പ്രവാസികൾ മടങ്ങുന്നു ; കേരളത്തിൽ നിന്ന് യു എ ഇയിലേക്ക്..പിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കണം; കേരളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിന്‍റെ മൂന്നു വിമാനങ്ങളാണ് യു.എ.ഇയിലെത്തുക, യു.എ.ഇ വിമാനങ്ങളിലും ഇന്ത്യക്കാർ നാളെ മുതൽ എത്തി തുടങ്ങും
വന്ദേ ഭാരത് ദൗത്യത്തിൽ നാളെ മുതൽ മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ യു.എ.ഇയിലേക്ക്. കേരളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിന്‍റെ മൂന്നു വിമാനങ്ങളാണ് യു.എ.ഇയിലെത്തുക. യു.എ.ഇ വിമാനങ്ങളിലും ഇന്ത്യക്കാർ നാളെ മുതൽ എത്തി തുടങ്ങും. റസിഡൻസ് വിസയുള്ളവർക്കാണ് യു.എ.ഇയിൽ എത്താൻ അനുമതി. കണ്ണൂർ, തിരുവനന്തപുരം, വിമാനത്താവളങ്ങളിൽ നിന്ന് ദുബൈയിലേക്കും കോഴിക്കോട് നിന്ന് ഷാർജയിലേക്കുമാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം. ഉച്ചതിരിഞ്ഞ് മൂന്നു വിമാനങ്ങളും യു.എ.ഇയിലെത്തും. മൂന്നു മാസത്തിലേറെയായി നാട്ടിൽ കുടുങ്ങിയവരിൽ തിരിച്ചു വരാനുള്ള അവസരം ആഹ്ലാദം പടർത്തുന്നുണ്ട്.
വന്ദേഭാരത് മിഷൻ പ്രകാരം നടത്തുന്ന ഈ സർവീസുകളിൽ ആദ്യ ദിനം തന്നെ ടിക്കറ്റുകൾ മുഴുവൻ വിറ്റുപോയിരുന്നു. ഇതു മൂലം ടിക്കറ്റിനു വൻ നിരക്കാണ് ഈടാക്കിയതും. അതേസമയം യുഎഇ എയർലൈനുകൾ പ്രഖ്യാപിച്ച സർവീസുകളിൽ ഏകദേശം പകുതി നിരക്കിൽ ടിക്കറ്റ് ലഭ്യമായിട്ടുണ്ട്. 26 വരെയാണ് മടക്കയാത്രയുടെ ഷെഡ്യൂളുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ വിമാനക്കമ്പനികൾക്കു പുറമെ യുഎഇ വിമാനക്കമ്പനികൾക്കും യാത്രക്കാരെ കൊണ്ടുവരാൻ അനുമതിയുണ്ട്. മുൻപ് എയർ ഇന്ത്യ എക്സ്പ്രസിന് മാത്രമാണ് അനുമതി.
വരുന്നവർക്ക് കോവിഡ് നെഗറ്റീസ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. എയർ ഇന്ത്യ എക്സ്പ്രസ് നാളെ മുതൽ ഈ മാസം 26 വരെയുള്ള ഷെഡ്യൂളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് 52 സർവീസുകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കൊച്ചിയിൽ നിന്ന് 21ഉം കോഴിക്കോട് നിന്ന് 15ഉം തിരുവനന്തപുരത്തു നിന്ന് ഒമ്പതും കണ്ണൂരിൽ നിന്ന് ഏഴും സർവീസുകളാണുള്ളത്. എമിറേറ്റ്സ് എയർലൈൻസ്, എയർ അറേബ്യ, ഇത്തിഹാദ്, ഫ്ലൈ ദുബൈ വിമാന കമ്പനികൾക്കും ഇന്ത്യക്കാരെ യു.എ.ഇയിൽ എത്തിക്കാൻ അനുമതിയുണ്ട്.
യുഎഇ വിദേശകാര്യ മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്ത് അനുമതി നേടിയവർക്കു മാത്രമേ വരാനാകൂ. യാത്രയ്ക്കു 96 മണിക്കൂർ മുൻപ് പിസിആർ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. തിരിച്ചുവരുമ്പോൾ യാത്രാ, ആരോഗ്യവിവരങ്ങൾ പൂരിപ്പിച്ചു നൽകണം. ദുബായിലേക്കു വരുന്നവർ ദുബായ് സ്മാർട്ട് ആപ്പും ഇതര എമിറേറ്റിലേക്ക് പോകുന്നത് അൽഹൊസൻ ആപ്പും ഡൗൺലോഡ് ചെയ്യണം. സ്വന്തം ചെലവിൽ 14 ദിവസം ക്വാറന്റീനിൽ കഴിയാമെന്ന സമ്മതപത്രവും നൽകണം.
https://www.facebook.com/Malayalivartha