140 കിലോമിറ്റര്‍ വേഗ പരിധിയുള്ള റോഡില്‍ അപകടത്തില്‍പ്പെട്ട് കിടന്നയാൾക്ക് പുതുജീവൻ നൽകിയ മലയാളി ദമ്പതികള്‍ക്ക് അബുദാബി പോലീസിന്റെ ആദരം
140 കിലോമിറ്റര്‍ വേഗതയുള്ള റോഡില്‍ അപകടത്തില്‍പ്പെട്ട് കിടന്ന ഈജിപ്ത് ഡ്രൈവര്‍ക്ക് വെള്ളം നല്‍കിയ ശേഷം മറ്റുള്ളവര്‍ക്ക് അപകട സൂചനയും നല്‍കി; കൂടുതല്‍ ദുരന്തം സംഭവിക്കുന്നതിന് മുന്‍പ് പൊലീസിനെയും അറിയിച്ചു; അബുദാബി അല്‍ ഐനിലേ റോഡില്‍ രക്ഷകരായെത്തിയ മലയാളി ദമ്ബതികള്‍ക്ക് ദുബായ് പൊലീസിന്റെ ആദരം.
140 കിലോമിറ്റര്‍ വേഗ പരിധിയുള്ള റോഡില്‍ അപകടത്തില്‍പ്പെട്ട് കിടന്നയാൾക്ക് പുതുജീവൻ നൽകിയ മലയാളി ദമ്പതികള്‍ക്ക് അബുദാബി പോലീസിന്റെ ആദരം. തിരുവനന്തപുരം പാച്ചല്ലൂര്‍ അഞ്ചാങ്കല്ല് സ്വദേശിയും അബൂദബി മുഷ്‌രിഫ് മാള്‍ ഇത്തിസലാത്ത് ഡ്യൂട്ടി മാനേജറുമായ സൂഫിയാന്‍ ഷാനവാസ്, ഭാര്യ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിനിയും മറീന മാള്‍ മാനേജ്‌മെന്‍റില്‍ ഫിനാന്‍സ് സെക്രട്ടറിയുമായ ആലിയ സൂഫിയാന്‍ എന്നിവരെയാണ് അബൂദബി മുറൂര്‍ പൊലീസ് സ്‌റ്റേഷനിലേക്ക് ക്ഷണിച്ച് ആദരിക്കുകയും സര്‍ട്ടിഫിക്കറ്റും ഉപഹാരങ്ങളും നല്‍കുകയും ചെയ്തത്.
അപകടത്തിൽ പെട്ട പിക്കപ്പ് വാൻ ഡ്രൈവർക്ക് കൂടിക്കാന്‍ വെള്ളവും അത്യാവശ്യ സഹായവും നല്കി.
140 കിലോമിറ്റര്‍ വേഗ പരിധിയുള്ള റോഡായതിനാല്‍ അപകടത്തില്‍പ്പെട്ട് പിക്കപ്പ് വാനില്‍ മറ്റു വാഹനങ്ങള്‍ വന്ന് ഇടിക്കാതിരിക്കാന്‍ അപകട സൂചനകള്‍ പ്രദര്‍ശിപ്പിച്ച് കുടുതല്‍ മുന്നറിയിപ്പ് സംവിധാനം ഒരുക്കി. വിവരം പൊലിസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. സമയോചിതമായ ഈ ഇടപെടലിനാണ് ആദരം ലഭിച്ചത്.
മെയ് മൂന്നിന് അബൂദബിയില്‍നിന്ന് അല്‍എനിലേക്കുള്ള യാത്രാ മദ്ധ്യേ മഫ്‌റഖിന് ശേഷമാണ് സുഫിയാനും ആലിയയും അപകടം കണ്ടത്. ഉടന്‍ ഇവര്‍ ഹാര്‍ഡ് ഷോള്‍ഡറില്‍ വാഹനം നിര്‍ത്തി അപകടത്തില്‍ പെട്ട പിക്കപ്പിനടുത്തെത്തി. ഈജിപ്തുകാരനായ ഡ്രൈവര്‍ക്ക് വെള്ളം നല്‍കി ഡ്രൈവറെ മറ്റൊരിടത്തേക്ക് മാറ്റിയിരുത്തിയ ശേഷം സൂഫിയാന്‍ പിക്കപിലെ അപായ സിഗ്‌നലുകള്‍ പ്രവര്‍ത്തിപ്പിച്ചു. തങ്ങള്‍ വന്ന കാര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ആലിയ പൊലീസിനെ വിവരമറിയിച്ചു. 140 കിലോമീറ്റര്‍ വേഗപരിധിയുള്ള റോഡില്‍ മറ്റു വാഹങ്ങള്‍ അപകടത്തില്‍ പെട്ട വാഹനത്തില്‍ വന്നിടിച്ച് വന്‍ ദുരന്തമുണ്ടാകുമെന്ന് മനസ്സിലാക്കി കാറിലുണ്ടായിരുന്ന 'ട്രയാംഗിള്‍' (അപായ മുന്നറിയിപ്പ)് സംവിധാനം പ്രദര്‍ശിപ്പിച്ചു.
ശേഷം പൊലീസെത്തി ഗതാഗതം നിയന്ത്രിച്ചു. ഞായറാഴ്ചയാണ് പൊലീസ് അധികൃതര്‍ ആദരമേറ്റു വാങ്ങാന്‍ ഇരുവരെയും ക്ഷണിച്ചത്. ബുധനാഴ്ച ഇരുവരും സൂഫിയാന്റെ പിതാവ് ഷാനവാസ് ബദറുദ്ദീന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളോടൊപ്പം സ്‌റ്റേഷനിലെത്തി ആദരമേറ്റുവാങ്ങി. ഗതാഗത-പട്രോള്‍ ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖലീഫ മുഹമ്മദ് ആല്‍ ഖെയ്‌ലി സര്‍ട്ടിഫിക്കറ്റും ഉപഹാരങ്ങളും സമ്മാനിച്ചു.
https://www.facebook.com/Malayalivartha