ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പ് ; കമ്പനിയുടെ ചതിയിൽ പെട്ട് യുഎഇയില്‍ കുടുങ്ങിക്കിടക്കുന്നത് എട്ട് മലയാളികൾ
യുഎഇയില്‍ 8 മലയാളികള്‍ ജോലിതട്ടിപ്പിനിരയായി. കിളിമാനൂര്‍ സ്വദേശികളാണ് മാസങ്ങളായി ശമ്പളമോ ഭക്ഷണമോ ഇല്ലാതെ യുഎയിയിലെ ഫിജറയില്‍ കുടുങ്ങി കിടക്കുന്നത്. അല്‍ റിയാദ ട്രേഡിംഗ് ബില്‍ഡിംഗ് മെറ്റീരിയല്‍സ് എന്ന കമ്പനിയാണ് മലയാളികളെ കണ്‍സ്ട്രക്ഷന്‍ പണി വാഗ്ദാനം ചെയ്തു യുഎയിലെ ഫിജേറയില്‍ എത്തിച്ചത്.
2017 ഒക്ടോബര്‍ 11,16 തിയതികളിലായാണ് അല്‍ റിയാദ ട്രേഡിംഗ് ബില്‍ഡിംഗ് മെറ്റീരിയല്‍സ് എന്ന കമ്പനി 8 മലയാളികളെ ഫിജേറയില്‍ എത്തിച്ചത്. 3 മാസത്തെ വിസിറ്റിംഗ് വിസയില്‍ ഫിജേറയില്‍ എത്തിയ ശേഷം ജോബ് വിസയിലേക്ക് മാറ്റം എന്നും ഇവര്‍ക്ക് കമ്പനി എംഡി ഷംസുദ്ദീന്‍ വാക്കുനല്‍കിയിരുന്നു. എന്നാല്‍ രണ്ടുമാസം ഇവര്‍ക്ക് കൃത്യമായി പണം നല്‍കിയെങ്കിലും അടുത്ത മാസം മുതല്‍ ശമ്പളം നല്‍കിയില്ല. എന്നാൽ ശമ്പളം നല്‍കിയാല്‍ മാത്രമേ ജോലി ചെയ്യൂ എന്ന് തൊഴിലാളികള്‍ പറഞ്ഞപ്പോൾ ഭക്ഷണവും കമ്പനി ഇല്ലാതാക്കി.
കമ്പനിയുടെ ക്രൂരത ഇവരുടെ കുടുംബത്തെ വഴിയാധാരമാക്കിയിരിക്കുകയാണ്. അതേസമയം അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന് കാട്ടി ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
https://www.facebook.com/Malayalivartha