Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

അവസാനമായി വിളിച്ചത് മരിക്കുന്നതിനു 10 മിനിറ്റ് മുന്‍പ്; വീട്ടില്‍ നിന്ന് ഇറങ്ങുന്നതിനു മുന്‍പ് ഭക്ഷണം കഴിക്കട്ടെയെന്നും നാട്ടിലേക്ക് വിളിക്കണമെന്നും പറഞ്ഞാണ് ഫോണ്‍ വച്ചത്, സന്തോഷ് വിഡിയോ കോളില്‍ വിളിക്കുമ്പോഴും അവള്‍ അടുക്കളയിൽ തന്നെ; ചില മലയാളികളാണ് ബോംബ് വീണ കാര്യം വിളിച്ചു പറഞ്ഞത്, ഞാൻ ഓടിയെത്തുമ്പോഴേക്കും എല്ലാം തകർന്നിരുന്നു, എന്റെ തലയ്ക്കു മുകളില്‍ അപ്പോഴും ഷെല്ലുകള്‍ പാഞ്ഞു പോകുന്നുണ്ടായിരുന്നു, വേദനയായി സൗമ്യയുടെ ഭര്‍തൃ സഹോദരിയുടെ വക്കുകൾ

13 MAY 2021 11:52 AM IST
മലയാളി വാര്‍ത്ത

ഗാസയിൽനിന്നുള്ള റോക്കറ്റാക്രമണത്തിൽ ഇസ്രയേൽ പട്ടണമായ അഷ്കെലോണിൽ മലയാളി നഴ്സ് ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ (32) ഉൾപ്പെടെ കൊല്ലപ്പെട്ടതു ഞെട്ടലോടെയാണു കേരളം കേട്ടത്. അനേകം മലയാളികളുള്ള പ്രദേശമാണ് അഷ്കെലോൺ എന്നും അവസ്ഥ ഭീകരമാണെന്നും ആക്രമണത്തിന്റെ തൽസമയ വിഡിയോ പങ്കുവച്ച വ്ലോഗർ സനോജ് വെളിപ്പെടുത്തുകയുണ്ടായി. വീണ്ടും രൂക്ഷമാകുന്ന ഇസ്രയേൽ–പലസ്തീൻ സംഘർഷത്തിൽ മിസൈൽ–റോക്കറ്റ് ആക്രമണങ്ങളിൽ ഇരുപക്ഷത്തും നിരവധി പേർക്കാണു ജീവൻ നഷ്ടമാകുന്നത്. ഇപ്പോഴും ഞെട്ടൽ മാറാത്ത മലയാളികൾക്ക് സൗമ്യയുടെ ഭര്‍തൃ സഹോദരിയുടെ വെളിപ്പെടുത്തൽ വേദനയായി മാറുകയാണ്.

ഇസ്രയേലില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിയായ നഴ്സ് സൗമ്യയുടെ ഭര്‍ത്താവിന്റെ സഹോദരി ഷേര്‍ളി ബെന്നി ഇസ്രയേലിലെ അഷ്കെലോണില്‍ നിന്ന് ആ നടുക്കുന്ന നിമിഷങ്ങളെക്കുറിച്ച് വ്യക്തമാക്കുകയാണ്. 12 വര്‍ഷമായി ഷേര്‍ളിയും ഇസ്രയേലിൽ തന്നെയാണ് ജോലി ചെയ്തുവരുന്നത്. മരിക്കുന്നതിനു 10 മിനിറ്റ് മുന്‍പാണ് ഞാന്‍ സൗമ്യയെ അവസാനമായി വിളിച്ചത്. ഷെല്ലാക്രമണം തുടരുന്നതിനാല്‍ അവള്‍ പരിചരിക്കുന്ന വയോധികയെ മകന്‍ താമസിക്കുന്ന ടെല്‍ അവീവിലെ വീട്ടിലേക്കു മാറ്റാനുള്ള ഒരുക്കത്തിലാണെന്ന് അവള്‍ പറയുകയുണ്ടായി.

നാട്ടിലേക്കു കൊടുത്തയയ്ക്കാന്‍ കുറച്ചു സാധനങ്ങള്‍ വാങ്ങിയിട്ടുണ്ടെന്നു പറഞ്ഞപ്പോള്‍ മകനു വേണ്ടി താനും കുറച്ച്‌ സാധനങ്ങള്‍ വാങ്ങിയിട്ടുണ്ട്, ഈ ബഹളം കഴിഞ്ഞിട്ട് ഒന്നിച്ചയയ്ക്കാം എന്ന് അവള്‍ പറയുകയുണ്ടായി. വീട്ടില്‍ നിന്ന് ഇറങ്ങുന്നതിനു മുന്‍പ് ഭക്ഷണം കഴിക്കട്ടെയെന്നും നാട്ടിലേക്ക് വിളിക്കണമെന്നും പറഞ്ഞാണ് അവസാനം ഫോണ്‍ വച്ചത്. അതായിരുന്നു ഞങ്ങള്‍ തമ്മിലുള്ള അവസാന സംഭാഷണം. ഭര്‍ത്താവ് സന്തോഷ് വിഡിയോ കോളില്‍ വിളിക്കുമ്പോഴും അവള്‍ അടുക്കളയിൽ തന്നെയായിരുന്നു.

എന്റെ രണ്ട് അനുജത്തിമാരും ചേച്ചിയും സൗമ്യയും ഇസ്രയേലിലാണ് ജോലി ചെയ്തിരുന്നത്. സൗമ്യ ഇവിടെ എത്തിയിട്ട് 8 വര്‍ഷം കഴിഞ്ഞു. 4 വര്‍ഷം മുന്‍പ് അനുജത്തിമാരും കഴിഞ്ഞ വര്‍ഷം ചേച്ചിയും നാട്ടിലേക്കു തിരിച്ചുപോയി.

പക്ഷേ, ഞാനും സൗമ്യയും ഇവിടെ തുടരുകയായിരുന്നു. കഴിഞ്ഞ ഈസ്റ്ററിനാണ് ഞങ്ങള്‍ അവസാനമായി നേരില്‍ കണ്ടത്. ഞാന്‍ താമസിക്കുന്ന സ്ഥലത്തു നിന്നു 15 മിനിറ്റ് ദൂരം മാത്രമേ ഉള്ളുവെങ്കിലും ഉത്തരവാദിത്തങ്ങള്‍ ഉള്ളതിനാല്‍ വല്ലപ്പോഴും മാത്രമായിരുന്നു നേരില്‍ കാണുക പോലും ചെയ്യുന്നത്. എല്ലാ ദിവസവും ഫോണില്‍ സംസാരിക്കുമായിരുന്നു. സൗമ്യ താമസിക്കുന്ന തെരുവില്‍ താമസിക്കുന്ന ചില മലയാളികളാണ് ബോംബ് വീണ കാര്യം വിളിച്ചു പറഞ്ഞത്.

ഉടനെ തന്നെ ഞാന്‍ ഓടി അവിടെയെത്തിയെങ്കിലും തകര്‍ന്നടിഞ്ഞ വീടും പുകയും പൊടിയും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. എന്റെ തലയ്ക്കു മുകളില്‍ അപ്പോഴും ഷെല്ലുകള്‍ പാഞ്ഞുപോകുന്നുണ്ടായിരുന്നു. സൗമ്യ പരിചരിക്കുന്ന സ്ത്രീയെ മകന്റെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ എത്തിയ വാഹനം അവിടെ കിടപ്പുണ്ടായിരുന്നു. വണ്ടി വരുന്നതിന് സെക്കന്‍ഡുകള്‍ മുന്‍പാണത്രേ ബോംബ് വീണത് എന്നാണ് അറിയാൻ കഴിഞ്ഞത്. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് സൗമ്യയെ ഞങ്ങള്‍ക്കു നഷ്ടമായത്.

ഭക്ഷണം കഴിക്കാനായി അടുക്കളയില്‍ എത്തിയപ്പോഴായിരുന്നു സംഭവം നടന്നത്. കിടപ്പു മുറിയിലായിരുന്നെങ്കില്‍ ജീവനോടെ തിരിച്ചു കിട്ടുമായിരുന്നു. ആ മുറി തകര്‍ന്നിരുന്നില്ല. ഷെല്ല് വീണ് അടുക്കളയുടെ ചുമരുകളും റഫ്രിജറേറ്ററും സൗമ്യയുടെ മുകളിലേക്കു വീണു. ശരീരത്തില്‍ മുറിവുകളുണ്ടെങ്കിലും പുറമേ കാര്യമായ പരുക്കുകളൊന്നും സംഭവിച്ചിട്ടില്ല. സംഭവദിവസം ഞാന്‍ അവിടെയെത്തി മരിച്ചതു സൗമ്യ തന്നെയെന്നു സ്ഥിരീകരിക്കുകയും ചെയ്തു. ഇന്നലെ വീണ്ടും അപകടം നടന്ന വീട്ടിലെത്തി. അവളുടെ ബാഗും മറ്റു സാധനങ്ങളും കണ്ടെടുത്തു.

എന്നാൽ ചിന്നിച്ചിതറിയ അടുക്കളയില്‍ നിന്നു അവളുടെ ഫോണ്‍ മാത്രം എനിക്കു കണ്ടെത്താന്‍ കഴിഞ്ഞില്ല. സൗമ്യ പരിചരിച്ചിരുന്ന സ്ത്രീയുടെ രണ്ടു കാലുകളും ആക്രമണത്തിൽ അറ്റുപോയിരുന്നു. അവര്‍ അത്യാസന്ന നിലയില്‍ തുടരുകയാണ്. സൗമ്യയുടെ മൃതദേഹം ടെല്‍ അവീവിലേക്കു മാറ്റിയിരിക്കുകയാണ്. താമസിക്കുന്ന പ്രദേശത്ത് ഇന്നും ഷെല്ലുകള്‍ വീഴുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (9 minutes ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (29 minutes ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (44 minutes ago)

പ്രതികരിച്ച് സോനം വാങ്ചുക്  (46 minutes ago)

ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു  (51 minutes ago)

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (1 hour ago)

ഇടിമിന്നൽ അപകടകാരികൾ; 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത  (1 hour ago)

പ്രധാനമന്ത്രി മാപ്പ് പറയണം': രാഹുൽ  (1 hour ago)

ഒരു പ്രത്യേക വിഷയത്തോട് അഭിനിവേശം ഉണ്ടാകുന്നത് നല്ലതാണ്; എന്നാൽ ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ശ്രദ്ധയോടെ പഠിച്ച് ജീവിത വിജയം കൈവരിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി മന്ത്രി സി. പി ജോൺ  (1 hour ago)

'കമല ഇന്റര്‍നാഷണല്‍' തുടങ്ങി  (1 hour ago)

മലയാളി യുവതി ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു  (1 hour ago)

പിണറായി വിജയന്റെ സ്വത്തുക്കളും കണ്ടു കെട്ടാന്‍ സാധ്യത  (1 hour ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു  (1 hour ago)

കേന്ദ്രം മുട്ടുമടക്കി.  (1 hour ago)

ധർമേന്ദ്ര പ്രധാൻ രാജിവെച്ചു  (1 hour ago)

Malayali Vartha Recommends