ദുബായിൽ ജയിൽ ശിക്ഷ അനുഭവിച്ച പ്രവാസി യുവാവ് സുമനസുകളുടെ സഹായത്താൽ നാട്ടിലേക്ക്
ദുബായിൽ അറബി യുവാവിന്റെ മരണത്തെ തുടര്‍ന്ന് ജയിലിലായ പ്രവാസി യുവാവ് നാട്ടിലേയ്ക്ക് മടങ്ങുന്നു. തൃശൂര്‍ തളിക്കുളം അമ്ബലത്ത് ഇബ്രാഹിംകുട്ടിയുടെയും നഫീസയുടെയും മകന്‍ മുഹമ്മദ് റാഫി (31) യാണു രണ്ടരമാസത്തെ ജയില്‍വാസത്തിനു ശേഷം സന്മനസ്സുള്ളവരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങുന്നത്.
റസ്റ്റോറന്റിലെ ഡെലിവറിബോയി ആയിരുന്ന ഇയാളുടെ ബൈക്കിലിടിച്ചു മറ്റൊരു ബൈക്ക് യാത്രക്കാരന്‍ മരിച്ചതിനെത്തുടര്‍ന്നു ശിക്ഷിക്കപ്പെടുകയായിരുന്നു. കഴിഞ്ഞവര്‍ഷം നവംബര്‍ 29നു വൈകിട്ടു ഡെലിവറിക്കുള്ള സാധനങ്ങളുമായി ബൈക്കില്‍ പോകുമ്ബോള്‍ ഷെയ്ഖ് സായിദ് റോഡിലായിരുന്നു സംഭവം. പിന്നില്‍നിന്നു വന്ന സ്‌പോര്‍ട്‌സ് ബൈക്ക് ബൈക്കിലിടിച്ച് അതോടിച്ചിരുന്ന അറബ് വംശജന്‍ മരിക്കുകയായിരുന്നു.
തുടര്‍ന്നു കോടതി ഒരുമാസത്തെ തടവുശിക്ഷയും 5600 ദിര്‍ഹം പിഴയും ഒരുലക്ഷം ദിര്‍ഹം ദയാധനവും വിധിച്ചു. തുക നല്‍കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ ജയില്‍വാസം നീണ്ടു. ഇതിനിടെ നാട്ടുകാരും ദുബായ് കെഎംസിസി പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ മുഹമ്മദ് റാഫിയുടെ മോചനത്തിനായി കൈകോര്‍ക്കുകയായിരുന്നു. ജയില്‍ മോചിതനാകുന്ന ദിവസം മുതല്‍ ആറ് മാസത്തേക്ക് യുവാവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഭാര്യയും രണ്ടരവയസ്സുള്ള മകളും ആറുമാസം പ്രായമുള്ള മകനുമുണ്ട്.
https://www.facebook.com/Malayalivartha