Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കോവിഡ് പശ്ചാത്തലത്തിലെ ഈ വര്‍ഷത്തെ ഹജ്ജ് ... കൃത്യമായ പെരുമാറ്റച്ചട്ടം പുറത്തിറക്കി ഭരണാധികാരികാരികള്‍

07 JULY 2020 10:55 AM IST
മലയാളി വാര്‍ത്ത

കോവിഡ് പശ്ചാത്തലത്തിലാണ് ഈ വര്‍ഷത്തെ ഹജ്ജ് നടക്കുന്നത്.അതുകൊണ്ടുതന്നെ കൃത്യമായ പെരുമാറ്റച്ചട്ടം പുറത്തിറക്കിയിരിക്കുകയാണ് ഭരണാധികാരികാരികള്‍ .ഇത്തവണത്തെ ഹജ്ജ് പെരുമാറ്റച്ചട്ടം ഇവയാണ്


ഭക്ഷണ കാര്യങ്ങള്‍
1. വെള്ളം, സംസം എന്നിവ ഒരൊറ്റ തവണ ഉപയോഗിക്കാന്‍ പാകത്തില്‍ പായ്ക്കറ്റുകളിലാക്കണം.
2. ഹറമിലും പുണ്യസ്ഥലങ്ങളിലുമുള്ള കൂളറുകള്‍ നീക്കംചെയ്യണം.
3. ഭക്ഷണം ഓരോ തീര്‍ഥാടകനും വെവ്വേറെ പാക്ക് ചെയ്ത രീതിയിലായിരിക്കണം. ഭക്ഷണം നല്‍കുന്ന സ്ഥലത്ത് സ്െറ്ററിലൈസറുകള്‍ ഒരുക്കണം. വേഗത്തില്‍ എത്തിപ്പെടാന്‍ കഴിയുന്ന സ്ഥലമായിരിക്കണം.
4. ജോലിക്കാര്‍ ഇടയ്ക്കിടെ കൈകഴുകിയിരിക്കണം.
5. ഭക്ഷണം വിളമ്പുന്ന പാത്രങ്ങള്‍, കപ്പുകള്‍ തുടങ്ങിയവ ഒരൊറ്റ തവണ ഉപയോഗിക്കുന്നതായിരിക്കണം.
6. തീന്‍മേശകളില്‍ തുണി കവറുകള്‍ ഉപയോഗിക്കാം. ഓരോ ഉപയോഗത്തിനുശേഷം അവ മാറ്റി വൃത്തിയാക്കണം.
7. ഭക്ഷണം വിതണം ചെയ്യുന്നവര്‍ക്ക് മാസ്‌ക്കുകളും രോഗപ്രതിരോധ വസ്ത്രങ്ങളും ഒരുക്കിയിരിക്കണം.
8. എല്ലാ മേശകള്‍ക്കും സമീപം ടിഷ്യൂ പേപ്പറുകള്‍ വെക്കണം
9. ഭക്ഷണ വിതരണം നടത്തുേമ്പാള്‍ സമൂഹ അകലം പാലിക്കണം.
10. ജോലിക്കാരുടെ എണ്ണം കുറക്കണം. തൊഴിലാളികള്‍ കൂട്ടം കൂടിയിരിക്കുന്നത് ഒഴിവാക്കണം.

ബസുകളില്‍ പാലിക്കേണ്ടവ
1. ഒരോ ഗ്രൂപ്പിനും ബസ് നിര്‍ണയിക്കണം. തീര്‍ഥാടകന് മുന്‍കൂട്ടി സീറ്റ് നമ്പര്‍ നിശ്ചയിക്കണം. എപ്പോഴും ഒരേ സീറ്റില്‍ തന്നെ ഇരിക്കണം.
2. ബസിനുള്ളില്‍ ആരെയും നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കരുത്.
3. ഇറങ്ങാനും കയറാനും പ്രത്യേക കവാടങ്ങള്‍ നിശ്ചയിക്കണം.
4. ഏതെങ്കിലും യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചാല്‍ ബസ് പൂര്‍ണമായും അണുമുക്തമാക്കുന്നതുവരെ സര്‍വിസ് നിര്‍ത്തി വെക്കണം.
5. അണുനാശിനികളും ടിഷ്യൂ പേപ്പറുകളും ഒരുക്കണം.
6. യാത്രക്കാരുടെ എണ്ണം 50 ശതമാനത്തില്‍ കൂടരുത്. സാമൂഹിക അകലം പാലിച്ച് ഇരിക്കണം.
7. ബസ് ജീവനക്കാരും യാത്രക്കാരും മാസ്‌ക് എപ്പോഴും ധരിച്ചിരിക്കണം.
8. ഡ്രൈവര്‍മാര്‍ യാത്രക്കാരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം.
ബാര്‍ബര്‍ ഷോപ്പില്‍ ശ്രദ്ധിക്കേണ്ടത്:
1. ഉപകരണങ്ങള്‍ ഒരൊറ്റ തവണ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
2. ജോലിക്കാര്‍ മാസ്‌ക്, മുഖം കവചം പോലുള്ളവ ധരിച്ചിരിക്കണം.
3. ഉപയോഗിച്ച വസ്തുക്കള്‍ അടച്ചിട്ട അവശിഷ്ട പെട്ടിയിലേക്ക് നീക്കംചെയ്യണം.
4. കസേരകള്‍, ബ്രഷുകള്‍ തുടങ്ങിയവ എപ്പോഴും അണുമുക്തമാക്കിയിരിക്കണം.

മസ്ജിദുല്‍ ഹറാമില്‍
1. മത്വാഫിലേക്ക് തീര്‍ഥാടകരെ സംഘമായും സമയബന്ധിതമായും കടത്തിവിടണം. ഓരോ വ്യക്തിയും ചുരുങ്ങിയത് ഒന്നര മീറ്റര്‍ അകലം പാലിക്കണം. സംഘാടകര്‍ തിരക്ക് കുറക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണം.
2. സഅ്യിന്റെ സമയത്ത് സാമൂഹിക അകലം പാലിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം.
3. ഹറമിനുള്ളില്‍ കൂടിച്ചേരല്‍ പൂര്‍ണമായും ഒഴിവാക്കണം.
4. കഅ്ബയിേലാ ഹജ്‌റുല്‍ അസ്വദിലോ സ്പര്‍ശിക്കുന്നതും ചുംബിക്കുന്നതും വിലക്കണം. അവിടെ ബാരിക്കേഡുകള്‍ ഉയര്‍ത്തണം. നിരീക്ഷകരെ നിയോഗിക്കണം.
5. പ്രവേശനത്തിനും പുറത്തുകടക്കാനും പ്രത്യേക കവാടങ്ങള്‍ നിശ്ചയിക്കണം. തിരക്കൊഴിവാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണം.
6. സംസം കൂളറുകളുടെ അടുത്ത് തിരക്കൊഴിവാക്കണം. നിലത്ത് സ്റ്റിക്കര്‍ പതിക്കണം. സംസം സൂക്ഷിക്കുന്ന പാത്രങ്ങളും മറ്റും തീര്‍ഥാടകര്‍ ഉപയോഗിക്കുന്നത് തടയണം.
7. ഹറമിനകത്തേക്കും പുറത്തെ മുറ്റങ്ങളിലും ഭക്ഷണം കൊണ്ടുവരാന്‍ പാടില്ല. അവിടെവെച്ച് കഴിക്കാനും പാടില്ല.
8. കക്കൂസുകള്‍, അംഗശുചീകരണ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ തിരക്കൊഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.
9. ഹറമിലേക്ക് പോകുേമ്പാള്‍ തീര്‍ഥാടകര്‍ക്ക് ചെറിയ സ്െറ്ററിലൈസറുകള്‍ വിതരണം ചെയ്യണം.
10. മത്വാഫും മസ്അയും ഇടയ്ക്കിടെ ശുചീകരിക്കണം.
11. നമസ്‌കാര വിരിപ്പുകള്‍ എടുത്തുമാറ്റണം. തീര്‍ഥാടകര്‍ സ്വന്തമായ നമസ്‌കാര വിരിപ്പുകള്‍ ഉപയോഗിക്കണം.
12. കസേരകളും ഉന്തുവണ്ടികളും ഉപയോഗിച്ചശേഷം അണുമുക്തമാക്കണം.
13. കക്കൂസ്, അംഗശുചീകരണ സ്ഥലങ്ങള്‍ എന്നിവ ഇടക്കിടെ ശുചീകരിക്കണം. വായു സഞ്ചാര യോഗ്യമാക്കണം. താപനില കുറക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണം.

താമസകേന്ദ്രങ്ങളില്‍ ശ്രദ്ധിക്കേണ്ടത്
1. റിസപ്ഷന്‍ ജോലിക്കാര്‍ മാസ്‌ക് ധരിച്ചിരിക്കണം
2. ഉപരിതലം ഇടയ്ക്കിടെ ശുചീകരിക്കണം.
3. റൂമിനു പുറത്ത് പോകുേമ്പാള്‍ താമസക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം
4. ലഗേജുകളും അത് കൊണ്ടുപോകുന്നതിനുള്ള വാഹനങ്ങളും ഇടയ്ക്കിടെ അണുമുക്തമാക്കണം. അതിനായി പ്രത്യേക ജോലിക്കാരെ നിയമിക്കണം. അവര്‍ക്ക് പരിശീലനം നല്‍കിയിരിക്കണം.

നിരീക്ഷണ രംഗത്ത് പാലിക്കേണ്ട കാര്യങ്ങള്‍
1. താമസകേന്ദ്രം, ബസ്, ഹറം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പ്രവേശിക്കുേമ്പാള്‍ ശരീരത്തിന്റെ താപനില അളക്കാന്‍ സംവിധാനമുണ്ടാകണം.
2. ഹജ്ജ് സേവനത്തിലേര്‍പ്പെടുന്ന ജീവനക്കാരുടെയും തൊഴിലാളികളുടെയും ശരീര താപനില ദിവസവും പരിശോധിക്കുകയും രേഖപ്പെടുത്തുകയും വേണം.
3. താമസ കെട്ടിടത്തിനകത്ത് മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന ക്ലിനിക്ക് ഉണ്ടാകണം.
4. ആംബുലന്‍സ് ടീം, തീവ്രപരിചരണ സംവിധാനമുള്ള മൊബൈല്‍ യൂനിറ്റ് എന്നിവ ഹജ്ജ് നിര്‍വഹിക്കാന്‍ പോകുന്ന സമയത്ത് ഉണ്ടാകണം.
5. രോഗ ലക്ഷണമുള്ളവരെ കണ്ടെത്തിയാല്‍ രണ്ടാഴ്ചത്തേക്ക് നിരീക്ഷിക്കണം. ഹജ്ജ് കഴിഞ്ഞശേഷം രണ്ടാഴ്ച ക്വാറന്റിനീലായിരിക്കണം.
ബോധവത്കരണവുമായി ബന്ധപ്പെട്ടവ
1. തുറസ്സായ സ്ഥലങ്ങളിലും പ്രവേശന കവാടങ്ങളിലും വിവിധ ഭാഷകളില്‍ രോഗ പ്രതിരോധത്തിനായി ശ്രദ്ധിക്കേണ്ടതും പിന്തുടരേണ്ടതുമായ കാര്യങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
2. ജോലിക്കാര്‍ക്ക് ബോധവത്കരണുമായി ബന്ധപ്പെട്ട പരിശീലനം നല്‍കിയിരിക്കണം.

ഹജ്ജ് സേവനദാതാക്കള്‍
1. ദുല്‍ഖഅദ് 28 (ജൂലൈ-19) മുതല്‍ ദുല്‍ഹജ്ജ് 10 (ജൂലൈ 31) വരെ അനുമതി പത്രമില്ലാത്തവരെ മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുന്നത് കര്‍ശമായി തടയണം.
2. പനി, ചുമ, മൂക്കൊലിപ്പ്, തൊണ്ടവേദന എന്നിവയോ മണം, രുചി എന്നിവ പൈട്ടന്ന് നഷ്ടപ്പെടലോ പോലുള്ള ലക്ഷണങ്ങളുള്ളവര്‍ക്ക് ഹജ്ജിന് അനുവാദം നല്‍കരുത്.
3. ഹജ്ജ്വേളയില്‍ രോഗബാധയുണ്ടെന്ന് സംശയിക്കുന്നവരെ കണ്ടെത്തിയാല്‍ ഡോക്ടര്‍മാരുടെ വിലയിരുത്തലിനുശേഷം ഹജ്ജ് പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കണം. എന്നാല്‍, രോഗബാധയുണ്ടെന്ന് സംശയിക്കുന്നവര്‍ക്ക് പ്രത്യേക കെട്ടിടങ്ങളും താമസസൗകര്യങ്ങളുമൊരുക്കിയിരിക്കണം. രോഗാവസ്ഥക്കനുസരിച്ചായിരിക്കും തുടര്‍ ഹജ്ജ് നടപടികള്‍.
4. ഹജ്ജ് സേവനത്തിലേര്‍പ്പെടുന്നവരും തൊഴിലാളികളും തീര്‍ഥാടകരും എല്ലായ്‌പോഴും മാസ്‌ക് ധരിച്ചിരിക്കണം. നിശ്ചിതസ്ഥലത്തുവെച്ച് മാത്രമേ മാസ്‌ക് അഴിച്ചുവെക്കാന്‍ പാടുള്ളൂ.
5. തീര്‍ഥാടകര്‍ സംഗമിക്കുന്ന സ്ഥലങ്ങളിലും ലഗേജുകള്‍ കൈമാറുേമ്പാഴും സാമൂഹിക അകലം പാലിക്കുന്നതിന് ആവശ്യപ്പെട്ടുള്ള സ്റ്റിക്കറുകള്‍ പതിച്ചിരിക്കും.
6. വ്യക്തിഗത ഉപകരണങ്ങള്‍ തീര്‍ഥാടകര്‍ക്കിടയില്‍ പങ്കിടുന്നത് തടയണം.
7. ലിഫ്റ്റുകളില്‍ നിശ്ചിത ആളുകളില്‍ കൂടുതല്‍ കയറ്റാതിരിക്കുക. സമൂഹ അകലം പാലിക്കുക.
8. താമസകേന്ദ്രങ്ങളിലെ റിസപ്ഷന്‍, ഇരിപ്പിടങ്ങള്‍, കാത്തിരിപ്പുസ്ഥലങ്ങള്‍, വാതില്‍ പിടികള്‍, ഡൈനിങ് ടേബിളുകള്‍ തുടങ്ങിയ ഇടയ്ക്കിടെ വൃത്തിയാക്കിയിരിക്കുക.
9. അഴുക്കുകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് നീക്കംചെയ്യണം.
10. കക്കൂസുകളും അംഗശുചീകരണ സ്ഥലങ്ങളും ഇടയ്ക്കിടെ ശുചീകരിക്കണം.
11. ശുചീകരണ ജോലികള്‍ രേഖപ്പെടുത്താന്‍ പ്രത്യേക രജിസ്റ്റര്‍ ഒരുക്കണം.
12. ഉപകരണങ്ങള്‍ക്കടുത്ത് സ്െറ്ററിലൈസറുകള്‍ ഒരുക്കണം.
13. എല്ലാവിധ പ്രിന്റിങ് വസ്തുക്കളും മാഗസിനുകളും എടുത്തുമാറ്റണം.
14. ജമാഅത്ത് നമസ്‌കാരവേളയില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. പള്ളിയിലേതുപോലെ സമൂഹഅകലം പാലിച്ചിരിക്കണം.

അറഫ, മുസ്ദലിഫ, മിന എന്നിവിടങ്ങളില്‍
1. തീര്‍ഥാടകര്‍ക്ക് നിശ്ചിത സ്ഥലം നിശ്ചയിക്കണം. സ്ഥലം മാറി മാറി താമസിക്കാതിരിക്കുക
2. ഭക്ഷണം മുന്‍കുട്ടി പാക്കയ്റ്റുകളിലാക്കിയത് മാത്രം വിതരണം ചെയ്യണം.
3. സംഘം ചേരാതിരിക്കണം. സമൂഹ അകലം പാലിക്കണം.
4. ഒരോ തമ്പിലും പത്തില്‍ കൂടുതല്‍ തീര്‍ഥാടകരുണ്ടാകാന്‍ പാടില്ല.
5. കക്കൂസ്, അംഗശുചീകരണ സ്ഥലങ്ങളിലെ തിരക്ക് തടയുക.

ജംറകളില്‍ കല്ലെറിയാന്‍ പോകുമ്പോള്‍
1. തീര്‍ഥാടകന് മുന്‍കൂട്ടി അണുമുക്തമാക്കിയ കല്ലുകള്‍ വിതരണം ചെയ്യണം. മുദ്രവെച്ച ബാഗുകളിലോ പൊതിഞ്ഞോ ആയിരിക്കണം നല്‍കേണ്ടത്.
2. ഒരേ സമയം കല്ലെറിയുന്ന തീര്‍ഥാടകരുടെ എണ്ണം ഒരോ റൗണ്ടിലും ഒരു ഗ്രൂപ്പില്‍ 50 പേരില്‍ കവിയരുത്.
3. ഓരോ വ്യക്തികള്‍ക്കിടയിലും ഒന്നര മീറ്റര്‍ അകലം പാലിക്കണം. ജംറകളിലേക്ക് പോകുേമ്പാള്‍ മുഴുവന്‍ ഹാജിമാര്‍ക്കും വേണ്ട മാസ്‌ക്കുകള്‍, സ്റ്റെറിലൈസറുകള്‍ എന്നിവ ഒരുക്കിയിരിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (2 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (2 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (2 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (2 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (3 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (3 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (3 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (4 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (4 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (4 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (5 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (5 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (5 hours ago)

Malayali Vartha Recommends