നിലത്തെറിഞ്ഞും, ബാറ്റുകൊണ്ടടിച്ചും പിഞ്ചുകുഞ്ഞിനു ദാരുണ അന്ത്യം ! ; പ്രവാസി വീട്ടുജോലിക്കാരിക്ക് വധശിക്ഷ വിധിച്ച് ഷാര്‍ജ കോടതി
പിഞ്ചുകുഞ്ഞിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പ്രവാസി വീട്ടുജോലിക്കാരിക്ക് ഷാര്‍ജ കോടതി വധശിക്ഷ വിധിച്ചതായി റിപ്പോർട്ടുകൾ. ഒൻപതു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് വീട്ടുജോലിക്കാരിയായ സ്ത്രീ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഷാര്‍ജ കോടതിയിലാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
2016 ജൂലൈയിലായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. മുപ്പതുകാരിയായ പ്രതി കുട്ടിയെ നിലത്തെറിയികയും മര്‍ദ്ദിക്കുകയും ചെയ്തതായി കോടതി കണ്ടെത്തി. ഈച്ചയെ കൊല്ലാന്‍ ഉപയോഗിക്കുന്ന ബാറ്റ് കൊണ്ടും കുഞ്ഞിനെ അടിച്ചിരുന്നതായും കണ്ടെത്തി. തുടർന്ന് അബോധാവസ്ഥയിലായ കുഞ്ഞിനെ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കുട്ടിക്ക് ആന്തരിക രക്തസ്രാവമുള്ളതായും തലയോട്ടി തകര്‍ന്നിരുന്നതായും ആശുപത്രിയില്‍ പരിശോധനയില്‍ വ്യക്തമായിരുന്നു. എന്നാൽ വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
തുടക്കത്തിൽ കുറ്റം നിഷേധിച്ചെങ്കിലും വീട്ടുജോലിക്കാരി തന്നെയാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് കോടതിക്ക് ബോധ്യമായി. കൂടാതെ പ്രതിക്കു കടുത്തശിക്ഷ നല്‍കണമെന്നു കുട്ടിയുടെ മാതാപിതാക്കളായ ഹുദ, ഈസാ അല്‍ മസ്മി എന്നിവര്‍ വിചാരണവേളയില്‍ ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha