Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കോവിഡ് വൈറസിനെതിരെയുള്ള ചെറുത്തുനില്‍പ്പിലാണ് ലോകം മുഴുവന്‍.... പ്രവാസികളുടെ തിരിച്ചു വരവില്‍ വീണ്ടും ആശങ്കകള്‍ നിലനില്‍ക്കുമ്പോഴും തങ്ങള്‍ സ്വന്തം ചെലവില്‍ തന്നെ ക്വാറന്റൈനില്‍ കഴിയുമെന്നും പ്രിയപെട്ടവരുടെ അടുത്ത്,സ്വന്തം നാട്ടില്‍ സുരക്ഷിതമായി തിരിച്ചെത്തണമെന്നതു മാത്രമാണ് ആഗ്രഹമെന്ന് പ്രവാസികള്‍

08 JULY 2020 05:59 PM IST
മലയാളി വാര്‍ത്ത

കോവിഡ് വൈറസിനെതിരെയുള്ള ചെറുത്തുനില്‍പ്പിലാണ് ലോകം മുഴുവന്‍. നമ്മുടെ നാടും ശ്രമിക്കുന്നത് വൈറസിനെ വരുതിയിലാക്കാനാണ് . അതുകൊണ്ടാണ് പ്രവാസികളായവര്‍ ജീവനെങ്കിലും തിരിച്ചു കിട്ടാനായി ജന്മനാട്ടിലേക്ക് തിരിച്ചു വരാന്‍ ശ്രമിക്കുന്നത്. ഏകദേശം അഞ്ചു ലക്ഷത്തോളം പേര്‍ കേരളത്തില്‍ മാത്രം തിരിച്ചു വരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ . എന്നാല്‍ പ്രവാസികളുടെ തിരിച്ചു വരവില്‍ വീണ്ടും ആശങ്കകള്‍ ഉടലെടുത്തു. സമൂഹ വ്യാപനം ഉണ്ടാകുമെന്നും കൊറോണ പടര്‍ത്താന്‍ വരുന്നവരാണ് പ്രവാസികള്‍ എന്നുമൊക്കെ പല കോണില്‍ നിന്നും വിമര്ശനവും ഉയര്‍ന്നു. പ്രവാസികള്‍ക്കു എല്ലാ സൗകര്യവും വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ ഒടുവില്‍ അവര്‍ സ്വന്തം ചെലവില്‍ ക്വാറന്റൈനില്‍ കഴിയണമെന്ന് കൈമലര്‍ത്തി. എന്നാല്‍ പ്രവാസികള്‍ നാട്ടിലേക്കു മടങ്ങുമ്പോഴും അവരുടെ ലക്ഷ്യം കൃത്യമായിരുന്നു.തങ്ങള്‍ സ്വന്തം ചെലവില്‍ തന്നെ ക്വാറന്റൈനില്‍ കഴിയുമെന്നും പ്രിയപെട്ടവരുടെ അടുത്ത,സ്വന്തം നാട്ടില്‍ സുരക്ഷിതമായി തിരിച്ചെത്തണം എന്നത് മാത്രമാണ് തങ്ങളുടെ ആഗ്രഹമെന്നും അവര്‍ തുറന്നു പറഞ്ഞു.

പക്ഷെ നാട്ടിലെത്തിയ പ്രവാസികള്‍ക്ക് അവര്‍ക്കു അര്‍ഹതപ്പെട്ട പ്രിവിലേജുകളെങ്കിലും കിട്ടുന്നുണ്ടോ? ഇല്ല എന്ന് തന്നെ പറയാന്‍ സാധിക്കും. ഭരണതലത്തില്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയാലും അവ അര്‍ഹതപെട്ടവര്‍ക്ക് ഉപയോഗപ്രദമാകും വിധം നടപ്പില്‍ വരുത്തിയാല്‍ മാത്രമേ ഫലപ്രാപ്തിയിലെത്തുകയുള്ളു. പല ഇടങ്ങളിലും അത് സാധ്യമാകുന്നില്ല എന്ന് തന്നെയാണ് മനസിലാക്കാന്‍ സാധിക്കുന്നത്. വിദേശത്തു നിന്നും ആരെങ്കിലും നാട്ടിലെത്തിയാല്‍ അവരുടെ ഫോണിലെങ്കിലും വിളിച്ചു കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഉണ്ട്. എന്നാല്‍ ഭൂരിഭാഗം പ്രദേശങ്ങളിലെയും സ്ഥിതി മറിച്ചാണ്. വിമാനത്താവളത്തില്‍ നിന്നും ഏറ്റവും അടുത്തുള്ള ഹോട്ടലുകളിലും മറ്റും സ്വന്തം പോക്കറ്റില്‍ നിന്നും പണം മുടക്കി കൃത്യമായ പ്രോട്ടോകോള്‍ എല്ലാം പാലിച്ച് ക്വാറന്റൈനായി മാറിയിട്ടും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ പോലും തയ്യാറാവാത്ത ആരോഗ്യപ്രവര്‍ത്തകര്‍ പലയിടത്തും ഉണ്ട് എന്ന വിമര്ശനവും ഉയരുന്നുണ്ട്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍ നിന്നും ഇത്തരത്തില്‍ ഉയര്‍ന്ന ആരോപണം ഞങ്ങള്‍ ഭരണാധികാരികളുടെ ശ്രദ്ധയില്‍ പെടുത്തുകയാണ്.

മട്ടന്നൂരില്‍ സ്ഥിതിചെയ്യുന്ന കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഏകദേശം പതിനഞ്ച് മിനിറ്റ് യാത്രാദൂരം മാത്രമാണ് ഇരിട്ടിയിലേക്കുള്ളത്. അതുകൊണ്ടുതന്നെ കണ്ണൂര്‍ ഐര്‌പോട്ടില്‍ ഇറങ്ങുന്ന പ്രവാസികള്‍ ഇരുട്ടിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇരിട്ടി പയഞ്ചേരിമുക്കില്‍ സ്ഥിതിചെയ്യുന്ന എം റ്റു എച്ച് റെസിഡെന്‍സിയില്‍ ക്വാറന്റൈനില്‍ കഴിയുന്ന പ്രവ്‌സികളോട് ഒരു ഫോണ്‍ കാള്‍ വഴിപോലും ക്വാറന്റൈനെ പാലിക്കുന്നുണ്ടോ എന്നോ എന്തെങ്കിലും ശാരീരിക അവശതകള്‍ ഉണ്ടോ എന്നുപോലും പൊലീസോ ആരോഗ്യപ്രവര്‍ത്തകരോ ആവശ്യപെട്ടിട്ടില്ല എന്ന് പരാതി ഉയരുന്നുണ്ട്. പതിനാലു ദിവസത്തെ ക്വാറന്റൈനില്‍ കഴിഞ്ഞു വീട്ടിലേക്കു മടങ്ങേണ്ട സമയമായിരിക്കുകയാണ് പലര്‍ക്കും. അവര്‍ കോവിഡ് വാഹകരാണോ എന്ന ടെസ്റ്റുകള്‍ നടത്താനോ ,ലക്ഷണങ്ങള്‍ എന്തെങ്കിലും ഉണ്ടായിരുന്നോ എന്നൊന്നും അന്വേഷിക്കാന്‍ ഇതുവരെ ആരും അവിടെ ബന്ധപ്പെട്ടിട്ടില്ല. ഭരണസംവിധാനം എത്ര തന്നെ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചാലും താഴെ തട്ടിലുള്ള എത്ര ഇടങ്ങളില്‍ അവ കൃത്യമായി നടപ്പില്‍ വരുത്തുന്നുണ്ട് എന്ന് കൂടി പരിശോധിക്കേണ്ടതുണ്ട്. അല്ലാതെ പ്രവാസികള്‍ വീട്ടില്‍ തിരിച്ചെത്തിയതിനു ശേഷം അവരെ കുറ്റം പറയുക അല്ല വേണ്ടത്. ഈ പറഞ്ഞ ഇരിട്ടിയിലെ എം റ്റു എച് റെസിഡന്‍സി സ്ഥിതിചെയ്യുന്നത് ഗവണ്മെന്റ് ആശുപത്രിയുടെ മൂക്കിന് താഴെയാണ്. ഏതെങ്കിലും ഒരു ആരോഗ്യ പ്രവര്‍ത്തകന് ഒരു ഫോണ്‍ വിളിച്ചെങ്കിലും ഇവിടെയുള്ള പ്രവാസികളോട് കാര്യങ്ങള്‍ അന്വേഷിക്കാമായിരുന്നു എന്നാണ് ഉയരുന്ന ആക്ഷേപം. ക്വാറന്റൈന് ശേഷം എന്തുചെയ്യണം എന്ന് പോലും അറിയാതെ ആണ് പലരും കഴിയുന്നത്. പലരും ഇരിട്ടി നിവാസികള്‍ അല്ലാത്തവരാണ്. തലശ്ശേരി ഉള്‍പ്പെടെ ഉള്ള പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ പോലും ഇവിടെ താമസിക്കുന്നുണ്ട്. ഇവര്‍ അറിയാതെ എങ്കിലും ഇവരുടെ ശരീരത്തില്‍ കോവിഡ് വൈറസ് ഉണ്ടെങ്കില്‍ ക്വാറന്റൈന്‍ പീരീഡ് കഴിഞ്ഞു തിരിച്ചു നാട്ടിലേക്കു പോകുമ്പോള്‍ ഇവര്‍ എത്ര പേരുമായി സമ്പര്‍ക്കത്തില്‍ വരുമെന്ന് ചിന്തിച്ചു നോക്കുക. ഒടുവില്‍ പഴി മുഴുവന്‍ കൃത്യമായി എല്ലാ നിര്‍ദേശങ്ങളും പാലിച്ചു കഴിയുന്ന പ്രവാസികള്‍ക്കും. എം റ്റു എച് റെസിഡെന്‍സിയില്‍ ക്വാറന്റൈനില്‍ കഴിയുന്ന തലശേരി സ്വദേശിയായ യുവാവ് പറയുന്നത് കേള്‍ക്കൂ....

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (2 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (2 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (2 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (2 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (3 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (3 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (3 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (4 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (4 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (4 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (5 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (5 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (5 hours ago)

Malayali Vartha Recommends