നമസ്‌കാരവും ഖുര്‍ആന്‍ പാരായണവും ദൈവപ്രകീര്‍ത്തനങ്ങളുമായി ഇനി വിശ്വാസികളുടെ ഒരു മാസക്കാലം ; സൗദിയിൽ പ്രവൃത്തി സമയം ക്രമീകരിച്ചു

റംസാനോടനുബന്ധിച്ച്, സൗദിയിൽ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ പ്രവൃത്തി സമയം ക്രമീകരിച്ചു. പുണ്യമാസമാരംഭിച്ചതോടെ സ്വകാര്യ സ്ഥാപനങ്ങളിൽ ആറു മണിക്കൂറും സര്‍ക്കാര്‍ സ്ഥാപനങ്ങളിൽ അഞ്ചു മണിക്കൂറുമായി പ്രവൃത്തി സമയം ക്രമീകരിക്കും.
റമദാൻ മാസത്തിൽ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്രവൃത്തിസമയം രാവിലെ പത്ത് മുതല്‍ മൂന്ന് വരെയായിരിക്കുമെന്ന് സിവില്‍ സര്‍വീസ് മന്ത്രാലയം അറിയിച്ചു. അതെ സമയം സ്വകാര്യ സ്ഥാപനങ്ങളിലെ പ്രവൃത്തി സമയം തൊഴിലുടമക്ക് ക്രമീകരിക്കാമെങ്കിലും അകെപ്രവൃത്തി സമയം ആറു മണിക്കൂറായിരിക്കുമെന്നു തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
റമദാന്‍ വ്രതാരംഭത്തിനു തുടക്കം കുറിച്ചിരിക്കെ. ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടയുള്ള അവശ്യവസ്തുക്കളുടെ ശേഖരം ഉറപ്പാക്കുന്നതിനായി വാണിജ്യ, നിക്ഷേപ മന്ത്രാലയം രാജ്യത്തെങ്ങും പരിശോധന തുടങ്ങി.
എല്ലാവിധ ഭക്ഷ്യവസ്തുക്കളുടേയും വിലനിലവാരം പ്രദര്‍ശിപ്പിക്കണം. പ്രദര്‍ശിപ്പിക്കുന്ന വിലയും ഈടാക്കുന്ന വിലയും തമ്മിൽ വ്യത്യാസം ഉണ്ടാകാൻ പാടില്ല. റമദാന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് നല്‍കുന്ന പരസ്യങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള കബളിപ്പിക്കലുണ്ടാവാന്‍ പാടില്ലെന്നും മന്ത്രാലയം നിര്‍ദേശിച്ചു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളുടെ മേല്‍ പിഴ ചുമത്തും. ഒപ്പം സ്ഥാപനം അടച്ചുപൂട്ടുന്നതടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
നമസ്‌കാരവും ഖുര്‍ആന്‍ പാരായണവും ദൈവപ്രകീര്‍ത്തനങ്ങളുമായി ഇനി വിശ്വാസികളുടെ ഒരു മാസക്കാലം. മാസപ്പിറവി ചൊവ്വാഴ്ച ദൃശ്യമാവാത്തതിനാലാണ് റമദാന്‍ ഒന്ന് വ്യാഴാഴ്ച ആരംഭിക്കുന്നത്. കൊടും വേനലിലും ഇടവപ്പാതിയിലുമായാണ് ഈ കൊല്ലത്തെ നോമ്പുകാലം.
https://www.facebook.com/Malayalivartha