'അസുഖങ്ങളും,പെട്ടെന്നുളള മരണങ്ങളും പ്രവാസ ലോകത്തിലേക്ക് അധികമാവുകയാണ്. പ്രവാസികളുടെ ആരോഗ്യപരമല്ലാത്ത ഭക്ഷണ ജീവിത ശൈലികളാണ് ഹൃദയാഘാതത്തിന് പ്രധാന കാരണമാകുന്നതെന്ന് കരുതുന്നു...' അഷ്‌റഫ് താമരശ്ശേരി കുറിക്കുന്നു
സുഖങ്ങളും,പെട്ടെന്നുളള മരണങ്ങളും പ്രവാസ ലോകത്തിലേക്ക് അധികമാവുകയാണ്. പ്രവാസികളുടെ ആരോഗ്യപരമല്ലാത്ത ഭക്ഷണ ജീവിത ശൈലികളാണ് ഹൃദയാഘാതത്തിന് പ്രധാന കാരണമാകുന്നതെന്ന് കരുതുന്നു. നമ്മുടെ ശരീരത്തെയും മനസിനെയും ആരോഗ്യത്തോടെ കൊണ്ട് നടക്കേണ്ട ഉത്തരവാദിത്വം നാം ഓരോരുത്തര്‍ക്കും അധികമായുണ്ട്. ഓരോ പ്രവാസിയും,ഒരുപാട് കുടുംബങ്ങളുടെ അത്താണിയാണ്. പ്രവാസികൾക്കിടയിൽ മരണങ്ങൾ ഉയരുന്നതിന് മുൻനിർത്തി കുറിപ്പ് വ്യക്തമാക്കി ദുബായിലെ സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി രംഗത്ത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഇന്ന് ആറ് മയ്യത്തുകളാണ് നാട്ടിലേക്ക് അയച്ചത്. അസുഖങ്ങളും,പെട്ടെന്നുളള മരണങ്ങളും പ്രവാസ ലോകത്തിലേക്ക് അധികമാവുകയാണ്. പ്രവാസികളുടെ ആരോഗ്യപരമല്ലാത്ത ഭക്ഷണ ജീവിത ശൈലികളാണ് ഹൃദയാഘാതത്തിന് പ്രധാന കാരണമാകുന്നതെന്ന് കരുതുന്നു. നമ്മുടെ ശരീരത്തെയും മനസിനെയും ആരോഗ്യത്തോടെ കൊണ്ട് നടക്കേണ്ട ഉത്തരവാദിത്വം നാം ഓരോരുത്തര്‍ക്കും അധികമായുണ്ട്. ഓരോ പ്രവാസിയും,ഒരുപാട് കുടുംബങ്ങളുടെ അത്താണിയാണ്.
ഇന്ന് അയച്ച മയ്യത്തുകളില്‍ എന്‍റെ ഒരു പരിചിതനും ഉണ്ടായിരുന്നു.അജ്മാനിലെ ഒരു കഫ്റ്റേരിയില്‍ ജോലി ചെയ്യുകയായിരുന്ന നാദാപുരം സ്വദേശി മുഹമ്മദ് റഫീക്ക് ഇന്നലെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. വെളളിയാഴ്ച അവധി ദിവസമായതിനാല്‍ ഇന്നാണ് മയ്യത്ത് നാട്ടിലേക്ക് അയക്കാന്‍ സാധിച്ചത്.വളരെ നല്ല മനസ്സിന്‍റെ ഉടമയായിരുന്നു മുഹമ്മദ് റഫീക്ക്,പരേതന് മൂന്ന് മക്കളാണ്. 5 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജേഷ്ഠനും മരണപ്പെട്ടു. ആ കുടുംബത്തിന്‍റെ കാരൃങ്ങളും നോക്കി കൊണ്ടിരുന്നത് ഇദ്ദേഹമായിരുന്നു.
ഒരു വലിയ കുടുംബത്തിന്‍റെ പ്രതീക്ഷയാണ് റഫീക്കിന്‍റെ മരണത്തോടെ അവസാനിച്ചിരിക്കുന്നത്.മുഹമ്മദ് റഫീക്കിന്‍റെ മരണം മൂലം കുടുംബത്തിനു ണ്ടായ ദുഃഖത്തില്‍ പങ്ക് ചേരുന്നതോടപ്പം,അല്ലാഹു അദ്ദേഹത്തിന്‍റെ കബറിടം വിശാലമാക്കുകയും പാപങ്ങള്‍ പൊറുത്തു കൊടുക്കുകയും ചെയ്യുമാറാകട്ടെ, ആമീന്‍
അഷ്റഫ് താമരശ്ശേരി
https://www.facebook.com/Malayalivartha