്രക്കാരില്ല.”നട്ടെല്ലിന്റെ ചികിത്സയ്ക്ക് നാട്ടിൽ പോകാനിരുന്നതാണ്. എന്നാൽ നാട്ടിലെ കാര്യങ്ങൾ കാണുമ്പോൾ മനസ്സ് മടുക്കുന്നു. വീട്ടിലും ക്വാറന്റീൻ സമ്മതിക്കില്ല.ആശുപത്രിയിലേക്കും നേരെ പോകാനാകില്ല. അതുകൊണ്ട് തൽക്കാലം യാത്ര വേണ്ടെന്നു വച്ചു”- എന്ന് ദുബായിൽ റജിസ്റ്റർ ചെയ്തിരുന്ന യാത്രക്കാരൻ പറയുകയുണ്ടായി. നേരത്തെ വിമാനങ്ങളിൽ ഇടംകിട്ടാനായി നെട്ടോട്ടമോടിയ പ്രവാസികളാണ് ഇപ്പോൾ യാത്ര വേണ്ടെന്ന് വയ്ക്കുന്നത്.
മാത്രമല്ല ഗൾഫ് രാഷ്ട്രങ്ങൾ കോറോണയെ അതിവേഗം അതിജീവിക്കുന്നതായുള്ള റിപോർട്ടുകൾ പ്രവാസികളിൽ അല്പം ആശ്വാസം വിസ്തയ്ക്കുകയുണ്ടായി. എന്നാൽ ഇപ്പോൾ യാത്രക്കാരെ കിട്ടാനായി വിമാനകമ്പനികളും ചാർട്ടർ വിമാന സർവീസ് നടത്തുന്ന സംഘാടകരും രംഗത്തിറങ്ങുകയാണ് എന്നാണ് ലഭ്യമാകുന്ന വിവരം . മുൻകൂട്ടി റജിസ്ട്രേഷൻ എടുത്ത ശേഷമാണ് പലരും വിവിധ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ചതെങ്കിലും യാത്രക്കാർ പിൻവാങ്ങുന്ന ഇവർക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ്. പലയിടങ്ങളിലായി റജിസ്റ്റർ ചെയ്തവർ കിട്ടിയ വിമാനങ്ങളിൽ കയറിപ്പോകുന്നതും വളരെ വലിയ പ്രശ്നമാകുന്നു.
https://www.facebook.com/Malayalivartha