ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ ഗള്‍ഫില്‍ എത്തിയ യുവതിക്ക് നേരിടേണ്ടി വന്നത് പീഡനങ്ങളും അവഗണനയും മാത്രം ; കാരണമറിയാതെ നാളുകൾ തള്ളിനീക്കി ; ഒടുവിൽ മൊബൈല്‍ പരിശോധിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

ബാല്യകാല സുഹൃത്തുമായി ഭര്‍ത്താവിന് വഴിവിട്ട ബന്ധം. ഭർത്താവിന് ബാല്യകാല സുഹൃത്തുമായുള്ള സ്വവര്‍ഗരതി മൂലം ബന്ധം തുടർന്ന് കൊണ്ടുപോകാനാകില്ലെന്ന് ഹോസ്ദുര്‍ഗ് പോലീസില്‍ യുവതി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനും ബന്ധുക്കള്‍ക്കും എതിരെ പോലീസ് കേസ് എടുത്തു.
2017 ജുലൈ 20നായിരുന്നു കോട്ടിക്കുളം സ്വദേശിയുമായി യുവതിയുടെ വിവാഹം നടത്ത്. ശേഷം ഇവര്‍ അബുദാബിക്കു പോയി. എന്നാല്‍ വിവാഹശേഷവും യുവതിക്ക് ഭർത്താവിൽ നിന്ന് അവഗണന മാത്രം. ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ ഗള്‍ഫില്‍ എത്തിയ യുവതി ചെയ്തിരുന്നതു വീടു പണി മാത്രമായിരുന്നു. അയാളിൽ നിന്ന് സ്നേഹത്തോടെയുള്ള യാതൊരു സമീപനവും ഉണ്ടായിരുന്നില്ല.
ഇതിനിടയില്‍ ബാല്യകാല സുഹൃത്തുമായുള്ള ഭര്‍ത്താവിന്റെ സ്വവര്‍ഗരതി ഇവര്‍ കണ്ടെത്തുകയായിരുന്നു. അബുദാബിയിലെ അടുത്ത വില്ലയില്‍ താമസിച്ചിരുന്ന സുഹൃത്തുമായായിരുന്നു ഭര്‍ത്താവിനു ബന്ധം. ഭാര്യ പ്രസവത്തിനായി നാട്ടില്‍ പോയതോടെ സുഹൃത്തിന്റെ വീട്ടുപണി പോലും യുവതിയെ കൊണ്ടായിരുന്നു ചെയ്യിപ്പിരുന്നത്. ഇതിനിടയില്‍ സുഹൃത്തിനൊപ്പം കിടക്കപങ്കിടാനും ഭര്‍ത്താവ് യുവതിയെ നിര്‍ബന്ധിച്ചതായി പരാതിയിൽ പറയുന്നു .
സുഹൃത്തിനൊപ്പം കിടക്കപങ്കിടാനായി യുവതിക്ക് നാലരലക്ഷം രൂപ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഇതിനിടയില്‍ ഭര്‍ത്താവിന്റെ മൊബൈല്‍ പരിശോധിച്ച യുവതി കണ്ടതു ഞെട്ടിക്കുന്ന കാഴ്ചകളായിരുന്നു.
ബാല്യകാല സുഹൃത്തുമയുള്ള സ്വവര്‍ഗരതി വൈകൃതങ്ങളായിരുന്നു ഫോണിൽ മുഴുവൻ.
യുവതി ഇക്കാര്യങ്ങൾ തിരിച്ചറിഞ്ഞപ്പോൾ പിന്നെ ഭര്‍ത്താവു ശാരീരികമായും പീഡിപ്പിക്കാന്‍ തുടങ്ങി. നാട്ടിൽ തിരിച്ചെത്തിയ ശേഷവും ഇതേ പീഡനം തുടര്‍ന്നു. സംഭവം പുറത്തറിഞ്ഞാല്‍ കൊല്ലുമെന്നും യുവതിയെ ഭീഷിണപ്പെടുത്തി. പീഡനത്തെ തുടർന്ന് അവശയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha